"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/മായാമുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/മായാമുദ്ര എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/മായാമുദ്ര എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി
('{{BoxTop1 | തലക്കെട്ട്=മായാമുദ്ര <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/മായാമുദ്ര എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/മായാമുദ്ര എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>രണ്ടു വർഷങ്ങൾക്ക് മുമ്പ് ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ നിന്ന് ഇറ്റലിയിലേക്ക് കരകയറിയപ്പോൾ വളരെ നല്ല സന്തോഷനാളുകൾ സ്വപ്നം കണ്ടിരുന്നു. ദാരിദ്ര്യനാളുകളിൽ എന്നെ എന്റെ സാഹചര്യങ്ങൾ ഒരു മൃഗത്തിനു തുല്യമാക്കിയിരുന്നു. മുടങ്ങാതെ പള്ളിയിൽ പോയിരുന്ന ഞാൻ ദൈവത്തെ ഒരു ശത്രുവായി പോലും കാണാൻ തുടങ്ങി. ഒരു ഉറക്കം കിട്ടുന്ന രാത്രിക്കായിപോലും കൊതിച്ചിട്ടുണ്ടായിരുന്നു ഞാൻ. ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ഓർത്തുപോയിട്ടുണ്ട്.</p><p>പിന്നീട് ഇറ്റലിയിൽ എത്തിയപ്പോൾ ഒരു ഓയിൽ കമ്പനിയിൽ ജോലി കിട്ടി. നാനൂറ്  യൂറോ മാസം ശമ്പളമായി കിട്ടുമായിരുന്നു. ആഗ്രഹങ്ങൾ മനസ്സിലൊതുക്കിയും പിശുക്കിയും പണമുണ്ടാക്കി ഞാനവിടെ കഴിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.</p><p>ആയിടയ്ക്ക് അവിടെ വ്യാപിച്ച ഒരു വൈറസ് ആ നാട്ടിലെ ജനങ്ങളെയെല്ലാം വളരെ ഗുരുതരമായി ബാധിച്ചു. നാട്ടിൽ വച്ച് നഷ്ടപ്പെട്ട എന്റെ മനുഷ്യത്വം കാരണം ഞാൻ ഓർത്തുപോയിട്ടുണ്ട് ഈ വൈറസ് ബാധിച്ചവരെല്ലാം മരിച്ചിരുന്നെങ്കിൽ എന്ന്. എന്നാൽ വൈറസ് ഭീഷണി അപ്പോൾ ഇല്ലായിരുന്ന എന്റെ നാട്ടിലേയ്ക്ക് മടങ്ങാം എന്നോർത്ത് എയർപോർട്ടിൽ എത്തിയ എന്നെ വൈറസ് ഉണ്ടോയെന്ന് നോക്കുന്ന മെഷീനിൽ പരിശോധിച്ചപ്പോൾ ആ വൈറസ് എന്നിൽ സ്ഥിരീകരിച്ചു.</p><p>രോഗം ഭേദം ആകുമെന്ന ശുഭാപ്തി വിശ്വാസത്തോടെ അവിടുത്തെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ഞാൻ അഡ്മിറ്റായി. ഞാൻ വന്നപ്പോൾ കണ്ടവരെ പിന്നീട് കാണാതായി. ഓരോ ദിവസവും മുഖങ്ങൾ മാഞ്ഞുകൊണ്ടിരുന്നു. അതുപോലെ പുതിയ മുഖങ്ങൾ വന്നുകൊണ്ടുമിരുന്നു. അവിടെ നിന്ന നേഴ്സിനോട് ചോദിച്ചപ്പോളാണ് ഒരു കാര്യം അറിയാൻ സാധിച്ചത് - മാഞ്ഞുപോയിരുന്ന മുഖങ്ങൾ എന്നന്നേക്കുമായി മായുകയായിരുന്നു. പുതുമുഖങ്ങൾ കൂടിയപ്പോൾ ഞാൻ അടക്കമുള്ളവരുടെ ജീവിക്കുവാനുള്ള സാധ്യത അവസാനിക്കുകയായിരുന്നു. നഷ്ടപ്പെട്ട എന്റെ ദൈവവിശ്വാസവും മനുഷ്യത്വവും എന്നിൽ വീണ്ടും ഉളവായി. കിടത്താൻ സ്ഥലമില്ലാതായപ്പോൾ ചിലരെ വരാന്തയിൽ കിടത്തുകയും ചിലരെ പറഞ്ഞയയക്കുകയും ചെയ്തു. പറഞ്ഞയച്ചവരോട്, "വീട്ടിൽ പോയ്ക്കോളൂ. ശ്വാസം കിട്ടാതാകുമ്പോൾ വന്നാൽ മതി " എന്ന് പറഞ്ഞു. വെന്റിലേറ്ററുകളും ഓക്സിജൻ സിലിണ്ടറുകളും തീരുകയായിരുന്നു. രക്ഷപ്പെടാൻ സാധ്യതയില്ലാത്തവരുടെ വെന്റിലേറ്റർ ഊരി സാധ്യതയുള്ളവരിൽ ഘടിപ്പിക്കുവാൻ തുടങ്ങി. മൃഗങ്ങൾ ചാകുന്നതു പോലെയായിരുന്നു അവിടെ മനുഷ്യർ മരിച്ചുകൊണ്ടിരുന്നത്. <p>
<p>രണ്ടു വർഷങ്ങൾക്ക് മുമ്പ് ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ നിന്ന് ഇറ്റലിയിലേക്ക് കരകയറിയപ്പോൾ സന്തോഷനാളുകൾ സ്വപ്നം കണ്ടിരുന്നു. ദാരിദ്ര്യനാളുകളിൽ എന്നെ എന്റെ സാഹചര്യങ്ങൾ ഒരു മൃഗത്തിനു തുല്യമാക്കിയിരുന്നു. മുടങ്ങാതെ പള്ളിയിൽ പോയിരുന്ന ഞാൻ ദൈവത്തെ പോലും ഒരു ശത്രുവായി കാണാൻ തുടങ്ങി. ഉറക്കം കിട്ടുന്ന ഒരു രാത്രിക്കായിപോലും കൊതിച്ചിട്ടുണ്ടായിരുന്നു ഞാൻ. ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ഓർത്തുപോയിട്ടുണ്ട്.</p><p>പിന്നീട് ഇറ്റലിയിൽ എത്തിയപ്പോൾ ഒരു ഓയിൽ കമ്പനിയിൽ ജോലി കിട്ടി. നാനൂറ്  യൂറോ മാസം ശമ്പളമായി കിട്ടുമായിരുന്നു. ആഗ്രഹങ്ങൾ മനസ്സിലൊതുക്കിയും പിശുക്കിയും പണമുണ്ടാക്കി ഞാനവിടെ കഴിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.</p><p>ആയിടയ്ക്ക് അവിടെ വ്യാപിച്ച ഒരു വൈറസ് ആ നാട്ടിലെ ജനങ്ങളെയെല്ലാം വളരെ ഗുരുതരമായി ബാധിച്ചു. നാട്ടിൽ വച്ച് നഷ്ടപ്പെട്ട എന്റെ മനുഷ്യത്വം കാരണം ഞാൻ ഓർത്തുപോയിട്ടുണ്ട് ഈ വൈറസ് ബാധിച്ചവരെല്ലാം മരിച്ചിരുന്നെങ്കിൽ എന്ന്. എന്നാൽ വൈറസ് ഭീഷണി അപ്പോൾ ഇല്ലാതിരുന്ന എന്റെ നാട്ടിലേയ്ക്ക് മടങ്ങാം എന്നോർത്ത് എയർപോർട്ടിൽ എത്തിയ എന്നെ വൈറസ് ഉണ്ടോയെന്ന് നോക്കുന്ന മെഷീനിൽ പരിശോധിച്ചപ്പോൾ ആ വൈറസ് എന്നിൽ സ്ഥിരീകരിച്ചു.</p><p>രോഗം ഭേദമാകുമെന്ന ശുഭാപ്തി വിശ്വാസത്തോടെ അവിടുത്തെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ഞാൻ അഡ്മിറ്റായി. ഞാൻ വന്നപ്പോൾ കണ്ടവരെ പിന്നീട് കാണാതായി. ഓരോ ദിവസവും മുഖങ്ങൾ മാഞ്ഞുകൊണ്ടിരുന്നു. അതുപോലെ പുതിയ മുഖങ്ങൾ വന്നുകൊണ്ടുമിരുന്നു. അവിടെ നിന്ന നേഴ്സിനോട് ചോദിച്ചപ്പോളാണ് ഒരു കാര്യം അറിയാൻ സാധിച്ചത് - മാഞ്ഞുപോയിരുന്ന മുഖങ്ങൾ എന്നന്നേക്കുമായി മായുകയായിരുന്നു. പുതുമുഖങ്ങൾ കൂടിയപ്പോൾ ഞാൻ അടക്കമുള്ളവരുടെ ജീവിക്കുവാനുള്ള സാധ്യത അവസാനിക്കുകയായിരുന്നു. നഷ്ടപ്പെട്ട എന്റെ ദൈവവിശ്വാസവും മനുഷ്യത്വവും എന്നിൽ വീണ്ടും ഉളവായി. കിടത്താൻ സ്ഥലമില്ലാതായപ്പോൾ ചിലരെ വരാന്തയിൽ കിടത്തുകയും ചിലരെ പറഞ്ഞയയക്കുകയും ചെയ്തു. പറഞ്ഞയച്ചവരോട്, "വീട്ടിൽ പോയ്ക്കോളൂ. ശ്വാസം കിട്ടാതാകുമ്പോൾ വന്നാൽ മതി " എന്ന് പറഞ്ഞു. വെന്റിലേറ്ററുകളും ഓക്സിജൻ സിലിണ്ടറുകളും തീരുകയായിരുന്നു. രക്ഷപ്പെടാൻ സാധ്യതയില്ലാത്തവരുടെ വെന്റിലേറ്റർ ഊരി സാധ്യതയുള്ളവരിൽ ഘടിപ്പിക്കുവാൻ തുടങ്ങി. മൃഗങ്ങൾ ചാകുന്നതു പോലെയായിരുന്നു അവിടെ മനുഷ്യർ മരിച്ചുകൊണ്ടിരുന്നത്. <p>
ഒടുവിൽ എന്റെയടുത്ത് കിടന്നയാളുടെ തൊണ്ണൂറ് ശതമാനം സാധ്യതയും അവസാനിച്ചപ്പോൾ അയാളുടെ വെന്റിലേറ്റർ എന്നിൽ ഘടിപ്പിച്ചു. വെന്റിലേറ്റർ ഊരിയപ്പോൾ, അയാളുടെ ദയനീയമായ നോട്ടം എന്നിൽ പതിഞ്ഞു. അതു കണ്ടപ്പോൾ, എന്റെ ജീവിക്കുവാനുള്ള ആശ തന്നെ ഇല്ലാതായി. ആയിരം വാളുകൾ കുത്തിക്കയറുന്നതാണ് ഇതിലും ഭേദം എന്ന് വരെ തോന്നി. സഹിക്കവയ്യാതെ ഞാൻ തിരി‍ഞ്ഞുകിടന്നു. നിമിഷങ്ങൾക്കുള്ളിൽ അയാൾ ഇഹലോകവാസം വെടി‍‍ഞ്ഞു. അപ്രതീക്ഷിതമായി ഞാൻ രക്ഷപെട്ടെങ്കിലും ജീവിക്കുവാൻ എനിക്ക് മടിയായിരുന്നു. അയാളുടെ ദയനീയമായ നോട്ടം എന്റെ മനസ്സിൽ ഒരു മായാമുദ്രയായി കിടക്കുന്നു.</p><p> മരണക്കിടക്കയിൽനിന്ന് രക്ഷനേടിയ ഞാൻ സൗജന്യമായിക്കിട്ടിയ എന്റെ ജീവിതം മറ്റുള്ളവർക്കായി വിനിയോഗിക്കുമെന്ന ദൃഢനിശ്ചയവുമായി ആശുപത്രി വിട്ടു. ഒന്നിനു പിറകെ ഒന്നായി ശവശരീരങ്ങൾ മറവുചെയ്യാൻ കൊണ്ടുപോകുന്നത്  ഒരു സാധാരണ സംഭവം. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ മരണം അവരെ ഗ്രസിച്ചുകൊണ്ടിരുന്നു. സംസ്ക്കരിക്കാൻ സ്ഥലമില്ലാതെ ശവശരീരങ്ങൾ കൂട്ടിയിട്ടുകത്തിക്കുന്നതിന്റെ ദുർഗന്ധം അവിടെ പരന്നിരിക്കുന്നു. തീരെ പരിചയമില്ലാത്ത മേഖലയായിരുന്നു രോഗീപരിചരണം എനിക്ക്. എന്നാൽ എന്റെ തൊട്ടടുത്ത ബെഡിൽക്കിടന്ന രോഗിക്ക് ജീവൻ നഷ്ടപ്പെട്ടത് ആരോരുമില്ലാത്ത എന്നെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന ചിന്ത എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. അറിയാവുന്ന രീതിയിലൊക്കെ ‍ഞാൻ അവരെ സഹായിച്ചു.</p> <p>റൂമിൽ തിരിച്ചെത്തിയ ഞാൻ നാട്ടിൽ നിന്നും വന്ന ഫോൺ വിളികളുടെ ലിസ്റ്റ് കണ്ടു ഞെട്ടി. ഏതു പ്രിയപ്പെട്ടവർക്കായിരിക്കും അപകടം പറ്റിയിരിക്കുക എന്ന വെപ്രാളം കൊണ്ട് ഫോൺ വിളിക്കാൻ പോലും സാധിക്കുന്നില്ല. സുഹൃത്തിന്റെ സഹായത്താൽ ഫോൺ വിളിക്കുമ്പോൾ പ്രിയപ്പെട്ടവർക്കൊന്നും വരുത്തരുതെന്ന പ്രാർത്ഥന മാത്രമായിരുന്നു ഉള്ളിൽ. എന്നാൽ ഫോണിന്റെ മറുവശത്തുനിന്നും കേട്ട ശബ്ദവും വാർത്തയും  കാതിന് കുളിർമ്മ നൽകുന്നതായിരുന്നു. കോവിഡ് ബാധിതരായിരുന്ന എന്റെ മാതാപിതാക്കളും ഭാര്യയും    പൊന്നുമോളും ആശുപത്രിവിട്ട് വീട്ടിലെത്തിയിരിക്കുന്നു.അവരെ പരിചരിച്ച  നേഴ്സിനും കോവിഡ് ബാധിച്ചു എങ്കിലും അവരും സുഖം പ്രാപിച്ചിരിക്കുന്നു. എന്നെ വിഷമിപ്പിക്കാതിരിക്കാൻ അറിയിക്കാതിരുന്നതാണുപോലും!</p><p>കോളിംഗ് ബെല്ലടി കേട്ടാണ് ഞാൻ ഫോൺ സംഭാഷണം അവസാനിപ്പിച്ച് പുറത്തെത്തിയത്. സുമനസികളായ കൂട്ടുകാരോടൊപ്പം ആശുപത്രിയിലേക്കുള്ള യാത്രയിൽ ആ മനുഷ്യന്റെ ദയനീയമായ മുഖം തെളി‍ഞ്ഞുനിന്നിരുന്നു.
ഒടുവിൽ എന്റെയടുത്ത് കിടന്നയാളുടെ തൊണ്ണൂറ് ശതമാനം സാധ്യതയും അവസാനിച്ചപ്പോൾ അയാളുടെ വെന്റിലേറ്റർ എന്നിൽ ഘടിപ്പിച്ചു. വെന്റിലേറ്റർ ഊരിയപ്പോൾ, അയാളുടെ ദയനീയമായ നോട്ടം എന്നിൽ പതിഞ്ഞു. അതു കണ്ടപ്പോൾ, എന്റെ ജീവിക്കുവാനുള്ള ആശ തന്നെ ഇല്ലാതായി. ആയിരം വാളുകൾ കുത്തിക്കയറുന്നതാണ് ഇതിലും ഭേദം എന്ന് വരെ തോന്നി. സഹിക്കവയ്യാതെ ഞാൻ തിരി‍ഞ്ഞുകിടന്നു. നിമിഷങ്ങൾക്കുള്ളിൽ അയാൾ ഇഹലോകവാസം വെടി‍‍ഞ്ഞു. അപ്രതീക്ഷിതമായി ഞാൻ രക്ഷപെട്ടെങ്കിലും ജീവിക്കുവാൻ എനിക്ക് മടിയായിരുന്നു. അയാളുടെ ദയനീയമായ നോട്ടം എന്റെ മനസ്സിൽ ഒരു മായാമുദ്രയായി കിടക്കുന്നു.</p><p> മരണക്കിടക്കയിൽനിന്ന് രക്ഷനേടിയ ഞാൻ സൗജന്യമായിക്കിട്ടിയ എന്റെ ജീവിതം മറ്റുള്ളവർക്കായി വിനിയോഗിക്കുമെന്ന ദൃഢനിശ്ചയവുമായി ആശുപത്രി വിട്ടു. ഒന്നിനു പിറകെ ഒന്നായി ശവശരീരങ്ങൾ മറവുചെയ്യാൻ കൊണ്ടുപോകുന്നത്  ഒരു സാധാരണ സംഭവം. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ മരണം അവരെ ഗ്രസിച്ചുകൊണ്ടിരുന്നു. സംസ്ക്കരിക്കാൻ സ്ഥലമില്ലാതെ ശവശരീരങ്ങൾ കൂട്ടിയിട്ടുകത്തിക്കുന്നതിന്റെ ദുർഗന്ധം അവിടെ പരന്നിരിക്കുന്നു. തീരെ പരിചയമില്ലാത്ത മേഖലയായിരുന്നു രോഗീപരിചരണം എനിക്ക്. എന്നാൽ എന്റെ തൊട്ടടുത്ത ബെഡിൽക്കിടന്ന രോഗിക്ക് ജീവൻ നഷ്ടപ്പെട്ടത് ആരോരുമില്ലാത്ത എന്നെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന ചിന്ത എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. അറിയാവുന്ന രീതിയിലൊക്കെ ‍ഞാൻ അവരെ സഹായിച്ചു.</p> <p>റൂമിൽ തിരിച്ചെത്തിയ ഞാൻ നാട്ടിൽ നിന്നും വന്ന ഫോൺ വിളികളുടെ ലിസ്റ്റ് കണ്ടു ഞെട്ടി. ഏതു പ്രിയപ്പെട്ടവർക്കായിരിക്കും അപകടം പറ്റിയിരിക്കുക എന്ന വെപ്രാളം കൊണ്ട് ഫോൺ വിളിക്കാൻ പോലും സാധിക്കുന്നില്ല. സുഹൃത്തിന്റെ സഹായത്താൽ ഫോൺ വിളിക്കുമ്പോൾ പ്രിയപ്പെട്ടവർക്കൊന്നും വരുത്തരുതെന്ന പ്രാർത്ഥന മാത്രമായിരുന്നു ഉള്ളിൽ. എന്നാൽ ഫോണിന്റെ മറുവശത്തുനിന്നും കേട്ട ശബ്ദവും വാർത്തയും  കാതിന് കുളിർമ്മ നൽകുന്നതായിരുന്നു. കോവിഡ് ബാധിതരായിരുന്ന എന്റെ മാതാപിതാക്കളും ഭാര്യയും    പൊന്നുമോളും ആശുപത്രിവിട്ട് വീട്ടിലെത്തിയിരിക്കുന്നു.അവരെ പരിചരിച്ച  നേഴ്സിനും കോവിഡ് ബാധിച്ചു എങ്കിലും അവരും സുഖം പ്രാപിച്ചിരിക്കുന്നു. എന്നെ വിഷമിപ്പിക്കാതിരിക്കാൻ അറിയിക്കാതിരുന്നതാണുപോലും!</p><p>കോളിംഗ് ബെല്ലടി കേട്ടാണ് ഞാൻ ഫോൺ സംഭാഷണം അവസാനിപ്പിച്ച് പുറത്തെത്തിയത്. സുമനസുകളായ കൂട്ടുകാരോടൊപ്പം ആതുരസേവനസന്നദ്ധനായി ആശുപത്രിയിലേക്കു പോയ എന്റെ മനസ്സിൽ ആ മനുഷ്യന്റെ ദയനീയമായ മുഖം തെളി‍ഞ്ഞുനിന്നിരുന്നു.
 
{{BoxBottom1
| പേര്= റിയാൻ ജെ വെള്ളാക്കൽ
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=45051
| ഉപജില്ല=കുറവിലങ്ങാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കോട്ടയം 
| തരം=കഥ        <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=abhaykallar|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/772391...1064460" എന്ന താളിൽനിന്ന് ശേഖരിച്ചത്