"ഗവ.എച്ച്.എസ്. കിഴക്കുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 191: വരി 191:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
രാജു എൽ പോൾ
എന്റെ വിദ്യാലയ അനുഭവത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നായിരുന്നു 1969ൽ കിഴക്കുപുറം ഗവണ്മെന്റ് യു പി സ്കൂളിലെ എന്റെ വിദ്യാലയ പ്രവേശനം. എന്നിലെ കലാവാസന തിരിച്ചറിഞ്ഞു എന്നെ പ്രോത്സാഹിപ്പിച്ചത് ഈ വിദ്യാലയവും അന്നത്തെ അദ്ധ്യാപകരുമായിരുന്നു. ലാഭേച്ഛ ഏതുമില്ലാതെ തികച്ചും സൗജന്യമായി കായികമായി അധ്വാനിക്കുന്ന ഒരു തലമുറ ഈ സ്കൂളിന്റെ പുരോഗതിക്ക് ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. തട്ടാരുപടി ജോസഫ് സർ, കോശി സർ, കൊച്ചുകളീക്കൽ ജോർജ് സർ, കൈതപ്പറമ്പ് ഇടത്തിട്ട രാഘവൻ സർ, സോമശേഖരൻ സർ, അപ്പാവു സർ, കൊച്ചുണ്ണിത്താൻ സർ, വയല കുഞ്ഞിക്കുട്ടി സർ, അമ്മാളു സർ അങ്ങനെ പോകുന്നു അദ്ധ്യാപകരുടെ നിര. മറ്റ് അദ്ധ്യാപകരുടെ പേരുകൾ മറന്നു പോയെങ്കിലും അവരുടെ രൂപം ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.
അന്ന് റോഡിന് വടക്കുവശത്തുള്ള കെട്ടിടം ഉണ്ടായിരുന്നില്ല.അവിടെ ആയിരുന്നു ഞങ്ങളുടെ കളിസ്ഥലം. ഞാൻ അന്ന് ആറാം ക്ലാസ്സിൽ ആയിരുന്നു. പിന്നീട് ഗ്രൗണ്ടിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു സ്റ്റേജ് പ്ലാറ്റ്ഫോം നിർമിക്കുകയുണ്ടായി . ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു ചലച്ചിത്രം കാണുന്നത് ഈ കാലഘട്ടത്തിലാണ് കുട്ടികളെ വരിവരിയായി വയൽ വരമ്പിൽക്കൂടി നടത്തി ചാവരുപടി- മാങ്കൂട്ടം -കെട്ടുങ്ങൽ വഴി പറക്കോട് S R K തീയേറ്ററിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും യാത്ര. വർണ്ണ വിസ്മയം തീർത്ത ചലച്ചിത്രവും ഇന്നും മനസ്സിൽ തിളങ്ങുന്ന ചിത്രമാണ്. വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഉത്സവാഘോഷം പോലെ നടത്തിയിരുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവനവാരം ഇന്നും ഓർമയിലുണ്ട്. ഓരോരുത്തരും വീട്ടിൽ നിന്ന് കൊണ്ടുവരുന്ന കായ്‌ക്കിഴങ്ങ്, ഫലധാന്യങ്ങൾ ഒന്നിച്ചിട്ട് പുഴുങ്ങി -ചമ്മന്തി കൂട്ടിയുള്ള സുഭിക്ഷമായ ഭക്ഷണം -അതിനു ശേഷം കലാപരിപാടികൾ
എല്ലാ അധ്യയന വർ ഷാവസാനവും ആഘോഷമായി ആനിവേഴ്സറി ആണ് മറ്റൊരു സ്മരണ. അദ്ധ്യാപകരും രക്ഷകർത്താക്കളും സംയുക്തമായി അവതരിപ്പിച്ചിരുന്ന നാടകമായിരുന്നു പ്രധാന ആകർഷണ ഇനം. 1930 കളിൽ പരേതനായ കാവനാൽ മാത്തൻ കത്തനാരുടെ സഹധർമിണി ആയിരുന്ന അച്ചാമ്മ കൊച്ചമ്മ എന്ന ശ്രേഷ്ഠ വനിതയ്ക്ക് തോന്നിയ ഒരു ആശയമാണ് ഇന്ന് പ്ലസ് ടു വിദ്യാലമായി കിഴക്കുപുറം ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്നത്എത്രയെത്ര മഹത്തുക്കളുടെ പ്രയത്നങ്ങൾ !എല്ലാവരെയും നന്ദി നിറഞ്ഞ മനസ്സോടെ സ്മരിക്കുന്നു. അനാവശ്യ വിദ്യാർത്ഥി സമരങ്ങൾ ഇല്ലാതെ -100%വിജയം തുടച്ചയാക്കുന്ന ഈ വിദ്യാലയത്തിന്റെ സന്തതിയാണ് ഞാനും എന്ന് അഭിമാനത്തോടെ ഓർത്തുകൊണ്ട് നിർത്തുന്നു.
'''സ്നേഹപൂർവ്വം'''
'''രാജു എൽ പോൾ'''
ബിജു തോമസ്
ഞാൻ ബിജു തോമസ്. 1979 ലാണ് കിഴക്കുപുറം സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ഞാൻ അഡ്മിൻ എടുത്തത്. രാവിലെ 9:45ന് ക്ലാസ്സ്‌ തുടങ്ങും അതിനു മുന്നോടിയായി അസംബ്ലിയും ഉണ്ടാകും. തലേന്ന് പഠിപ്പിച്ച പാഠഭാഗങ്ങൾ പഠിച്ചുകൊണ്ട് വരണം. കൂടാതെ പരീക്ഷകൾ, പകർത്ത് എഴുത്തൽ, ഇതൊന്നുമല്ലെങ്കിൽ ശിക്ഷനടപടികൾ -ചൂരൽ പ്രയോഗം ബഞ്ചിന് മുകളിൽ കയറ്റി നിർത്തൽ രക്ഷകർത്താക്കളെ വിളിച്ചു വരുത്തൽ എന്നിങ്ങനെ പോകുന്നു ചടങ്ങുകൾ. ഡ്രായിങ്ങും തയ്യൽ ക്ലാസ്സുകളുമെല്ലാം ഇന്നും ഓർമയിലുണ്ട്. സ്കൗട്ട് ടീം സ്കൂളിന്റെ അഭിമാനം ആയിരുന്നു
വരാത്ത ദിവസം രക്ഷാകർത്താവിന്റെ കത്തുമായി വേണം സ്കൂളിൽ എത്താൻ. കത്തുകളിലെ ഇല്ലാത്ത കാരണങ്ങൾ വായിച്ചു സാറന്മാരുടെ ഉള്ളിൽ ചിരി ഉദിക്കുന്നത് ഇപ്പോൾ മനസ്സിൽ തെളിയുന്നു. സ്കൂളിന്റെ യൂവജനോത്സവവും, ഉപജില്ലാ ജില്ലാ കലോത്സവങ്ങൾ, സേവനവാരം, ക്ലാസ്സ്‌ മീറ്റിംഗ്, ക്ലാസ്സ്‌ ലീഡർ തെരഞ്ഞെടുപ്പ്, സിനിമ പ്രദർശനം ഇവയൊക്കെ ഓർത്താൽ ആ കാലത്തിലേക്ക് ഒന്ന് കൂടി തിരിച്ചു പോയാൽ കൊള്ളാം എന്ന് തോന്നും
സ്കൂളിന്റെ മുറ്റത്തുള്ള ബദാം മരത്തിൽ നിന്ന് കായ് പൊട്ടിച്ച് കഴിക്കുക, മിഠായി, നെല്ലിക്ക, കല്ലുണ്ട, ശർക്കരപൊരി ഇവയൊക്കെ കഴിക്കുക ഇതൊക്കെ ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്ന ഓർമകളാണ്. പേപ്പറിൽ ഉപ്പ് പൊതിഞ്ഞു വീട്ടിൽ നിന്ന് കൊണ്ട് വരുകയും സ്കൂളിന്റെ പരിസരത്തുള്ള കുരുമുളക് പറിച്ച് ഉപ്പും കൂട്ടി കഴിക്കുന്ന ശീലം കുട്ടികൾക്കുണ്ടായിരുന്നു. അങ്ങനെ പോകുന്നു ഓർമ്മകൾ.
ഗുരു തുല്യരായ അദ്ധ്യാപകരെയും സ്നേഹനിധികളായ സഹപാഠികളെയും നന്ദിയോടെ സ്മരിക്കുന്നു
എന്ന്
ബിജു തോമസ്
ബിനു ഭവനം
കടിക
ഡോ. രാജേഷ് കുഞ്ഞൻപിള്ള
1986 മുതൽ 91വരെ എനിക്ക് കിഴക്കുപുറം ഗവണ്മെന്റ് സ്കൂളിൽ പഠിക്കുവാനുള്ള അവസരം ലഭിച്ചു.ഒന്ന് മുതൽ പത്തുവരെ ക്ലാസ്സുകളിലായി ആയിരത്തിഇരുനൂറോളം വിദ്യാർഥികൾ പഠിച്ചിരുന്ന അക്കാലത്ത് നമ്മുടെ നാടിന്റെ സാംസ്‌കാരിക മുന്നേറ്റം നയിച്ചിരുന്നത് ഈ വിദ്യാലയം ആയിരുന്നു. നമ്മുടെ പ്രതീക്ഷകൾക്കനുസരിച്ചു നല്ലൊരു ഭാഗം പ്രഗത്ഭരെ സമൂഹത്തിന്റെ വിവിധ മേഖലകാലിലേക്ക് സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ സമയത്തിന് മുമ്പും ശേഷവും കൂട്ടം കൂട്ടമായിട്ടുള്ള വിദ്യാർത്ഥികളുടെ നടത്തവും അതിനിടയ്ക്കുള്ള കളികളും സ്കൂളിലെ വൃക്ഷങ്ങളും അവയുടെ വേരുകളിൽ ഞാലിയുള്ള കളികളും എല്ലാം മനോഹരമായ ഓർമ്മകൾ മാത്രം. ചെറിയ ക്ലാസ്സുകളിൽ അദ്ധ്യാപകർ സ്ലേറ്റിൽ ഇട്ടുതന്നിരുന്ന മാർക്കുകൾ ഇപ്പോഴും മനസ്സിലിങ്ങനെ തങ്ങി നിൽക്കുന്നു. ക്ലാസ്സിലെ കൂട്ടുകാർക്കിടയിൽ ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു
സാറ്റ് കളി, കള്ളനും പോലീസും, കിളി തട്ട് തുടങ്ങിയ കാലികളെല്ലാം വേറിട്ട ഓർമകളായി ഇന്നും നിലനിൽക്കുന്നു. അടുത്തിരിക്കുന്ന കൂട്ടുകാർക്ക് പോലും എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഏറിയ നേരവും മൊബൈൽഫോണിൽ മുഴുകിയിരിക്കുന്നവരുള്ള ഇക്കാലത്ത് ഇത്തരം ഓർ മക്കുറിപ്പുകൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. നമ്മുടെ സ്കൂളിലെ കാലാകാലങ്ങളായി സേവനമനുഷ്‌ടിച്ചിട്ടുള്ളതും ഇപ്പോൾ സേവനം അനുഷ്‌ടിച്ചുകൊണ്ടിരിക്കുന്നവരുമായ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും കുറെപേരെയൊക്കെ പരിചയമുണ്ട്. ഇവരെയെല്ലാം കൂടാതെ കലകങ്ങളായി പ്രവർത്തിച്ച പി റ്റി എ അംഗങ്ങളെയും ഇതോടൊപ്പം ഹൃദയപൂർവ്വം സ്മരിക്കുന്നു....... അഭിനന്ദിക്കുന്നു.നമ്മുടെ ഈ വിദ്യാലയത്തെ ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തുവാൻ പ്രയത്നിച്ച മാന്യവ്യക്തികൾക്കും ഈ അവസരത്തിൽ ഞാൻ നന്ദി അറിയിക്കുന്നു. നമ്മുടെ ഈ വിദ്യാലയം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ !
നന്ദിയോടെ
ഡോ.രാജേഷ് കുഞ്ഞൻപിള്ള
പുല്ലാം മഠത്തിൽ
കടിക
കെ എം പൊടിയൻ
കുഴിവിളയിൽ
ഓർമ്മകൾ മധുരിക്കുഒരു വഴക്ക്
രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു വര്ഷാവസാന പരീക്ഷ. സാർ ചോദ്യം ബോർഡിൽ എഴുതുന്നു, ഉത്തരം സ്ലേറ്റിൽ ഏഴുവയ്ക്കുന്നു. സാർ വന്ന് ഉത്തരം നോക്കി സ്ലേറ്റിന്റെ മറുവശത്ത് മാർക്ക്‌ കുറിക്കുന്നു.
'''ചോദ്യം'''
നെല്ലിന് ഉപദ്രവം ചെയ്യുന്ന രണ്ടു ജീവികൾ
'''ഉത്തരം'''
1.ചാഴി 2.കുഞ്ഞച്ചായന്റെ കോഴി. സാർ വന്നു ഉത്തരം നോക്കുന്നു, മാർക്ക്‌ ഇടുന്നു. എന്റെ അടുത്ത് വന്ന് ഉത്തരം നോക്കി കോശി സാറാണ് ഉത്തരം നോക്കുന്നത്. എന്റെ ഉത്തരം സാറിന് വളരെ ഇഷ്‌ടപ്പെട്ടു. കുഞ്ഞച്ചായന്റെ വീട്ടുപടിക്കൽ സാറിന്
നിലമുണ്ട് നെല്ല് വിളഞ്ഞാൽ കുഞ്ഞച്ചായന്റെ കോഴി ഇറങ്ങി നെൽമണിയെല്ലാം തിന്ന് നശിപ്പിക്കുന്നു. ഇത് കാരണം കുഞ്ഞച്ചയനുമായി സാറ് വഴക്കുണ്ടാക്കുന്നത് പതിവാണ്. ഈ സമയത്താണ് ഞാൻ എഴുതിയ ഉത്തരം കണ്ടത്. എന്റെ സ്ലേറ്റ് വാങ്ങി സാറ് മറ്റദ്ധ്യാപകരെയും കാണിച്ചു. എനിക്ക് നല്ല മാർക്കും തന്നു. ഈ ചോദ്യവും ഉത്തരവും എങ്ങനെയോ വെളിയിലായി, കുഞ്ഞച്ചായന്റെ ചെവിയിലുമെത്തി. വഴക്ക് തീർക്കാൻ മധ്യസ്ഥന്മാരും എത്തി, എന്നോടും അവർ പലതും ചോദിച്ചു സാറിന്റെ കോഴി കുഞ്ഞച്ചായന്റെ കോഴി തിന്നുന്നത് ഞാൻ കണ്ടിട്ടുണ്ട് അതാണ് ഞാൻ അങ്ങനെ എഴുതിയത് എന്ന് പറഞ്ഞു.സാറും എന്നെ പിന്താങ്ങി. വഴക്ക് പിന്നെ എങ്ങനെ തീർന്നു എന്നറിയില്ല
നല്ല ബലമില്ലാത്ത ബഞ്ചുകളാണ് സ്കൂളിൽ ഉള്ളത്. ആടി കൊണ്ടിരിക്കുന്ന ഒരു ബഞ്ചാണ് ഞങ്ങൾക്ക് കിട്ടിയത്. പരസ്പരം ബഞ്ചിൽ ഇരുന്നു തള്ളുക എന്നൊരു കളിയുണ്ട്. നാലുപേർ ഒരു ഭാഗത്ത് നാലു പേര് മറുഭാഗത്ത്. മത്സരതള്ള് നടന്നു. അല്പം തള്ളിയപ്പോൾ ബഞ്ചിന്റെ രണ്ടു കാലും ഒടിഞ്ഞു. റിപ്പോർട്ട്‌ ഹെഡ്മിസ്ട്രെസ്സിന്റെ പക്കൽ എത്തി, വന്നു... കണ്ടു. സംഭവം ശരിയാണ്. അടിയ്ക്കാൻ വിദഗ്ദ്ധനായ കൊച്ചുണ്ണി സാറിനെ ശിക്ഷിയ്ക്കാൻ വേണ്ടി എട്ട് പേരെയും ഏൽപ്പിച്ചു. നല്ല ചൂരൽ വടി. എല്ലാവന്റേയും ചന്തിയ്ക്ക് രണ്ട് അടി വീതം. നല്ലപോലെ വേദനിച്ചു. ആരോട് പറയാനാണ്. സഹിച്ചു... കൊച്ചുസാറിനെ കാണുമ്പോൾ ഞാൻ അറിയാതെ ചന്തിയ്ക്ക് തപ്പും വേദനയുള്ള മധുരിക്കുന്ന ആ പഴയ ഓർമ്മകൾ... ഹാ..... എത്ര മധുരം?
====എന്ന്      കെ എം പൊടിയൻ====
====കുഴിവിളയിൽ====
==[[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ദിനാചരണങ്ങൾ''''']]==
==[[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ദിനാചരണങ്ങൾ''''']]==


"https://schoolwiki.in/ഗവ.എച്ച്.എസ്._കിഴക്കുപുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്