Jump to content
സഹായം

"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''മുളളൻകൊല്ലി''' ==
== '''മുളളൻകൊല്ലി''' ==
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പുൽപ്പള്ളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുള്ളൻകൊല്ലി
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പുൽപ്പള്ളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുള്ളൻകൊല്ലി
== '''<small>പൊതുസ്ഥാപനങ്ങൾ</small>''' ==
* സെന്റ് മേരീസ്‌ എച്ച്  എസ് എസ് .മുളളൻകൊല്ലി
* പോസ്റ്റ് ഓഫീസ്
* കേരളം ഗ്രാമീണ ബാങ്ക്‌


'''സാമൂഹിക ചരിത്രം'''<p>ശശിമല ഭാഗത്ത് കാണപ്പെടുന്ന വീരക്കല്ല് പുൽപ്പള്ളി പ്രദേശത്ത് ചേരരാജാക്കന്മാരുടെ ഭരണകാലഘട്ടത്തിന്റെ പ്രതീകമായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. കോട്ടയം രാജാക്കന്മാർ വയനാടിനെ ആക്രമിച്ചു കീഴടക്കിയ ശേഷം ഭരണസൌകര്യത്തിനായി പല നാടുകളായി വിഭജിച്ചു. മുത്തേർനാട്, എള്ളൂർ നാട്, വയനാട്, പൊരുന്നൂർ, നല്ലൂർനാട്, കുറുമ്പാലനാട്, എടനാട് ശക്കൂർ, തൊണ്ടാർ നാട്, പാക്കം സ്വരൂപം, വേലിയമ്പം എന്നിവയായിരുന്നു അവ. ഇതിൽ മൂന്നാമത്തെ നാടായ വയനാട് കോട്ടയത്തെ മൂന്നാമത്തെ രാജാവിന്റെ കീഴിലായിരുന്നു. കുപ്പത്തോട്, പുറക്കാടി, അഞ്ചുകുന്ന് അംശങ്ങളാണ് വയനാട്ടിൽ ഉൾപ്പെട്ടിരുന്നത്. കുപ്പത്തോടു നായർ, തൊണ്ടാർ നമ്പ്യാർ, പുൽപാടിനായർ, ചീക്കല്ലൂർ നായർ എന്നിവരായിരുന്നു വയനാട്ടിലെ നാടുവാഴികൾ. </p><p>മുകളിൽ പ്രസ്താവിച്ച പത്തു നാടുകളിൽ മൂന്നാമത്തെ നാടായ വയനാടിൽ ഉൾപ്പെടുന്നതായിരുന്നു, ഇന്നത്തെ പുൽപള്ളിയും, മുള്ളൻകൊല്ലിയും, സീതാദേവിക്ഷേത്രവും. പഴശ്ശിരാജാവിന്റെയും ബ്രീട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും സൈന്യങ്ങൾ തമ്മിൽ പുൽപള്ളി കാടുകളിൽ വച്ചു പോരാട്ടം നടന്നിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന നാട്ടുരാജാക്കന്മാർ ബ്രീട്ടിഷുകാരുമായി രമ്യതയിലെത്തിയപ്പോൾ വൈദേശിക മേധാവിത്വത്തിനെതിരെ ആയുധമെടുത്തു പോരാടി സുദീർഘമായ 9 വർഷക്കാലം അവരെ ഈ പുൽപള്ളി കാട്ടിൽ തളച്ചിട്ട പഴശ്ശിരാജാവിന്റെ ജീവിതവുമായി ഈ നാടിന് സുദൃഢമായ ബന്ധമാണുള്ളത്. വയനാടിന്റെ അധികാരാവകാശങ്ങളെച്ചൊല്ലി ടിപ്പുസുൽത്താനും കോട്ടയം രാജകുടുംബാംഗമായ കേരളവർമ്മ പഴശ്ശിരാജാവും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളായിരുന്നു ടിപ്പു-പഴശ്ശി പോരാട്ടത്തിന്റെ മുഖ്യകാരണം. ആദിവാസി ഗോത്രവിഭാഗക്കാരായ പണിയർ, മുള്ളക്കുറുമർ, ഊരാളിക്കുറുമർ, കാട്ടു നായ്ക്കർ, അടിയാൻ, കുറിച്യർ എന്നിവർ നൂറ്റാണ്ടുകളായി വയനാട്ടിന്റെ വിവിധ ഭാഗങ്ങളിലെപ്പോലെ ഇവിടെയും കാണപ്പെടുന്നുണ്ട്. ഈ നാട്ടിലെ പ്രസിദ്ധമായ ഉത്സവത്തെപ്പറ്റി കേട്ടറിഞ്ഞ്, നല്ലൊരു ചായക്കട നടത്തി അത്യാവശ്യം പണം സമ്പാദിക്കാൻ വേണ്ടി 1947-ൽ പുൽപള്ളി ക്ഷേത്രപരിസരത്തെത്തിയ പനച്ചിക്കൽ മത്തായിയാണ് പുൽപള്ളി മണ്ണിൽ കുടിയേറ്റക്കാരന്റെ ആദ്യത്തെ കൂടാരം പണിതത്.</p><p> 1949 ഡിസംബർ മാസത്തിലാണ് തിരുവിതാംകൂറിന്റെ വിവിധ മേഖലകളിൽ നിന്നും കുടിയേറ്റത്തിന്റെ പ്രവാഹം ആരംഭിച്ചത്. മാനന്തവാടി, ബൈരക്കൂപ്പ, പെരിക്കല്ലൂർ വഴിയാണ് കുടിയേറ്റക്കാർ എത്തിച്ചേർന്നത്. അവർ ആദ്യമായി കേന്ദ്രീകരിച്ച സ്ഥലങ്ങൾ മരകാവ്, മുള്ളൻകൊല്ലി, മരക്കടവ് എന്നിവിടങ്ങളായിരുന്നു. മരകാവിൽ പനച്ചിക്കൽ മത്തായി, ഐക്കരക്കാനായിൽ ജോസഫ്, തൊട്ടിയിൽ വർക്കിജോസഫ്, കരിമ്പടക്കുഴിയിൽ ഉലഹന്നാൻ, പാറുള്ളി കുര്യാക്കോസ് എന്നിവരും മുള്ളൻകൊല്ലിയിൽ തറപ്പത്ത് ഉലഹന്നാൻ, മഠത്തിൽ മത്തായി, മഠത്തിൽ തോമസ്സ്, തളികപ്പറമ്പിൽ മത്തായി, പുല്ലാന്താനിയിൽ ഔസേഫ്, വെള്ളിലാം തടത്തിൽ പൈലി, മരക്കടവിൽ പഴയ തോട്ടത്തിൽ വർക്കി, ഞൊണ്ടൻ മാക്കൽ തോമസ്, നീറനാനിക്കൽ വർക്കി, മാർക്കോസ്, തോലാനികുന്നൽ മാർക്കോസ് എന്നിവരാണ് പുൽപള്ളിയുടെ വിവിധ മേഖലകളിൽ താമസമുറപ്പിച്ച ആദ്യകുടിയേറ്റക്കാർ. </p><p>1949 കാലഘട്ടങ്ങളിൽ മുള്ളൻകൊല്ലിയിലെ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന പണിയന്മാരും, നായ്ക്കന്മാരും, ചെട്ടിമാരും, കുറുമരും അടിമപ്പണി ചെയ്തു ജീവിച്ചുപോരികയായിരുന്നു. കുറെപ്പേർ വേട്ടയാടലും കിഴങ്ങുമാന്തലും പുറ്റുതേൻ ശേഖരിക്കലും തൊഴിലായി സ്വീകരിച്ചു. മേലാളന്മാരുടെ കാലിനോട്ടവും മറ്റൊരു ഉപജീവനമാർഗ്ഗമായിരുന്നു. മഴക്കാലം മാറിയാൽ കുടുംബസമേതം വനങ്ങളിലേക്കു പോകും. പൊന്തക്കാടുകളിൽച്ചെന്ന് അവരുടെ കൊച്ചുകുട്ടികളെ തുണിവിരിച്ച് നിലത്തു കിടത്തും. നായ്ക്കളേയും മുതിർന്ന കുട്ടികളേയും കൂട്ടിനിരത്തും. പിന്നീട് കിഴങ്ങു മാന്തൽ, പുറ്റുതേൻ ശേഖരണം എന്നിവ നടത്തുന്നു. കൂരൻ, കാട്ടാട്, മുയൽ, മലയണ്ണാൻ, മാൻ എന്നിവയെ പിടിച്ച് ചുട്ടു തിന്നുന്നു. ആദിമനിവാസികൾക്ക് മേലാളന്മാർ കൊടുത്തിരുന്ന കൂലി നെല്ലു മാത്രമായിരുന്നു. വല്ലി എന്നായിരുന്നു ഇത്തരത്തിലുള്ള കൂലിയുടെ പേര്. കൊയ്ത്തു കഴിയുമ്പോൾ 5 പൊതി നെല്ലും (25 പറ) കൊടുത്തിരുന്നു. ഇതിന് കുണ്ടൽ എന്നാണ് പറഞ്ഞിരുന്നത്. ഉത്സവത്തിന് ആറുമൂഴം നീളമുള്ള ഒരു വലിയ മുണ്ടും (കാരയ്ക്കൻ എന്നാണ് പറയുന്നത്), ഓരോ വലിയ മുറുക്കാൻ പൊതിയും ഓരോ പുരുഷത്തൊഴിലാളിക്കും കൊടുത്തിരുന്നു. 1949-ന് മുമ്പ് ഇവിടെ ക്രിസ്ത്യൻ, മുസ്ളിം സമൂഹങ്ങൾ ഇന്നത്തെപ്പോലെ വ്യാപകമായി കുടിയേറിയിരുന്നില്ല. ഹൈന്ദവ വിഭാഗത്തിൽപ്പെട്ട ചെട്ടിമാരും, ജൈനമതവിശ്വാസികളായ ഗൌഡമാരും ആദിമനിവാസികളായ പണിയർ, നായ്ക്കന്മാർ, കുണ്ടുവാടിയൻമാർ, മുള്ളക്കുറുമർ എന്നിവരായിരുന്നു ഇവിടത്തെ താമസക്കാർ. ഈ മേഖലയിൽ കുടിയേറ്റത്തിന്റെ കാറ്റു വീശിയതോടുകൂടിയാണ് മൊത്തത്തിലുള്ള ജീവിതരീതിയിൽ മാറ്റങ്ങളുണ്ടായത്. മുള്ളുകുറുമാർ, ഊരാളിക്കുറുമർ, വേട്ടുകുറുമർ, തേൻ കുറുമർ (ഇപ്പോഴത്തെ നായ്ക്കന്മാർ) എന്നിങ്ങനെ കുറുമന്മാർ പലവിഭാഗത്തിൽപ്പെടുന്നു. ചെട്ടിമാരുടേയും കുറുമന്മാരുടേയും പ്രധാന തൊഴിൽ കൃഷിയായിരുന്നു. വയലിൽ നെൽകൃഷി മാത്രം ചെയ്തു പോന്നു. കരയിൽ മുത്താറി, ചാമ, തിന എന്നിവ കൃഷി ചെയ്തിരുന്ന കുറുമന്മാരിൽ മൂപ്പൻ, ഇരുപ്പുടുണ്ടായിരുന്ന കരിയൻ മൂപ്പനായിരുന്നു. ചെട്ടിമാരിൽ മൂപ്പൻ ഇടമല തിമ്മപ്പൻ ചെട്ടിയായിരുന്നു. ആദ്യകാലത്ത് നിത്യോപയോഗ സാധനങ്ങൾക്കായി തലച്ചാപ്പയാണ് ആശ്രയിച്ചിരുന്നത്. തലച്ചാപ്പയെന്നാൽ കുട്ടകളിൽ നിത്യോപയോഗ സാധനങ്ങൾ നിറച്ച് വീടുകളിൽ കൊണ്ടുപോയി വിൽക്കുക എന്നാണർത്ഥം. </p><p>കാട്ടുമൃഗങ്ങൾ വിഹരിച്ചിരുന്ന ഘോരവനങ്ങളിലൂടെ സഞ്ചരിച്ച്, ആളുകൾ മാനന്തവാടി, പനമരം, മീനങ്ങാടി മേഖലകളിലെത്തി, സാധനങ്ങൾ വാങ്ങിയിരുന്നു. 1950-കളിൽ ഒരേക്കർ കരഭൂമിയുടെ വില 25 രൂപയും 1954-ൽ 50 രൂപയും 60-കളിൽ 200 രൂപയുമായിരുന്നു. കുടിയേറ്റകർഷകർ ആദ്യമൊക്കെ കരയിൽ നെല്ലു വിതയ്ക്കുകയായിരുന്നു ചെയ്തത്. പൂതകളി, കറുത്തൻ, പൊന്നരിമാല ഇതെല്ലാമായിരുന്നു നെൽവിത്തുകൾ. വയലിലെ കൃഷി തുടങ്ങിയപ്പോൾ പാൽത്തൊണ്ടി, മരത്തൊണ്ടി, ചേറ്റുവെളിയൻ, ഗന്ധകശാല എന്നീ വിത്തിനങ്ങൾ കൃഷി ചെയ്തു. നെൽകൃഷി കൊണ്ടും കപ്പകൃഷി കൊണ്ടും ജീവിതം മുന്നാട്ടു നീക്കാനാകാതെ വന്നപ്പോൾ 1952-ൽ ആദ്യമായി പുൽതൈലകൃഷി കൂടി ആരംഭിച്ചു. മുള്ളൻകൊല്ലിയിലെ ജനതയുടെ താങ്ങും തണലുമായി പുൽക്കൃഷി വളരെക്കാലം നിലനിന്നു. മരങ്ങളെല്ലാം വിറകാക്കിത്തീർക്കുകയും പുറമെനിന്ന് വിറക് കിട്ടാതെവരികയും ചെയ്ത സാഹചര്യത്തിൽ പുൽകൃഷി ഉപേക്ഷിച്ച് സ്ഥായിയായ തോട്ടവിളകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.</p><p> കേരളത്തിന്റെ കറുത്ത പൊന്ന് എന്ന് വിശേഷിപ്പിക്കുന്ന കുരുമുളകു കൃഷിയിലേക്കുള്ള ചുവടുമാറ്റം പെട്ടെന്നുതന്നെ മുള്ളൻകൊല്ലി ജനതയെ സമ്പൽസമൃദ്ധിയിലെത്തിച്ചു. പുൽപ്പള്ളി-മുള്ളൻക്കൊല്ലി മേഖലയിൽ 1980-കളുടെ ആരംഭം വരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൌകര്യം ഉണ്ടായിരുന്നില്ല. ഒരു കോളേജ് സ്ഥാപിക്കുന്നതിനായുള്ള സ്ഥലം നൽകാൻ ദേവസ്വം മനേജർ കുപ്പത്തോട് മാധവൻ നായർ വാക്കാൽ സമ്മതിച്ചു. ക്ഷേത്രത്തിനു സമീപം തരിശായിക്കിടന്ന 26 ഏക്കർ സ്ഥലമായിരുന്നു അത്. എന്നാൽ ഈ ഭൂമിയെ സംബന്ധിച്ച അവകാശതർക്കങ്ങൾ പുൽപ്പള്ളിയിൽ പോലീസ് വെടിവെയ്പ്പിനും മറ്റു മർദ്ദനങ്ങൾക്കും കാരണമായി. മൂന്നു വ്യക്തികൾ വെടിവെയ്പിൽ മരിക്കുകയും ചെയ്തു. പൌലോസ് പുത്തൻ പുരക്കൽ, ജോർജ്ജ്, വർഗ്ഗീസ് എന്നിവരാണ് മരിച്ചുവീണത്. 1983 ജൂലായ് 6-നായിരുന്നു ഈ ദാരുണസംഭവം നടന്നത്. ഈ സംഭവുമായി ബന്ധപ്പെട്ട് ഇതേസമയം മുള്ളൻകൊല്ലിയിൽ നടന്ന പോലീസ് വെടിവെയ്പ്പിലും മുള്ളൻകൊല്ലി സെന്റ്മേരീസ് ഹൈസ്കൂളിലും പരിസരപ്രദേശങ്ങളിലും നടന്ന ലാത്തിച്ചാർജിലും വിദ്യാർത്ഥികളും അധ്യാപകരുമടക്കം നിരവധിയാളുകൾക്ക് പരിക്കേൽക്കുകയുണ്ടായി. ഇത് കുടിയിറക്കുഭീഷണിക്ക് ശേഷം ഈ പ്രദേശത്തെ ജനങ്ങളെ നടുക്കിയ മറ്റൊരു സംഭവമായിരുന്നു. </p><p>മുള്ളൻകൊല്ലിയുടെ വളർച്ചയിൽ മുള്ളൻകൊല്ലി സെന്റ് മേരീസ് ദേവാലയത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. 1955-ൽ സ്ഥാപിച്ച ഈ ദേവാലയം അന്നുമുതൽ ഇന്നുവരെ ജാതിമതഭേദമെന്യേ മുള്ളൻകൊല്ലിയുടെ സർവ്വതോമുഖമായ പുരോഗതിക്ക് നേതൃത്വം നൽകുന്നു. ഈ ദേവാലയത്തിലെ വാർഷികം എല്ലാ മതവിഭാഗക്കാരും ചേർന്നു സഹകരിച്ചു ഒരു മഹോത്സവമാക്കി മാറ്റുന്നു. ഈ പള്ളിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട (1976-77 കാലഘട്ടം) സെന്റ്മേരീസ് ഹൈസ്ക്കൂളാകട്ടെ ഇന്നാരു ഹയർ സെക്കണ്ടറിസ്ക്കൂളായി വളർന്നിരിക്കുന്നു.</p><p> 1957-ൽ തിരുവിതാംകൂറിൽ നിന്നും മറ്റു മേഖലകളിൽ നിന്നും മുസ്ളീംസമൂഹവും മറ്റുള്ളവരോടൊപ്പം മുള്ളൻകൊല്ലിയിലേക്കു കുടിയേറി. ബ്രീട്ടിഷുകാരുടെ കാലത്ത് കർണ്ണാടകയിലെ സയിദ് സിറാജുദ്ദിൻ സാഹിബിന് 500 ഏക്കർ സ്ഥലം ജന്മാവകാശമായി ലഭിച്ചിരുന്നു. ഇദ്ദേഹമൊരു പട്ടാണിവിഭാഗത്തിൽപ്പെടുന്ന ആളായിരുന്നതുകൊണ്ട് ഈ സ്ഥലത്തിന് പട്ടാണിക്കൂപ്പ് എന്ന പേരുകിട്ടി. ഇതാണ് ഇന്നത്തെ പട്ടാണിക്കൂപ്പ്. അദ്ദേഹം മുസ്ളീം ജനവിഭാഗത്തിന് വീടുവയ്ക്കാനുള്ള സ്ഥലം സൌജന്യമായി നൽകി. 1962-ലാണ് പുൽപള്ളി പഞ്ചായത്ത് രൂപം കൊണ്ടത്. 1965-67 കാലഘട്ടത്തിൽ കുടിയിറക്കു ഭീഷണി നിലനിന്നിരുന്നു. ഇത് അവഗണിച്ചുകൊണ്ട് ദേവസ്വം ഭൂമിയിൽ വ്യാപകമായി കയ്യേറ്റം നടന്നു. ഈ സാഹചര്യത്തിൽ ഭൂമി സംരക്ഷിക്കുന്നതിന് നിരവധി സമരങ്ങൾ ഇവിടെ നടന്നു. എന്നാൽ ദേവസ്വം അധികാരികൾ പോലീസുകാരെ ഉപയോഗിച്ച് വീടുകൾ തീവെച്ചു നശിപ്പിക്കുകയും വീട്ടുകാരെ മർദ്ദിക്കുകയും ചെയ്തു. വെറും പട്ടിണിക്കോലങ്ങൾ മാത്രമായി മാറിയ മനുഷ്യരുടെ പോരാട്ടത്തിന്റെ പരിണതഫലമാണ് 1967-ൽ രൂപീകരിച്ച ഒരു കർഷകസമിതി. 1970 ജനുവരി 1-ന് ഭൂപരിഷ്ക്കരണനിയമത്തിന് അംഗീകാരം കിട്ടിയതോടെയാണ് കൃഷിക്കാർക്ക് ആശ്വാസം ലഭിച്ചത്. 1968 നവംബർ മാസം 24-ാം തീയതി നക്സൽബാരികൾ പുൽപ്പള്ളി എം.എസ്.പി ക്യാമ്പ് ആക്രമിക്കുകയുണ്ടായി. ഈ സംഭവത്തോടുകൂടി പുൽപ്പള്ളിയുടെ പേർ പുറംലോകത്ത് ശ്രദ്ധിക്കപ്പെട്ടു.</p>
'''സാമൂഹിക ചരിത്രം'''<p>ശശിമല ഭാഗത്ത് കാണപ്പെടുന്ന വീരക്കല്ല് പുൽപ്പള്ളി പ്രദേശത്ത് ചേരരാജാക്കന്മാരുടെ ഭരണകാലഘട്ടത്തിന്റെ പ്രതീകമായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. കോട്ടയം രാജാക്കന്മാർ വയനാടിനെ ആക്രമിച്ചു കീഴടക്കിയ ശേഷം ഭരണസൌകര്യത്തിനായി പല നാടുകളായി വിഭജിച്ചു. മുത്തേർനാട്, എള്ളൂർ നാട്, വയനാട്, പൊരുന്നൂർ, നല്ലൂർനാട്, കുറുമ്പാലനാട്, എടനാട് ശക്കൂർ, തൊണ്ടാർ നാട്, പാക്കം സ്വരൂപം, വേലിയമ്പം എന്നിവയായിരുന്നു അവ. ഇതിൽ മൂന്നാമത്തെ നാടായ വയനാട് കോട്ടയത്തെ മൂന്നാമത്തെ രാജാവിന്റെ കീഴിലായിരുന്നു. കുപ്പത്തോട്, പുറക്കാടി, അഞ്ചുകുന്ന് അംശങ്ങളാണ് വയനാട്ടിൽ ഉൾപ്പെട്ടിരുന്നത്. കുപ്പത്തോടു നായർ, തൊണ്ടാർ നമ്പ്യാർ, പുൽപാടിനായർ, ചീക്കല്ലൂർ നായർ എന്നിവരായിരുന്നു വയനാട്ടിലെ നാടുവാഴികൾ. </p><p>മുകളിൽ പ്രസ്താവിച്ച പത്തു നാടുകളിൽ മൂന്നാമത്തെ നാടായ വയനാടിൽ ഉൾപ്പെടുന്നതായിരുന്നു, ഇന്നത്തെ പുൽപള്ളിയും, മുള്ളൻകൊല്ലിയും, സീതാദേവിക്ഷേത്രവും. പഴശ്ശിരാജാവിന്റെയും ബ്രീട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും സൈന്യങ്ങൾ തമ്മിൽ പുൽപള്ളി കാടുകളിൽ വച്ചു പോരാട്ടം നടന്നിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന നാട്ടുരാജാക്കന്മാർ ബ്രീട്ടിഷുകാരുമായി രമ്യതയിലെത്തിയപ്പോൾ വൈദേശിക മേധാവിത്വത്തിനെതിരെ ആയുധമെടുത്തു പോരാടി സുദീർഘമായ 9 വർഷക്കാലം അവരെ ഈ പുൽപള്ളി കാട്ടിൽ തളച്ചിട്ട പഴശ്ശിരാജാവിന്റെ ജീവിതവുമായി ഈ നാടിന് സുദൃഢമായ ബന്ധമാണുള്ളത്. വയനാടിന്റെ അധികാരാവകാശങ്ങളെച്ചൊല്ലി ടിപ്പുസുൽത്താനും കോട്ടയം രാജകുടുംബാംഗമായ കേരളവർമ്മ പഴശ്ശിരാജാവും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളായിരുന്നു ടിപ്പു-പഴശ്ശി പോരാട്ടത്തിന്റെ മുഖ്യകാരണം. ആദിവാസി ഗോത്രവിഭാഗക്കാരായ പണിയർ, മുള്ളക്കുറുമർ, ഊരാളിക്കുറുമർ, കാട്ടു നായ്ക്കർ, അടിയാൻ, കുറിച്യർ എന്നിവർ നൂറ്റാണ്ടുകളായി വയനാട്ടിന്റെ വിവിധ ഭാഗങ്ങളിലെപ്പോലെ ഇവിടെയും കാണപ്പെടുന്നുണ്ട്. ഈ നാട്ടിലെ പ്രസിദ്ധമായ ഉത്സവത്തെപ്പറ്റി കേട്ടറിഞ്ഞ്, നല്ലൊരു ചായക്കട നടത്തി അത്യാവശ്യം പണം സമ്പാദിക്കാൻ വേണ്ടി 1947-ൽ പുൽപള്ളി ക്ഷേത്രപരിസരത്തെത്തിയ പനച്ചിക്കൽ മത്തായിയാണ് പുൽപള്ളി മണ്ണിൽ കുടിയേറ്റക്കാരന്റെ ആദ്യത്തെ കൂടാരം പണിതത്.</p><p> 1949 ഡിസംബർ മാസത്തിലാണ് തിരുവിതാംകൂറിന്റെ വിവിധ മേഖലകളിൽ നിന്നും കുടിയേറ്റത്തിന്റെ പ്രവാഹം ആരംഭിച്ചത്. മാനന്തവാടി, ബൈരക്കൂപ്പ, പെരിക്കല്ലൂർ വഴിയാണ് കുടിയേറ്റക്കാർ എത്തിച്ചേർന്നത്. അവർ ആദ്യമായി കേന്ദ്രീകരിച്ച സ്ഥലങ്ങൾ മരകാവ്, മുള്ളൻകൊല്ലി, മരക്കടവ് എന്നിവിടങ്ങളായിരുന്നു. മരകാവിൽ പനച്ചിക്കൽ മത്തായി, ഐക്കരക്കാനായിൽ ജോസഫ്, തൊട്ടിയിൽ വർക്കിജോസഫ്, കരിമ്പടക്കുഴിയിൽ ഉലഹന്നാൻ, പാറുള്ളി കുര്യാക്കോസ് എന്നിവരും മുള്ളൻകൊല്ലിയിൽ തറപ്പത്ത് ഉലഹന്നാൻ, മഠത്തിൽ മത്തായി, മഠത്തിൽ തോമസ്സ്, തളികപ്പറമ്പിൽ മത്തായി, പുല്ലാന്താനിയിൽ ഔസേഫ്, വെള്ളിലാം തടത്തിൽ പൈലി, മരക്കടവിൽ പഴയ തോട്ടത്തിൽ വർക്കി, ഞൊണ്ടൻ മാക്കൽ തോമസ്, നീറനാനിക്കൽ വർക്കി, മാർക്കോസ്, തോലാനികുന്നൽ മാർക്കോസ് എന്നിവരാണ് പുൽപള്ളിയുടെ വിവിധ മേഖലകളിൽ താമസമുറപ്പിച്ച ആദ്യകുടിയേറ്റക്കാർ. </p><p>1949 കാലഘട്ടങ്ങളിൽ മുള്ളൻകൊല്ലിയിലെ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന പണിയന്മാരും, നായ്ക്കന്മാരും, ചെട്ടിമാരും, കുറുമരും അടിമപ്പണി ചെയ്തു ജീവിച്ചുപോരികയായിരുന്നു. കുറെപ്പേർ വേട്ടയാടലും കിഴങ്ങുമാന്തലും പുറ്റുതേൻ ശേഖരിക്കലും തൊഴിലായി സ്വീകരിച്ചു. മേലാളന്മാരുടെ കാലിനോട്ടവും മറ്റൊരു ഉപജീവനമാർഗ്ഗമായിരുന്നു. മഴക്കാലം മാറിയാൽ കുടുംബസമേതം വനങ്ങളിലേക്കു പോകും. പൊന്തക്കാടുകളിൽച്ചെന്ന് അവരുടെ കൊച്ചുകുട്ടികളെ തുണിവിരിച്ച് നിലത്തു കിടത്തും. നായ്ക്കളേയും മുതിർന്ന കുട്ടികളേയും കൂട്ടിനിരത്തും. പിന്നീട് കിഴങ്ങു മാന്തൽ, പുറ്റുതേൻ ശേഖരണം എന്നിവ നടത്തുന്നു. കൂരൻ, കാട്ടാട്, മുയൽ, മലയണ്ണാൻ, മാൻ എന്നിവയെ പിടിച്ച് ചുട്ടു തിന്നുന്നു. ആദിമനിവാസികൾക്ക് മേലാളന്മാർ കൊടുത്തിരുന്ന കൂലി നെല്ലു മാത്രമായിരുന്നു. വല്ലി എന്നായിരുന്നു ഇത്തരത്തിലുള്ള കൂലിയുടെ പേര്. കൊയ്ത്തു കഴിയുമ്പോൾ 5 പൊതി നെല്ലും (25 പറ) കൊടുത്തിരുന്നു. ഇതിന് കുണ്ടൽ എന്നാണ് പറഞ്ഞിരുന്നത്. ഉത്സവത്തിന് ആറുമൂഴം നീളമുള്ള ഒരു വലിയ മുണ്ടും (കാരയ്ക്കൻ എന്നാണ് പറയുന്നത്), ഓരോ വലിയ മുറുക്കാൻ പൊതിയും ഓരോ പുരുഷത്തൊഴിലാളിക്കും കൊടുത്തിരുന്നു. 1949-ന് മുമ്പ് ഇവിടെ ക്രിസ്ത്യൻ, മുസ്ളിം സമൂഹങ്ങൾ ഇന്നത്തെപ്പോലെ വ്യാപകമായി കുടിയേറിയിരുന്നില്ല. ഹൈന്ദവ വിഭാഗത്തിൽപ്പെട്ട ചെട്ടിമാരും, ജൈനമതവിശ്വാസികളായ ഗൌഡമാരും ആദിമനിവാസികളായ പണിയർ, നായ്ക്കന്മാർ, കുണ്ടുവാടിയൻമാർ, മുള്ളക്കുറുമർ എന്നിവരായിരുന്നു ഇവിടത്തെ താമസക്കാർ. ഈ മേഖലയിൽ കുടിയേറ്റത്തിന്റെ കാറ്റു വീശിയതോടുകൂടിയാണ് മൊത്തത്തിലുള്ള ജീവിതരീതിയിൽ മാറ്റങ്ങളുണ്ടായത്. മുള്ളുകുറുമാർ, ഊരാളിക്കുറുമർ, വേട്ടുകുറുമർ, തേൻ കുറുമർ (ഇപ്പോഴത്തെ നായ്ക്കന്മാർ) എന്നിങ്ങനെ കുറുമന്മാർ പലവിഭാഗത്തിൽപ്പെടുന്നു. ചെട്ടിമാരുടേയും കുറുമന്മാരുടേയും പ്രധാന തൊഴിൽ കൃഷിയായിരുന്നു. വയലിൽ നെൽകൃഷി മാത്രം ചെയ്തു പോന്നു. കരയിൽ മുത്താറി, ചാമ, തിന എന്നിവ കൃഷി ചെയ്തിരുന്ന കുറുമന്മാരിൽ മൂപ്പൻ, ഇരുപ്പുടുണ്ടായിരുന്ന കരിയൻ മൂപ്പനായിരുന്നു. ചെട്ടിമാരിൽ മൂപ്പൻ ഇടമല തിമ്മപ്പൻ ചെട്ടിയായിരുന്നു. ആദ്യകാലത്ത് നിത്യോപയോഗ സാധനങ്ങൾക്കായി തലച്ചാപ്പയാണ് ആശ്രയിച്ചിരുന്നത്. തലച്ചാപ്പയെന്നാൽ കുട്ടകളിൽ നിത്യോപയോഗ സാധനങ്ങൾ നിറച്ച് വീടുകളിൽ കൊണ്ടുപോയി വിൽക്കുക എന്നാണർത്ഥം. </p><p>കാട്ടുമൃഗങ്ങൾ വിഹരിച്ചിരുന്ന ഘോരവനങ്ങളിലൂടെ സഞ്ചരിച്ച്, ആളുകൾ മാനന്തവാടി, പനമരം, മീനങ്ങാടി മേഖലകളിലെത്തി, സാധനങ്ങൾ വാങ്ങിയിരുന്നു. 1950-കളിൽ ഒരേക്കർ കരഭൂമിയുടെ വില 25 രൂപയും 1954-ൽ 50 രൂപയും 60-കളിൽ 200 രൂപയുമായിരുന്നു. കുടിയേറ്റകർഷകർ ആദ്യമൊക്കെ കരയിൽ നെല്ലു വിതയ്ക്കുകയായിരുന്നു ചെയ്തത്. പൂതകളി, കറുത്തൻ, പൊന്നരിമാല ഇതെല്ലാമായിരുന്നു നെൽവിത്തുകൾ. വയലിലെ കൃഷി തുടങ്ങിയപ്പോൾ പാൽത്തൊണ്ടി, മരത്തൊണ്ടി, ചേറ്റുവെളിയൻ, ഗന്ധകശാല എന്നീ വിത്തിനങ്ങൾ കൃഷി ചെയ്തു. നെൽകൃഷി കൊണ്ടും കപ്പകൃഷി കൊണ്ടും ജീവിതം മുന്നാട്ടു നീക്കാനാകാതെ വന്നപ്പോൾ 1952-ൽ ആദ്യമായി പുൽതൈലകൃഷി കൂടി ആരംഭിച്ചു. മുള്ളൻകൊല്ലിയിലെ ജനതയുടെ താങ്ങും തണലുമായി പുൽക്കൃഷി വളരെക്കാലം നിലനിന്നു. മരങ്ങളെല്ലാം വിറകാക്കിത്തീർക്കുകയും പുറമെനിന്ന് വിറക് കിട്ടാതെവരികയും ചെയ്ത സാഹചര്യത്തിൽ പുൽകൃഷി ഉപേക്ഷിച്ച് സ്ഥായിയായ തോട്ടവിളകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.</p><p> കേരളത്തിന്റെ കറുത്ത പൊന്ന് എന്ന് വിശേഷിപ്പിക്കുന്ന കുരുമുളകു കൃഷിയിലേക്കുള്ള ചുവടുമാറ്റം പെട്ടെന്നുതന്നെ മുള്ളൻകൊല്ലി ജനതയെ സമ്പൽസമൃദ്ധിയിലെത്തിച്ചു. പുൽപ്പള്ളി-മുള്ളൻക്കൊല്ലി മേഖലയിൽ 1980-കളുടെ ആരംഭം വരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൌകര്യം ഉണ്ടായിരുന്നില്ല. ഒരു കോളേജ് സ്ഥാപിക്കുന്നതിനായുള്ള സ്ഥലം നൽകാൻ ദേവസ്വം മനേജർ കുപ്പത്തോട് മാധവൻ നായർ വാക്കാൽ സമ്മതിച്ചു. ക്ഷേത്രത്തിനു സമീപം തരിശായിക്കിടന്ന 26 ഏക്കർ സ്ഥലമായിരുന്നു അത്. എന്നാൽ ഈ ഭൂമിയെ സംബന്ധിച്ച അവകാശതർക്കങ്ങൾ പുൽപ്പള്ളിയിൽ പോലീസ് വെടിവെയ്പ്പിനും മറ്റു മർദ്ദനങ്ങൾക്കും കാരണമായി. മൂന്നു വ്യക്തികൾ വെടിവെയ്പിൽ മരിക്കുകയും ചെയ്തു. പൌലോസ് പുത്തൻ പുരക്കൽ, ജോർജ്ജ്, വർഗ്ഗീസ് എന്നിവരാണ് മരിച്ചുവീണത്. 1983 ജൂലായ് 6-നായിരുന്നു ഈ ദാരുണസംഭവം നടന്നത്. ഈ സംഭവുമായി ബന്ധപ്പെട്ട് ഇതേസമയം മുള്ളൻകൊല്ലിയിൽ നടന്ന പോലീസ് വെടിവെയ്പ്പിലും മുള്ളൻകൊല്ലി സെന്റ്മേരീസ് ഹൈസ്കൂളിലും പരിസരപ്രദേശങ്ങളിലും നടന്ന ലാത്തിച്ചാർജിലും വിദ്യാർത്ഥികളും അധ്യാപകരുമടക്കം നിരവധിയാളുകൾക്ക് പരിക്കേൽക്കുകയുണ്ടായി. ഇത് കുടിയിറക്കുഭീഷണിക്ക് ശേഷം ഈ പ്രദേശത്തെ ജനങ്ങളെ നടുക്കിയ മറ്റൊരു സംഭവമായിരുന്നു. </p><p>മുള്ളൻകൊല്ലിയുടെ വളർച്ചയിൽ മുള്ളൻകൊല്ലി സെന്റ് മേരീസ് ദേവാലയത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. 1955-ൽ സ്ഥാപിച്ച ഈ ദേവാലയം അന്നുമുതൽ ഇന്നുവരെ ജാതിമതഭേദമെന്യേ മുള്ളൻകൊല്ലിയുടെ സർവ്വതോമുഖമായ പുരോഗതിക്ക് നേതൃത്വം നൽകുന്നു. ഈ ദേവാലയത്തിലെ വാർഷികം എല്ലാ മതവിഭാഗക്കാരും ചേർന്നു സഹകരിച്ചു ഒരു മഹോത്സവമാക്കി മാറ്റുന്നു. ഈ പള്ളിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട (1976-77 കാലഘട്ടം) സെന്റ്മേരീസ് ഹൈസ്ക്കൂളാകട്ടെ ഇന്നാരു ഹയർ സെക്കണ്ടറിസ്ക്കൂളായി വളർന്നിരിക്കുന്നു.</p><p> 1957-ൽ തിരുവിതാംകൂറിൽ നിന്നും മറ്റു മേഖലകളിൽ നിന്നും മുസ്ളീംസമൂഹവും മറ്റുള്ളവരോടൊപ്പം മുള്ളൻകൊല്ലിയിലേക്കു കുടിയേറി. ബ്രീട്ടിഷുകാരുടെ കാലത്ത് കർണ്ണാടകയിലെ സയിദ് സിറാജുദ്ദിൻ സാഹിബിന് 500 ഏക്കർ സ്ഥലം ജന്മാവകാശമായി ലഭിച്ചിരുന്നു. ഇദ്ദേഹമൊരു പട്ടാണിവിഭാഗത്തിൽപ്പെടുന്ന ആളായിരുന്നതുകൊണ്ട് ഈ സ്ഥലത്തിന് പട്ടാണിക്കൂപ്പ് എന്ന പേരുകിട്ടി. ഇതാണ് ഇന്നത്തെ പട്ടാണിക്കൂപ്പ്. അദ്ദേഹം മുസ്ളീം ജനവിഭാഗത്തിന് വീടുവയ്ക്കാനുള്ള സ്ഥലം സൌജന്യമായി നൽകി. 1962-ലാണ് പുൽപള്ളി പഞ്ചായത്ത് രൂപം കൊണ്ടത്. 1965-67 കാലഘട്ടത്തിൽ കുടിയിറക്കു ഭീഷണി നിലനിന്നിരുന്നു. ഇത് അവഗണിച്ചുകൊണ്ട് ദേവസ്വം ഭൂമിയിൽ വ്യാപകമായി കയ്യേറ്റം നടന്നു. ഈ സാഹചര്യത്തിൽ ഭൂമി സംരക്ഷിക്കുന്നതിന് നിരവധി സമരങ്ങൾ ഇവിടെ നടന്നു. എന്നാൽ ദേവസ്വം അധികാരികൾ പോലീസുകാരെ ഉപയോഗിച്ച് വീടുകൾ തീവെച്ചു നശിപ്പിക്കുകയും വീട്ടുകാരെ മർദ്ദിക്കുകയും ചെയ്തു. വെറും പട്ടിണിക്കോലങ്ങൾ മാത്രമായി മാറിയ മനുഷ്യരുടെ പോരാട്ടത്തിന്റെ പരിണതഫലമാണ് 1967-ൽ രൂപീകരിച്ച ഒരു കർഷകസമിതി. 1970 ജനുവരി 1-ന് ഭൂപരിഷ്ക്കരണനിയമത്തിന് അംഗീകാരം കിട്ടിയതോടെയാണ് കൃഷിക്കാർക്ക് ആശ്വാസം ലഭിച്ചത്. 1968 നവംബർ മാസം 24-ാം തീയതി നക്സൽബാരികൾ പുൽപ്പള്ളി എം.എസ്.പി ക്യാമ്പ് ആക്രമിക്കുകയുണ്ടായി. ഈ സംഭവത്തോടുകൂടി പുൽപ്പള്ളിയുടെ പേർ പുറംലോകത്ത് ശ്രദ്ധിക്കപ്പെട്ടു.</p>
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2065781" എന്ന താളിൽനിന്ന് ശേഖരിച്ചത്