എം ജി എം എച്ച് എസ് എസ് മാനന്തവാടി/കവിതകൾ‌

Schoolwiki സംരംഭത്തിൽ നിന്ന്

നിള നിറഞ്ഞപോൾ

നിളയേ,നിന്നെ നിറഞ്ഞു കാണുമ്പോൾ
നിനവിലാകവേ നിറവുകോള്ളുന്നു
കനവുപോലാണു തോന്നുന്നതെങ്കിലും
ഹൃദയ തന്ത്രികൾ തുള്ളി തുളുമ്പുന്നു !
അറിയുകയില്ലെനിക്കിനിയുമേറെനാള്<
ജലതരംഗങ്ങൾ നിന്നിൽ തുടിക്കുമോ ?
ഒരിററ് നീരിനായ് നിൻ ഹൃദയം
അനുതപിച്ച നാളുകൾ ഇനിയും എത്തീടാം
അറിയുക നീ എൻ സഖീ നിന്റെ തീരങ്ങൾ
തളിർത്ത നാമ്പുകൾ നാടിന്റെ മേന്മകൾ
തളിർത്ത നാമ്പുകൾ നാടിന്റെ മേന്മകൾ
തെളിച്ചുവെച്ചോരാവെച്ചമത്രയു
തെളിച്ചുഞങൾ നിൻ സഞ്ചാരവീഥിയിൽ !

മഴയും മരവും പരസ്പരം പങ്കുവെയ്ക്കുന്നു

ഇലകൾ കൊഴിഞ്ഞു
വിധവയായ് പോയോരെൻ-
പാരിജാത പൃക്ഷത്തിൽ
ഇത്തിരിക്കുളിരുള്ള
ഒരു കോച്ചുമഴത്തുള്ളി
കാലയാമങലിൽ..........
നിറയേപ്പെയ്യുന്ന സാന്ത്വനമായവൻ,
വസന്ത പുഷ്ടിയായ്,
പെയ്തൊഴിഞ്ഞ നേരമെൻ,
പാരിജാത വൃക്ഷത്തലപ്പിൽ-;
മറന്നിട്ടു പോയൊരു
കൊച്ചുമഴത്തുള്ളി.
ഈ കൊച്ചുമഴത്തുള്ളിയെന്റെ
മരത്തിന്റെ സൗന്ദര്യത്തെ,
മെല്ലെ തൊട്ടുണർത്തി
എന്നെ പിരഞ്ഞുപോയ
എന്നെ പിരിഞ്ഞുപോയ..........
ഇലകൾ മടങ്ങിയെത്തി,
ഇന്നലെകളുടെ പ്രതീക്ഷയോടെ
ഇനിയും.....................

അൽഷിമേഴ്സ്- മറന്ന ലോകം

നിനവുകൾ മറയവേ,വിടചൊല്ലവേ,
മനസ്സിലെമാധവം എങ്ങുപോയി.....?
പിച്ചവെച്ചു നചൊന്നരാ ബാല്യം
അച്ഛനെക്കാട്ടിയ അമ്മയെപ്പോലും
ഷഷ്ടിയിൽ ഒവ്വൊന്നായ് ഓർക്കവേ
അറിയാതെ ഇടരുന്ന മനമവിടെ !
സ്വയം മരന്നുപോകുന്നു ഞാൻ
സ്മരണകൾ നശിച്ചീടുന്നു ഉള്ളിലെ.
എന്നോർമ്മകൾ ആ വ്യാധിയെടുത്തീടുന്നു
പ്രലപനം മാത്രം അതിനുമപ്പുറം
ഗതമാത്രയിൽക്കണ്ട സൂര്യതേജസുപോലും
ത്സടുലമെന്നുള്ളിൽ അസ്തമച്ചീടുന്നു.
ഒരു മാരിയിൽ തനിയെ അകപ്പെട്ട
ബാലനായ് ഞാൻ അഴുതിടുന്നു
സ്വയമറിയുന്നു, ഞാനിന്നേവരെ ഗ്രഹിച്ച
വസ്തകളാല്ലാം ഒന്നൊന്നായ് അഴിയുന്നു
പ്രബലമെങ്കിലും എന്നോജസ്സ്, അരികിലെ
ഊന്നുവടിയിൽ ഒതുങ്ങുന്ന, ദുഃഖവും.
ജീവിതമാകുന്ന വെളിച്ചത്തെ മറയ്ക്കുന്ന
ഭീദമായ ഇരുട്ടിനെ ഭയക്കുന്നു.
എന്നാകിലും ഓരോ നിനവിന്റെ തുമ്പത്തും
ഒരു മഞ്ഞുകണംപോലെ ഞാലാശിക്കുന്നു
ഓർതേതെടുക്കാൻ എളുപ്പമേറിയ ജീവിതം
അതിൽ എന്നുമോർമിക്കും കനവുകൾ
ഒരുവട്ടം ഓർത്തതെല്ലാം ക്ഷണനേരം
കൊണ്ടു മറന്നുപോകുമീ നൊമ്പരം
മാത്രം അവശേഷിച്ചുകൊണ്ടു കേഴുന്നു
ഒന്നുകിൽ എന്നുയിരെടുത്തു നീ മടങ്ങുക
അല്ലകിൽ, ഈ വൃദ്ധതൻ ചിരകാല
സ്മരമകൾ തികികെത്തന്നേക്കുക ! ! !