വയലിൽ കതിരുകൾ വെയിൽ നാളമേല്കവേ
നിറമൊന്നു പൊന്നിന്റെ ചേർത്ത് വെച്ചു.
ചിറകടിഒച്ചയും പാട്ടുമായി പക്ഷികൾ
എതിരേൽക്കുവനായി കാത്തു നിന്നു.
ഹരിതാഭയോടെ തരു നിറയെങ്ങുമേ
തലയാട്ടി മന്ദം പരിലസിപ്പൂ.
ഇടയിലായി കാണുന്നു വീടുകളും മുന്നിൽ,
നിറയുന്ന തെറ്റി മന്താരങ്ങളും.
നടവഴി ചെന്നൊരു ചേരുന്നിടത് ഉണ്ട്
ചെറിയൊരു കാവും പിന്നമ്പലവും
പടവുകൾ മേലെയിറങ്ങിയാൽ കണ്ടിടാ -
മതി സുന്ദരമായൊരു ആമ്പൽകുളം.
നിരനിരയായി നീങ്ങും വാഹനങ്ങൾ
തന്റെ അലമുറയേതുമിവിടെയിലാ.
അലസമായി തഴുകുന്ന കാറ്റിന്റെ ലാളനം
കരുതുന്ന പരിമളമെന്നു മാത്രം