"Ssk17:Homepage/മലയാളം കഥാരചന(എച്ച്.എസ്.എസ്)/ഒന്നാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) "Ssk17:മലയാളം കഥാരചന (എച്ച്.എസ്.എസ്) ഒന്നാം സ്ഥാനം" സം‌രക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സിസോപ്പുക...
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
}}
}}
  ''' ഹാക്കിങ്  '''
  ''' ഹാക്കിങ്  '''
                           
  തലക്കെട്ടിനു ചുവടെ നല്കിയ ചിത്രത്തിലൊന്നു സൂക്ഷിച്ചു നോക്കിപ്പോ‍യതുകൊണ്ട് കണ്ണ് രണ്ടും നിറപാട. തായുള്ള അക്ഷരങളും എന്തിന് അരപ്പേജ് നിറച്ച ജ്വല്ലറി പരസ്യം വരെ മങ്ങിപ്പോയി. വൈകുന്നേരം ഹൃദയബന്ധത്തിന്റെ അങ്ങനെയൊന്നുണ്ടായിരുന്നോ? ആ... എന്തായാലും ഔപചാരികതയുടെ പേരില്‍ (അതെ, ഇതാണ് ശരിയായ പദപ്രയോഗം) അവന്റെ വീട്ടുമുറ്റത്ത് നിര്‍വികാരനായി നിന്നു.  മരണവീടിന് ഒട്ടും യോജിക്കാത്ത വിധം ശബ്ദമുഖരിതമായിരുന്നു അവിടം. മരണവീടുകള്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തില് ഗണ്യമആയ കുറവുനേരിടുന്നതായി ഒറ്റനോട്ടത്തില്‍ കണ്ടെത്തി. ഉള്ളവരാകട്ടെ ശരീരം മാത്രമേയുള്ളു... കുറേ ചത്തശരീരങ്ങള്‍, അത്ഭുതം!കാണുന്നവര്‍ അവര്‍ക്ക്  ജീവനുണ്ടേന്ന് തേറ്റിധരിക്കുന്നു. അവ തൊടിയില് തെണ്ടിത്തിരി‍ഞ്ഞു. ഒറ്റയ്ക്കും ഒന്നിച്ചും അവര്‍ കയ്യിലിരുന്ന സ്ക്രീനില്‍ മാന്തീ... ആ കൈകളുടെ ചലനം ചുരമാന്തുന്ന പുലിയെ ഓര്‍മിപ്പിച്ചു. പക്ഷേ കണ്ണുകളില്‍ മുറ്റിനില്‍ക്കേണ്ട തീവ്രതയവരിലില്ല...
തലയോട്ടിയിലെ രണ്ടു കുഴികളെ പൂരിപ്പിയ്ക്കാനെന്നവണ്ണം അവയവിടെയുണ്ടായിരുന്നു എന്നു മാത്രം... ആശ്വാസമില്ലാതെ പണിയെടുപ്പിക്കുന്ന കോര്‍പറേറ്റ് കമ്പനിയാണ് ഉടമയെന്ന തിരിച്ചറിവില്‍ മാത്രം അവ തുറന്നു കിടന്നു. രണ്ടാമതൊരു നോട്ടത്തില് അവ രണ്ടു കുഴികള്‍ മാത്രം ആയിരുന്നു, പീളകെട്ടി ചൈതന്യം നഷ്ടപ്പെട്ട എന്തോ ഒന്ന് അതിന്മേല്‍ തോലായിക്കിടന്നിരുന്നു എന്നതൊഴിച്ചാല്‍ ... ഈ വക ചിന്തകളുടെയവസാനത്തില്‍ ‍ഞാനെന്റെ കണ്ണുകള്‍ തപ്പിനോക്കി.. അതവിടെയുണ്ടോ?


എല്ലാവരും മരിച്ച മാന്യദേഹത്തെ ഏതാണ്ട് പൂ൪ണമായും മറന്നിരിക്കുന്ന സാഹചര്യത്തില്  ‍‍ഞാനെന്റെ സാമൂഹ്യബോധത്തിന് പത്തിയുയ൪ത്താ൯ ഒരവസരം കൊടുത്തു. തൊട്ടടുത്ത നിമിഷം അടുത്തു നിന്നവന്റെ അടയേറ്റ് പത്തി താണു. അത് മൂലയല്‍ ചുരണ്ടു കൂടി തല ശരീരത്തിലൊളിപ്പിച്ച് ഉറക്കമഭിനയിച്ചു. തിരിച്ച് വീട്ടിലേക്കുള്ള യാത്ര തീരുമാനിക്കും മു൯പ് മനുഷ്യസഹജമായ ആകാംക്ഷ,ജിജ്ഞാസ,എന്തൂസിയാസം എന്തോ ഒന്ന് എന്നെയും പിടികൂടി അതെന്റെ കുറ്റമല്ലല്ലോ, ആദവും ഹവ്വയും തൊട്ടിങോട്ട് ഒളിക്യാമറയുമായി നടക്കുന്ന പുതിയവരുള്‍പ്പെടെ എല്ലാവ൪ക്കും പ്രേരണ ഇന പ്രാകൃത വികാരമല്ല. മറ്റൊ൪ത്ഥത്തില്‍ ഇതല്ലെങ്കിലെന്താണ് ഇന്നീക്കാണുന്ന ശാസ്ത്രപുരോഗതിയുടെ മുഴുവ൯ മാതാവ്...അപ്പോഴിത് ആധുനികമോ അതോ പ്രാചിനമോ? കാടുകയറേണ്ടെന്ന് മനസിനെ വിലക്കി ചിന്തയെ  വഴിതിരച്ചു വിട്ടു.എന്നിട്ടും വഴിതിരിച്ചുവിടാ൯ കെട്ടിയബണ്ടില്‍ ചിന്തകള് വീണടിഞ്ഞ് ചളി നിരഞ്ഞു.  
തലക്കെട്ടിനു ചുവടെ നല്കിയ ചിത്രത്തിലൊന്നു സൂക്ഷിച്ചു നോക്കിപ്പോ‍യതുകൊണ്ട് കണ്ണ് രണ്ടും നിറപാട. തായുള്ള അക്ഷരങളും എന്തിന് അരപ്പേജ് നിറച്ച ജ്വല്ലറി പരസ്യം വരെ മങ്ങിപ്പോയി. വൈകുന്നേരം ഹൃദയബന്ധത്തിന്റെ അങ്ങനെയൊന്നുണ്ടായിരുന്നോ? ആ... എന്തായാലും ഔപചാരികതയുടെ പേരില്‍ (അതെ, ഇതാണ് ശരിയായ പദപ്രയോഗം) അവന്റെ വീട്ടുമുറ്റത്ത് നിര്‍വികാരനായി നിന്നു.  മരണവീടിന് ഒട്ടും യോജിക്കാത്ത വിധം ശബ്ദമുഖരിതമായിരുന്നു അവിടം. മരണവീടുകള്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തില് ഗണ്യമആയ കുറവുനേരിടുന്നതായി ഒറ്റനോട്ടത്തില്‍ കണ്ടെത്തി. ഉള്ളവരാകട്ടെ ശരീരം മാത്രമേയുള്ളു... കുറേ ചത്തശരീരങ്ങള്‍, അത്ഭുതം!കാണുന്നവര്‍ അവര്‍ക്ക്  ജീവനുണ്ടേന്ന് തേറ്റിധരിക്കുന്നു. അവ തൊടിയില് തെണ്ടിത്തിരി‍ഞ്ഞു. ഒറ്റയ്ക്കും ഒന്നിച്ചും അവര്‍ കയ്യിലിരുന്ന സ്ക്രീനില്‍ മാന്തീ... ആ കൈകളുടെ ചലനം ചുരമാന്തുന്ന പുലിയെ ഓര്‍മിപ്പിച്ചു. പക്ഷേ കണ്ണുകളില്‍ മുറ്റിനില്‍ക്കേണ്ട തീവ്രതയവരിലില്ല...
തലയോട്ടിയിലെ രണ്ടു കുഴികളെ പൂരിപ്പിയ്ക്കാനെന്നവണ്ണം അവയവിടെയുണ്ടായിരുന്നു എന്നു മാത്രം... ആശ്വാസമില്ലാതെ പണിയെടുപ്പിക്കുന്ന കോര്‍പറേറ്റ് കമ്പനിയാണ് ഉടമയെന്ന തിരിച്ചറിവില്‍ മാത്രം അവ തുറന്നു കിടന്നു. രണ്ടാമതൊരു നോട്ടത്തില് അവ രണ്ടു കുഴികള്‍ മാത്രം ആയിരുന്നു, പീളകെട്ടി ചൈതന്യം നഷ്ടപ്പെട്ട എന്തോ ഒന്ന് അതിന്മേല്‍ തോലായിക്കിടന്നിരുന്നു എന്നതൊഴിച്ചാല്‍ ... ഈ വക ചിന്തകളുടെയവസാനത്തില്‍ ‍ഞാനെന്റെ കണ്ണുകള്‍ തപ്പിനോക്കി.. അതവിടെയുണ്ടോ?
എല്ലാവരും മരിച്ച മാന്യദേഹത്തെ ഏതാണ്ട് പൂ൪ണമായും മറന്നിരിക്കുന്ന സാഹചര്യത്തില്  ‍‍ഞാനെന്റെ സാമൂഹ്യബോധത്തിന് പത്തിയുയ൪ത്താ൯ ഒരവസരം കൊടുത്തു. തൊട്ടടുത്ത നിമിഷം അടുത്തു നിന്നവന്റെ അടയേറ്റ് പത്തി താണു. അത് മൂലയല്‍ ചുരണ്ടു കൂടി തല ശരീരത്തിലൊളിപ്പിച്ച് ഉറക്കമഭിനയിച്ചു. തിരിച്ച് വീട്ടിലേക്കുള്ള യാത്ര തീരുമാനിക്കും മു൯പ് മനുഷ്യസഹജമായ ആകാംക്ഷ,ജിജ്ഞാസ,എന്തൂസിയാസം എന്തോ ഒന്ന് എന്നെയും പിടികൂടി അതെന്റെ കുറ്റമല്ലല്ലോ, ആദവും ഹവ്വയും തൊട്ടിങോട്ട് ഒളിക്യാമറയുമായി നടക്കുന്ന പുതിയവരുള്‍പ്പെടെ എല്ലാവ൪ക്കും പ്രേരണ ഇന പ്രാകൃത വികാരമല്ല. മറ്റൊ൪ത്ഥത്തില്‍ ഇതല്ലെങ്കിലെന്താണ് ഇന്നീക്കാണുന്ന ശാസ്ത്രപുരോഗതിയുടെ മുഴുവ൯ മാതാവ്...അപ്പോഴിത് ആധുനികമോ അതോ പ്രാചിനമോ? കാടുകയറേണ്ടെന്ന് മനസിനെ വിലക്കി ചിന്തയെ  വഴിതിരച്ചു വിട്ടു.എന്നിട്ടും വഴിതിരിച്ചുവിടാ൯ കെട്ടിയബണ്ടില്‍ ചിന്തകള് വീണടിഞ്ഞ് ചളി നിരഞ്ഞു.