നിള നിറഞ്ഞപോള്‍

നിളയേ,നിന്നെ നിറഞ്ഞു കാണുമ്പോള്‍
നിനവിലാകവേ നിറവുകോള്ളുന്നു
കനവുപോലാണു തോന്നുന്നതെങ്കിലും
ഹൃദയ തന്ത്രികള്‍ തുള്ളി തുളുമ്പുന്നു !
അറിയുകയില്ലെനിക്കിനിയുമേറെനാള്<
ജലതരംഗങ്ങള്‍ നിന്നില്‍ തുടിക്കുമോ ?
ഒരിററ് നീരിനായ് നിന്‍ ഹൃദയം
അനുതപിച്ച നാളുകള്‍ ഇനിയും എത്തീടാം
അറിയുക നീ എന്‍ സഖീ നിന്റെ തീരങ്ങള്‍
തളിര്‍ത്ത നാമ്പുകള്‍ നാടിന്റെ മേന്മകള്‍
തളിര്‍ത്ത നാമ്പുകള്‍ നാടിന്റെ മേന്മകള്‍
തെളിച്ചുവെച്ചോരാവെച്ചമത്രയു
തെളിച്ചുഞങള്‍ നിന്‍ സഞ്ചാരവീഥിയില്‍ !

മഴയും മരവും പരസ്പരം പങ്കുവെയ്ക്കുന്നു

ഇലകള്‍ കൊഴിഞ്ഞു
വിധവയായ് പോയോരെന്‍-
പാരിജാത പൃക്ഷത്തില്‍
ഇത്തിരിക്കുളിരുള്ള
ഒരു കോച്ചുമഴത്തുള്ളി
കാലയാമങലില്‍..........
നിറയേപ്പെയ്യുന്ന സാന്ത്വനമായവന്‍,
വസന്ത പുഷ്ടിയായ്,
പെയ്തൊഴിഞ്ഞ നേരമെന്‍,
പാരിജാത വൃക്ഷത്തലപ്പില്‍-;
മറന്നിട്ടു പോയൊരു
കൊച്ചുമഴത്തുള്ളി.
ഈ കൊച്ചുമഴത്തുള്ളിയെന്റെ
മരത്തിന്റെ സൗന്ദര്യത്തെ,
മെല്ലെ തൊട്ടുണര്‍ത്തി
എന്നെ പിരഞ്ഞുപോയ
എന്നെ പിരിഞ്ഞുപോയ..........
ഇലകള്‍ മടങ്ങിയെത്തി,
ഇന്നലെകളുടെ പ്രതീക്ഷയോടെ
ഇനിയും.....................

അല്‍ഷിമേഴ്സ്- മറന്ന ലോകം

നിനവുകള്‍ മറയവേ,വിടചൊല്ലവേ,
മനസ്സിലെമാധവം എങ്ങുപോയി.....?
പിച്ചവെച്ചു നചൊന്നരാ ബാല്യം
അച്ഛനെക്കാട്ടിയ അമ്മയെപ്പോലും
ഷഷ്ടിയില്‍ ഒവ്വൊന്നായ് ഓര്‍ക്കവേ
അറിയാതെ ഇടരുന്ന മനമവിടെ !
സ്വയം മരന്നുപോകുന്നു ഞാന്‍
സ്മരണകള്‍ നശിച്ചീടുന്നു ഉള്ളിലെ.
എന്നോര്‍മ്മകള്‍ ആ വ്യാധിയെടുത്തീടുന്നു
പ്രലപനം മാത്രം അതിനുമപ്പുറം
ഗതമാത്രയില്‍ക്കണ്ട സൂര്യതേജസുപോലും
ത്സടുലമെന്നുള്ളില്‍ അസ്തമച്ചീടുന്നു.
ഒരു മാരിയില്‍ തനിയെ അകപ്പെട്ട
ബാലനായ് ഞാന്‍ അഴുതിടുന്നു
സ്വയമറിയുന്നു, ഞാനിന്നേവരെ ഗ്രഹിച്ച
വസ്തകളാല്ലാം ഒന്നൊന്നായ് അഴിയുന്നു
പ്രബലമെങ്കിലും എന്നോജസ്സ്, അരികിലെ
ഊന്നുവടിയില്‍ ഒതുങ്ങുന്ന, ദുഃഖവും.
ജീവിതമാകുന്ന വെളിച്ചത്തെ മറയ്ക്കുന്ന
ഭീദമായ ഇരുട്ടിനെ ഭയക്കുന്നു.
എന്നാകിലും ഓരോ നിനവിന്റെ തുമ്പത്തും
ഒരു മഞ്ഞുകണംപോലെ ഞാലാശിക്കുന്നു
ഓര്‍തേതെടുക്കാന്‍ എളുപ്പമേറിയ ജീവിതം
അതില്‍ എന്നുമോര്‍മിക്കും കനവുകള്‍
ഒരുവട്ടം ഓര്‍ത്തതെല്ലാം ക്ഷണനേരം
കൊണ്ടു മറന്നുപോകുമീ നൊമ്പരം
മാത്രം അവശേഷിച്ചുകൊണ്ടു കേഴുന്നു
ഒന്നുകില്‍ എന്നുയിരെടുത്തു നീ മടങ്ങുക
അല്ലകില്‍, ഈ വൃദ്ധതന്‍ ചിരകാല
സ്മരമകള്‍ തികികെത്തന്നേക്കുക ! ! !