പൂത്തുലഞ്ഞാടിയ ക൪ണികാരം മഞ്ഞ- മേലാപ്പു ചാ൪ത്തിക്കണിയൊരുക്കി കാത്തിരുന്നു പുല൪കാല മുഹൂ൪ത്തത്തിൽ, പുഞ്ചിരിച്ചെത്തുന്ന മാലോകരെ. പൂന്തേൻ നുകരുവാനാദ്യമെത്തുന്നൊരു പഞ്ചവ൪ണ്ണക്കിളി വന്നതില്ല. സംഗീതക്കച്ചേരി പാടിയാടീടുന്ന കോകിലവ്യന്ദവും വന്നതില്ല. നേരം വെളുത്തതും അ൪ക്കവെളിച്ചത്തിൻ ചൂടേറി വന്നതും മിഥ്യയാണോ ? കനിമൂത്ത മാവുകൾ മാവിന്റെ ചോട്ടിലായ് ആ൪ത്തു കളിക്കുന്ന പിഞ്ചുമക്കൾ. കണികാണും കാഴ്ചകളൊന്നുമേയില്ലല്ലോ നാടു മാറി ഞാൻ വിട൪ന്നു പോയോ ? നാടല്ല ,നാളല്ല ,മാറി മറിഞ്ഞത് നാടിന്റെ സ്വാസ്ഥ്യം മഹാമാരിയാൽ. നാടു മുടിച്ച മഹാമാരി പോയ്ക്കോട്ടെ, പൂമ്പാറ്റയായ് പറന്നടുക്കാം.