എന്തേ തിരിക്കുന്നു പിന്തിരിഞ്ഞു ഓടുന്നു
യുദ്ധ തന്ത്രത്തിൽ നിൻറെ പക്ഷക്കാർ പരാജയപ്പെട്ടുവോ
എങ്ങോട്ട് പോവാൻ അഭയത്തുരുത്തുകൾ
എല്ലാം ഇടിച്ചു നിരപ്പാക്കി ഇല്ലയോ
ഓടുന്ന പാതയിൽ എല്ലാം നീ തന്നെ
കാളകൂടത്തിൽ വിഷം വിതച്ച അന്നു നീ
നാടും നഗരവും വെട്ടിപ്പിടിച്ച നാൾ
ആരോരുമില്ലാതെ കാട്ടിൽ കിടന്നൊരു
പാരിജാതത്തിൻ പുഴു തിന്ന കൊമ്പു ഞാൻ
എങ്കിലും എൻറെ തളിരില തണ്ടി നാൽ
നിൻറെ വിയർപ്പിനെ തെല്ലൊന്ന് മാറ്റിടാൻ
ഹരിത പത്രങ്ങളാൽ നിന്റെ
വിശപ്പിനെ മെല്ലെ അകറ്റിടാൻ
തെറ്റ് തിരുത്തി തിരിച്ചു വന്നീടുക
പെറ്റമ്മയെ പോലെ പ്രകൃതിയെ കാണുക
കണ്ണുനീരു കൊണ്ട് കടങ്ങളെ നീ വീട്ടുക
മണ്ണിനെ പ്രാണേശ്വരിയാക്കി മാറ്റുക .