എന്തിന് പ്രകൃതി
എന്നിൽ ഇന്നു നീ
സംഹാരതാണ്ഡവമാടി തിമിർക്കുന്നു
നിൻ ജൈവവൈവിധ്യത്തിലുടൽ കൊണ്ടൊരണു പ്രാണനീ മനുഷ്യ ജന്മം
നിൻ ആവാസവ്യവസ്ഥയെ
തച്ചുടച്ചൊരാ ഇരുകാലി മൃഗങ്ങൾ
നിൻ മകുടമായി അണിഞ്ഞൊരാ ശൈലങ്ങളും
നിൻ മിഴികൾക്കു കാഴ്ചയേകീയൊരാ ഹരിത വനങ്ങളും
നീ ശയിച്ചൊരാ പച്ച വിരിപ്പും
നിൻ പദത്തെ തഴുകിയ പുഴകളും
എൻ നിഷ്ഠൂരതയിൽ പൊലിഞ്ഞു
ഞാൻ കെട്ടിയുയർത്തിയാ വൈവിധ്യങ്ങളിന്നെവിടെ?
നിൻ മക്കൾതൻ പശിയടക്കാനായി
നീ സൃഷ്ട്ടിച്ച ഭക്ഷ്യശൃംഖലയും ഭേദിച്ച് പ്രകൃതീ
നിന്നെ വിഴുങ്ങാൻ ശ്രമിച്ചതിൻ ശിക്ഷയോ?
ശുചിത്വം തേടി അലയും മനുഷ്യ ജന്മമേ
നിനക്കു കുളിർമയേകീയാ പുഴയുംതടാകവുമെവിടെ?
മനുഷ്യാ നീ മലിനമാക്കിയാസമുദ്രവുമിന്നു തേങ്ങുന്നു
പുഴതൻ സംഗമകഥയോർത്ത്.
ആ കണ്ണീരിൽ നിൻ പ്രണയനഗരം ശവപ്പറമ്പായിമാറുന്നു
ഈ ഏകാന്തജീവിതം സായാഹ്നത്തിൽ ഞാൻ അറിയുന്നു
പ്രകൃതീ നിന്നുദരത്തിൽ ജന്മം പൂണ്ട അണുപ്രാണരീ മനുഷ്യർ
നിന്നെ വിഷമയമാക്കി മാറ്റിയ പാപികൾ
വിഷത്തിൽ നിന്നൊരു സൂക്ഷ്മജീവിയുടലെടുത്തു
ഒരു തോരാ പേമാരിയായി ഈ ഭൂമിയിൽ വർഷിക്കുമ്പോൾ
ഇനി നീ അറിയണം മനുഷ്യാ
ശുചിത്വം എന്ന പദത്തിനർത്ഥം.
ഇനിയെങ്കിലും നീ അറിയു നിൻ പ്രകൃതിയെ
ശുദ്ധവായുവിനായി നിൻ പരിസ്ഥിതിയെ
ഈ ബന്ധനജീവിതത്തിൽ നടാം നമുക്ക്
വൃക്ഷത്തൈകളും നന്മചിന്തയും
പ്രാർത്ഥിക്കുന്നു നല്ല നാളെക്കായ്.