മനസ്സിനെ മെല്ലെ മെല്ലെ ഗ്രസിച്ചീടുന്നു
മരണഭയത്തിൽ പതിഞ്ഞ കാലൊച്ചകൾ
മഹോന്നതനാണെന്നഹങ്കരിച്ചോ ... നിന്ന്
അഭയത്തിനായിട്ടിരു കരം നീട്ടുന്നു
നിൻ്റെ സമ്പത്തിൻ്റെ ധാരാളിത്തം കണ്ട്
നിന്നേ...തലയിലേറ്റി നടന്നോരെല്ലാം
അപശകുന്നമെന്നോ അയിത്തമെന്നോ പോലെ
ദൂരേക്ക് മാറുവാൻ വ്യഗ്രത കാട്ടുന്നു
ആരോരുമില്ലാത്തൊര നാഥനേപ്പോലവൻ
ഏകാന്ത തടവിലേക്കെടുത്തെറിയപ്പെട്ടു
തെറ്റു ചെയ്യാക്കുറ്റവാളിയേപ്പോ ലവൻ
കാലത്തിൻ വിധിന്യായ ഗർത്തത്തിലാണ്ടുവോ
ലോകം കാൽക്കീഴിലാണെന്ന നിൻ ഗർവ്വം
അന്യജീവജാലങ്ങൾക്ക് മേലുള്ള ധിശ്വത്വം
പണത്തിന്മീതേയൊന്നുമില്ലായെന്
നിനക്കായ് വിധിച്ച തിരിച്ചടിയോ... അതോ
പ്രകൃതിതൻ അവസാന മുന്നറിയിപ്പോ....