സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

VIDYASHETHRAM ST JOSEPH'S GHSS

ആലപ്പുഴ/എന്റെ പട്ടണം

ആമുഖം

“കയറുപിരിക്കും തൊഴിലാളിക്കൊരു

കഥയുണ്ടു‍‍‍‍ജ്ജ്വല സമരകഥ

അതുപറയുമ്പോളെന്നുടെ നാടി-

ന്നഭിമാനിക്കാൻ വകയില്ലേ ? “

എന്ന വയലാറിന്റെ വരികൾ

നമ്മോട് വ‍ർണിക്കുന്നത് കേരളത്തിന്റെ കൊച്ചുകടൽത്തീര ജില്ല-ആലപ്പുഴ. കടലും കായലും കൈക്കോർക്കുന്ന, ‍‍ചുണ്ടൻ വള്ളങ്ങളും കെട്ടു വള്ളങ്ങളും താളം പിടിക്കുന്ന ജനസാന്ദ്ര- മായ ഒരു പട്ടണം .പ്രകൃതിദത്തമായ തീര മേഖലയാൽ സമ്പന്നമായ ആലപ്പുഴയിലെ കേരവൃക്ഷങ്ങളുടെ സാന്നി- ധ്യവും ഒരു തുറമുഖപട്ടണമായുള്ള ആലപ്പുഴയുടെ വളർച്ചയും വ്യവസായവികസനത്തിൽ രാജകേശവദാസൻ പതിപ്പിച്ച പ്രത്യേക ശ്രദ്ദയും ആലപ്പുഴയിലെ മനുഷ്യവിഭവശേഷിയും "കിഴക്കിന്റെ വെനീസ് " എന്ന അപരനാമമുള്ള ആലപ്പുഴയുടെ വിദേശരാജ്യങ്ങളിലുള്ള പെരുമയും ബ്രിട്ടീഷുക്കാ‍ർക്ക് ആലപ്പുഴയിൽ കയ‍ർവ്യവസായം ആരംഭിക്കാൻ

പ്രചോദനമായി.ചെറുകിട സംരംഭമായും വൻകിട വ്യവസായ- മായും കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രധാന കയറ്റുമതി ഉൽപന്നങ്ങളിൽ ഒന്നായി കയർ വിരാജിക്കുന്നു .

രേഖാചിത്രം

ഉത്തര അക്ഷാശം 9° 05’നും 9°55’നും പൂർവ്വരേഖാംശം

76° 17’നും 76° 46’നും ഇടയിൽ സ്ഥിതിചെയ്യുന്ന ജില്ലയുടെ പടിഞ്ഞാറുഭാഗം അറബിക്കടലും കിഴക്കുഭാഗം

പത്തനംത്തിട്ട, കോട്ടയം ജില്ലകളും തെക്കുഭാഗത്തായി

കൊല്ലം ജില്ലയും വടക്ക് എറണാകുളം ജില്ലയുമാണ്

അതിർത്തികളായി വരുന്നത് ആലപ്പുഴ നഗരസഭയുടെ വിസ്തൃതിയിൽ ഏകദാശം 46.18sq.km ഉൾക്കൊള്ളുന്ന നഗരഹൃദയം കേന്ദ്രികരിച്ചാണ് ആദ്യക്കാല കയർ-

ഫാക്ടറികൾ നിലനിന്നിരുന്നത് .

കയർ വ്യവസായ ചരിത്രം :ഇന്നലെകൾ

തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവ‍ർമ്മ

സമീപരാജ്യങ്ങൾ എല്ലാം ആക്രമിച്ചു കീഴടക്കി പ്രയാണം തുടർന്നു . ഒടുവിൽ ആ സാമ്രാജ്യത്തിന്റെ വിസ്തൃതി കരപ്പുറം

രാജ്യത്തിന് വടക്ക് അരൂർ വരെ വ്യാപിച്ചു . ഇതിനിടെ മൈസൂർ ചെകുത്താൻ എന്ന് വിളിച്ചിരുന്ന ഹൈദരാലിയും

തിരുവിതാംകൂർ രാജ്യവും തമ്മിൽ ശത്രുതയാരംഭിച്ചു . ഹൈദറുമായുള്ള യുദ്ധത്തെ തുടർന്ന് വടക്കൻ മലബാറിൽ നിന്ന് പലായനം ചെയ്ത ചിലർക്ക് തിരുവിതാംക്കൂർ രാജ്യം അഭയം നൽകി ഇതോടെ തിരുവിതാംകൂർ ഹൈദറുടെ കണ്ണിലെ കരടായി മാറി.തുടർന്ന് നടന്ന യുദ്ധങ്ങളിൽ തിരുവിതാംകൂർ -ബ്രിട്ടീഷ് സഖ്യം ഹൈദറിനെതിരെയും ടിപ്പുവിനെതിരായും പടനയിച്ചു .തുടർച്ചയായി നടന്ന യുദ്ധപരമ്പരയിൽ ഒട്ടേറെ ആയുധചിലവും സൈനികചിലവും വഹിക്കേണ്ടി വന്നു .ഒടുവിൽ ശ്രീരംഗപട്ടണം സന്ധ്യയോടെ അവസാനിച്ച യുദ്ധത്തിന്റെ ഭീമമായ ചിലവ് തിരുവിതാംകൂർ വഹിക്കേണ്ടി വന്നു .വ്യവസായ വികസനമാണ് രാജാകേശവദാസൻ ഇതിനായി കണ്ടെത്തിയ മാർഗം .ആലപ്പുഴയുടെ ഭൂപ്രകൃതിയായും തുറമുഖ സാധ്യതയും തിരിച്ചറിഞ്ഞ രാജാകേശവദാസൻ കനാലുകളും തോടുകളും പാലങ്ങളും നിർമിച്ചു ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിൽനിന്നും വ്യവസായികളെ വരുത്തി , കച്ച് ,മേമൻ , സിന്ധ് വ്യാപാരികളുടെ സഹായത്തോടെ ആലപ്പുഴയിൽ കയർ വ്യവസായമാരംഭിച്ചു .തുടർന്നു യൂറോപ്യൻ കമ്പനികൾ കൂടി വന്നതോടെ ആലപ്പുഴയിൽ കയർ വ്യവസായത്തിന് ആരംഭംകുറിച്ചു .കിഴക്കിന്റെ വെനീസായുള്ള ആലപ്പുഴയുടെ വളർച്ചയുടെ ആദ്യ ചവിട്ടുപടി ആയിരുന്നു ഇത് .

*ആലപ്പുഴയിലെ യൂറോപ്യൻ കയർ കമ്പനികൾ

                ഡാറാസ്മെയിലിന്യ പിന്നാലെ ആസ്പിൻവാൾ കമ്പനി, പിയേഴ്സ്‌ലി, വോൾക്കാട്ടു ബ്രദേഴ്സ്, ബോംബേ കമ്പനി, മധുര കമ്പനി, വില്യം ഗുഡേക്കർ ആൻഡ് സൺസ് എന്നീ യൂറോപ്യൻ കയർ ഫാക്ടറികൾ പ്രവർത്തനം തുടങ്ങി. ഇവയെല്ലാം നല്ല വിധത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതോടെ കയറുൽപന്നങ്ങളുടെ കയറ്റുമതി വർദ്ധിച്ചുകൊണ്ടിരുന്നു.

             ദേശീയ കയർ ഫാക്ടറികളായ ആലപ്പി കമ്പനി, എൻ.സി. ജോൺ ആൻഡ് സൺസ്, ഓറിയൻ കമ്പനി, കയർ ഫ്ളോർ ഫർണിഷേഴ്സ് കമ്പനി, എംപയർ കമ്പനി, എ.വി. തോമസ് ആൻസ് സൺസ്, ഗംഗാധരയ്യർ കമ്പനി എന്നീ കമ്പനികൾ ആലപ്പുഴയിലും ചേർത്തലയിൽ, ട്രാവൻകൂർ കമ്പനി, ചാരങ്ങാട്ടു കമ്പനി, സരസ്വതി കയർ മിൽസ്, കോംഞ്ചേരി കമ്പനി എന്നീ ഫാക്ടറികളും സ്ഥാപിതമായി.

*കയർ വ്യവസായം ആരംഭദശയിൽ

              കയർ ഫാക്ടറികൾ നല്ല ലാഭം കൊയ്യുന്നവയായിരുന്നു. ഇതോടെ നാട്ടുമുതലാളിമാരും കയർ ഫാക്ടറികൾ സ്ഥാപിച്ചുതുടങ്ങി. ജോലി പരിചയമുള്ള ആളുകൾ ആവശ്യത്തിലധികം ഉണ്ടായിരുന്നില്ല. തന്മൂലം യൂറോപ്യൻ ഫാക്ടറികളിൽ പ്രവർത്തിച്ച് തഴക്കം വന്ന തൊഴിലാളികളുടെ വീട്ടിൽ ചെന്ന്, തിരികെ പിടിക്കാത്ത അഡ്വാൻസായി 30 മുതൽ 50 രൂപാ വരെ നാട്ടുമുതലാളിമാർ തൊഴിലാളികൾക്കു മുൻകൂറായി കൊടുത്ത് അവരെ കൊണ്ടുവന്ന് ഫാക്ടറി പ്രവർത്തിപ്പിച്ചു. അതോടൊപ്പം സമീപപ്രദേശങ്ങളിൽ നിന്ന് ആളുകളെ കൊണ്ടുവന്നു തൊഴിൽ പരിശീലിപ്പിച്ചും പണിചെയ്യിച്ചിരുന്നു. ഒരുഘട്ടത്തിൽ ആലപ്പുഴ പട്ടണത്തിൽ മാത്രം 40 കയർ ഫാക്ടറികൾ പ്രവർത്തിച്ചിരുന്നതായി രേഖയുണ്ട്. എ.ഡി 1901ൽ ഡാറാസ്മെയിൽ കമ്പനിയിൽ മാത്രം 1100 തൊഴിലാളികൾ പണി ചെയ്തിരുന്നതായി രേഖയുണ്ട്. മറ്റു യൂറോപ്യൻ കയർ ഫാക്ടറികളിൽ പണിയെടുത്തിരുന്നവരുടെ അംഗസംഖ്യ ഇതിൽനിന്നും കുറവായിരുന്നെങ്കിലും വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല.

* കയർ കയറ്റുമതിയും വ്യാപാരവും

              1860 മുതൽ ആലപ്പുഴ തുറമുഖത്തുനിന്ന് കയറുത്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുവാൻ തുടങ്ങി. 1864-65-ൽ  ആറു ലക്ഷം രൂപയുടെ കയറും കയറുത്പന്നങ്ങളുമാണ് കയറ്റി അയച്ചത്. യൂറോപ്പിലെ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, നെതർലാൻസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുമായും ഏഷ്യയിലെ ചൈന, ജപ്പാൻ, ശ്രീലങ്ക, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളുമായും അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങി മിക്കവാറും വൻകരകളുമായും കയർ വ്യാപാരബന്ധം ആലപ്പുഴയ്ക്ക്  ഉണ്ടായിരുന്നു. 1905 - 1906 ൽ ഇത് 42.6 ലക്ഷം രൂപയായി വർധിച്ചു. ഒന്നാംലോകമഹായുദ്ധകാലത്ത് യൂറോപ്യൻ മാർക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും കയർ മേഖലയിലെ കയറ്റുമതിയിൽ വർദ്ധനയാണനുഭവപ്പെട്ടത്. യുദ്ധാവശ്യങ്ങൾക്കുവേണ്ട

കയറുത്‌പന്നങ്ങളുടെ ആവശ്യമായിരുന്നു ഈ വർദ്ധനയ്ക്കു കാരണം. 'സെലീറ്റ', 'ടെന്റു' തുടങ്ങിയ കയറുത്‌പന്നങ്ങൾ യുദ്ധകാലത്തു വ്യാപകമായി ഉണ്ടാക്കിയിരുന്നു. യുദ്ധ കാലത്തിനുശേഷവും വിദേശത്ത് കയറുത്പന്നങ്ങളുടെ ആവശ്യക്കാർ വർദ്ധിക്കുകയാണുണ്ടായത്. വർദ്ധിച്ച കയറുത്പന്നങ്ങളുടെ ആവശ്യം കൂടുതൽ തൊഴിലാളികളെ നിയോഗിക്കുന്നതിനു നിർബന്ധിതമാക്കി.

ആഗോള സാമ്പത്തിക മാന്ദ്യവും കയറും.

        1931ലെ കാനേഷുമാരി കണക്കുപ്രകാരം 7000 ഫാക്ടറി തൊഴിലാളികളും 1,20,000 കുടിൽ വ്യവസായ തൊഴിലാളികളും ഉണ്ടായിരുന്നുവെന്നാണ് 1931 ലെ ആഗോള സാമ്പത്തിക മാന്ദ്യം കയറ്റുമതി കയർ ഉൽപന്നങ്ങളുടെ വിലയിൽ വിലയിടിവിനിടയാക്കി. ഇത് കൂലി വെട്ടിക്കുറക്കലിനിടയാക്കി. കൂലി വെട്ടികുറച്ചപ്പോഴെല്ലാം യൂണിയൻ ശക്തമായി പ്രതികരിച്ചിരുന്നു ; പ്രതിഷേധിച്ചിരുന്നു. ഈ ഘട്ടത്തിൽ ആലപ്പുഴയ്ക്ക് വടക്ക് നാട്ടിൻ പുറങ്ങളിൽ കയർഫാക്ടറികൾ ഉയർന്നുവന്നു. കൂലി കുറവുകൊണ്ട് പട്ടണത്തിലെ ഫാക്ടികളിൽ നിന്ന് നാട്ടിൽപുറങ്ങളിലെ ഫാക്ടറികളിലേക്ക് തൊഴിലാളികളും മാറിക്കൊണ്ടിരുന്നു. കയർ വ്യവസായത്തിനേറ്റ വൻ പ്രഹരമായിരുന്നു 1931 ലെ ആഗോള സാമ്പത്തിക മാന്ദ്യം.

കയർ മേഖലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ.

        കേരളത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രം കുറിക്കുമ്പോൾ പ്രഥമ തൊഴിലാളി യൂണിയൻ സ്ഥാപകനായ വാടപ്പുറം ബാവയെയും അതിൻറെ വളർച്ചയ്ക്ക് പ്രോത്സാഹനം നൽകിയ എമ്പയർ കയർ വർക്ക്സ് അധികൃതരെയും എടുത്തുപറയേണ്ടതാണ്. പാശ്ചാത്യ വ്യവസായ സംരംഭങ്ങളെയും അവിടത്തെ തൊഴിലാളി പ്രശ്നങ്ങളെപ്പറ്റി ഏകദേശം ജ്ഞാനം സിദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു ക്വയർ ഫാക്ടറി ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറിയിരുന്ന കെ എം ചെറിയാൻ.

          1922-ലാണ് ലേബർ യൂണിയൻ എന്ന നാമധേയത്തിൽ ഒരു തൊഴിലാളി പ്രസ്ഥാനം, തിരുവിതാംകൂറിൽ ആലപ്പുഴയിൽ ആദ്യമായി രൂപീകരിച്ചത്. ആലപ്പുഴയിൽ കയർ ഫാക്ടറികളുണ്ടായി അരനൂറ്റാണ്ട് കഴിഞ്ഞായിരുന്നു ആ സംഭവം. തിരുവിതാംകൂറിൽ പിന്നീട് ഉടലെടുത്ത യൂണിയനുകളുടെ വഴികാട്ടിയായിരുന്നു ഈ യൂണിയൻ പിന്നീട് യൂണിയന്റെ പേര് ലേബർ അസോസിയേഷൻ എന്നായി 1937 ൽ തിരുവിതാംകൂർ രാജ്യത്ത് ട്രേഡ് യൂണിയൻ നിയമം നടപ്പിൽ വന്നപ്പോൾ, തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ എന്ന പേര് സ്വീകരിച്ച് നിയമാനുസരണം രജിസ്റ്റർ ചെയ്യപ്പെട്ടു.  ഈ തൊഴിലാളി പ്രസ്ഥാനം ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ തൊഴിലാളി സംഘടനകളിൽ ഒന്നാണ്.

         യൂണിയൻ നടത്തിയ സമരം സർക്കാറിന്റെയും മുതലാളിമാരുടെയും കണ്ണുതുറപ്പിക്കാനിടയാക്കി. ഈ പ്രക്ഷോഭണത്തിന്റെ ഫലമായി, കയർ ഫാക്ടറികളിലെ സ്ഥിതിയെപ്പറ്റിയും തൊഴിലാളികളുടെ പൊതു ആവശ്യങ്ങളെപ്പറ്റിയും അന്വേഷിക്കാൻ 1938 ൽ സർക്കാർ 'ജോർജ് കമ്മിറ്റി'യെ നിയമിച്ചു.

കയർ‍‍ തടുക്ക് നിർമാണം : വിവിധ ഘട്ടങ്ങൾ

പരമ്പരാഗത രീതിയനുസരിച്ച് കടലോര പ്രദേശങ്ങളിലും ഉൾനാടൻ കായൽതീരങ്ങളിലുമുള്ള ഇടത്തോടുകൾ, കുളങ്ങൾ എന്നിങ്ങനെ ഉപ്പിന്റെ അംശമു‍ള്ള ജലാശയങ്ങളിൽ നാളികേരത്തിന്റെ തൊണ്ട് അഴുകാനിടുന്നു.മാസങ്ങൾക്ക് ശേഷം അഴുകിയ ഈ തൊണ്ട് പുറത്തെടുത്ത് `തൊണ്ടുതല്ലുക` എന്ന പ്രക്രിയയ്ക്ക് വിധേയമാക്കുന്നു.നാട്ടിൻപുറങ്ങളിലെ സ്ത്രീകൾ ചെയ്തിരുന്ന ഈ തൊഴിൽ മേഖലയിൽ കയർനിർമാണത്തിന്റെ ആദ്യ ഘട്ടമായ `ചകിരി` വേർതിരിച്ചെടുക്കുന്നത്

"സുവർണ്ണ നാരെന്ന്" അപരനാമമുള്ള ഈ ചകിരി ഉപ്പ്

വെള്ളത്തിൽ കിടന്ന് ദൃഢതയും ഈടും വന്നവയാണ്. ആലപ്പുഴ തൊണ്ടും ചകിരിയും ഒരുകാലത്ത് ഏറെയ പ്രസിദ്ധിയാർജ്ജിച്ചിരുന്നു

അടുത്ത ഘട്ടത്തിൽ വിദഗ്ധരായ തൊഴിലാളികൾ ചകിരിനാര് ചേർത്ത് പിരിച്ച് രണ്ട് പിരി മൂന്നു പിരി കയറുകൾ ഉണ്ടാക്കുന്നു.കയർ പിരിക്കുന്ന ഘട്ടത്തിൽ "റാട്ട് " എന്ന ചെറിയ തടി ഉപകരണം ഉപയോഗിച്ചിരുന്നു.

അടുത്ത ഘട്ടം നടക്കുന്നത് വീടുകളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കയർ ഫാക്ടയൂണിറ്റുകളിലാണ്.കാൽ കൊണ്ട് ചവിട്ടി പ്രവർത്തിക്കുന്ന " തറ " അഥവാ " തറി " എന്ന തടിയന്ത്രത്തിലാണ് കയറ്റുപായ നിർമ്മാണത്തിന്റെ ആദ്യ ഘട്ടം നടത്തിയിരുന്ന്.ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ കയർ ചായം മുക്കാനുള്ള സംവിധാനവും ഈ ചെറുകിട യൂണിറ്റുകളിൽ ഉണ്ടായിരുന്നു. ചായം മുക്കിയ കയറ്റു പായകൾ ഇടവഴികളിലും,റോഡരികിലും വിരിച്ചിട്ട് സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുന്നത് ആലപ്പുഴയിലെ ഒരു പതിവുകാഴ്ചയായിരുന്നു.

അദ്യകാലങ്ങളിൽ ഇങ്ങനെ നിർമ്മിച്ച കയറ്റുതടുക്കുകൾ ഏജന്റുമാർ വഴി വിൽപന നടത്തിയിരുന്നു. വൻകിട യൂറോപ്യൻ കമ്പനികളുടെ ഉൽപ്പാദന യൂണിറ്റുകളായും ഈ ചെറുകിട ഫാക്ടറികൾ പ്രവ

ർത്തിച്ചിരുന്നു.

1980 കളുടെ ആരംഭം മുതൽ അസംസ്കൃത വസ്തുക്കൾ എത്തിച്ചു കൊടുക്കുവാനും ഉൽപന്നങ്ങൾ സംഭരിക്കുന്ന 'കയർ ഫെഡ്‘,‘കയർ കോപ്പറേഷൻ' എന്നീ സ്ഥാപനങ്ങൾ നിലവിൽ വന്നു.ഇടക്കാലത്ത് മന്ദീഭവിച്ച കയർ മേഖലയുടെ പ്രവർത്തനം ത്വരിതപ്പെചുത്താനും ,കൂലി മെച്ചപ്പെടുത്താനുംസർക്കാർ സ്ഥാപനങ്ങൾക്കു കഴിഞ്ഞു.

: കയർ മേഖല നേരിടുന്ന പ്രതിസന്ധികൾ

*കയർ വ്യവസായത്തിന്റെ ഈറ്റില്ലമായ കേരളത്തിൽ തൊണ്ടും ചകിരിയും ഇല്ലാതെയായി.

*മണ്ഡരി,കാറ്റുവീഴ്ച എന്നീ രോഗങ്ങൾ നാളികേരകൃഷിയെ ബാധിച്ചപ്പോൾ കർഷകർ പുതിയ കാർഷികവിളകൾ അന്വേഷിക്കാൻ തുടങ്ങി.

*നാളികേരത്തിന്റെ താങ്ങുവില കുറച്ചതും തേങ്ങുകയറ്റക്കൂലി വർധിച്ചതും കല്പകവൃക്ഷത്തിന്റെ നാശത്തിനു വഴിതെളിച്ചു.

*പ്ലാസ്റ്റിക്കും, ജൂട്ടും,സൈസലും കയറിനോട് മത്സരിച്ച് വിജയിച്ചു കയറി.

*കോടിക്കണക്കിന് രൂപയുടെ ഹാൻഡ് മെയ്ഡ് കയർ ഉൽപ്പനങ്ങൾ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.

*തൊണ്ട് ആവശ്യത്തിന് സംഭരിക്കാൻ നമുക്ക് കഴിയുന്നില്ല. ലഭ്യമായ തൊണ്ടിന്റെ 40% പോലും കയർ വ്യവസായത്തിൽ എത്തുന്നില്ല.

* തെങ്ങുവില കുറഞ്ഞതിനാൽ ചകിരിയ്ക്കായി തമിഴ്നാടിനെ ആശ്രയിക്കേണ്ടിവന്നു.

* തമിഴ്നാട്ടിൽ കൂലി കുറവാണെന്നതിൽ പിന്നെ, പൊള്ളാച്ചി, തിരുനൽവേലി എന്നീ സ്ഥലങ്ങളിൽ ചെറുകിട കയർഫാക്ടറികൾ ആരംഭിക്കാൻ കുത്തക മുതലാളിമാരെ പ്രേരിപ്പിക്കുന്നു.

*വൈദ്യുതി പ്രശ്നം ഇന്ന് കയർ മേഖലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ത്രീഫെസ് കണക്ഷൻ കിട്ടാൻ വലിയ പ്രയാസവും ചെലവും ആണ്. അതിനു പരിഹാരം ഉണ്ടാകണം അനുകൂലമായ ഘടകങ്ങൾ തൊഴിലാളികൾക്ക് വൈദ്യുതി നിരക്കിൽ കുറവുവേണം

: കിഴക്കിന്റെ വെനീസ് കയർ വ്യവസായ വളർച്ചയ്ക്ക് അനുകൂലമായ ഘടകങ്ങൾ.

*ആലപ്പുഴയുടെ ഭൂപ്രകൃതിയും കൃഷിയും

82 കി. മീ കടൽതീരമുള്ള ആലപ്പുഴയിൽ കായലുകളും തോടുകളും കൈകോർക്കുമ്പോൾ പ്രധാന കാർഷിക വിളവായ നാളികേരം സമൃദ്ധമായി വളരുന്ന . ഉപ്പിന്റെ സാന്നിധ്യമുള്ള തീരദേശ മണ്ണ് ആലപ്പുഴയെ നാളികേര കൃഷിക്ക് അനുകൂലമാകുന്നു .

*രാജാകേശവദാസും ആലപ്പുഴ പട്ടണവും

തിരുവിതാംകൂർ രാജ്യത്തിൻറെ വലിയദിവാനായിരുന്ന രാജാകേശവദാസ് {1744 - 1799} രൂപം നൽകി സൃഷ്‌ടിച്ച ആലപ്പുഴ കേരളത്തിലെ ഏക ആസൂത്രിത നഗരമാണ് ആലപ്പുഴ .നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ ചിട്ടപ്പെടുത്തി "തലങ്ങും വിലങ്ങും" തോടുകൾ വെട്ടിയുണ്ടാക്കിയിരിക്കുന്നു .ഈ തോടുകളുടെ ഇരു കരകളിലും റോഡുകൾ ;തോടുകൾക്കു കുറുകെ പാലങ്ങൾ , പാലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ ഇങ്ങനെ മനോഹരമായ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഒരു നഗരമാണ് ആലപ്പുഴ.മലഞ്ചരക്ക് വ്യാപാരത്തിന് കീർത്തികേട്ട ആലപ്പുഴ അക്കാലത്തു ഒരു വ്യാപാര കേന്ദ്രമെന്ന നിലയിൽ ലോക ഭൂപടത്തിൽ ശ്രദ്ധ നേടിയിരുന്നു . കിഴക്കിന്റെ വെനീസിന്റെ ഈ പെരുമ യൂറോപ്യൻ കച്ചോടക്കാരെ ആലപ്പുഴയിലേക്ക്‌ ആകർഷിച്ചു .

*ആലപ്പുഴ തുറഖത്തിന്റെ വളർച്ച

ആലപ്പുഴ പട്ടണത്തിന്റെ വികസന രൂപരേഖ തയാറാകിയ രാജാകേശവദാസിന് ഒരു തുറമുഖത്തിന്റെ സാധ്യത അടിവരയിട്ട് പറഞ്ഞത് "പുറക്കാട് " കടപ്പുറത്തെ മത്സ്യത്തൊഴിലാളികളാണ് പ്രകൃതി ശോഭകാലത്തും ശാന്തമായ മത്സ്യബന്ധനം സാധ്യമാകുന്ന "ചാകര" അഥവാ "ചളിക്കടൽ"{off-shore harbours} എന്ന അത്ഭുത പ്രതിഭാസം സ്വതവേ ആഴം കൂടിയ ആലപ്പുഴ കടൽത്തീരം ഒരു തുറമുഖമാക്കാൻ ഏറെ സഹായകരമാകുമെന്ന് ദിവാൻ മനസിലാക്കി .

💡  കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം

1860 കളുടെ ആരംഭത്തിൽ ലണ്ടനിൽ അറുന്നൂറോളം ആളുകൾ കയറ്റുപായ, തടുക്ക് എന്നിവയുടെ നെയ്ത്തിൽ ഏർപ്പെട്ടിരുന്നതായി പറയപ്പെടുന്നു. ഉത്പാദനത്തിനുള്ള കയർ അന്യ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നതായും പറയപ്പെടുന്നു. എങ്ങനെയായിരുന്നാലും യൂറോപ്പിലെ ഇടത്തരക്കാരുടെ ഭവനങ്ങളിൽ പോലും കയറ്റുപായ യുടെയും തടുക്കുകളുടെയും ഉപയോഗം വ്യാപകമായി എന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ വിദഗ്ധരായ ബ്രിട്ടീഷ് തൊഴിലാളികളെ ആദ്യകാലത്ത് ആലപ്പുഴയിലെ കാർഷികവൃത്തി മാത്രം പരിചയിച്ച തൊഴിലാളികൾക്ക് പരിശീലനം നൽകാനും കയറി ഫാക്ടറികളിൽ ജോലി ചെയ്യാനും ലഭ്യമാക്കാൻ കഴിഞ്ഞു

ആലപ്പുഴയിലെ  കയർവ്യവസായം ആരംഭവും വളർച്ചയും

💡 ഡാറാസ്മെയിൽ കമ്പനി

എഡി 1859 ജെയിംസ് ഡാറായാണ് ആലപ്പുഴയിൽ ആദ്യമായി കയർ ഫാക്ടറി സ്ഥാപിച്ചത്. നെയ്ത്തിന്റെ സാങ്കേതികത അദ്ദേഹം അമേരിക്കയിൽനിന്നും മനസ്സിലാക്കിയിരുന്നു. ആ അറിവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇതിനുള്ള തറികൾ രൂപകല്പന ചെയ്തു നിർമ്മിച്ചത്. അദ്ദേഹത്തിന് ബംഗാളിൽ ഒരു നെയ്തു കേന്ദ്രം ഉണ്ടായിരുന്നു. അതിലൂടെ  ലഭിച്ച അനുഭവ പരിചയം‌ തറിയുടെ നിർമ്മാണത്തിൽ അദ്ദേഹത്തെ സഹായിച്ചു. ഇവിടെയുള്ളവരെ കയറ്റു പായും തടുക്കുകളും ചെയ്യുന്നതിനുള്ള പരിശീലനം നൽകുന്നതിനുള്ള ചണം നെയ്ത്തിന് വിദഗ്ധനായിരുന്ന ബംഗാളികൾ ആയ  ധരിയെയും മുഖർജിയെയും കൊണ്ടുവന്നിരുന്നു. ചുറ്റികെട്ടിയ വേലിക്കകത്ത് ആയിരുന്നു  ആദ്യ കയർ ഫാക്ടറി. ആവശ്യത്തിനു പണിക്കാരെ പട്ടണത്തിൽനിന്നും ലഭിക്കാതിരുന്നതിനാൽ സമീപപ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കൊണ്ടുവന്ന് പരിശീലനം കൊടുക്കുകയാണുണ്ടായത്. ഇതിനൊക്കെയായി അദ്ദേഹം നടത്തിയ അത്യധ്വാനത്തെ നമുക്ക് ഭാവനയിൽ പോലും മെനഞ്ഞെടുക്കുവാൻ സാധിക്കുകയില്ല.ഡാറാസ് മെയിൽ ആയിരുന്നു ആലപ്പുഴയിലെ കയർ ഫാക്ടറി കളുടെ കേന്ദ്രബിന്ദു അവിടെ പണി പരിശീലിച്ച് വൈദഗ്ധ്യം നേടിയ തൊഴിലാളികളായിരുന്നു  മറ്റു യൂറോപ്യൻ കയർഫാക്ടറി കളിലെ ആദ്യ നെയ്ത്തുകാർ.