ഒരു ഞെരമ്പിപ്പോഴും പച്ചയായുണ്ടെന്ന്
ഒരില തന്ർറെ ചില്ലയോടോതി ഇലയൊന്നു
കൊഴിയാതെ ഇപ്പോഴും ബാക്കിയുണ്ടെന്ന്
ഒരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ
നിൽപ്പുണ്ടെന്നൊരു മരം പക്ഷിയോടോതി
ഒരു മരം വെട്ടാതെയൊരു കോണിൽ
കാണുമെന്നൊരു കാട് ഭൂമിയോടോതി
ഒരു കാട് ഭൂമിയിൽ ബാക്കിയുണ്ടെന്നത്
മല സ്വന്തം സൂര്യനോടോതി
ഒരു സൂര്യനിനിയും കെടാതെ
നിൽപ്പുണ്ടെന്നത്
വിടരുന്ന പുലരിയോടോതി
അത് കേട്ട് ഭൂമിതൻ പീഢിതരൊക്കെയും
പുലരിയോടൊപ്പമുണർന്നു
അവരുണർന്നപ്പോഴെ പുലരികൾ പാടി
വീണ്ടും തളിരിട്ടു കരുണയും കാടും
ഒരു ഞരമ്പിപ്പോഴും പച്ചയണ്ടെന്നൊഴില
തന്ർറെ ചില്ലയോടോതി..
ഇലയൊന്നു കൊഴിയാതെയിപ്പോഴും
ബാക്കിയുണ്ടെന്നൊരു
ചില്ല കാറ്റിനോടോതി