എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ പൊയ്പോയകാല०

Schoolwiki സംരംഭത്തിൽ നിന്ന്
പൊയ്പ്പോയ കാലം


പൊയ്പ്പോയ കാലം ഉച്ച വെയിൽ തണുത്ത് വരുന്നേയുള്ളൂ .മീനു മെല്ലെ ജനലുകൾ തുറന്നു പുറത്തേക്കു നോക്കി. ഇളം കാറ്റ് അവളെ തലോടി .അവളുടെ നീളമുള്ള കറുത്ത മുടിയിഴകൾ ഇളം കാറ്റിന് തലോടാൻ വേണ്ടി കൊടുത്തിരിക്കുകയാണ്. ആ കാറ്റിന്റെ വേഗതയിൽ അവളുടെ മുടിയിഴകൾ പാറികൊണ്ടിരിക്കുകയാണ്.അവൾ ബുക്കിൽ ഒളിപ്പിച്ചുവെച്ച തന്റെ മയിൽപീലി എടുത്ത് മുഖത്ത് തലോടി. ഒരു പൊട്ടിച്ചിരിയോടെ കൂടി അവൾ കണ്ണാടിയുടെ മുൻപിലേക്ക് പോയി. സ്ഥാനം മാറ്റി വെച്ച് പൊട്ട് നേരെയാക്കി കണ്ണിന്റെ പുരികത്തിന് കൂടുതൽ കറുപ്പ് നൽകി .അവൾ കോണിപ്പടി ഇറങ്ങി അവളുടെ പാദസ്വരം കിലുങ്ങുന്നുണ്ടായിരുന്നു. ശേഷം അവൾ മുറ്റത്തേക്കിറങ്ങി മറയില്ലാതെ കരിയിലകൾ വീഴുന്ന ആ കാറ്റിനെ അവൾ വരവേറ്റു .അവൾ വട്ടംകറങ്ങി മുന്തിയതും മനോഹരവുമായ പട്ടുപാവാട ആ യാത്രയിൽ അവളോടൊപ്പം ഉണ്ടായിരുന്നു അവൾ ഒരു ചിരിയോടു കൂടി വീട്ടിനകത്തേക്ക് കയറി. അമ്മയെ നോക്കി അമ്മ അടുക്കളയിൽ തനിക്കിഷ്ടപ്പെട്ട അടയും പായസവും ഉണ്ടാക്കുകയാണ് അവൾ ഓടിച്ചെന്ന് അമ്മയ്ക്കൊരു പഞ്ചാരയുമ്മ കൊടുത്തു. അമ്മ ഒരു ചെറുപുഞ്ചിരിയോടുകൂടി പറഞ്ഞു എട്ടു വയസ്സായി കുറുമ്പിന് ഇപ്പോഴും മാറ്റമൊന്നുമില്ല .അവൾ ചോദിച്ചു അച്ഛൻ എവിടെ ജോലി കഴിഞ്ഞു വന്നില്ലേ അമ്മ പറഞ്ഞു . ഉം അതാ ആ തൊഴുത്തിൽ നിൽക്കുന്നു നമ്മുടെ പാറൂന് ഇന്നലെ അസുഖം കൂടി .ഇന്നലെ രാത്രി നീ ഉറങ്ങിയ സമയത്ത് ഡോക്ടർ ഒക്കെ വന്നിരുന്നു .പാല് അച്ഛൻ ദിവാകരന്റെ ചായ പീടികയിൽനിന്ന് വാങ്ങി പക്ഷേ ചായക്ക് തികഞ്ഞില്ല ഒരെണ്ണംകൂടി പോയി വാങ്ങാൻ പറ .ചായ ഉണ്ടാക്കി ഒരുമിച്ചിരുന്ന് കഴിക്കാം .അവൾ പറഞ്ഞു ക്ക് വയ്യ. അമ്മ തന്നെ പറ ബാലുവും നിത്യയും നാരായണിയും ഒക്കെ എന്നെ അവിടെ കാത്തു നിൽക്കുന്നുണ്ടാവും. ഞാൻ പോവുകയാണ് നിങ്ങൾ കഴിക്ക് അപ്പോഴേക്കും ഞാൻ വന്നോളാം .അമ്മ വിളിച്ചു പറഞ്ഞു മീനു ഉടുപ്പിൽ എങ്ങാനും ചളി ആക്കിയാൽ ഉണ്ടല്ലോ സന്ധ്യക്ക് മുൻപ് വീട്ടിലെത്തികൊള്ളണം ഇല്ലേൽ ഉണ്ടല്ലോ .ഈ വാചകത്തിന് മുൻപേ അവൾ പാടത്തേക്കിറങ്ങി ഓടിയിരുന്നു .ആരെയും കാണുന്നില്ലല്ലോ ഇവരൊക്കെ എവിടെപ്പോയി .അവൾ ചെരുപ്പൂരി കയ്യില്പിടിച്ച് പാവാട പൊന്തിച്ചു അരുവിയിലൂടെ പതുക്കെ നടന്നു .അപ്പോഴേക്കും കൂട്ടുകാരും ഇങ്ങെത്തി. അവർ കണ്ണുപൊത്തിയും സാറ്റ്കളിയും എല്ലാം കളിച്ചു പച്ചപുളിയും നെല്ലിക്കയും എല്ലാം പാടത്ത് നിന്നും കഴിച്ചു. മധുരമാർന്ന മാമ്പഴത്തിന്റെ രുചിയിൽ അവർക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല .ശേഷം അവരുടെ ശ്രദ്ധ രാമേട്ടന്റെ വീട്ടിലെ ചാമ്പക്കയിലായിരുന്നു. ഭാഗ്യവശാൽ രാമേട്ടൻ നാട്ടിലേക്ക് പോയിരിക്കുകയാണ് .രണ്ട് ദിവസം കൂടി കഴിഞ്ഞാൽ വരും. അപ്പോഴേക്കും ചാമ്പക്കയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകണം. പാടത്തെ ചെളിയിലും മണ്ണിലും പന്ത് കളിച്ച് വസ്ത്രം മുഴുവനും അഴുക്കാക്കി .പിന്നീട് ആറ്റിലെ കുളത്തിൽ പോയി നീന്തി കളിച്ചു .മീനു നീന്തലിൽ കേമിയാണ്. ചെറുപ്പംതൊട്ടേ അച്ഛൻ അവളെ പഠിപ്പിച്ചതാണ് നീന്തൽ അതുകൊണ്ട് അവൾക്ക് തെല്ലും ഭയം തോന്നിയില്ല .ആറ്റിലെ താമരപ്പൂ ഓരോന്നെടുത്ത് അവർ വരമ്പിലൂടെ നടന്നു. സന്ധ്യയായി മീനുവിന് പേടിയായി അവൾ കൂട്ടുകാരോട് പറഞ്ഞു അയ്യോ അമ്മ അന്വേഷിക്കുന്നുണ്ടാവും. സന്ധ്യാനാമം ചൊല്ലുന്നതിനു മുൻപ് വരാൻ പറഞ്ഞതാ ഇന്നെനിക്ക് നല്ലോണം കിട്ടും .അവർ അങ്ങനെ പിരിഞ്ഞു എല്ലാവരുടെയും മനസ്സിലും ഈ ഭയം ഉണ്ടായിരുന്നു ആരും മീനുവിനെ പോലെ അത് പുറത്ത് കാണിച്ചില്ല. വീട്ടിലേക്ക് അടുക്കുംതോറും അവളുടെ കാലുകൾ ഇടറി കൊണ്ടിരുന്നു. ഗേറ്റിനടുത്ത് അവൾ നിന്നു .അമ്മ വടിയും പിടിച്ച് നിൽപ്പാണ്. രക്ഷയില്ല .അച്ഛൻ ചെറുചിരിയോടെ ഉമ്മറത്ത് ഇരിക്കുന്നു. അവൾ വീടിന്റെ പിന്നിലേക്ക് അ അമ്മ പിന്നാലെയും അച്ഛൻ ചിരിക്കുന്നു ഓടിയോടി പെട്ടെന്നവൾ കുഴിയിലേക്ക് ഉരുണ്ടു വീണു .പെട്ടെന്ന് പിറകിൽ നിന്നും .മുത്തശ്ശി എനിക്ക് കഥ പറഞ്ഞു തരൂ ഒരു ഞെട്ടലോടെ കൂടി അവർ പിന്നിലേക്ക് തിരിഞ്ഞു. തന്റെ പേരക്കുട്ടികൾ. അവൾക്ക് പേടിയായി പെട്ടെന്ന് അവൾ കണ്ണാടിയിലേക്ക് നോക്കി അൽഭുതം താൻ മാറിയിരിക്കുന്നു. നീളമുള്ള കറുത്ത മുടികൾ പഞ്ഞിപോലെ വെളുത്ത് കഴുത്തോളം എത്തിയിരിക്കുന്നു .തൻറെ മുഖം ചുക്കിച്ചുളിഞ്ഞ് കണ്ണീർവാർത്തിരിക്കുന്നു. അവൾ തന്റെ അച്ഛനെയും അമ്മയെയും നോക്കി .അവർ ആരും ഇല്ല ഇവിടെ .തന്റെ കൂട്ടുകാർ എവിടെ താൻ പിച്ചവെച്ച മണ്ണെ അവർ ചുമരിലേക്ക് നോക്കി തന്റെ അച്ഛൻറെയും അമ്മയുടെയും ഫോട്ടോയിൽ മാലയിട്ട് വെച്ചിരിക്കുന്നു .അവർ തന്നെ വിട്ട് പോയിരിക്കുന്നു ഇനി ആരും തന്റെ കൂടെയില്ല തല്ലാനോ ശകാരിക്കാനോ സ്നേഹിക്കാനോ ഇഷ്ടമുള്ളത് ഉണ്ടാക്കി തരാനോ വാങ്ങിത്തരാനോ തനിക്ക് അച്ഛനും അമ്മയും ഇല്ല. കുറുമ്പ് കാട്ടാൻ കൂട്ടുകാരില്ല .വാർദ്ധക്യം തന്നിൽ മുഴുകിയിരിക്കുന്നു താൻ മാറിയിരിക്കുന്നു. ഒന്നു കൂടി അവൾ വേദനിച്ചു. വാർദ്ധക്യത്തെ നേരിടാന് അവൾക്ക് കഴിഞ്ഞുള്ളൂ. .



ഫാത്തിമത്ത് അൽഹിബ ഷെറിൻ
9 c എച്ച്. എസ് .അനങ്ങനടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ