എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/കവിതകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
പൂർവ്വവിദ്യാർഥികളുടെ കവിതകൾ
ഖബറിനു പറയാനുള്ളത്- റാഷിദ അനീസ്
ഗസ്സയിലെ ഖബറുകൾക്ക് പറയാനുണ്ടാവും
പൊക്കിൾ കൊടി ഉണങ്ങാത്ത മുലപ്പാലിൻറെ
മണമുള്ള കുഞ്ഞുങ്ങളുടെ കഥ,
ഖബറുറക്കെ പറയുന്നുണ്ടാവും
നിൻ്റെ ഹൃദയത്തെ മുടിയ ഇരുട്ടൊന്നും
എനിക്കകത്തില്ലാന്ന്....
നിന്നോളം ചോര കൊതിയുള്ളൊരു
ജനാസയും ഇന്നോളം ഞാനേറ്റു വാങ്ങിയിട്ടില്ലാന്ന്...
അവരുറങ്ങട്ടെ സമാധാനമായി
വെടിയൊച്ചകളും മിസൈലുകളും ഭയക്കാതെ....
പൊട്ടി തകരുന്നതിൻ്റെ ഇരമ്പലുകളും
നിലവിളികളും കേൾക്കാതെ,
പട്ടിണിയുടെ വിശപ്പിൻ്റെ രുചിയറിയാതെ
പാൽ വറ്റി നീലിച്ച മാറിടങ്ങളും ഉണങ്ങാത്ത
ഗർഭാശയങ്ങളുമായി ഇവരനുഭവിക്കേണ്ട
അമ്മച്ചൂടുണ്ട് പുറത്ത്, ആ ചൂടു പുകയുന്നുണ്ട്
ഒരു നാൾ ആളികത്താൻ
മൂക്ക് തുളച്ചു കയറുന്ന രക്ത ഗന്ധമറിയാതെ
കുട്ടികൾ രചിച്ച കവിതകൾ
പണ്ട് പണ്ട് ഒരു കാട്ടിൽ മിന്നു കിളിയും ചിക്കു അണ്ണാനും ഉണ്ടാ യിരുന്നു. അവർ നല്ല കൂട്ടുകാ രായിരുന്നു. അവർ കളിക്കുന്നത് നല്ല രസമായിരുന്നു. അവർ ഒരു ദിവസം കളിക്കുമ്പോൾ മിന്നുക്കിളിയുടെ കാലിൽ മുറിവ് പറ്റി. അപ്പോൾ വേഗം അവർ വീട്ടിലേക്ക് പോയി. മിന്നു ക്കിളിയുടെ അമ്മയെ കണ്ടു. അമ്മ ചോദിച്ചു എന്തുപറ്റി? കളിക്കുമ്പോൾ മുറിയായി.