"SSK:2018-19/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('Introduction School Kalolsavam 2018-19 Alappuzha' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
Introduction School Kalolsavam 2018-19 Alappuzha
59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം 2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ, കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിൽ നടന്നു. 2018 ഡിസംബർ ഏഴാം തിയ്യതി രാവിലെ 8.30ന് സംഘാടക സമിതി ഓഫീസ് പ്രവർത്തിച്ച ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന കലോത്സവ ജനറൽ കോർഡിനേറ്റർ ആയ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ കലോത്സവ പതാക ഉയർത്തി കലയുടെ മാമാങ്കത്തിന് തുടക്കം കുറിച്ചു.  8.45ന് ഒന്നാം വേദിയായ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ 59 കുട്ടികൾ ചേർന്ന് കലോത്സവദീപം തെളിയിച്ചു. രാവിലെ ഒമ്പതിന് 29 വേദികളിലും മത്സരങ്ങൾ ആരംഭിച്ചു.  ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഇല്ലാതെയാണ് ഇത്തവണത്തെ കലോത്സവം.  പ്രളയത്തെ തുടർന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആലപ്പുഴയിൽ ഇക്കുറി മൂന്നു ദിവസം മാത്രമാണ് കലോത്സവം. ജില്ലാതല മത്സരങ്ങളിൽ നിന്ന് വിജയിക്കുന്നവരുടെ രചനകൾ വിലയിരുത്തിയാണ് ഇക്കുറി സംസ്ഥാനതലത്തിൽ രചനാ മത്സര വിജയികളെ തിരഞ്ഞെടുക്കുന്നത്. പരിപൂർണ്ണമായും ഗ്രീൻപ്രോട്ടോക്കോൾ അനുസരിച്ചാണ് ഇത്തവണത്തെ കലോത്സവ നടത്തിപ്പ്. മത്സാർത്ഥികളുടെ ഐഡി കാർഡ് മുതൽ വേദികളുടെ അലങ്കാരങ്ങൾ വരെ പൂർണ്ണമായും പരിസ്ഥിതി സൗഹാർദ്ദമാണ്.
ഇരുപത്തിനാല് വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 158 ഇനങ്ങളിലായി 29 വേദികളിൽ മത്സരങ്ങൾ നടക്കും. 1200 കുട്ടികളാണ് പങ്കെടുക്കുന്നത്. പുതിയതായി എട്ട് ഇനങ്ങൾകൂടി ഈ കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പീലുകളുടെ എണ്ണം പരമാവധി നിയന്ത്രിച്ചിട്ടുണ്ട് ഈ മേളയിൽ. 89 അപ്പീലുകൾ മാത്രമാണ് ലോവർ അപ്പീൽ കമ്മിറ്റിക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്തത്. കലോത്സവ തലേന്ന് സാധാരണ 300 മുതൽ 400 വരെ അപ്പീലുകൾ എത്താറുണ്ട്.
സാഹിത്യലോകത്തിലെ ആലപ്പുഴക്കാരും പ്രശസ്‌തിയിലേക്കുള്ള യാത്രയിൽ ആലപ്പുഴ വഴി
കടന്നുപോയവരും അവർ രചിച്ച കൃതികളുടെ പേരിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്‌മരിക്കപ്പെടും.
കലോത്സവ വേദികൾ ഇക്കുറി പ്രശസ്തരുടെ സാഹിത്യസൃഷ്ടികളുടെ പേരിലാണ് അറിയപ്പെടുക.ലിയോ
തേർട്ടീന്ത് എച്ച്.എസ്.എസിലെ ഒന്നാം വേദിക്ക് ഇരയിമ്മൻ തമ്പിയുടെ കൃതിയായ 'ഉത്തരാസ്വയംവരം'
എന്നാണ് പേരിട്ടിരിക്കുന്നത്. രചനാ മത്സര മൂല്യനിർണയവേദിക്ക് കളവംങ്കോടം ബാലകൃഷ്ണന്റെ 'അനുസന്ധാനം', പഴയിടം മോഹനൻ നമ്പൂതിരിയുടെ വിശേഷ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാല പി. പത്മരാജന്റെ നോവലായ 'പെരുവഴിയമ്പലം', ഗ്രീൻ പ്രോട്ടോക്കോൾ പവലിയന് വയലാർ കവിതയായ 'മുളങ്കാട്' തുടങ്ങി എസ്.എൽ. പുരം സദാനന്ദന്റെ 'കാട്ടുകുതിര'യും കാവാലത്തിന്റെ 'അവനവൻകടമ്പയും' തകഴിയുടെ 'രണ്ടിടങ്ങഴി'യും, തോപ്പിൽഭാസിയുടെ 'അശ്വമേധ'വുമൊക്കെയായി 29 വേദികളിലും മലയാളത്തിലെ മികച്ച കൃതികളാണ് 'കുട്ടിത്താരങ്ങളെ' വരവേൽക്കാനൊരുങ്ങി തയ്യാറാക്കിയിരുന്നത്.

10:39, 8 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം 2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ, കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിൽ നടന്നു. 2018 ഡിസംബർ ഏഴാം തിയ്യതി രാവിലെ 8.30ന് സംഘാടക സമിതി ഓഫീസ് പ്രവർത്തിച്ച ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന കലോത്സവ ജനറൽ കോർഡിനേറ്റർ ആയ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ കലോത്സവ പതാക ഉയർത്തി കലയുടെ മാമാങ്കത്തിന് തുടക്കം കുറിച്ചു. 8.45ന് ഒന്നാം വേദിയായ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ 59 കുട്ടികൾ ചേർന്ന് കലോത്സവദീപം തെളിയിച്ചു. രാവിലെ ഒമ്പതിന് 29 വേദികളിലും മത്സരങ്ങൾ ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഇല്ലാതെയാണ് ഇത്തവണത്തെ കലോത്സവം. പ്രളയത്തെ തുടർന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആലപ്പുഴയിൽ ഇക്കുറി മൂന്നു ദിവസം മാത്രമാണ് കലോത്സവം. ജില്ലാതല മത്സരങ്ങളിൽ നിന്ന് വിജയിക്കുന്നവരുടെ രചനകൾ വിലയിരുത്തിയാണ് ഇക്കുറി സംസ്ഥാനതലത്തിൽ രചനാ മത്സര വിജയികളെ തിരഞ്ഞെടുക്കുന്നത്. പരിപൂർണ്ണമായും ഗ്രീൻപ്രോട്ടോക്കോൾ അനുസരിച്ചാണ് ഇത്തവണത്തെ കലോത്സവ നടത്തിപ്പ്. മത്സാർത്ഥികളുടെ ഐഡി കാർഡ് മുതൽ വേദികളുടെ അലങ്കാരങ്ങൾ വരെ പൂർണ്ണമായും പരിസ്ഥിതി സൗഹാർദ്ദമാണ്. ഇരുപത്തിനാല് വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 158 ഇനങ്ങളിലായി 29 വേദികളിൽ മത്സരങ്ങൾ നടക്കും. 1200 കുട്ടികളാണ് പങ്കെടുക്കുന്നത്. പുതിയതായി എട്ട് ഇനങ്ങൾകൂടി ഈ കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പീലുകളുടെ എണ്ണം പരമാവധി നിയന്ത്രിച്ചിട്ടുണ്ട് ഈ മേളയിൽ. 89 അപ്പീലുകൾ മാത്രമാണ് ലോവർ അപ്പീൽ കമ്മിറ്റിക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്തത്. കലോത്സവ തലേന്ന് സാധാരണ 300 മുതൽ 400 വരെ അപ്പീലുകൾ എത്താറുണ്ട്. സാഹിത്യലോകത്തിലെ ആലപ്പുഴക്കാരും പ്രശസ്‌തിയിലേക്കുള്ള യാത്രയിൽ ആലപ്പുഴ വഴി കടന്നുപോയവരും അവർ രചിച്ച കൃതികളുടെ പേരിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്‌മരിക്കപ്പെടും. കലോത്സവ വേദികൾ ഇക്കുറി പ്രശസ്തരുടെ സാഹിത്യസൃഷ്ടികളുടെ പേരിലാണ് അറിയപ്പെടുക.ലിയോ തേർട്ടീന്ത് എച്ച്.എസ്.എസിലെ ഒന്നാം വേദിക്ക് ഇരയിമ്മൻ തമ്പിയുടെ കൃതിയായ 'ഉത്തരാസ്വയംവരം' എന്നാണ് പേരിട്ടിരിക്കുന്നത്. രചനാ മത്സര മൂല്യനിർണയവേദിക്ക് കളവംങ്കോടം ബാലകൃഷ്ണന്റെ 'അനുസന്ധാനം', പഴയിടം മോഹനൻ നമ്പൂതിരിയുടെ വിശേഷ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാല പി. പത്മരാജന്റെ നോവലായ 'പെരുവഴിയമ്പലം', ഗ്രീൻ പ്രോട്ടോക്കോൾ പവലിയന് വയലാർ കവിതയായ 'മുളങ്കാട്' തുടങ്ങി എസ്.എൽ. പുരം സദാനന്ദന്റെ 'കാട്ടുകുതിര'യും കാവാലത്തിന്റെ 'അവനവൻകടമ്പയും' തകഴിയുടെ 'രണ്ടിടങ്ങഴി'യും, തോപ്പിൽഭാസിയുടെ 'അശ്വമേധ'വുമൊക്കെയായി 29 വേദികളിലും മലയാളത്തിലെ മികച്ച കൃതികളാണ് 'കുട്ടിത്താരങ്ങളെ' വരവേൽക്കാനൊരുങ്ങി തയ്യാറാക്കിയിരുന്നത്.

"https://schoolwiki.in/index.php?title=SSK:2018-19/ആമുഖം&oldid=563263" എന്ന താളിൽനിന്ന് ശേഖരിച്ചത്