പരിസ്ഥിതി അടയാളശീലുകളേറെ തന്നു ഞാൻ, അറിയാതെ പോയ് ഹേ മനുഷ്യാ നീ... കാവുകളെല്ലാം വെട്ടിത്തെളിച്ചു നീ, കാനന ശാരിക യെങ്ങോ പറന്നു പോയ്... മഴപ്പെയ്ത്തില്ല മഞ്ഞുപുലരിയില്ല, വസന്തവും വഴിമറന്നുപോയ്.... വേനൽച്ചൂടിൽ വെന്തുരുകവേ, ശീതളഛായയും വീണുപോയ്... ഉണങ്ങിയ നാമ്പുകളൊക്കെയും ചിതലെടുക്കയായ് ഉണരുക - മനുജാ നീ ഇനിയുമല്ലെങ്കിൽ വരില്ല പുലരികൾ ഈ വഴിയേ, വരില്ല ഒരിളം കാറ്റുപോലും.....