ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/എന്റെ ഗ്രാമം
ശ്രദ്ധേയരായ വ്യക്തികൾ
വിനോബഭാവെയുടെ ആത്മീയപുത്രി

മഹാത്മജി തന്റെ രാഷ്ട്രീയപിൻഗാമിയായി നിർദേശിച്ചത് നെഹ്രുവിനെയാണെന്നുംആത്മീയപിൻഗാമിയാക്കിയത് ആചാര്യ വിനോബ ഭാവെയെയാണെന്നുംനമുക്കറിയാം. എന്നാൽ, മഹാനായ വിനോബാജി തന്റെ ആത്മീയപുത്രിയായി അംഗീകരിച്ചത് ഒരു മലയാളിയെയാണെന്ന് അധികംപേർക്കറിയില്ല. എ.കെ. രാജമ്മ എന്ന ആ വലിയ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. വിനോബ അന്തിയുറങ്ങിയ പൊന്മുടിക്കുസമീപം ചൂളിയാൻ മലയിലെ വിനോബനികേതൻ ആശ്രമത്തിലെ അന്നത്തെ അതേപുല്ലുമേഞ്ഞമുറിയിൽത്തന്നെ.പൊതുകാര്യപ്രസക്തനും സംസ്കൃതപണ്ഡിതനും ഗീതാവിവർത്തകനുമായ അയ്യപ്പൻ വൈദ്യന്റെ അഞ്ചാമത്തെ മകളാണ് രാജമ്മ.സേവാഗ്രാമിലെ സേവികയായി തുടങ്ങി ഭൂദാനവിപ്ലവത്തിൽ വിനോബയോടൊപ്പം സഞ്ചരിച്ച വനിത!. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയും സ്ത്രീശാക്തീകരണത്തിനായി ബാബ പൗനാറിൽ ബ്രഹ്മവിദ്യാമന്ദിർ സ്ഥാപിച്ചപ്പോൾ അതിന്റെ ചുമതലക്കാരിയായും ഇടയ്ക്ക് പരിവ്രാജികയായി കാവിചുറ്റി ഹിമാലയസാനുക്കളിലെ ആശ്രമങ്ങളിലലഞ്ഞും ജീവിച്ച മനസ്വിനി.നിയമപഠനം കഴിഞ്ഞതോടെ അവർ മഹാരാഷ്ട്രയിലെ സേവാഗ്രാമിലേക്കുപോകാൻ തീരുമാനിച്ചു. ഹരിജൻകോളനികളിലും ഗ്രാമീണരുടെ ഇടയിലുംഇറങ്ങി നൂൽനൂൽപ്പ്, നെയ്ത്ത് , നയിത്താലിം, ഗോസേവ, ആഹാരശുദ്ധി, ആരോഗ്യം, ശുചിത്വം തുടങ്ങിവിവിധവിഷയങ്ങളിൽ ആളുകൾക്ക് പരിശീലനം കൊടുത്തു.
1951 ഏപ്രിൽ 18 തെലങ്കാനയിലെ പോച്ചംപള്ളി ഗ്രാമം സമാനതകളില്ലാത്ത ഒരു ചരിത്രസംഭവത്തിന് സാക്ഷ്യംവഹിച്ചു. വെള്ളവും വായുവുംപോലെ ഭൂമിയും എല്ലാവരുടെയും സ്വന്തമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മഹർഷി വിനോബയുടെ നേതൃത്വത്തിൽ ഐതിഹാസികമായ ഭൂദാനയാത്രയ്ക്ക് അന്നാണ് തുടക്കംകുറിച്ചത് . പ്രേമരാജ്യത്തിലേക്ക് എന്ന് ഉരുവിട്ടുകൊണ്ട് ബാബ 1957 ഏപ്രിൽ 15-ന് കേരളാതിർത്തിയിൽ പ്രവേശിച്ചു. കേരള ഗവർണർ ശ്രീരാമകൃഷ്ണറാവു, കേരള മുഖ്യമന്ത്രി ഇ.എം.എസ് . നമ്പൂതിരിപ്പാട്, സംസ്ഥാന കോൺഗ്രസ്‌കമ്മിറ്റി അധ്യക്ഷൻ മാധവമേനോൻ, കെ. കേളപ്പൻ, കുട്ടിമാളുഅമ്മ തുടങ്ങിയ നിരവധി പ്രമുഖർ ബാബയെകേരളാതിർത്തിയിലെത്തി സ്വീകരിച്ചു."ഭൂമിദാനം ചെയ്യുവിൻ, ഭൂമിദാനം ചെയ്യുവിൻ ഭൂമിയില്ലാ മർത്യർക്കായ് ഭൂമിദാനം ചെയ്യുവിൻ" രാജമ്മയുടെകണ്ഠത്തിൽനിന്നുയർന്ന ഈരടി സമരഭടന്മാർ ഏറ്റുപാടി. കന്യാകുമാരിമുതൽ മഞ്ചേശ്വരംവരെ പതിനായിരക്കണക്കിന് ഏക്കർ ഭൂമിയാണ് ഭൂരഹിതർക്കും നിർധനർക്കുമായി ശേഖരിക്കപ്പെട്ടത് .യാത്രക്കിടയിൽ വിനോബാജി തിരുവനന്തപുരത്തെചൂളിയാൻ മലയിലെ വിനോബ നികേതൻ സന്ദർശിച്ച് അന്നവിടെ മെഴുകിയ നിലത്ത് അന്തിയുറങ്ങി. ഗവർണറും മുഖ്യമന്ത്രിയും വിനോബ നികേതനിലെത്തി അദ്ദേഹത്തോടൊപ്പം ഏറെ സമയം ചെലവഴിച്ചു.തിരുവനന്തപുരത്തെ വിനോബ നികേതന് ഇന്ന് പഴയ പ്രൗഢിയില്ല. അമ്മയുടെ കാലശേഷം എന്ത് എന്ന ആധിയാണ് അന്തേവാസികളുടെ മുഖത്ത് . ഗാന്ധിയൻ മൂല്യങ്ങൾക്കായി സമർപ്പിക്കപ്പെട്ടൊരു ജീവിതമാണിത് . നിശ്ശബ്ദ സേവനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകം. രാജമ്മയുടെ ജീവിതംതന്നെയാണ് രാജമ്മയുടെ സന്ദേശവും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക് മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. കൂടുതൽ അറിയാൻ ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി ഉഷാകുമാരിയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക് മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. കൂടുതൽ അറിയാൻ ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി ഉഷാകുമാരിയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക
ചിറ്റീപ്പാറ
തിരുവനന്തപുരത്തിൻ്റെ മീശപ്പുലിമല എന്നാണ് ചിട്ടിപ്പാറ അറിയപ്പെടുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയുടെ അതിർത്തിയിലുള്ള കൊടുമുടിയാണ് മീശപുലിമല. സൗന്ദര്യത്തിനും സിനിമാ പരാമർശങ്ങൾക്കും ഏറെ പ്രശസ്തമായ ഈ മലയോട് ഏറെ സാമ്യമുളള കുഞ്ഞുപതിപ്പാണ് ചിട്ടിപ്പാറ. നെടുമങ്ങാട് താലൂക്കിലാണ് ചിട്ടിപ്പാറ സ്ഥിതിചെയ്യുന്നത്