മാം & മി;
എല്ലാ തിരക്കുകളും മാറ്റി വച്ച് തന്റെ വിദ്യാർത്ഥികൾക്കായി രുചിക്കൂട്ടിൻ വൈവിധ്യങ്ങളുടെവിസ്മയലോകം തീർത്ത രക്ഷിതാക്കൾ അഭിനന്ദനം അർഹിക്കുന്നു..... അവരുടെ കഠിന പ്രയത്നങ്ങൾക്ക് മുഖ്യ പരിഗണന നൽകി കൊണ്ട് പ്രദർശനത്തിനായി പ്രത്യേകംസജ്ജീകരിച്ച ഒരു പ്രദർശനഹാൾ തന്നെ ഒരുക്കിയിരുന്നു.... പ്രാചീനവും നവീനവുമായ രീതിയിൽ പണിതുയർത്തിയ തനിനാടനും , വ്യത്യസ്തവും , നമുക്കിടയിൽ അന്യമായതും സുപരിചിതമായതുമായ വിഭവങ്ങളെല്ലാം അണിനിരന്നു .....മധുരവും എരിവും ഉപ്പും പുളിയും തോളോട് തോള് ചേർന്നാണ് വാശിയോടെ മത്സരിച്ചത്. മധുരം ചേർത്ത് പായസവും പലഹാരങ്ങളും അച്ചാറുകളും വിളമ്പിയപ്പോൾ മധുരത്തിന്റെ മറുവശമായ ശർക്കരയും അവിടെ നിറസാന്നിധ്യമായിരുന്നു......എരുവിൽ തീർത്ത അച്ചാറുഭരണികളും ചമ്മന്തികളും ഉപ്പിലിട്ടവയും എല്ലാവരെയും പ്രത്യേകം ആകർഷിച്ചു. പ്രാതൽ വിഭവങ്ങളും ഗോതമ്പിന്റെ നൂതന വേർഷനുകളും വ്യത്യസ്ത ചോറും കറികളും ഒരുക്കിനമുക്ക് ഉച്ച ഭക്ഷണം ഒരുക്കിയവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു . പച്ചക്കറികളുടെയുംപഴവർഗങ്ങളുടെയും ഭാവഭേദങ്ങളിൽ പിറന്ന സ്വദേശിയും വിദേശിയുമായ സാലഡുകളുംആവിയിലും എണ്ണയിലും തീർത്ത വിഭവങ്ങൾ , കപ്പ കൊണ്ടുള്ള വൈവിധ്യങ്ങൾ അവിലിന്റെവ്യത്യസ്ത രൂപങ്ങളും ഭാവങ്ങളുമെല്ലാം മേളയിലെ പ്രധാന ആകർഷണങ്ങളായിരുന്നു .ഭക്ഷണം ഒരുക്കിയ രീതി കണ്ടറിഞ്ഞും കേട്ടറിഞ്ഞും രുചിച്ചറിഞ്ഞും ആളുകൾ ഓടിക്കൂടി..... അതിനിടയിൽ പഴമയെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്താൻ വീരാക്കാന്റെ തട്ടുകടയുംഒരുക്കിയിരുന്നു .....
കൂടുതൽ കാണാൻ ;