എ.എം.എച്ച്.എസ്. തിരൂർക്കാട്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
21:24, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Lkamhsstkd (സംവാദം | സംഭാവനകൾ) No edit summary |
Lkamhsstkd (സംവാദം | സംഭാവനകൾ) No edit summary |
||
വരി 378: | വരി 378: | ||
ഒരു ദേശത്തിന്റെയും അവിടെ ജീവിച്ച തലമുറയുടെയും ഹൃദയത്തുടിപ്പുകൾ പൊറ്റക്കാടിന്റെ ആത്മകഥാപരമായ ഈ നോവലിൽ ഇതൾ വിരിഞ്ഞു നിൽക്കുന്നു .<br/> | ഒരു ദേശത്തിന്റെയും അവിടെ ജീവിച്ച തലമുറയുടെയും ഹൃദയത്തുടിപ്പുകൾ പൊറ്റക്കാടിന്റെ ആത്മകഥാപരമായ ഈ നോവലിൽ ഇതൾ വിരിഞ്ഞു നിൽക്കുന്നു .<br/> | ||
ഹുദാ അഫ്രിൻ കെ.കെ <br/> | ഹുദാ അഫ്രിൻ കെ.കെ <br/> | ||
9- I | 9- I<br/> | ||
ചുരുക്കാം രോഗങ്ങളെ മിനുക്കാം ജീവിതത്തെ <br/> | |||
അന്നും കുളികഴിഞ്ഞു പതിവുപോലെ കേശവൻ നായർ വീടിന്റെ പൂമുഖത്തേയ്ക്കു നടന്നു .ഭിത്തിയോട് ചേർന്ന് വെച്ചിരിക്കുന്ന ചാരുകസേരയിലുള്ള പത്രം കൈകൊണ്ട് എടുത്തുമാറ്റി അതിൽ ചാരിയിരുന്ന ശേ ഷം ഉച്ചത്തിൽ പറഞ്ഞു ......''എടീ .....ചായ എടുക്ക് ''അടുക്കളയിൽ പാത്രം കഴുകിക്കൊടിരിക്കുന്ന ഭാര്യ സുശീല എട്ടു വയസ്സുള്ള തന്റെ മകൾ ഗായത്രിയുടെ കയ്യിൽ ചായ കൊടുത്തയച്ചു .അവൾ ചായ ഗ്ലാസും പിടിച്ച് പുതുമുഖത്തേക്കു നടന്നെത്തി .''അഛാ ....ദേ ...ചായ''അവൾ ചിണുങ്ങി പറഞ്ഞു .അവളുടെ കയ്യിൽ നിന്നും ചായ വാങ്ങിയതിനു ശേഷം കേശവൻ നായർ വാത്സല്യത്തതോടെ മോളെ മടിയിലിരുത്തി . | |||
''അച്ഛനിന്ന് പുറത്തുപോയി വരുമ്പോൾ ഗായത്രി കുട്ടിക്ക് എന്താ കഴിക്കാൻ വേണ്ടത് ''.''എനിക്ക് ഷവർമ മതി അച്ഛാ ...ആ പിന്നെ ഐസ് -ക്രീമും മിട്ടായികളും വേണം ''.അവൾ എണ്ണി പറഞ്ഞു .അതിനെല്ലാം മൂളികൊടുത്ത് കൊണ്ട് കേശവൻ നായർ മകളെ സന്തോഷിപ്പിച്ചു .അതിനു ശേഷം പ്രാതൽ കഴിച്ചു ,വേഷം മാറി കാലൻ കുട ത്വക്കിലോട്ട് കയറ്റി പിടിച്ച് കേശവൻ നായർ പുറത്തേക്കു പോയി .ജോലി ആവശ്യത്തിന് രണ്ടു മൂന്ന് പേരുടെ അടുത്ത് പോയി സംസാരിക്കാനാണ് കേശവൻ നായർ പുറത്തുപോയിരുന്നത് .ആ ജോലി കഴിഞ്ഞ ഉടനെ തന്നെ കേശവൻ നായർ മോള് വാങ്ങാൻ പറഞ്ഞ സാധനങ്ങളെല്ലാം വാങ്ങി വീട്ടിലെത്തി .അച്ഛന്റ്റെ വരവ് നോക്കിയിരിക്കുകയായിരുന്നു ഗായത്രിമോള് .കേശവൻ നായർ എത്തിയതും കയ്യിലെ പൊതി വാങ്ങിക്കൊണ്ടു ഗായത്രി മോള് അകത്തേക്കോടി. ''സുശീലേ .....ഇത്തിരി മോരുവെള്ളം എടുത്തേ ...''എന്നും പറഞ്ഞു അകത്തേക്ക് കയറുകയായിരുന്നു കേശവൻ നായർ .അപ്പ്പോഴാണ് ഭാര്യ സുശീല ഉച്ചത്തിൽ നിലവിളിക്കുന്നത് കേട്ടത് .''അയ്യോ .....ചേട്ടാ ....മോള് ...." മോളുടെ വായിൽ നിന്നും രക്തം വരുന്നു . " എന്ത് ...മോളെ ...ഗായത്രി ...."അങ്ങനെ അവർ രണ്ടുപേരും കൂടി ഗായത്രിയെ ആശുപത്രിയിലെത്തിച്ചു .മണിക്കൂറുകളോളം ഡോക്ടർമാരും നഴ്സുമാരും മാറി മാറി ഗായത്രി മോൾക്ക് ചികിത്സ നൽകുന്നത് കണ്ടപ്പോൾ കേശവൻ നായർക്കും ഭാര്യാ സുശീലക്കും ആധിയായി . പെട്ടെന്ന് ഒരു ഡോക്ടർ അവരുടെ അടുത്തേക്ക് വന്നു . എന്നിട്ടു ഒരു പേപ്പർ കൊടുത്ത ശേഷം പറഞ്ഞു " ഇതിൽ എഴുതിയ മരുന്നെല്ലാം താഴെ ഫാർമസിയിൽ പോയി വാങ്ങി കൊണ്ട് വരൂ" . ഒന്ന് മൂളിയത്തിനു ശേഷം കേശവൻ നായർ ഡോക്ടറോട് ചോദിച്ചു " എന്താണ് ഡോക്ടർ മോൾക്കിങ്ങനെ സംഭവിക്കാൻ കാരണം " ഡോക്ടർ അതിനു മറുപടി നൽകി "ഈ കുട്ടിക്ക് ഒട്ടും രോഗപ്രതിരോധശേഷിയില്ല ". രോഗപ്രധിരോധശേഷിയില്ലാതായതു എന്ത് കൊണ്ടാണ് ഡോക്ടർ സുശീലക്കായിരുന്നു സംശയം . ഇന്നത്തെ കുട്ടികളുടെ ആഹാര രീതി തന്നെയാണ് സകല രോഗങ്ങൾക്കും കാരണം . കപ്പയും പയറും കിഴങ്ങുമൊക്കെ കഴിച്ചു മിടുക്കന്മാരായ വളർന്ന കുട്ടികളുണ്ടായിരുന്നു ഒരു കാലത്തു . ഇന്ന് ഇത്തരം കുട്ടികളെത്തന്നെ കാണാനില്ല .ഉണ്ടെങ്കിൽ തന്നെ വളരെ അപൂർവം . ഇന്നത്തെ കുട്ടികൾക്ക് ഫാസ്റ്റ് ഫുഡിനോടും കരിച്ചതും പൊരിച്ചതുമായ എണ്ണ പലഹാരങ്ങളോടല്ലേ താല്പര്യം . നിങ്ങളുടെ കുട്ടിക്ക് സംഭവിച്ചതും അതാണ് . കുഴപ്പമില്ലെന്ന് കരുതി നിങ്ങൾ വാങ്ങി കൊടുക്കുന്ന ഫാസ്റ്റ് ഫുഡാണ് കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണി . നിങ്ങൾ ശ്രദ്ധിച്ചാൽ ഗായത്രിക്ക് ഇനി ഒരു അസുഖവും ഉണ്ടാവില്ല . ഡോക്ടർ നിർത്തിയതും കേശവൻ നായരും സുശീലയും ഒരുമിച്ച് പറഞ്ഞു "ഞങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടി ഞങ്ങൾ നല്ല ആഹാര രീതി തന്നെ തിരഞ്ഞെടുക്കും" <br/>. | |||
FATHIMA NASLA KC<br/> | |||
8.K |