"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 11: | വരി 11: | ||
[[ചിത്രം:rizwaam.jpg]] | [[ചിത്രം:rizwaam.jpg]] | ||
'''അഹമ്മദ് റിസ്‌വാന്‍. യു''' | '''അഹമ്മദ് റിസ്‌വാന്‍. യു''' | ||
'''9 C''' | |||
ചൂടുള്ള വാര്‍ത്ത !! | ചൂടുള്ള വാര്‍ത്ത !! | ||
| വരി 90: | വരി 90: | ||
[[ചിത്രം:adiphofh.jpg]] | [[ചിത്രം:adiphofh.jpg]] | ||
'''മുഹമ്മദ് ആദില്‍ ''' | '''മുഹമ്മദ് ആദില്‍ ''' | ||
'''10.A ''' | |||
'''കാലം AD 2033...! ''' | '''കാലം AD 2033...! ''' | ||
| വരി 103: | വരി 103: | ||
[[ചിത്രം:picson8.JPG]] [[ചിത്രം:phsonf.jpg]] [[ചിത്രം:fhbopic8.JPG]] [[ചിത്രം:photfh8c.jpg]] | [[ചിത്രം:picson8.JPG]] [[ചിത്രം:phsonf.jpg]] [[ചിത്രം:fhbopic8.JPG]] [[ചിത്രം:photfh8c.jpg]] | ||
'''സോന പി ദാസ്''' '''അശ്‌മല്‍. ഇ''' | '''സോന പി ദാസ്''' '''അശ്‌മല്‍. ഇ''' | ||
'''8 C''' '''8 C''' | |||
| വരി 111: | വരി 111: | ||
[[ചിത്രം:anamika.jpg]] | [[ചിത്രം:anamika.jpg]] | ||
'''അനാമിക''' | '''അനാമിക''' | ||
'''10 - I''' | |||
13:14, 8 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. - ഇ-വിദ്യാരംഗം
![]()
![]()
![]()
അര്‍ഷിദ മുസ്തഫ ഹിന. കെ 8 C 8 C
"മരിക്കുന്ന ഭൂമി"
അഹമ്മദ് റിസ്‌വാന്‍. യു
9 C
ചൂടുള്ള വാര്‍ത്ത !!
"ഭൂമി മരണ കിടക്കയില്‍"
രാഷ്ടീയ മച്ചാന്‍മാര്‍ ഒത്തുകൂടി
സമരം വേണം ബന്ദ് വേണം
വേണമെങ്കിലൊരു കൊലയുമാവാം
പുതുയുഗ സത്യസന്ധന്മാര്‍
വാളിനും തോക്കുിനും പകരം
കാമറയും മൈക്കുമൊരുക്കി
ഭൂമിയെ പിടിക്കാന്‍
അല്ല, അതിന് ഭൂമിയേതാ?
നമ്മളിവിടെ ചൊവ്വയിലല്ലേ!?
നില്‍ക്കാന്‍ സമയമില്ല
ഓടാം ചൊവയിലെ ആദ്യ തലമുറയിലേക്ക്
ഓടിക്കിതപ്പോടെയാരാഞ്ഞു
എന്താണ് ഭൂമി ?
ഉത്തരമൊരു ചെറു
ചിരിയായ് തുടങ്ങി
മക്കളേ നിങ്ങള്‍ കണ്ടോല്‍
അറക്കുന്ന മണ്ണും മണവുമായി
സൂര്യനെ ചുറ്റുന്നു,
മരിക്കുന്ന ഭൂമി
അവിടം കറുപ്പ് വ്യാപിച്ചു
മാനവന്‍ തന്റെ ധര്‍മ്മം മറന്ന്
ശാസ്ത്രത്തെ
കൂട്ട് പിടിച്ചപ്പോള്‍....
ഇനിയെന്ത് ?
കരുണതന്‍ നിര്‍ച്ചാല്‍
വറ്റാത്ത ഹൃദയം മൊഴിഞ്ഞു
ഇനിയൊന്നുമില്ല മക്കളേ !
വാസസ്ഥാനമായ ഇവിട-
മെങ്കിലും നമുക്ക് സംരക്ഷിക്കാം
ജലം ജീവാമൃതം
മുഹമ്മദ് ആദില്‍
10.A
കാലം AD 2033...!
ആ വൃദ്ധന്‍ ആഞ്ഞൊന്ന് ശ്വാസമെടുത്തു. എന്നാല്‍ കയറിയത് വായുവായിരുന്നില്ല, മനുഷ്യന്‍ വിഷകലുഷിതമാക്കിയ വാതകമായിരുന്നു. അതുമൂലം അയാള്‍ ഒന്നു കുരച്ചു. വെള്ളം കുടിക്കാനായി അയാള്‍ പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികള്‍ വീഴുന്നുണ്ടായിരുന്നു. അയാള്‍ ആര്‍ത്തിയോടെ നാവ് പുറത്തേക്കിട്ടു. ആ വെള്ളത്തുള്ളികള്‍ അയാളുടെ നാക്കില്‍ വീണു. "ത്ഫൂ"അയാള്‍തുപ്പി. വായുവില്‍ ചേര്‍ന്ന സള്‍ഫ്യൂരിക് ആസിഡിന്റെ രുചി അയാള്‍ക്ക് പിടിച്ചിട്ടുണ്ടാവില്ല. മഴയായി വര്‍ഷിച്ചത് വെള്ളമായിരുന്നില്ല ആസിഡായിരുന്നു. ആരോഗ്യവാനെപ്പോലും ഉരുക്കി ദ്രാവകമാക്കുന്ന ആസിഡ്. രക്ഷയ്ക്കായി ആ വൃദ്ധന്‍ വിടിനക്കത്തേക്ക് കയറി. തൊഴിലില്ലായ്മ മൂലം എല്ലാവരും കഷ്ടപ്പെടുന്നു. തൊഴിലുള്ളത് കടല്‍വെള്ളം ശുദ്ധീകരിക്കുന്ന ഫാക്ടറികളില്‍ മാത്രം. അയാള്‍ ചിന്തിച്ചു. "നാല്‍പത് വയസ്സുള്ള താന്‍ ഒരു എണ്‍പത്തഞ്ച് കാരനെ പോലെയായത് വെള്ളം കുടിക്കാതെ വൃക്കനശിച്ചതും ചര്‍മ്മം ചുക്കിചുളിഞ്ഞതും മൂലമാണ്”. അയാള്‍ ഓര്‍ത്തു. കുട്ടിക്കാലം എന്നും മനോഹരമായിരുന്നു. എങ്ങും പുഴകളും പാടങ്ങളും ഹരിതഭംഗിയും മാത്രം. കുടിക്കാനും കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടംപോലെ വെള്ളം. ഇത്രയൊക്കെയായപ്പോള്‍ അയാളുടെ കണ്ണീല്‍നിന്ന് ആശ്രുക്കള്‍ പൊഴിയുന്നുണ്ടായിരുന്നു. ഇന്ന് തനിക്ക് അനുവദിച്ചിരിക്കുന്ന വെള്ളം ദിവസം അരഗ്ലാസാണ്. ഒരാള്‍ക്ക് ശ്വസിക്കാനുള്ള 137 ക്യുബിക് മീറ്റര്‍ വായുവിന്റെ നികുതി വരെ നല്‍കണം. വെള്ളം കൊള്ളയടിക്കലും മോഷണവും ഇപ്പോള്‍ പതിവാണ്.
![]()
![]()
![]()
സോന പി ദാസ് അശ്‌മല്‍. ഇ 8 C 8 C
അനാമിക
10 - I
"പേടി"
ഞാന്‍ പത്രം
വായിക്കാറേയില്ല
മടിയായിട്ടല്ല
പേടിയാണ്
കറുകറുത്ത വാര്‍ത്തകള്‍
ഉള്ളു പൊള്ളിക്കുന്നു
കണ്ണു നനയിക്കുന്നു
ചോര തിളയ്ക്കുന്നു
ഈ മനുഷ്യരെന്താണിങ്ങനെ
ലോകത്തിനെന്താണു രോഗം
"മഴ"
മഴക്കിന്ന് കരയാനേ അറിയൂ
അന്ന് ഞാല്‍ കാരണം
പെയ്തൊഴിഞ്ഞത്
ഒരുപാട് സ്വപ്നങ്ങളായിരുന്നു
മഴക്കിന്ന് പൊറുക്കാനേ അറിയൂ
അന്ന് ഞാല്‍ കാരണം
നഷ്ടമായത്
ഒരുപാട് പ്രതീക്ഷകളായിരുന്നു
മഴക്കിന്ന് ഓര്‍ക്കനേ അറിയൂ
അന്ന് ഞാല്‍ കാരണം
ചേതനയറ്റത്
ഒരുപാട് ജീവിതങ്ങളായിരുന്നു
മഴക്കിന്ന് വികാരങ്ങളേയില്ല
അന്ന് ഞാല്‍ കാരണം
കരഞ്ഞു തീര്‍ത്തത്
മഴയുടെ വികാരങ്ങളായിരുന്നു
"പ്രകൃതി"
പൂമണം വീശിടും
കുളിര്‍ക്കാറ്റുകൊണ്ടു ഞാന്‍
നറുതേന്‍ നുകരുന്ന
ശലഭത്തെ കണ്ടു ഞാന്‍
മധുവൂറും മണമുള്ള
പൂക്കളെ തൊട്ടു ഞാന്‍
കളകളമൊഴുകുന്ന
പുഴകളില്‍ നീന്തി ഞാന്‍
പാട്ടുകള്‍ പാടീടും
കിളികളെ കേട്ടു ഞാന്‍
ഈ നല്ല പ്രകൃതിയെ
കണ്ടു രസിച്ചു ഞാന്‍
"മണ്ടത്തരം"
കുട്ടപ്പന്‍ ചേട്ടന്റെ തട്ടുകടക്കുള്ളില്‍
കള്ളന്‍മാര്‍ രാത്രിയില്‍ പാഞ്ഞുകേറി
ചായയുണ്ടാക്കീട്ട് ചായേം കുടിച്ചീട്ട്
കാശവിടെ വെച്ചീട്ട് ഓടിപ്പോയി
"നീ"
ഒരു കുളിര്‍ക്കാറ്റായ്
അരികത്തണഞ്ഞു
മധുകണമായ് നീ
മനസ്സില്‍ നിറഞ്ഞു
ഒരു സ്വപ്നത്തില്‍
അറിയാതെയൊഴുകി




