"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''തിരിച്ചറിവിന്റെ കോറോണക്കാലം '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= തിരിച്ചറിവിൻ്റെ കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
16:11, 1 മേയ് 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവിൻ്റെ കൊറോണക്കാലം
റിട്ടയേർഡ് ഡോക്ടർ,ഡോക്ടർ മാധവൻ ഇന്ന് അൽപ്പം താമസിച്ചാണ് എഴുന്നേറ്റത്. എന്നും വരുന്നതുപോലെ ഗുളിക കഴിക്കുവാനുള്ള ഓർമ്മപ്പെടുത്തലായി കാനഡയിൽ നിന്ന് മകൾ ധന്യ മാധവന്റെ കാൾ ഇന്നുണ്ടായില്ല.എന്നാലും കൃത്യം ഒൻപതു മണിക്കുതന്നെ കാൾ വന്നു. പക്ഷെ അത് കാസർഗോഡ് കോവിഡ്- 19 ആശുപത്രിയിൽ നിന്നായിരുന്നു സംസാരിച്ചത് .മുൻ സഹപ്രവർത്തകനായിരുന്ന ബിമൽ നാരായണപ്പട്ടർ.'സർ, സാറിനെ ഞങ്ങൾക്കാവശ്യമുണ്ട്.ഒരു ഉപദേഷ്ടവായി'.ഡോക്ടർ എടുത്തടിച്ച സ്വരത്തിൽ പാഞ്ഞു, 'എനിക്ക് ആവില്ലടോ,ഞാൻ നരച്ചു '......ബിമൽ സംസാരിക്കാൻ തുടങ്ങി. 'എനിക്ക് അറിയില്ല,പക്ഷെ സർ ഞങ്ങളുടെ കൂടെ വേണം,സർ വരണം പ്ളീസ്'.കാൾ കട്ടായി.കോളിംഗ്‌ബെല്ലടിച്ചു.അത് യൂബറിൽ നിന്ന് ഭക്ഷണവുമായി എത്തിയതായിരുന്നു.അദ്ദേഹം പുറത്തേക്കിറങ്ങി ഭക്ഷണം വാങ്ങി.അദ്ദേഹത്തിന് സ്വയം ആഹാരമുണ്ടാക്കുവാൻ കഴിയുമായിരുന്നില്ല.ഭക്ഷണം കഴിച്ച ശേഷം അദ്ദേഹം ഒന്ന് നടക്കാനിറങ്ങി.വീടിനു സമീപമുള്ള പൂന്തോട്ടത്തിലേക്ക്.പെട്ടെന്ന് അദ്ദേഹത്തെ വഴിയിൽവെച്ചു ആരോ തടഞ്ഞു.'സർ ക്ഷമിക്കണം,ഐ ആം ഫ്രം കേരള പോലീസ് .....കോവിഡിന്റെ പശ്ചാത്തലത്തിൽ വീടിനു പുറത്തേക്കു ഇറങ്ങാൻ പാടില്ലല്ലോ!.......സർ തിരിച്ചു പോകണം.'അദ്ദേഹം പറഞ്ഞു.'ക്ഷമിക്കണം,ഞാൻ അതിനെക്കുറിച്ചോർത്തില്ല.'ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം തിരിഞ്ഞു നടന്നു.വീട്ടിലെത്തി ബാൽക്കണിയിൽ ഒരു കസേരയിട്ടു.എന്നിട്ടദ്ദേഹം സ്വയം എന്നല്ലെങ്കിൽ ചെടികളോടായി സംസാരിക്കാൻ തുടങ്ങി.'കോവിഡ് -19 കൊറോണ വൈറസ് -നോവൽ കൊറോണ വൈറസ് ഡിസീസ്'.ചൈനയിലെ വുഹാനിലെ ഒരു ലാബിൽനിന്നു പുറത്തു ചാടിയ വൈറസെന്ന് ഒരു വിഭാഗം പറയുന്നു.കാട്ടിൽ വേട്ടയാടാൻ പോയ ഒരാൾ ഒരു പന്നിയെ പിടിച്ചുവെന്നും അതിനെ വുഹാനിലെ മാർക്കറ്റിലെത്തിച്ചുവെന്നും അവിടെ ഇറച്ചി ഭക്ഷിച്ച ഒരു സ്ത്രീയിലാണ് ആദ്യം കോവിഡ് സ്ഥിതീകരിച്ചതെന്നും ഒരു വിഭാഗം. എന്തായാലും ഒരു സ്ഥിതീകരണവുമില്ല. എന്തായാലും നമ്മുടെ നാട് ഒന്ന് ശാന്തമായി. ഇന്ന് വീടിനു മുകളിൽ കയറിനിന്നാൽ ദൂരെ പശ്ചിമ മലനിരകൾ പരന്നുകിടക്കുന്നത് കാണാം.ഇന്ന് അന്തരീക്ഷത്തിൽ പൊടിപടലങ്ങളില്ല.റോഡുകൾ ശാന്തം.കടകൾ തുറക്കുന്നില്ല.എല്ലാം ശാന്തം. എന്നാലും ചിലരുണ്ട്,കാറുമെടുത്തു ലോകം ചുറ്റുന്നവർ.അവസാനം പോലീസ് പിടിക്കുമ്പോൾ ഞാൻ ഉയർന്ന ഉദ്യോഗസ്ഥന്റെ അനന്തിരവനാണെന്നുംപറഞ്ഞു ഭീഷണിപ്പെടുത്തുന്നവർ.അവരോടൊക്കെ എനിക്ക് പറയാനുള്ളത് ഇതാണ്.'മിസ്റ്റർ, ഞങ്ങൾ പറയുന്നത് ഞങ്ങൾക്ക് വേണ്ടിയല്ല നിങ്ങൾക്കു വേണ്ടിയാണ്'.അതേടോ , ഈ കോവിഡ് കാലത്താണ് കേരളാ പോലീസെന്ന പന്ത്രണ്ടക്ഷരത്തിന്റെ വില മനസ്സിലാക്കുന്നത്.ഊണും ഉറക്കവുമില്ലാതെ,ജലപാനവും മറ്റുമില്ലാതെ,സ്വന്തം ഭാര്യയോടോ മക്കളോടോ ഒന്ന് സംസാരിക്കാൻ പോലും കഴിയാതെ നെട്ടോട്ടമോടുന്നവർ.ആദ്യം നിവർന്നു നിന്ന് അവർക്കൊരു സല്യൂട്ട് കൊടുക്കണം.ദി റിയൽ ആർമി ഓഫ് കേരള. പിന്നെ ആരോഗ്യപ്രവർത്തകർ എത്ര പറഞ്ഞാലും മതിയാവില്ല അവരോടുള്ള കടപ്പാട്.കോവിഡ് ഇന്ത്യയിൽ ആദ്യം പടർന്നത് കേരളത്തിലായിരിന്നു.ആദ്യമൊരാൾക്ക് പിന്നീട് ഇരുപതായി. ഇത്രത്തോളമായിട്ടും അവർ പിന്തിരിഞ്ഞില്ല.'നാടിനും നാട്ടാർക്കും വേണ്ടി വീടിനും കുടുംബത്തിനും വേണ്ടി ജനതയ്ക്കും ജനങ്ങൾക്കും വേണ്ടി'.ഇരുപത്തിനാലുമണിക്കൂറും മിഴി തുറന്നവർ......'ആശാൻ ഒന്ന് പിഴച്ചാൽ പിള്ളേർക്ക് മൂന്ന്' ഇതല്ലേ ശാസ്ത്രം......അതെ,നമ്മുടെ വെള്ളപ്പടയെ നയിക്കാൻ തുനിഞ്ഞിറങ്ങിയ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ.'ദി മോസ്റ്റ് പവർഫുൾ ഗേൾ ലീഡർ ഇൻ കേരള'.'സർ......'ഒരു വിളി അത് അയൽപക്കത്തെ അനുപമയാണ് 'വീട്ടിലിരുന്നു ആരോടാ ഈ പ്രസംഗം'അവളുടെ ചോദ്യം 'കോവിഡ് അല്ലേ,ഞാൻ വെറുതെ ഒന്ന് ചെടികളെ ഓർമ്മപ്പെടുത്താൻ വേണ്ടി സംസാരിക്കുകയായിരുന്നു'.സർ ഒരു കള്ളച്ചിരി ചിരിച്ചു.അനുപമ പത്രമെടുത്തു.പത്രത്തിന്റെ മുൻപേജിൽ എഴുതിയിരിക്കുന്നു.'കോവിഡ് ഇന്നലെ പത്തുപേർക്ക് കൂടി സ്ഥിതീകരിച്ചു'.അവർ ഡോക്ടറിനോട് ചോദിച്ചു.'കോവിഡ് പശ്ചാലത്തിൽ ഇനിയും മാറ്റം വരുത്തണമെന്ന് സർ ആഗ്രഹിക്കുന്ന കാര്യങ്ങൾ'?.ഡോക്ടർ സംസാരിച്ചു.'ഉണ്ട് കുട്ടീ,കമ്മ്യൂണിറ്റി കിച്ചനെക്കുറിച്ചു അറിയാമല്ലോ?;.....എല്ലായിടത്തും കിച്ചണുകളിൽ വലിയ തിരക്കാണ് കാണുന്നത്. ഒരുപാടു പേർക്ക് അന്നം നൽകുന്ന പരിപാടിയാണേലും തിരക്ക് കുറച്ചാൽ നല്ലത്......'അനുപമ ഫോണെടുത്തു.ഫേസ്ബുക്കിൽ മിക്കവരുടെയും പോസ്റ്റ് ഒന്ന് തന്നെ.'ഇത് ലോകാവസാനമോ?.....കൊറോണ വഴിവിട്ടു പോകുന്നോ?.....'അനുപമ ഡോക്ടറിനോട് ചോദിച്ചു.'ഡോക്ടർ ഈ ആൾക്കാർ പറയുന്നത് ശരിയാണോ....ഇത് ലോകാവസാനം എന്നൊക്കെ ?'.ഡോക്ടർ ഒന്നുറക്കെ ചിരിച്ചു.എന്നിട്ടു പറഞ്ഞു.കുട്ടീ ,ഇനി ഒരുക്കലും ശരിയാവില്ലെന്നു കരുതിയ എത്രയോ പ്രശ്നങ്ങളിൽ നിന്നും നാം കരകയറിയിട്ടുണ്ട്. ഇതും അതുപോലെ തന്നെ.നമ്മുടെ പ്രവർത്തിയിലാണ് കാര്യം.'ഡോക്ടർ തുടർന്നു.'എന്താടോ ആഡംബരത്തിൽ നടത്തിയിരുന്ന കല്യാണങ്ങൾ ഇപ്പോൾ പത്തു പേർമാത്രമൊതുങ്ങുന്ന ഒരാഘോഷമായി മാറിയത്.'വെട്ടിപ്പിടിക്കുന്നതാണോ ജീവിതം?ലളിതമായ ജീവിതം നയിക്കുന്നവരും ജീവിക്കുന്നില്ലേ?.....നമുക്കിപ്പോൾ തിരിച്ചറിവുണ്ടായില്ലേ.ഇനി നമുക്ക് വേണ്ടത് ശുഭാബ്ദിവിശ്വാസമാണ് .ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ അവയ്ക്കു മുന്നിൽ തളർന്നുപോവുക സ്വാഭാവികമാണ്.പക്ഷെ മുന്നോട്ടു വെച്ചകാൽ പിന്നോട്ടില്ല.' 'നമുക്കൊന്നിച്ച് അതിജീവിക്കാം,കോറോണയെന്ന ഭീകരനെ തുരത്താം '.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ