Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 232: വരി 232:


<font size = 4>''അദിതി ആർ. നായർ, ക്ലാസ്സ് 9ബി 2016-17''</font size>
<font size = 4>''അദിതി ആർ. നായർ, ക്ലാസ്സ് 9ബി 2016-17''</font size>
=== ഹരിഗോവിന്ദ് എസ്.- യാത്രാവിവരണം (ക്ലാസ്സ്7 2012-13)===
പാണിയേരി പോര് - പെരിയാറിന്റെ വിസ്മയം
ഞങ്ങൾ വലിയവധിയ്ക്ക് ഒരു യാത്രപോയി. കല്ലിൽ ക്ഷേത്രത്തിലേയ്ക്കും ഇരിങ്ങോൾ ക്ഷേത്രത്തിലേയ്ക്കുമായിരുന്നു യാത്ര. കൂടെ ഞങ്ങൾ പാണിയേരി പോരിലും കോടനാടിനും പോയി.
രാവിലെ നേരത്തെ തന്നെയിറങ്ങി. കുറേ ദൂരം സഞ്ചരിക്കാനുണ്ടായിരുന്നു. ബൈക്കിലായിരുന്നു യാത്ര. ആദ്യം കല്ലിൽ ക്ഷേത്രത്തിലേക്കാണ് പോയത്. വഴി വലിയ നിശ്ചയമില്ലായിരുന്നെങ്കിലും    പലരോടും ചോദിച്ച് ഞങ്ങൾ ഒരു വളവിലെത്തി. തിരിയണോ വേണ്ടയോ? അപ്പോഴാണ് ദൈവദൂദനെപ്പോലെ ഒരാൾ എത്തിയത്. അദ്ദേഹം ഞങ്ങൾക്ക് വഴികാട്ടിയായി. ധാരാളം വളവുകളും തിരിവുകളും പിന്നിട്ട് ഞങ്ങൾ കല്ലിൽ ക്ഷേത്രത്തിലെത്തി. ഒരു ചെറിയ കാടാണ് ക്ഷേത്രത്തിനുചുറ്റും. കല്ലിൽ ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്.  ക്ഷേത്രത്തിന്റെ മേൽക്കൂര ഒരു കല്ലാണ്. ആ കല്ല് അന്തരീക്ഷത്തിൽ പൊങ്ങിയാണ് നിൽക്കുന്നത്. ഇപ്പോൾ അതിന് താങ്ങു കൊടുത്തിട്ടുണ്ടെങ്കിലും അത് ഒരു ചെറിയ അളവിൽ മാത്രമാണ്. അ സ്ഥലം പാറകളാൽ ചുറ്റപെട്ടിരിക്കുന്നു. രാവിലെ ആയതിനാൽ വലിയതിരക്കില്ലായിരുന്നു. അതിനാൽ ഞങ്ങൾ സുഖമായി തൊഴുതു. എനിക്ക് ഉന്മേഷം തോന്നി. വലിയ പ്രസിദ്ധിയാർജിച്ച ഒരു അമ്പലമായിരുന്നു അത്.
വീണ്ടും യാത്രതുടർന്നു. പിന്നീട് പോയത് ഇരിങ്ങോൾ ക്ഷേത്രത്തിലേക്കാണ്. വനാന്തരത്തിലാണ് ക്ഷേത്രം. നഗരത്തിലെ കാടെന്നാണ് ആ ക്ഷേത്രത്തെ കുറിച്ച്  പറയുന്നത്. ബൈക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് വെച്ച് ഞങ്ങൾ നടക്കാൻ തീരുമാനിച്ചു. അതൊരനുഭവമായിരുന്നു. പക്ഷികളുടെ ചില. നാമറിയാത്ത എത്രയോ തരം മരങ്ങൾ. ശരിക്കും ഒരു കാടുതന്നെ. നട്ടുച്ചയ്ക്ക് പോലും അൽപ്പം പോലും  പ്രകാശം കടക്കില്ല. എല്ലാം വലിയ വലിയ മരങ്ങൾ. ഗളിവർ ലില്ലിപ്പുട്ടിൽ എത്തിയപോലെ. ചങ്ങമ്പുഴയുടെ കവിതകളിലെ പ്രകൃതിയുടെ സൗന്ദര്യം അവിടെ നിറഞ്ഞുതുളുമ്പുന്നു.  വീണ്ടു നടത്തം തുടർന്നു. അവിടെ ഒരു കുളം ഉണ്ടായിരുന്നു. ഞങ്ങൾ ക്ഷേത്ര മുറ്റത്തെത്തി കാടിന്റെ നടുവിലെ മൈതാനം എന്നുതന്നെ പറയാം. മുറ്റത്ത് ഒരു ശിഖരം പോലുമില്ലാത്ത ഒരു മരം. ഏതുമരമാണെന്ന് അറിയില്ല. എവിടെനോക്കിയാലും  കാട് കാടിന്റെ ഉള്ളിൽ അകപ്പെട്ടു പോയപോലെ. അവിടെ കുരങ്ങൻമാരെ പോലുള്ള ചെറു ജീവികളുമുണ്ടായിരുന്നു. അവിടുത്തെ മരങ്ങളുടെ ഒരു വലിപ്പം! ഞങ്ങൾ രണ്ടുവെടി വഴിപാട് കഴിച്ചു. വെടിക്കെട്ട് കേൾക്കുമ്പോഴെ ഓടിയൊളിക്കുന്ന എനിക്ക് എങ്ങനെ അതിന് ധൈര്യം വന്നെന്നാണ് എന്റെ ഇപ്പോഴത്തെ സംശയം. ഞങ്ങൾ അമ്പലത്തിന്റെ ചുറ്റും പ്രദക്ഷിണം വച്ചു തൊഴുതു. ഒരു കാട്ടുപാതപോലെ ഒരു വഴി അവിടെയുണ്ടായിരുന്നു. അതുവഴിയാണ് അമ്പലത്തിലേക്ക് വാഹനങ്ങൾ കൊണ്ടുവന്നിരുന്നത്. ഞാൻ അങ്ങനെയൊരു കാടിന്റെ അകത്ത് കടക്കുന്നത് ആദ്യമായിട്ടായിരുന്നു. കഥകളിലെപ്പോലെയല്ല ശരിക്കുള്ള കാടെന്ന് അപ്പോൾ മനസ്സിലായി. വീണ്ടും തിരിച്ചിറങ്ങി. ഇനിയും കാണാമെന്ന പ്രതീക്ഷയോടെയാണ് ഞാൻ അവിടുന്ന് പോന്നത്. മരങ്ങളെല്ലാം എനിക്ക് നന്ദി പറയുന്നതു പോലെ തോന്നി.
വിശപ്പ് പതുക്കെ വന്നു തുടങ്ങി. എങ്ങനെ വരാതിരിക്കും രാവിലെ തുടങ്ങിയ യാത്രയല്ലെ. അവിടുന്ന് അടുത്തുള്ള ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. വിശപ്പുകാരണം എല്ലാത്തിനും നല്ലരുചി. മസാലദോശയാണ് ഞാൻ കഴിച്ചത്. വയറു നിറയെ കഴിച്ചു. അവിടുത്തെ സപ്ലയർ പണ്ട് ഇവിടെ ആനന്ദ് ഹോട്ടലിൽ നിന്ന ചേട്ടനായിരുന്നു. പണ്ടു ഞങ്ങൾ വലിയ കൂട്ടായിരുന്നു.  അപ്പോഴാണ് അമ്മയുടെ ഒരു ടീച്ചറിന്റെ കാര്യം ഓർത്തത്. അമ്മയെ പഠിപ്പിച്ച ടീച്ചർ എന്നു കേട്ടപ്പോൾ എനിക്കും ഉത്സാഹമായി. അങ്ങനെ ഞങ്ങൾ അങ്ങോട്ട് യാത്രതിരിച്ചു. ആ വഴിക്ക് നിറയെ അമ്പലങ്ങളായിരുന്നു. വഴിക്കുള്ള ഒരു ശിവന്റെ  ക്ഷേത്രത്തിൽ നന്ദികേശന്റെ ( ശിവന്റെ വാഹനമാണല്ലോ നന്ദികേശൻ എന്ന കാള ) ഒരു വലിയ  രൂപം. കണ്ടാൽ ശരിക്കും ജീവനുണ്ടെന്നു തന്നെ തോന്നും. എന്തായാലും ആ ശിൽപം പണിതവരെ ഞാൻ സമ്മതിച്ചിരിക്കുന്നു. എത്ര പേരുടെ അദ്ധ്വാനത്തിന്റെ ഫലമായിരിക്കും ആ ശിൽപ്പം. ഞങ്ങൾ ടീച്ചറിന്റെ വീട്ടിലെത്തി. അമ്മ ടീച്ചർ ഉണ്ടോയെന്ന് നോക്കാൻ പോയി നിരാശയായിരുന്നു ഫലം. ടീച്ചർ മറ്റൊരു സ്ഥലത്തേക്ക് താമസം മാറി.
ഞങ്ങൾ പിന്നെ പോയത് കോടനാട്ടിലേക്കാണ്. പോകുന്ന വഴിക്ക് ഒരു ബോർഡ് കണ്ടു. അത് അവിടെ  അടുത്തുള്ള പാണിയേരിപോരിനെക്കുറിച്ചായിരുന്നു. എങ്കിൽ അവിടെയും പോവാമെന്ന് തീരുമാനിച്ചു. ആദ്യം കോടനാട്ടിനാണ് പോയത്. കേരളത്തിലെ ആന വളർത്തൽ കേന്ദ്രമാണ് കോടനാട്. അവിടെയെത്തി. ഞാനാണ് മൂന്നുപേർക്കും ടിക്കറ്റെടുത്തത്. ഒരു വലിയ കൂടുകണ്ടു. അതിന്റെ അകത്ത് രണ്ട് ഓമനത്തമുള്ള ആനക്കുഞ്ഞുങ്ങൾ. കണ്ടിട്ടും കണ്ടിട്ടും മതിയായില്ല. അതിന്റെ അപ്പുറത്ത് കുറച്ചും കൂടി വലിയ ആനകളായിരുന്നു. വലിയ സന്തോഷവാന്മാരായിരുന്നു അവരെല്ലാം. ഒരുത്തന് വലിയ നൃത്തക്കാരന്റെ മട്ടായിരുന്നു. എപ്പോഴും ആടിക്കൊണ്ടിരിക്കും. ആനക്കുട്ടന്മാർ എന്നെ നോക്കി ചിരിക്കുന്നപോലെ തോന്നി. അവിടെ ആന സവാരിയുമുണ്ടായിരുന്നു. എങ്കിലും ആന സവാരിക്കിറങ്ങിയില്ല.അവിടെ താഴെയൊരു പുഴയുണ്ടാരിരുന്നു. അത് നമ്മുടെ ഏറ്റവുവലിയ പുഴയായ പെരിയാറായിരുന്നു. അവിടെയാണ് ആനകളെ കുളിപ്പിക്കുന്നത്. അവിടെ ഒരു ചെറിയ മൃഗശാലയും ഉണ്ടായിരുന്നു. എവിടെയും ദുർഗന്ധം വമിക്കുന്നു. വൃത്തി ഹീനമായ ചുറ്റു പാടുകൾ. പാവം മൃഗങ്ങൾ. ഞാനപ്പോൾ  ഓർത്തത് ഇരിങ്ങോൾ കാവിനെക്കുറിച്ചാണ്. അവിടുത്തെ കാടുപോലുള്ള കാടുകളിൽ തിമിർത്തു നടക്കേണ്ടവരല്ലെ അവർ. അവർക്കിപ്പോൾ എത്ര സങ്കടമുണ്ടായിരിക്കും. ഞങ്ങൾക്ക് അവിടെ  നിൽക്കാൻ തന്നെ തോന്നിയില്ല. അവിടുന്നും ഇറങ്ങി.                                    പിന്നെ പോയത് പാണിയേരി പോരിലേക്കാണ്. പോയവഴികണ്ടാൽ ഇങ്ങനെയൊരു സ്ഥലം അവിടെയുണ്ടെന്നു തന്നെ തോന്നില്ല. പെരിയാറിന്റെ സൗന്ദര്യം നിറഞ്ഞ തീരമായിരുന്നു പാണിയേരി പോര്. അങ്ങനെ ഞങ്ങൾ അവിടെയെത്തി. ടിക്കറ്റൊക്കെയെടുത്തു. പൊരിവെയിൽ ഇവിടെ എവിടെയാണ് പ്രകൃതിസൗന്ദര്യം എന്നുവരെ ഓർത്തു പോയി. കുറച്ച് നടന്നുചെന്നപ്പോൾ വച്ചുപിടിപ്പിച്ചതെന്ന് തോന്നിക്കുന്ന കുറേ മരങ്ങൾ കണ്ടു. പിന്നെയും മുമ്പോട്ട് ചെന്നപ്പോൾ കുറെ വണ്ടികൾ പാർക്ക് ചെയ്തിരക്കുന്നു. അവിടെ നിറയെ സിമന്റ് പാത്രങ്ങൾ വച്ചിരിക്കുന്നത് ഞാൻ കണ്ടു. അവിടെ പലയിടത്തു അങ്ങനെയുള്ള പാത്രങ്ങൾ കണ്ടു. അടുത്തുചെന്നു നോക്കിയപ്പോൾ അത് വേസ്റ്റ് പിറ്റു കളാണെന്ന് എനിക്ക് മനസ്സിലായി. അപ്പോൾ ഞാനോർത്ത് കോടനാട്ടിലെ മൃഗശാലയാണ്. ഇവുടെ ബുദ്ധി അവർക്ക് എന്തുകൊണ്ട് തോന്നിയില്ല?  പിന്നെയും നടന്നു തുടങ്ങി. പെരിയാറിന്റെ കുളിര് പതുക്കെ ഉള്ളിലേക്ക് വന്നുതുടങ്ങി. എത്രനടന്നിട്ടും എത്തുന്നില്ല. പെരിയാറിനെ കാണാമെന്നായപ്പോൾ ഇതാണോ പ്രകൃതിസൗന്ദര്യം എന്ന് ചോതിച്ച ഞാൻ ഇതാണ് പ്രകൃതി സൗന്ദര്യം എന്നു പറഞ്ഞുപോയി. നമുക്ക് ഇറങ്ങാൻ പാകത്തിന് ഒരു ചെറിയ തീരം ഉണ്ടായിരുന്നു. മറുകരയിൽ സിനിമകളിൽ കാണുന്നതുപോലുള്ള സുന്ദരമായ പ്രദേശം. ശാന്ദമായി ഒഴുകുന്ന പെരിയാർ. കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല. പിന്നെയും മുമ്പോട്ട് പോയി. അവിടെയും ശാന്ദമായി ഒഴുകുന്ന പുഴ അവിടെയുള്ള ഗൈഡ് വന്നപ്പോഴാണ് ശാന്ദതയിൽ നിഗൂഢത ഉണ്ടെന്ന് മനസ്സിലായിത്. കഴിഞ്ഞാഴ്ച ഒരാൾ അവിടെ മുങ്ങി മരിച്ചിരുന്നുവത്രെ! അതും ഒരു യുവാവ്. യുവത്വത്തിന്റെ എടുത്തുചാട്ടം എന്നുതന്നെ പറയാം. എന്തുരസം! എങ്കിലും മനസ്സിൽ ഒരു ചെറിയപോടിയുമുണ്ടായിരുന്നു. ഞാൻ അവിടെ വച്ച് കണ്ടുപിടിച്ച ഒരു കാര്യം എന്തെന്നാൽ, മുന്നു ദിക്കിലേക്കായിട്ടാണ് പുഴ ഒഴുകുന്നത്. എന്തൊരത്ഭുതമല്ലെ! അവിടെ പുഴയുടെ നടുക്ക് കാടുപോലുള്ള ഒരു ചെറിയ ദ്വീപുണ്ടായിരുന്നു. അങ്ങോട്ടും നമുക്ക് പോകാം. അവിടുന്നു കുറച്ചും കൂടി അകത്തേക്ക് പോകണമായിരുന്നു എന്ന് മാത്രം.  അവിടെയായിരുന്നു യഥാർത്ഥ പ്രകൃതി സൗന്ദര്യം. എങ്കിലും പോയില്ല. ഇനിയും വരണമെന്ന് തീരുമാനിച്ചു. പോരാൻ തോന്നുന്നില്ല. എങ്കിലും പോന്നല്ലെ പറ്റു. തിരിച്ചുപോന്നു. ടിക്കറ്റുതരുന്ന ചെച്ചി വളരെ സ്നേഹമുള്ള ഒരാളായിരുന്നു. ഞങ്ങൾക്ക് ചില ഉപദേശങ്ങളൊക്കെ നൽകി. ഇനി വരുമ്പോൾ നേരത്തെ വരണമെന്നും രാവിലെ മുതൽ വൈകുന്നേരം വരെ നിൽക്കണമെന്നൊക്കെയായിരുന്നു അത്. ഒരു ബഹുമാനമൊക്കെ തോന്നി.   
പിന്നെ ഞങ്ങൾ തിരിച്ചു പോന്നത്  നെല്ലാട് വഴിയായിരുന്നു. ബിന്നി ടീച്ചറിന്റെ കുഞ്ഞുവാവയെ കാണാൻ കേറി. കുഞ്ഞുവാവയെ കണ്ടപ്പോൾ എനിക്ക് ഞാൻ കണ്ട കുഞ്ഞാനകളെയാണ് ഓർമ്മവന്നത്. പിന്നെ പോയത് അച്ഛന്റെ കൂട്ടുകാരനായ വിനോദ് സാറിന്റെ അടുത്തേക്കാണ്. അവിടെയും എനിക്കൊരു കൂട്ടുകാരനെ കിട്ടി. സാറിന്റെ മോൻ. പിന്നെ ഞങ്ങൾ പോയത്. എന്റെ അമ്മ വീട്ടിലേക്കായിരുന്നു. മുത്തശ്ശിയേയും മുത്തശ്ശനേയും കണ്ടു. പിന്നെ തിരിച്ച് വീട്ടിലേക്ക്. മടുത്തിരുന്നു. അതിനാൽ ഒരു ഉറക്കവും പാസാക്കി.


==പതിപ്പുകൾ==
==പതിപ്പുകൾ==
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/537549" എന്ന താളിൽനിന്ന് ശേഖരിച്ചത്