ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/എന്റെ ഗ്രാമം

15:24, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38021 (സംവാദം | സംഭാവനകൾ) ('===കലഞ്ഞൂരിലേക്ക് ഒരു എത്തി നോട്ടം === ദൈവത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കലഞ്ഞൂരിലേക്ക് ഒരു എത്തി നോട്ടം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ സഹ്യന്റെ അടിവാരത്തും ഇട നാടിന്റെ കിഴക്കെ അറ്റത്തുമായി പത്തനംതിട്ട ജില്ലയുടെ തെക്കെ അതിരില്‍ അടൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ മനോ ഹരമായ ഒരു ഗ്രാമമാണ് കലഞ്ഞൂര്‍ ചെറുതോടുകരളും വയലേലകളും ചതുപ്പ് നിലങ്ങളും ഈ നാടിനെ കൂടുതല്‍ സുന്ദരമാക്കുന്നു.തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിന്റെയും ശബരീ ഗിരീഷിന്റെ വിശരമ കേന്ദ്രമായ ശബരിമലയുടെയും മദ്ധ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നാടിനെ തുല്യഭാഗങ്ങളായി ഭാഗിച്ചു കൊണ്ട് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത കടന്നു പോകുന്നു.നെല്ലും,കരിമ്പും,തെങ്ങും കൗങ്ങും മറ്റും കൊണ്ടും സമ്പല്‍ സമൃദ്ധമായിരുന്നതും നിബിഡ വനത്താല്‍ ചുറ്റപ്പെട്ടതുമായ ഇവിടം PCK യുടെ വരവോടുകൂടി രബര്‍ തോട്ടങ്ങളുടെ നാടായി മാറി .

ജില്ലാ ആസ്ഥാനുത്തുനിന്ന് 25 കി.മി അകലെയാണ് കലഞ്ഞൂര്‍ പഞ്ചായത്ത്‌.66ച.മൈല്‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്ത് കലഞ്ഞൂര്‍ കൂടല്‍ എന്നീ രണ്ടു ഗ്രാമങ്ങള്‍‍ ഉള്‍ക്കൊള്ളുന്ന മലയോര പ്രദേശമാണ്.

പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നില്‍ പ്രദേശങ്ങളും ചരിവുകളും താഴ്വരകളും വലുതും ചെറുതുമായ 19 തോടുകളും കെ ഐ പി കനാലുകളും ഈ പഞ്ചായത്തിന്റെ പ്രത്യേകതകളാണ്.മൊട്ട പാറ , രാക്ഷസന്‍ പാറ, കോട്ട പാറ ,കുടപ്പാറ ,പടപ്പാറ ,പോത്തു പാറ,കള്ളി പാറ ,വണ്ടണി കോട്ട പൂമല കോട്ട മലനടക്കുന്ന് എന്നീ പ്രദേശങ്ങള്‍ സമുദ്രനിരപ്പില്‍ നിന്ന് 1720 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.ചരിവി പ്രദേശം 62% കുന്നിന്‍ നിരപ്പ് 23% താഴ്വര 12% മറ്റുള്ളവ മൂന്ന് ശതമാനം.എന്നിങ്ങനെയാണ് കലഞ്ഞൂരിന്റെ ഭൂപ്രകൃതി. മഹര്‍ഷി സാനിധ്യത്താലോ , കേരളീയ കലകളുടെ സമ്പന്നദയില്‍ നിന്നോ വിട്ടു പോയവരുടെ തിരിച്ചു വരവിനാലോ എന്തുമാവട്ടെ ധന്യമായ ഒരു സാംസ്കാരിക പൈതൃകത്തിന് ഉടമകളാണ് കലഞ്ഞൂര്‍ നിവാസികള്‍.നാനജാതി മതസ്ഥര്‍ ഏകോതര സഹോദരങ്ങളെപോലെ കഴിയുന്നിടം.കാര്‍ഷിക സമൃദ്ധിയില്‍ ഞാറ്റുവേലപ്പാട്ടിന്റെ ഈരടികളില്‍ തുമ്പി തുള്ളലും ഊഞ്ഞാലാട്ടവും ആഘോഷിച്ചിരുന്നവര്‍. വയലേലകള്‍ നമുക്ക് നഷ്ടമാവുകയാണോ അതോ നമ്മള്‍ നഷ്ട്പ്പെടുത്തിയോ.റബറിന്റ മാസ്മരികതയില്‍ നാം മതിമറന്നുവോ?ഗൃഹാതുരത്വത്തിന്റെ വേവലാതികളില്‍ വിദേശ ഉദ്ദ്യോഗസ്ഥരായി തീര്‍ന്നവര്‍ വൈദേശിക സംസ്കൃതി കൂടി തിരിച്ചു കൊണ്ടു വന്നുവോ?വികസനത്തിന്റെ പേരില്‍ മാലിന്യങ്ങള്‍ കുുമിഞ്ഞു കൂടുന്നുവോ?സമൂഹ വളര്‍ച്ചയ്ക്ക് അനുസൃതമായി വികസനം വരണം.സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വെടിയണം.തിക‍ഞ്ഞ ഇച്ഛാ ശക്തിയോടെ ശാസ്ത്രീയ വികസനത്തിനെ വരവേല്‍ക്കണം അതാണ് നാടിനി ആവിശ്യം.