ഓർമതൻ വീഥിയിൽ ഒപ്പം നടക്കുവാൻ
ഓർമകൾ മാത്രമേ കൂട്ടിനുള്ളു
ഓർമതൻ പുസ്തക താളു മറിക്കുമ്പോൾ
ഓർക്കാതെ പോയതും ഓർമ വന്നു
താതൻ തൻ കൈ തൂങ്ങി പിച്ച നടക്കുമ്പോൾ
പിടിവിട്ടു ഒരുപാട് അടിതെറ്റി വീണതും
പതിയെ പതിയെ നടക്കാൻ പഠിച്ചതും
പലതും മനസിൽ തെളിഞ്ഞു വന്നു
തോരാതെ പെയ്യുന്ന മഴയുള്ള നാളുകളിൽ
കൂട്ടരുമൊരുമിച്ചു മഴയിൽ കളിച്ചതും
കോരിച്ചൊരിയുന്ന മഴതൻ വികൃതിയിൽ
വയലുകൾ മുഴുവൻ പുഴയായി മാറുമ്പോൾ
ഒരു കളിതൊഴൻ നടന്നു തിരയുന്നു വയലിൻ
വരമ്പിനെ പിന്നാലെ കൂട്ടർ വികൃതി കാണിച്ചു
ഉറുമ്പിൻ നിരപോൽ മുന്നോട്ടു പോയതും
എല്ലാം മനസിൽ തെളിഞ്ഞു വന്നു
ഓർമതൻ ചിറകിൽ പാറി പറന്നു
ഞാൻ ഒരുപാട് ദൂരം താണ്ടി
ഓർമതൻ പുസ്തകത്താള് മടക്കുമ്പോൾ
ഓർമതൻ വഴിയിൽ ഞാനേകനായി