"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
കർക്കിടമാസത്തിൽ പത്തുണക്കം
കർക്കിടമാസത്തിൽ പത്തുണക്കം
വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം
വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം
== പച്ചക്കറിക്കടങ്കഥകൾ ==
പൗഡറണിഞ്ഞൊരു സുന്ദരനെ
കുനു കുനു വെട്ടി കറിയാക്കാം
(കുമ്പളങ്ങ)
വാളാവളഞ്ചനും ചറന്തക്കു പോയി
ചാരത്തിൽ മൂപ്പനും ചന്തക്കു പോയി
(പടവലങ്ങയും വെള്ളരിക്കയും)
കാള കിടക്കും കയറോടും
(മത്തൻ)
കുളിച്ച കയറിയ കറുത്തോൻ കുളി
കഴിഞ്ഞപ്പോൾ വെളുത്തോനായി
(ഉഴുന്ന്)
കയ്പ്പുണ്ട് കാഞ്ഞിരമല്ല
മുള്ളുണ്ട് മുരിക്കല്ല
വാലുണ്ട് വാനരനല്ല
(പാവക്ക)
ഒരമ്മ പെറ്റ മക്കളെല്ലാം നരച്ച് നരച്ച്
(കുമ്പളം)
അഴിച്ചിട്ട മുടിയിൽ ആയിരം കായ്കൾ
(പനങ്കുരു)
ഒരു കുല നിറയെ പഞ്ഞിമുട്ട
ഒന്നൊന്നായി തിന്നാൽ മധുരക്കട്ട.
(കടുക്)
കറുത്തിരുണ്ട ചെറുപ്പക്കാർ
എടുത്ത് രണ്ട് ചാട്ടം
(കടുക്)
ഇരുട്ടു കോരി വെയിലത്തിട്ടു
ഇരുട്ടായി എണ്ണിയെടുത്തു.
(എള്ള്)
ചെറുകുരു കുരുകുരു ചാര നിറക്കുരു
ചാറിൽ ചേർക്കാൻ കെങ്കേമൻ
(മല്ലി)
പച്ചപ്പലക കൊട്ടാരത്തിൽ
പത്തും നൂറും കൊട്ടത്തേങ്ങ
(പപ്പായ)
ചില്ലക്കൊമ്പിൽ വെള്ളക്കുമിളകൾ.
(നെല്ലി)

17:15, 22 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

കൃഷിച്ചൊല്ലുകൾ

കുംഭത്തിൽ മഴ പെയ്താൽ കുപ്പയും പൊന്നാകും.

കുംഭത്തിൽ നട്ടാൽ കുടത്തോളം. മീനത്തിൽ നട്ടാൽ മീൻകണ്ണിയോളം. പൂയം ഞാറ്റുവേലയിൽ പുല്ലുപോലും പൂവണിയും. മുരിങ്ങയുണ്ടെങ്കിൽ മരുന്നു വേണ്ട. ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു. കുംഭച്ചേന കുടത്തോളം. മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും. മണ്ണറിഞ്ഞ് വിത്തിടുക. വിതച്ചതേ കൊയ്യൂ. വിത്താഴം ചെന്നാൽ പത്തായം നിറയും വിത്തിലറിയാം വിള വിത്ത് കുത്തി ഉണ്ണരുത്. വിത്തുഗുണം പത്തുഗുണം. ചിങ്ങം ഞാറ്റിൽ ചിനുങ്ങി ചിനുങ്ങി അത്തം കറുത്താൽ ഓണം വെളുത്തു കന്നിയിലെ വെയിൽ കരിമ്പോല ഉണക്കും. തുലാപത്തു കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം ഒന്നു ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ ചൊല്ല് പഴയതായാലും വിത്ത് പഴയതാകരുത് വിത്ത് വിറ്റ് വിരുന്നൂട്ടരുത് വിത്തൊളിപ്പിച്ചാൽ കുത്തുപാളയെടുക്കും ഒക്കത്തിൽ വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷി ചെയ്യാം നവര നട്ടാൽ തുവരയുണ്ടാവുമോ വിളയും വിത്ത് മുളയിലറിയാം ഏറെ വിളഞ്ഞാൽ വിത്തിനാകാ ചോതി പെയ്താൽ ചോറുറച്ചു. ആയില്യത്തിൽ പാകാം അത്തത്തിൽ പറിച്ചുനടാം കർക്കടകത്തിൽ ചേന കട്ടിട്ടും കൂട്ടണം വിത്തുഗുണം പത്തുഗുണം വിത്താഴം ചെന്നാൽ പത്തായം നിറയും വേലി തന്നെ വിളവുതിന്നുക വെള്ളതിൽ പൂട്ടലും കൂട്ടത്തിൽ പാടലും കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം ഉരിനെല്ല് ഊരാൻ പോയിട്ട് പത്തുപറനെല്ല് പന്നിതിന്നു ഇരുന്നുണ്ടവൻ രുചിയറിയില്ല കരിമ്പിനു കമ്പുദോഷം കർക്കിടമാസത്തിൽ പത്തുണക്കം വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം

പച്ചക്കറിക്കടങ്കഥകൾ

പൗഡറണിഞ്ഞൊരു സുന്ദരനെ

കുനു കുനു വെട്ടി കറിയാക്കാം (കുമ്പളങ്ങ)

വാളാവളഞ്ചനും ചറന്തക്കു പോയി ചാരത്തിൽ മൂപ്പനും ചന്തക്കു പോയി (പടവലങ്ങയും വെള്ളരിക്കയും)

കാള കിടക്കും കയറോടും (മത്തൻ)

കുളിച്ച കയറിയ കറുത്തോൻ കുളി കഴിഞ്ഞപ്പോൾ വെളുത്തോനായി (ഉഴുന്ന്)

കയ്പ്പുണ്ട് കാഞ്ഞിരമല്ല മുള്ളുണ്ട് മുരിക്കല്ല വാലുണ്ട് വാനരനല്ല (പാവക്ക)

ഒരമ്മ പെറ്റ മക്കളെല്ലാം നരച്ച് നരച്ച് (കുമ്പളം)

അഴിച്ചിട്ട മുടിയിൽ ആയിരം കായ്കൾ (പനങ്കുരു)

ഒരു കുല നിറയെ പഞ്ഞിമുട്ട ഒന്നൊന്നായി തിന്നാൽ മധുരക്കട്ട. (കടുക്)

കറുത്തിരുണ്ട ചെറുപ്പക്കാർ എടുത്ത് രണ്ട് ചാട്ടം (കടുക്)

ഇരുട്ടു കോരി വെയിലത്തിട്ടു ഇരുട്ടായി എണ്ണിയെടുത്തു. (എള്ള്)

ചെറുകുരു കുരുകുരു ചാര നിറക്കുരു ചാറിൽ ചേർക്കാൻ കെങ്കേമൻ (മല്ലി)

പച്ചപ്പലക കൊട്ടാരത്തിൽ പത്തും നൂറും കൊട്ടത്തേങ്ങ (പപ്പായ)

ചില്ലക്കൊമ്പിൽ വെള്ളക്കുമിളകൾ. (നെല്ലി)