സ്വർണ്ണവർണ്ണമാം കണികൊന്നപൂക്കളിൽ എവിടെയോതേങ്ങുന്ന ശബ്ദങ്ങളോരോന്നോ. കുയിൽപക്ഷിപാടുന്ന പാട്ടിന്റെമധുരനാദംവരെ നോക്കിനിൽപ്പൂ, ആ സ്വർണ്ണപ്പകിട്ടിനെ പീലിവിടർത്തി നൃത്തമാടുന്ന മയിൽപക്ഷിപോലും നോക്കിനിൽക്കേ ഹരിതമാകേമറച്ച് മഞ്ഞപുതപ്പണിഞ്ഞ രാജ്ഞിയെപോലെ തലയുയർത്തിനിൽപ്പൂഞാൻ.... ഈ വിഷുക്കാലത്ത് നിങ്ങൾക്കുവേണ്ടി കത്തിയെരിയുന്ന താപത്തിൽഞാനന്ന് പൂത്തപ്പോൾഎന്മനം പുഞ്ചിരിച്ചു. വീണ്ടുമാ....മധുരസ്മൃതിയുടെ പുലർകാലഗാനം കേൾക്കുന്നുഞാൻ കണിക്കൊന്ന എന്ന എനിക്ക്ആരുകെട്ടിതന്നു കുളിരിന്റെതളിരായ താലിച്ചരടുകൾ..…