പച്ചപ്പരവതാനി അണിഞ്ഞ് മണ്ണിൽ സ്വർണ്ണപ്പുഷ്പങ്ങൾ വാരിവിതറി-
ഐശ്വര്യത്തിൻ ദേവിയായ് നിറഞ്ഞു നിന്നീടും എൻ ഭൂമിദേവി.......
ഒരുനാൾ അതാ ഭൂമിദേവി പാലൂട്ടിവളർത്തിയ മനുഷ്യകുലം തൻ ജീവിതസുഖം-
തേടിയലഞ്ഞവസാനം തൻ മൂർച്ചയേറിയ വാളാൽ കുത്തിനുറുക്കി എൻ പുണ്യഭൂമിയെ..... .
ആ മൂർച്ചയേറിയ വാളിനു സമമത്രേ ഓരോ മാലിന്യക്കൂമ്പാരങ്ങളും............
സഹനത്തിൻ നിത്യനിദാനമാണെൻ പുണ്യഭൂമി .......
മാനവിക ജന്മത്തിൻ മുദ്ര പതിഞ്ഞ ഓരോ മനുഷ്യനും തൻ പാപത്തിൻ കാഠിന്യം-
എത്രയെന്നനുഭവം പാഠമാക്കാൻ പ്രകൃതി തൻ ക്ഷോഭ താണ്ഡവാവതാരം അണിഞ്ഞപ്പോൾ-
മനുഷ്യ കുലം തൻ ജീവനു കാവലായ് നെട്ടോട്ടമോടുന്നു.....................
ഈ ക്ഷോഭതാണ്ഡവത്തെ മനുഷ്യർ ഇന്നനവധി പേരു നൽകി വിളിച്ചപ്പോൾ ഒന്നോർക്കുക-
സോദരാ ഇവയെല്ലാം പ്രകൃതി തൻ അവതാരമത്രേ ............
എന്നാൽ ഇവയുടെ അന്ത്യമെന്തെന്ന ചോദ്യത്തിേനേക മറുപടി മാത്രം മന്നിൽ -
സംരക്ഷകരായ് മാറാം വറ്റിയ നിലത്തിൻ കുളിർമയായ് ഓരോ തൈ നടാം..............