"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 56: വരി 56:
എം. മുകുന്ദൻ എഴുതിയ {അപ്പം ചുടുന്ന കുങ്കിയമ്മ}എന്ന പുസ്തകത്തിലെ സമാകാലിക പ്രശ്നം ഉന്നയിക്കുന്ന ഭാഗമാണ്                         
എം. മുകുന്ദൻ എഴുതിയ {അപ്പം ചുടുന്ന കുങ്കിയമ്മ}എന്ന പുസ്തകത്തിലെ സമാകാലിക പ്രശ്നം ഉന്നയിക്കുന്ന ഭാഗമാണ്                         
പ്ലാസ്റ്റിക്ക് എന്നത് വളരെ മനോഹരമായ നാടൻ ഭാഷാരീതിയിലാണ് ഇത് എഴുതിയിട്ടുള്ളത് സാധാരണക്കാരുടെ സംഭാഷണങ്ങൾ യഥാർത്ഥത്തിൽ കേൾക്കുന്ന അനുഭവമാണ് വായിച്ചപ്പോൾ ഉണ്ടായത്. നാട്ടിൻപ്പുറത്ത് പ്ലാസ്റ്റിക്കിന്റ കടന്നുകയറ്റം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിലുള്ളത്. ഒരു പൂക്കടക്കാരൻ ഇട്ടുണ്ണിനായരുടെ കഥ. ഒരിക്കലും വാടാത്ത പ്ലാസ്റ്റിക്ക് പൂവുകൾ അദ്ദേഹത്തിനുണ്ടായ കഷ്‌ടതകൾ വിവരിക്കുന്ന കഥ. ഉത്സവസമയത്തു ഇട്ടുണ്ണിനായരുടെ കടയുടെ മുന്നിലെ സാധാരണ ആൾക്കൂട്ടം പ്ലാസ്റ്റിക്കിന്റ കടന്നുകയറ്റത്തോടെ കണ്ണാടിക്കാരന്റെ പ്ലാസ്റ്റിക്ക് പൂവുകൾക്കു മുന്നിലായി. പ്ലാസ്റ്റിക്കിന്റെ പൂവ്, പഴങ്ങൾ, ആന ഒടുവിൽ മനുഷ്യൻ എന്നിങ്ങനെ പ്ലാസ്റ്റിക്കുകൊണ്ട് ഉണ്ടാക്കാൻ പറ്റാത്ത സാധനങ്ങളില്ല. വല്യതബുരാനാവശ്യമായ പഴങ്ങളും പൂവും പ്ലാസ്റ്റിക്കിന്റെതായി മാറി. മുറ്റത്തെ ആന വരെ പ്ലാസ്റ്റിക്കിന്റേതായി മാറിയിരിക്കുന്നു. ഒടുവിൽ പ്ലാസ്റ്റിക്കുകൊണ്ടുള്ള ഇട്ടുണ്ണിനായർ വരെ വിപണിയിൽ ഇറങ്ങി. ഇനി മനുഷ്യനെന്തിന് പ്രകൃതി എന്തിന് എല്ലാം പ്ലാസ്റ്റിക്കിന്റേതുപോരെ യഥാർത്ഥ ജീവനുള്ളതിനേക്കാൾ ഭംഗിയും ഗുണമുള്ളതുമാണ് പൂവും പഴവും ഒന്നും വാടുകയോ കേടാവുകയോ ഇല്ലല്ലോ എന്നാശയമാണ് എം. മുകുന്ദൻ വിചാരിക്കുന്നത്. വളരെ നല്ല ഭാഷയിൽ വായനക്കാരനു ഇഷ്ടമാകുന്ന  വിധത്തിലുള്ള വാക്യങ്ങളാണ്‌ ഉപയോഗിച്ചിട്ടുള്ളത്. വളരെ നർമ്മം ഉണർത്തുന്ന വാക്യങ്ങളും ഉണ്ട്. എന്തുകൊണ്ടും എനിക്കിഷ്ടപ്പെട്ട കഥ തന്നെയായിരുന്നു 'പ്ലാസ്റ്റിക്ക് '.
പ്ലാസ്റ്റിക്ക് എന്നത് വളരെ മനോഹരമായ നാടൻ ഭാഷാരീതിയിലാണ് ഇത് എഴുതിയിട്ടുള്ളത് സാധാരണക്കാരുടെ സംഭാഷണങ്ങൾ യഥാർത്ഥത്തിൽ കേൾക്കുന്ന അനുഭവമാണ് വായിച്ചപ്പോൾ ഉണ്ടായത്. നാട്ടിൻപ്പുറത്ത് പ്ലാസ്റ്റിക്കിന്റ കടന്നുകയറ്റം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിലുള്ളത്. ഒരു പൂക്കടക്കാരൻ ഇട്ടുണ്ണിനായരുടെ കഥ. ഒരിക്കലും വാടാത്ത പ്ലാസ്റ്റിക്ക് പൂവുകൾ അദ്ദേഹത്തിനുണ്ടായ കഷ്‌ടതകൾ വിവരിക്കുന്ന കഥ. ഉത്സവസമയത്തു ഇട്ടുണ്ണിനായരുടെ കടയുടെ മുന്നിലെ സാധാരണ ആൾക്കൂട്ടം പ്ലാസ്റ്റിക്കിന്റ കടന്നുകയറ്റത്തോടെ കണ്ണാടിക്കാരന്റെ പ്ലാസ്റ്റിക്ക് പൂവുകൾക്കു മുന്നിലായി. പ്ലാസ്റ്റിക്കിന്റെ പൂവ്, പഴങ്ങൾ, ആന ഒടുവിൽ മനുഷ്യൻ എന്നിങ്ങനെ പ്ലാസ്റ്റിക്കുകൊണ്ട് ഉണ്ടാക്കാൻ പറ്റാത്ത സാധനങ്ങളില്ല. വല്യതബുരാനാവശ്യമായ പഴങ്ങളും പൂവും പ്ലാസ്റ്റിക്കിന്റെതായി മാറി. മുറ്റത്തെ ആന വരെ പ്ലാസ്റ്റിക്കിന്റേതായി മാറിയിരിക്കുന്നു. ഒടുവിൽ പ്ലാസ്റ്റിക്കുകൊണ്ടുള്ള ഇട്ടുണ്ണിനായർ വരെ വിപണിയിൽ ഇറങ്ങി. ഇനി മനുഷ്യനെന്തിന് പ്രകൃതി എന്തിന് എല്ലാം പ്ലാസ്റ്റിക്കിന്റേതുപോരെ യഥാർത്ഥ ജീവനുള്ളതിനേക്കാൾ ഭംഗിയും ഗുണമുള്ളതുമാണ് പൂവും പഴവും ഒന്നും വാടുകയോ കേടാവുകയോ ഇല്ലല്ലോ എന്നാശയമാണ് എം. മുകുന്ദൻ വിചാരിക്കുന്നത്. വളരെ നല്ല ഭാഷയിൽ വായനക്കാരനു ഇഷ്ടമാകുന്ന  വിധത്തിലുള്ള വാക്യങ്ങളാണ്‌ ഉപയോഗിച്ചിട്ടുള്ളത്. വളരെ നർമ്മം ഉണർത്തുന്ന വാക്യങ്ങളും ഉണ്ട്. എന്തുകൊണ്ടും എനിക്കിഷ്ടപ്പെട്ട കഥ തന്നെയായിരുന്നു 'പ്ലാസ്റ്റിക്ക് '.
====ഒറോത====
<p align=right> ബീന ടീച്ചർ</p>
തലമുറകളായി കൈമാറി  വന്നിരുന്ന പരമ്പരാഗതമായ  ചിന്താഗതികളുടെ ഉദാഹരണമാണ്  സ്ത്രീ എത്ര തന്റേടുള്ളവളാണെങ്കിലും പരിമിതികൾക്കുള്ളിൽ  ഒതുങ്ങി  നിൽക്കണമെന്ന സങ്കുചിത  മനസ്സിന്റെ ഉടമയായി  അവൾ തുടരുന്നു. എന്നാൽ ഒറോത  ഇതിനു പവാദമാണ്  അധ്വാനിക്കുന്ന  സമൂഹത്തിന്റെ  സ്ത്രീ പ്രതിനിധിയാണ്  ഒറോത സ്വാർഥലാഭം  കണക്കിലെടുത്ത്  പ്രവർത്തിക്കുന്ന അന്നത്തെ  സമൂഹത്തിൽ സ്വന്തം  ആവശ്യങ്ങൾക്ക്  എന്തിന്  സ്വന്തം ജീവനുവരെ  പ്രാധാന്യം  നൽകാതെ സമൂഹ്യ ബോധത്തിന്റെ  കെടാവിളക്കുകൾ  നെഞ്ചിലേറ്റി  ആ സ്ത്രീത്വം  തിളങ്ങി  വെളളമില്ലാത്ത  കൃഷിയിടങ്ങൾ  വരണ്ടു  തളർന്നുപോയ സമൂഹ മനസ്സുകളിൽ  പ്രതീക്ഷയുടെ ദീപം  കൊളുത്താനായി  പുരുഷൻമാർ വരെ ഏറ്റെടുക്കാൻ ഒരു നിമിഷം ചിന്തിക്കുന്ന  ഭഗീരഥ പ്രയ്തനത്തിന്  ഒരു മ്പെട്ട സ്ത്രീത്വത്തിന്റെ  മറുമുഖമാണ്  ഒറോതയിൽ  പ്രതിഫലിക്കുന്നത്. മനുഷ്യകാലത്തെ  നമിക്കാനുള്ള ഉത്തമനേതാവാണ്  ഇവർ. ഒരു  പെൺകുട്ടിക്ക് സമാധാന  പൂർണമായ ജീവിതം  ലഭിക്കാനായി  കൈവശഭൂമി വരെ വിൽപന ചെയ്യുകയും അവളുടെ വിവാഹം നടത്തുകയും ചെയ്ത ഒറോതച്ചേടത്തിയുടെ  മനോഭാവം  വിലമതിക്കാനാവാത്തതാണ്. ഇന്നത്തെ സ്ത്രീ സമൂഹത്തിന്  ഒരു താക്കീതും വഴി കാട്ടിയുമായി  അവർ പ്രതിഫലിക്കട്ടെ
===തെന്നാലിരാമൻ കഥകൾ====
<p align=right>ഫിത.എസ്,  5 എ </p>               
ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് തെന്നാലിരാമൻ കഥകൾ. അതിൽ നിന്ന് ചില വരികൾ കണ്ടെത്താനായി ഞാൻ വായിച്ച കഥ യുടെ പേരാണ് തല്ലുകൊള്ളിരാമൻ.ആ വരികൾ വിക്റമാദിത്യസദസ്സിലെ നവരത്നങ്ങൾപോലെ ദേവരായസദസ്സിൽ അഷ്ടദിഗ്ഗജങ്ങളുണ്ടായിരുന്നു.ഈ കഥ എഴുതിയത് ജോർജ് ഇമ്മട്ടി.ഇതിൽ 46 കഥകൾ ഉണ്ട്.ഇതിനേക്കുറിച്ച് വിനോദത്തിനും വിഞ്ജാനത്തിനും വിവേകത്തിനും വികാസത്തിനും വ്യക്തിത്വരൂപീകരണത്തിനും ഉതകുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്.തെന്നാലിരാമനെക്കുറിച്ചുള്ള ഏതാനും കഥകൾ ടി.വിയിൽ സംപ്രേഷണം ചെയ്യപ്പെട്ടെങ്കിലും സമ്പൂർണ്ണമായ തെന്നാലിരാമൻ കഥകൾ ഇന്ന് മലയാളത്തിലില്ല.ആ കുറവ് പരിഹരിക്കുന്നതിനാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.ഇത് ഒരു ബാലസാഹിത്യകൃതിയാണ്.എന്നാൽ ഇതിലെ ഫലിതങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ രസിക്കുന്നവയാണ്.കഥകളുടെ ഹാസ്യസാഹിത്യവിഭാഗത്തിൽപ്പെടുത്തിൽ അതും ഒരു തെറ്റല്ല.സൗഹൃദകരായ മലയാളികൾ സസന്തോഷം ഈ കൃതി സ്വീകരിക്കുമെന്ന ദൃഢവിശ്വാസത്തോടെ രസികശിരോമണിയായ തെന്നാലിരാമനെ ഈ കഥകളിലൂടെ സവിനയം നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കട്ടെ.ഇതിൽ ഇത് കൂടാതെ പല പലചിത്രങ്ങളും രസികമായ കഥകളുമുണ്ട്.
====സാരോപദേശ കഥകൾ====
<p align=right>ആരാധന.എൽ. എ , 5 എ</p>                                                                                                       
ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് “സാരോപദേശ കഥകൾ “. ഈ പുസ്തകം എഴുതിയത് “രാജേഷ് രാജാണ് “.ഇതിൽ ‘16’ കഥകളുണ്ട്. അതിൽ ഞാൻ വായിച്ചകഥയുടെ പേരാണ് ‘സുഖിമാനും ദുഃഖിമാനും ‘. എനിക്ക് ഈ കഥ വളരെയേറെ ഇഷ്ടപ്പെട്ടു അതിൽ സുഖിമാൻ കിട്ടുന്നതുകൊണ്ടു സന്തോഷത്തോടെയും ആർഭാടത്തോടെയും കഴിയും. പക്ഷെ ദുഃഖിമാനാണെങ്കിൽ എന്നും കിട്ടുന്നതിന്റെ മിച്ചം സൂക്ഷിച്ചു വയ്ക്കുമായിരുന്നു. ദുഃഖിമാൻ എത്ര പറഞ്ഞാലും സുഖിമാൻ ധൂർത്തടി നിർത്തുമായിരുന്നില്ല. ഒരു ദിവസം ആ ഗ്രാമം മുഴുവൻ ക്ഷാമം പിടിപെട്ടു. ഈ സമയം ദുഃഖിമാന് ശേഖരണം ഉണ്ടായിരുന്നതിനാൽ അവൻ സന്തോഷത്തോടെ ജീവിച്ചു. പക്ഷെ സുഖിമാൻ വിഷന്നു വലഞ്ഞു നടന്നപ്പോൾ ദുഃഖിമാൻ സുഖിമാന് ഭക്ഷണം നൽകി അന്നുതൊട്ട് സുഖിമാന് തന്റെ തെറ്റ് ബോദ്യമായി പിന്നെയൊരിക്കലും സുഖിമാൻ ധൂർത്തനായിട്ടില്ല.
====ജീവിത പോരാളി - ഹെലൻ കെല്ലർ ====
<p align=right>ബീന ടീച്ചർ</p>
പ്രതിബന്ധങ്ങളെ  തകർത്ത് തളരാതെ മുന്നേറിയ പോരാളിയാണ് ഹെലൻ കെല്ലർ ഹെലന്റെ ആത്മകഥയായ 'എന്റെ ജീവിത കഥ ' എന്ന പുസ്തകം എന്നെ വളരെ ആകർഷിച്ചു. മനോഹരവും ഹൃദയസ്പർശിയുമായ ഈ കഥയിൽ ജീവിതത്തെ പ്രസാദാത്മമകമായി നേരിടാൻ, വിജയിക്കാൻ കരുത്തുപകരുന്ന അനുഭവങ്ങളാണ് കഥാ- കൃത്ത് മുന്നോട്ട് വയ്ക്കുന്നത്. കഠിനമായ പാറയുടെ അടിത്തട്ടിൽ തെളിനീരുറ ഉള്ളതുപോലെ ഹെലൻ തന്റെ യാഥാർത്ഥ്യ ങ്ങളോട് പൊരുതി ജീവിതം സ്ഫടികം പോലെ തിളക്കമുള്ളതാക്കി മാറ്റി. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ആസ്വദിക്കാൻ കണ്ണോ കയ്യോ വേണ്ട പകരം ഹൃദയം മാത്രം മതി എന്ന ഹെലൻ കെല്ലറുടെ വാക്കുകൾ ഓരോ മനുഷ്യമനസ്സും അറിയേണ്ടിയിരിക്കുന്നു. വാക്കുകളും രൂപങ്ങളും ഇല്ലാത്ത ചിന്തകളിലും സ്വപ്നങ്ങളിലും ഉരുകിത്തീർന്ന ചാരപുഷ്പമായി അനുവാചക ഹൃദയങ്ങളെ സുഗന്ധ പൂരിതമാക്കാൻ ഹെലന്റെ കൃതിക്കായി കഠിനാധ്വാനത്തിന്റെയും നിശ്ചയ ദാർഡ്യ-  ത്തിന്റെയും പാതയിലെ ഹെലന്റെ വളർച്ച ഹൃദയം വിങ്ങാതെ വായിക്കാൻ സാധ്യമല്ല. 
====പിന്നെയും പാടുന്ന കിളി -  ശ്രീദേവി====     
<p align=right> അക്ഷയ ആർ.എസ് </p>       
ശ്രീദേവി എന്ന കഥാകാരി എഴുതിയ ‘പിന്നെയും പാടുന്ന കിളി’ എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. കുട്ടികളുടെ മനസ്സലിയിപ്പിക്കുന്ന ഒരുപാട് കഥകൾ ഈ പുസ്തകത്തിലുണ്ട്. ഈ പുസ്തകത്തിലെ ഓരോ കഥകളും വളരെയധികം രസകരവും ലളിതവും മധുരവുമാണ്. ജീവിതത്തിന്റെ നന്മകളെ ചൂണ്ടിക്കാട്ടുന്ന ധാരാളം കഥകളുള്ള ഒരു പുസ്തകമാണിത്. ഈ പുസ്തകത്തിലെ ‘പ്രേതത്തിന്റെ വായിൽ തീയ്യ് ’ എന്ന കഥയാണ് ഞാൻ വായിച്ചത്. ഇതിലെ പ്രധാനകഥാപാത്രങ്ങളാണ് രഘു, സുര, വല്യേട്ടൻ പിന്നെ മന്ത്രവാദിയും. ഈ കഥയിൽ നിന്ന് എനിക്ക് മനസ്സിലായത് എന്തെന്നാൽ മരിച്ചവരെ ദഹിപ്പിക്കുമ്പോൾ അവരുടെ എല്ല് തീയിൽ കത്തുകയില്ല. എല്ലിനുള്ളിൽ ഫോസ്ഫറസ് ഉണ്ട്. അത് വായുവിലെ ഓക്സിജനും മറ്റു ധാതുലവണങ്ങളുമായി കൂട്ടിമുട്ടിക്കുമ്പോൾ തീയുണ്ടാവും. ഇതിൽ എനിക്ക് ഇഷ്ടപെട്ട  ഭാഗം സുര എന്തോ കണ്ട് പേടിച്ചു പനി വന്നപ്പോൾ അവളുടെ ദേഹത്തു പ്രേതം കയറിയിട്ടുണ്ടെന്ന് പറഞ്ഞു അവളെ ഒരു കണ്ണ് ചുവന്ന് കറുത്തിരുണ്ട ഒരു മന്ത്രവാദിയുടെ മുൻപിലിരുത്തി പല ഹോമങ്ങളും പൂജകളും ചെയ്യുന്നതാണ്. ഈ ഭാഗം എന്നെ ‘കുടു കുടെ ’ചിരിപ്പിച്ച ഒരു കാര്യമാണ്. എനിക്ക് ഈ പുസ്തകം വളരെയധികം ഇഷ്ടമായി. നിങ്ങളെല്ലാവരും ഈ പുസ്തകം വായിക്കണം. ഈ പുസ്തകം എന്റെ ക്ലാസ്സിലെ ലൈബ്രറിയിലുണ്ട്……


====എന്റെ ഗുരുനാഥൻ - പ്രണാമം====
====എന്റെ ഗുരുനാഥൻ - പ്രണാമം====

23:00, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗ്രന്ഥസാമ്രാജ്യം

ആമുഖം

അറിവിന്റെ അക്ഷരലോകം കുട്ടികൾക്കായി തുറക്കുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവിഹായുസ്സുകളിലേയ്ക്ക് പറക്കാൻ പ്രാപ്തമാക്കുകയാണ് സ്കൂൾ വായനശാല.ഏകദേശം പതിനായിരത്തി നാൽപ്പത്തിയാറ് പുസ്തകങ്ങളാം വർണ്ണപ്പൂമ്പാറ്റകൾ ലൈബ്രറിയിലുണ്ട്.പൂമണം പരത്തുന്ന കാറ്റിനെപ്പോലെ അറിവിന്റെ പ്രകാശം നമ്മിൽ ജ്വലിപ്പിക്കാൻ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊരു സുഹൃത്തായി പുസ്തങ്ങൾ മാറുന്നു.അറിവിന്റെ വർണ്ണച്ചിറകിലേറി പാറിപ്പറക്കാൻ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് സ്കൂൾ ലൈബ്രറി.

പുസ്തകസമാഹരണം

സ്കൂൾ ലൈബ്രറി

ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വായനശാലയിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. കുട്ടികൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.റ്റി.എ അംഗങ്ങൾ, ആർ എം എസ് എ ഫണ്ട്, എസ് എസ് എ ഫണ്ട്,ബി ആർ സി എന്നീ ഉറവിടങ്ങളിൽ നിന്നും പുസ്തകസമാഹരണം നടത്താറുണ്ട്. വിദ്യാരംഗം മാസികകൾ, പത്രങ്ങൾ, മറ്റു വിജ്ഞാനപ്രദമായ മാസികകൾ എന്നിവ വായനശാലയിൽ നിന്നും കുട്ടികൾക്ക് ലഭ്യമാക്കുന്നു. അടയാത്ത വിജ്ഞാനത്തിന്റെ കലവറപോലെ സ്കൂൾ സമയം മുഴുവൻ വായനശാല തുറന്ന് പ്രവർത്തിക്കുന്നു.

പ്രവർത്തനരീതി

ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകം വായിക്കുവാനുള്ള അവസരമൊരുക്കുന്നു. ഹൈസ്കൂൾ കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്. ലൈബ്രറി കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ പുസ്തകങ്ങൾ കൊണ്ടുപോകുന്നത്. ജില്ലാപഞ്ചായത്തിന്റെ കീഴിൽ ഒരു ലൈബ്രേറിയൻ സ്കൂളിനുണ്ട്. അധ്യാപകർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം. അധ്യാപകർക്കായി പ്രത്യേകം രജിസ്റ്റർ ഉണ്ട്. സ്കൂൾ വായനശാലയുടെ കീഴിൽ ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ്, വായനാമത്സരം, വായനാക്കുറിപ്പ് മത്സരം തുടങ്ങി നിരവധി മത്സരയിനങ്ങൾ നടത്തിവരുന്നു. വളരെ മികച്ചരീതിയിൽ കവിതാ ജോൺ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ വായനശാല മുന്നേറുന്നു.

പ്രവർത്തനങ്ങൾ

പുസ്തകവായന

യു.പി തലം വരെ ക്ലാസ് ലൈബ്രേറിയന്റെ നേതൃത്വത്തിൽ വായനശാലയിൽ എത്തി പുസ്തകങ്ങൾ വായിക്കാം. ഹൈസ്കൂൾ തലം മുതൽ 2 ആഴ്ചകാലാവധിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വീടുകളിൽ കൊണ്ടുപോയി വായിക്കാം.

വായനവാരാചരണം

അമ്മ വായന

അമ്മ വായന

അമ്മമാരുടെ വായന ശീലം കുഞ്ഞുങ്ങൾക്ക് പ്രചോദനമാകുമെന്ന് മനസ്സിലായി. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ അമ്മമാർക്കും വായനയ്ക്കായി നല്കി. കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനെത്തുന്ന അമ്മമാർക്ക് വായിക്കുവാനായി, വായനശാല തുറന്നു നല്കി. പത്രങ്ങൾ, വിദ്യാരംഗം, ഗ്രന്ഥാലോകം, ജനപഥം തുടങ്ങിയ ആനുകാലികങ്ങൾ ലൈബ്രറിയിൽ ഇരുന്ന് അമ്മമാർ വായിച്ചത്, വലിയൊരു മാതൃകയായി. അതോടൊപ്പം അവർക്ക് കുട്ടികളുടെ പേരിൽ ലൈബ്രറി പുസ്തകങ്ങൾ നല്കിത്തുടങ്ങി.

വായനചര്യ

കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ ,കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കുവാനും മുടക്കമില്ലാതെ തുടരുവാനും വേണ്ടി പുസ്തകങ്ങൾ അവരുടെ വീടുകളിലേക്ക് എത്തിച്ചു കൊടുക്കുകയുണ്ടായി.

വായനക്കുറിപ്പുകൾ

കുട്ടികളുടെ, ലോക് ഡൗൺ വായനക്കുറിപ്പുകൾ ചേർത്ത് വായനപ്പതിപ്പ് തയ്യാറാക്കി. അവയുടെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ തുടരുന്നു.

പുസ്തക വഴിയേ.....നിരനിരയായ്......

ലൈബ്രറി പുസ്തക ശേഖരങ്ങളുടെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു.കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ പ്രദർശനത്തിൽ പങ്കെടുക്കുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്തു.

മികച്ച വായനക്കാർ

ലോക് ഡൗൺ കാലത്തെ, മികച്ച വായനക്കാരിയായി, 10 എയിലെ സുകന്യ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.മികച്ച രണ്ടാമത്തെ വായനക്കാരിയായി 5 ഡിയിലെ അനിഷയെയും തെരഞ്ഞെടുക്കുകയും ചെയ്തു. വിജയികൾ ഹെഡ്മിസ്ട്രസ്സിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

നേട്ടങ്ങൾ

കുട്ടികളിൽ വായനശീലം വളർത്തുക, നിരവധി പുസ്തകങ്ങളിലൂടെ പാഠഭാഗങ്ങൾ സുഗമമായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു, അറിവിന്റെ വാതിലുകൾ മുട്ടാതെ തന്നെ വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ തുറക്കപ്പെടുകയാണിവിടെ.

ചിത്രശാല

ഗ്രന്ഥസാമ്രാജ്യം

പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ബൃഹത് ശേഖരമാണ് സ്കൂൾ ലൈബ്രറി . കുട്ടികൾ നേരിട്ടും ക്ലാസ്സ ധ്യാപകർ വഴിയും പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. രണ്ട് സ്റ്റോക്ക് രജിസ്റ്ററുകളിലായി നിറഞ്ഞു കിടക്കുന്ന പതിനായിരത്തിലധികം വരുന്നർ വിവിധ പുസ്തകങ്ങളുടെ പട്ടികയാണ് ചുവടെ ചേർക്കുന്നത്. ലൈബ്രറി കാറ്റലോഗ് നിർമ്മാണത്തിന്റെ ആദ്യപടിയായിട്ടാണ് പുസ്തകങ്ങളുടെ പേരുകൾ സ്കൂൾവിക്കിയിൽ ചേർത്തത്. ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിലെ അംഗങ്ങളാണ് ഈ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്.