Ssk17:Homepage/മലയാളം കഥാരചന (എച്ച്.എസ്)/രണ്ടാം സ്ഥാനം
വിഷയം:ഒരു മിസ്ഡ് കാളിന്റെ ദൂരം
പ്രണയത്തിന്റെ എ.ടി.എം. ഞരങ്ങുന്ന ആ കട്ടിലിലേക്ക് അയാള്‍ വീണ്ടും വന്നിരുന്നു. ഇല്ല....കഴിയുന്നില്ല....ഒരിടത്ത് ഇരുപ്പുറപ്പിക്കാന്‍ കഴിയുന്നില്ല... എന്തിനാണിത്ര പരിഭ്രമം? ഈ 57ലും മധുരപ്പതിനേഴിലേക്ക് തിരിച്ച് പോകുകയാണോ താന്‍ എന്ന്ഒരിക്കല്‍ക്കൂടി ചിന്തിച്ചുപോയി... സാമാന്യം വരുമാനമുള്ള ഒരു ബിസിനസ്സ് ഉടമയാണ്... വലിയ ബിസിനസ്സ് മീറ്റിംഗുകളുടെ തലേന്നുപോലും ഇത്ര പരിഭ്രമം? ഇല്ല, ഓ൪മ്മയിലെങ്ങും ഉണ്ടായിട്ടില്ല. അയാള്‍ ഒന്നും അറിയാതെ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ നോക്കി.നോക്കുമ്പോള്‍തന്നെ അറപ്പുതോന്നുന്നു. മീന്‍കറിയും പുളിശ്ശേരിയും വാരിത്തൂകിയ വൃത്തിഹീനമായ സാരി... കനച്ച വെളിച്ചെണ്ണ ഇറ്റുവീഴുന്ന മുടിയിഴകള്‍.... സ്ട്രെയിറ്റ് ചെയ്ത് പാറിപ്പറക്കുന്ന മുടിയും മുന്തിയ പെ൪ഫ്യൂമിന്റെ മണവുമായി നടക്കുന്ന റോസ്സിന്റെ.... അവളുടെ ഏഴയലത്ത് വരുമോ ഇവള്‍....? നാളെ...നാളെയാണ് ആ സുദിനം.... ഒരു മിസ്ഡ് കോളിലുടെ തുടങ്ങി; പിന്നീട് ദൈവം പനപോലെ വള൪ത്തിയ ബന്ധം... നാളെ പൂവണിയാന്‍ പോകുന്നു. അയാള്‍ക്ക് തന്നെക്കുറിച്ചോ൪ത്ത് അഭിമാനം തോന്നി.... അന്‍പത്തേഴുതികഞ്ഞു... ഇരുപതു വയസ്സുള്ള മകള്‍ ദൂരെ. പഠിക്കുന്നു. അതേ പ്രായത്തിലുള്ള കാമുകിയെ കാണാന്‍ നാളെ ഞാന്‍ കൊച്ചിയിലെ 'ബ്ലൂ മൂണ്‍ പാലസില്‍' പോകുന്നു. ആദ്യസന്ദ൪ശനം... കൂട്ടുകാരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. രഹസ്യമായി ഇക്കാര്യം ഇന്നലെ ഫയാസിനോട് പറഞ്ഞു. അവന്റെ മറുപടി കേട്ട് രോമാഞ്ചം വന്നുപോയി..... 'ഇങ്ങളീകാര്യത്തിലൊരു എ.ടി.എം. മെഷീനാണ് ഇക്കാ... മെഷീനിത്ര പഴേതായെങ്കിലെന്താ... ട്രാന്‍സാക്ഷന് കുറവുവല്ലോമുണ്ടോ...?' അഭിമാനം തോന്നിക്കുന്ന വാക്കുകള്‍..... ടിംഗ്..! ടോംഗ്..! പെട്ടന്നാണ് ക്ലോക്കില്‍ പന്ത്രണ്ടടിച്ചത്. അയാള്‍ സ്വയം പറഞ്ഞു : മിസ്റ്റ൪ ജയമോഹന്‍ ;ഇങ്ങനെ ഉറക്കമൊഴിച്ചാല്‍ കണ്ണിനുതാഴെ കറുപ്പു വീഴും...അതു പറ്റില്ല ! നാളെ സുന്ദരക്കുട്ടനായിരിക്കണം... ഇല്ലെങ്കില്‍ ഡൈയും ഫേഷ്യലുമൊക്കെ വെറുതേയാകും... അയാള്‍ പെട്ടന്ന് കിടന്നുറങ്ങി... പിറ്റേന്ന് പതിവിലും നേരത്തെ എണീറ്റ് തലേന്നേ റെഡിയാക്കിവെച്ച പിങ്ക് ഷ൪ട്ടെടുത്തിട്ടു...റോസിനിഷ്ടം പിങ്കാണല്ലോ....ആവേശത്തോടെ ഒരുങ്ങുന്നതിനിടെ അടുക്കളയില്‍നിന്നും ശബ്ദം പൊന്തി..... 'ജയേട്ടാ.. ഈ രാവിലെ എവിടേക്കാ..?' 'കൊച്ചിയിലൊരു മീറ്റിംഗ്' 'ഇത്ര രാവിലെയോ?' 'എന്താ അതിനും ഇനി നിന്റെ അനുവാദം വാങ്ങണോ..?' 'ചോറായി. മെഴുക്കുവരട്ടി ഇപ്പോള്‍ ശരിയാകും. അഞ്ചു മിനിറ്റ് നിന്നാല്‍...' 'വേണ്ട.' 'ഇപ്പോ തരാം..' 'വേണ്ടാന്ന് ഞാന്‍ മലയാളത്തിലല്ലേ പറഞ്ഞത്....?' വാതില്‍ ശക്തിയായി പിടിച്ചടച്ച് അയാളിറങ്ങി...കാറ് വീട്ടില്‍ നിന്നിറക്കി ഒരു വളവുതിരിഞ്ഞപ്പോള്‍ അതാ ഒരാള്‍ക്കൂട്ടം.... ഒന്നെത്തിനോക്കി. ഓ... അത് ആ പത്രമിടുന്ന ചെറുക്കനാ... പച്ചമാംസത്തിലൂടെ വണ്ടി കയറിയിറങ്ങി ചതഞ്ഞരഞ്ഞ് കിടക്കുന്നു...ചുറ്റും ചോര തളം കെട്ടിക്കിടക്കുന്നു... ങ്ഹാ! രക്തം നല്ല ശകുനം തന്ന്യാ... വേഗം ടൗണിലെത്തി. അപ്പോഴാണ് മകളുടെ ഫോണ്‍..... 'പപ്പാ ഞാന്‍ എയ൪ പോ൪ട്ടിലെത്തി..എനിക്ക് കുറച്ച് ഷോപ്പിംഗുണ്ട്...രാത്രി ഞാന്‍ വീട്ടിലെത്തിയെക്കാം..' 'ശെരി മോളൂ ടേക്ക് കെയ൪.' ഇത്രയും പറഞ്ഞ് ഫോണ്‍ വെച്ചപ്പോള്‍ റോഡ് സൈഡില്‍ സിം വില്‍ക്കാന്‍ നില്‍ക്കുന്ന ചെറുപ്പക്കാര് പിള്ളേരേ കണ്ടു .... ആറുമാസം മുമ്പ് തന്റെ ഈ സംബന്ധത്തിന് 'കഞ്ഞിവച്ച്' തന്നതിവരാണല്ലോ...പുതിയ സിം എടുപ്പിച്ചതിവരാണ്.അന്ന് ഇവരെ നിരാശരാക്കി വിട്ടിരുന്നെങ്കില്‍ റോസുമായുള്ള ബന്ധം..അതുണ്ടാകുമായിരുന്നില്ല... മാത്രമല്ല പരിചയക്കാരുടെ കയ്യിലൊന്നും ഈ നമ്പറില്ല.ഭാര്യക്കും മക്കള്‍ക്കും പോലും അറിയില്ല...പിന്നെയാ.. പിന്നെയും മുന്നോട്ടു പോയപ്പോള്‍ ടൗണിലേ ആഡിറ്റോറിയത്തില്‍ നിന്നും ഒരു പെണ്ണും ചെറുക്കനും വിവാഹിതരായി ഇറങ്ങുന്നു...ഇരുപത്താറുവ൪ഷള്‍ക്കു മുമ്പേ താനും ഇതുപോലേ...അയാള്‍ ഓ൪ത്തുപോയി എല്ലാവരും കൂടി മുറപ്പെണ്ണിനെ തലയില്‍ കെട്ടുവച്ചു... തലവിധി... വിവാഹം...അതൊരു ഞാണിന്മേല്‍ കളിയാണ്...സ൪ക്കസ് അഭ്യാസം പോലെ ചുറ്റും ഉള്ളവരെ രസിപ്പിക്കാം. പക്ഷെ സ്വയം രസിക്കാന്‍ ആവില്ല. അതാ മുന്നില്‍ ഹോട്ടല്‍ ബ്ലൂമൂണ്‍ പാലസ്. വണ്ടി പാ൪ക്ക് ചെയ്ത് അകത്തു കയറി.ഫോണെടുത്ത് നമ്പ൪ ചികഞ്ഞെടുത്തു. റോസിന്റെ നമ്പ൪ 'റോഷന്‍' എന്നാണ് ടൈപ്പ് ചെയ്തിരിക്കുന്നത്.വെറുതേ ഭാര്യയേ ടെന്‍ഷനടിപ്പിക്കേണ്ടല്ലോ.... റോസ് മരിയ..... അവള്‍ ഫോണ്‍ എടുത്തു. 'ഹായ് ജയ് !' 'നീ എവിടെയാ ...?' 'ഹോട്ടലില്‍...' 'ഏതു ടേബിള്‍ ?' 'നമ്പ൪ സിക്സ്.. ജയ് അന്ന് ഓണ്‍ലൈനായി വാങ്ങി അയച്ച ബ്ലാക്ക് ഗൗണ്‍...' 'ഓ.കെ ഞാന്‍ ഇതാ എത്തി..' നേരേ ചെന്ന് റോസ് എന്ന് വിളിക്കാനാഞ്ഞതും കാണുന്നത് ബ്ലാക്ക് ഗൗണ്‍ അണിഞ്ഞ് മുടി പാറിപ്പറത്തി ഫോണില്‍ നോക്കിയിരിക്കുന്ന മകള്‍ ദേവികയെ.... അവള്‍ ചാടിയെഴുന്നേറ്റു.... മോളെന്താ ഇവിടെ എന്ന ചോദ്യം ചോദിക്കണമെന്നുണ്ടായിരുന്നു...പക്ഷെ ;നാക്ക് പൊങ്ങുന്നില്ല ..ചോദ്യത്തിന്റെ ഉത്തരം സ്വയം അറിയാമെങ്കിപ്പിന്നെ, ചോദിക്കുന്നതെന്തിന്?... അവള്‍ ചോദ്യം സ്വയം മനസില്ലാക്കി ഒരു കല്ലുവച്ച നുണ പൊട്ടിച്ചു.'നീന വരാമെന്നു പറഞ്ഞു പപ്പാ ,ഷോപ്പിംഗിന് പോകാന്‍...പപ്പയോ?' 'ഞാനൊരു ക്ലൈന്റിനെ കാണാന്‍...' തൊരുവിധം പറഞ്ഞൊപ്പിച്ച് അയാള്‍ അവിടെ നിന്നിറങ്ങി. നേരെ കാറെടുത്ത് വീട്ടിലേക്ക് തിരിച്ചു... വഴിയിലുള്ള കാഴ്ചകളിലൊന്നും കണ്ട് അയാള്‍ക്ക് അറപ്പോ അത്ഭുതമോ- ഒന്നും തോന്നുയില്ല. അവയൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. മനസ്സ് മുഴുവന്‍ തന്റെ കൈ പിടിച്ച് പിച്ചനടന്ന മകള്‍ ദേവിക... വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തെ സോഫയില്‍ കിടന്നു. ശീതീകരിച്ച മുറിയിലും അയാള്‍ വിയറ്‍ത്തൊഴുകി... ഭാര്യ ലക്ഷ്മി അകത്ത് നിന്ന് ഒാടിവന്ന് ചോദിച്ചു. 'എന്താ ജയേട്ടാ ?' 'ഒന്നുമില്ല.' അയാള്‍ പെട്ടന്ന് ഫോണിലെ സിം ഊരി, അടുക്കളയില്‍ ചെന്ന് മെഴുക്കു വരട്ടിയുടെ തീയിലേക്കിട്ടു. 'എന്തേ? ബിസിനസ്സ് ഡീല്‍ നടന്നില്ലേ?' 'ഇല്ല.' 'എന്തേ?' 'ക്ലൈന്റ് ഞാന്‍ വിചാരിച്ചതു പോലെയല്ല' കിതപ്പോടെ ഭാര്യയുടെ മടിയില്‍ തലവെച്ചു കിടന്നു. അവള്‍ സാരിതലപ്പുകൊണ്ട് വിയ൪പ്പൊപ്പവേ അയാള്‍ സ്വന്തം മന്ത്രിച്ചു. ക്ലൈന്റ് വിചാരിച്ചത് പോലേയല്ല... എ.ടി.എം.ഇല്‍ പിന്‍ അറിയാതെ കുഴങ്ങുന്ന വ്യക്തിയെപ്പോലെ ജയമോഹന്‍ പരിഭ്രമിച്ചു... ഇനി ഒരു ട്രാന്‍സാക്ഷനും നടത്താന്‍ കഴിയില്ല, അയാള്‍ക്ക്...
[[Category:{{{വർഷം}}}ലെ സൃഷ്ടികൾ]][[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം {{{വർഷം}}}]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HS വിഭാഗം മലയാളം കഥാരചന ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HS വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category:{{{സ്കൂൾ കോഡ്}}}]] |