ഈ ഭൂവിലാദ്യമായികൺതുറക്കെ
എന്നെ വരവേറ്റതെൻ അമ്മതൻ പുഞ്ചിരി
വെയിലത്തു തണലായി മഴത്തു കുടയായി
താങ്ങായി തുണയായി നിന്നു അമ്മ
ഒരു ചെറുചിരിയോടെ പരിഭവമില്ലാതെ
എന്നുമെൻ ചാരത്തു നിൽക്കുമമ്മ
ഞാനൊന്നു വാടിയാൻ ആരാരും കാണാതെ
അശ്രുക്കളാൽ മിഴിയിണ നിറക്കുമമ്മ
അമ്മതൻ തണുവിരൽ എന്ന തലോടുമ്പോൾ
വാത്സല്യമെന്തെന്നറിഞ്ഞു ഞാനും
എന്നുമെൻ കൂട്ടായി തന്റെ ദുഃഖം ഓർക്കാതെ
എന്നെയും ചാരത്തു ചേർത്തു നിർത്തി
ആശ്വസിപ്പിക്കുമ്പോഴെൻ അമ്മ തൻകാരുണ്യം
മാറോടുചേർത്തണച്ചു ഞാനും
അമ്മയാം വാത്സല്യനിറകുടത്തിന്റെ മുന്നിൽ ഞാൻ
ഇന്നുമെന്നും അലിവാർന്ന പിഞ്ചുപൈതൽ