ഈണത്തിൽ പാടിയ വരികളും
ഈണമില്ലാത്ത വരികളും കൂട്ടികുഴച്ച്
പരമദയനീയാവസ്ഥയിലാക്കി.
എല്ലാറ്റിനും മാപ്പിരക്കാൻ
ഹൃദയജലം കോണ്ട് പാദം കഴുകാൻ
സ്വയം ശപിച്ച് ഹോമം നടത്താൻ
പുതിയോരു താളം ചമയ്കാൻ
ആദ്യവർണ്ണം അവസാനമാക്കി
പിന്നിലേക്കുള്ള ആ പറക്കൽ
ചിറക് നഷ്ടമാക്കി.
പടഹങ്ങളില്ലാത്ത, പകയില്ലാത്ത
പവിത്രമായൊരു സംഗീതത്തിൽ
സാന്ദ്രമായൊരു ബലിപീഠത്തിൽ
കണ്ണീരിന്റെ നനവില്ലാത്ത, ദാഹങ്ങളില്ലാത്ത
നിരാശയില്ലാത്ത സർഗ്ഗപീഠത്തിൽ
ശ്രാദ്ധമുണ്ണാനിരുന്നു വെറുമൊരു ശ്രാദ്ധക്കാരൻ
വഴിപോക്കന്റെ മട്ടിലെത്തിയ മരണമെന്ന
വിരുന്നുകാരൻ, നമുക്ക് അവനെ ആട്ടിപ്പായിക്കാം
ഇനിയൊരിക്കലുമില്ലാത്ത എെക്യത്തോടെ.......