അകം വിങ്ങി - പ്രത്യക്ഷത്തിൽ പുഞ്ചിരിക്കുന്ന - കാലത്തിനുമുണ്ട് - ഒരുപാടു കഥകൾ പറയാൻ! മനുഷ്യപുത്രൻ തീർത്ത - പരാക്രമങ്ങളുടെ,വേദനയുടെ....! ഉടുതുണിക്ക് മറ്റൊന്നില്ലാത്ത - ദേഹമിനുസമില്ലാത്ത - ഒന്നുകരയാൻ കണ്ണീരു - പോലുമില്ലാത്തവർക്ക് മേൽ - വിധിയുടെ മഹാദേവൻ അടിച്ച - ആണികളായിരുന്നു സമ്പന്നർ!, തറവാടുകൾ, സാക്ഷരരെല്ലാം!! അവരുടെ തേങ്ങലുകൾക്കും - നൊമ്പരങ്ങൾക്കും സാക്ഷിയായ - കാലം അവ വലിച്ചൂരാൻ - തന്നെക്കൊണ്ടാവും വിധമെല്ലാം ശ്രമിച്ചിരുന്നു!! പക്ഷെ അന്നത്തെ ചുറ്റികകൾക്ക് - മൂർച്ചപോരായിരുന്നു!! ഇന്നദ്ദേഹം കൊറോണയെ - ഉപയോഗിച്ചപ്പോൾ - ഒരു പാട് ആണികൾ ഊരാനായി. പക്ഷെ അവ - അടർന്നു പോന്നത് - അവയിൽ തളച്ച സാധുക്കളുടെ - അകമ്പടിയോടെയായിരുന്നു!!!