ഭൂമിയുടെ അധോഭാഗങ്ങിൽ നിന്നോ ആകാശത്തിന്റെ
അറകളിൽ നിന്നോ ഒരു ആഗോള സ്പന്ദനമായി-
മാനവരാശിക്കു മരണം വിതയ്ക്കുവാൻ-
" കൊറോണ" യെന്നൊരു മാരകരോഗം.
മാനവരെല്ലാം വീട്ടിലിരുന്നു ഭയന്ന
നാളുകൾ പുഞ്ചിരിതൂകിയ പൊന്മുഖങ്ങൾ.
മക്കളെ കാണാതെ നെഞ്ചു
പിളർന്നു കരഞ്ഞിടുമാതാപിതാക്കൾ
പോയി മറഞ്ഞു ദൂരത്തേക്ക്.
മന്നിലെ മർത്യനെ ചാരത്തിൻ
കൂമ്പാരമാക്കുവാൻ മാരകരോഗമേ!
നീ എന്തിനു വന്നു?
പുതുതായി പിറവിയെടുത്ത
പരിസ്ഥിതിയിൽ കിളികളുടെ-
ശബ്ദവും മഴയുടെ ഇരമ്പലും
പ്രക്രതി മലനീകരണത്തെ കീഴടക്കി.
മാനത്തെ താരകഗണങ്ങളെ കണ്ട്
പുഞ്ചിരി തൂകി പിഞ്ചുകിടാങ്ങൾ.
ഒന്നിച്ചു നിന്നു പൊരുതിടാം നമ്മൾ-
തൻ നാടിന്റെ നന്മയെ പക്ഷത്താക്കി
ശുചിത്വത്തിൻ വില്ലു കുലച്ച് നിന്നെ തുരത്തും നിശ്ചയം .
ആദിത്യൻ തന്നുടെ കിരമങ്ങളേറ്റ് നീ ഉന്മൂലമാകും.
അതിജീവനത്തിന്റെ മൺചിരാതുകൾ
വീണ്ടും പ്രകാശിക്കും നിശ്ചയം.