ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠന ശാക്തീകരണം

Schoolwiki സംരംഭത്തിൽ നിന്ന്

മഴവില്ല്

ഒളകര ജി.എൽ.പി സ്കൂളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 25 ഓളം വിദ്യാർത്ഥികളുടെ പഠന നിലവാരം ഓരോ വർഷവും മെച്ചപ്പെടുത്താനുള്ള 2 മാസം തുടരുന്ന പഠന ശാക്തീകരണ പദ്ധതിയാണ് മഴവില്ല്. ഈ വിദ്യാർത്ഥികൾക്കു വേണ്ട എല്ലാ പഠന സൗകര്യങ്ങളും പി.ടി.എ യിൽ നിന്ന് ലഭ്യമാണ്. വിവിധ പഠന വിഷയങ്ങൾക്കു വേണ്ടി അക്ഷരക്കാർഡുകൾ , അക്ഷരക്കട്ടകൾ , പദ ക്കാർഡുകൾ , ഫ്ളാഷ് കാർഡുകൾ , അബാക്കസുകൾ , വർക്ക് ബുക്കുകൾ തുടങ്ങിയവ സമാഹരിച്ചു കൊണ്ടായിരുന്നു പഠനം നടത്തിയത്. ഏറ്റവും മികച്ച രീതിയിൽ പഠനപുരോഗതി നേടുന്ന വിദ്യാർത്ഥിക്ക് പ്രോത്സാഹന സമ്മാനവും നൽകി വരുന്നു. കഴിഞ്ഞതവണ ഇ.റംലത്ത് ആയിരുന്നു മികച്ച പഠനപുരോഗതി കരസ്ഥമാക്കിയ വിദ്യാർത്ഥി. സമാപന വേദിയിൽ ബി.ആർ.സി കോർഡിനേറ്റർമാരായ ഷൈജു,ബൈജു എന്നിവർ മുഖ്യാതിഥികളായി എത്തിയിരുന്നു. ഇനിയും ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകാനാണ് അധ്യാപകരുടേയും പി.ടി.എ.യുടെയും തീരുമാനം.

മലയാളത്തിളക്കം

ഒളകര ജി.എൽ.പി സ്കൂളിൽ ശാഹിന ടീച്ചറുടെ നേതൃത്വത്തിൽ മലയാളത്തിളക്കം പ്രവർത്തനങ്ങൾ വിപുലമായിത്തന്നെ നടക്കുന്നു. മലയാളത്തിൽ പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി എസ്.എസ്.എ (സർവ്വ ശിക്ഷാ അഭിയാൻ) നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. ഒളകര ജി.എൽ.പി.സ്കൂളിലും നല്ല രീതിയിൽ നടന്നു വരുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രത്യേക പഠനോപകരണങ്ങൾ റിവിഷൻ പ്രവർത്തനങ്ങൾ എല്ലാ വിദ്യാർഥികൾക്കും മികച്ച വിജയം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ശിശുകേന്ദ്രീകൃത പ്രവർത്തന പരിപാടിയിലൂടെ അവരുടെ മലയാള ഭാഷാ കഴിവുവുകൾ മെച്ചപ്പെടുത്തുന്നതിനായി ഉള്ള തനത്  പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും മലയാളത്തിളക്കം പദ്ധതിയിലൂടെ സ്കൂളിന് സാധിച്ചിരുന്നു.

എന്നാൽ കോവിഡിന്റെ കടന്നു വരവ് ആ അമിത പ്രതീക്ഷകൾ താളം തെറ്റിക്കുമാറ് പ്രവർത്തനങ്ങൾ താരതമ്യേന കുറഞ്ഞു പോയി. പുതിയ പ്രതീക്ഷകളുമായി മലയാളത്തിളക്കം പദ്ധതി സ്കൂളിൽ പൂർവ്വസ്ഥിതിയിൽ മികവിലേക്കുയരുമെന്ന് പ്രതീക്ഷിക്കാം.

ശ്രദ്ധ

എസ്.എസ്.എ (സർവ്വ ശിക്ഷാ അഭിയാൻ) യുടെ കീഴിൽ പഠന പിന്നോക്കക്കാരായ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രദ്ധ. ഒളകര ജി.എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കായിരുന്നു ശ്രദ്ധ പഠനം ആരംഭിച്ചത്. എന്നാൽ സ്കൂളിൽ മഴവില്ല് എന്ന പേരിൽ മറ്റൊരു പഠന പദ്ധതി ആരംഭിച്ചതിനാലും കോവിഡ് മൂലം പഠനം ഓൺലൈനിലേക്ക് മാറിയതിനാലും കഴിഞ്ഞ വർഷം ശ്രദ്ധ പദ്ധതി കൂടുതൽ നടപ്പിലാക്കിയിരുന്നില്ല.