അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ ഗ്രാമം

14:46, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)

ജൈനക്ഷേത്രം

             വയനാടിന്റെ പൗരാണികതയെഉയർത്തിക്കാണിക്കുന്ന വർഷങ്ങൾ പഴക്കമുള്ളഒരു ജൈനക്ഷേത്രമാണിത്. സഞ്ചാരികളെ സുൽത്താൻ ബത്തേരിയിലേക്ക് ആകർഷിച്ച് കൊണ്ട് വർഷങ്ങളായി ഈ ചരിത്രമണ്ഡപം ഇവിടെ തലയുയർത്തി നിൽക്കുന്നു.പൗരാണികമായ ഈ ക്ഷേത്രം 700 വർഷങ്ങൾക്കു മുമ്പ് ഉണ്ടാക്കിയതാണെന്ന് കരുതുന്നു.ചെങ്കല്ലുകൊണ്ട് ഉണ്ടാക്കിയ ഈ ക്ഷേത്രം ജൈനമതക്കാരുടെആരാധനാലയമായിരുന്നുവെന്ന് വിശ്വസിക്കുന്നു.450കുടുംബക്കാരായ ഇവരിൽ ദിഗംബരരാണ് വയനാട്ടിൽ ജീവിച്ചിരുന്നത്.വിജയനഗരമാതൃകയിൽ നിർമിച്ചിരിക്കുന്നഈ ക്ഷേത്രത്തിൽ പൊക്കം കുറവായതിനാൽ എപ്പോഴും അകത്തെ ഊഷ്മാവ് തുല്യനിലയിലാണ്. പതിനേഴാം നൂറ്റാണ്ടിൽ ഇവിടെ എത്തിച്ചേർന്ന ഹൈദരലിയും ടിപ്പുവും ഈ ജൈനക്ഷേത്രം പിടിച്ചെടുക്കുകയും പിന്നീടത് ടിപ്പുവിന്റെ ആയുധപ്പുര ആയി ഉപയോഗിക്കുകയുംചെയ്തു.ഇതിനാൽ ഗണപതിവട്ടംസ്ഥലം സുൽത്താൻസ് ബാറ്ററി എന്നും പിന്നീട് സുൽത്താൻ ബത്തേരി എന്നും അറിയപ്പെട്ടു.ക്ഷേത്രത്തിന് പ്രധാനമായും നാല് ഭാഗങ്ങളാണ് ഉള്ളത്. ഗർഭഗൃഹം,പ്രാർത്ഥനഭാഗം,അന്ധഭാഗം,മഹാമണ്ഡപം.രണ്ട് വരിക്കല്ലിന്റെ പൊക്കത്തിൽ നിർമിച്ച ഈ ജൈനക്ഷേത്രം നമ്മുടെ പൗരാണികതയെഉയർത്തിക്കാട്ടാൻ ഉതകുന്നതാണ്....

സുൽത്താൻ ബത്തേരിയിലെ (ഗണപതിവട്ടം)

 
jain

കിടങ്ങനാടുബി പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. മൈസൂരിന്റെ മലബാർ അധിനിവേശകാലത്തു

ടി സുൽത്താൻ ഈ ക്ഷേത്രം ആയുധപ്പുരയായി ഉപയോഗിച്ചതിനാലാണ് ഗണപതിവട്ടം സുൽത്താൻ ബാറ്ററിയായത്.വീര

പഴശ്ശിയും ഈസ്റ്റിന്ത്യ കമ്പനിയും രാജവംശത്തിലെ കേരളകോട്ടയംവർമ്മ പഴശ്ശി രാജാ തനികവകാശപ്പെട്ട വയനാടിനു

വേണ്ടി ഈസ്റ്റിന്ത്യാ കമ്പനിയുമായി ആറു വർഷക്കാലം നടത്തിയ യുദ്ധം ഇന്ത്യാ ചരിത്രത്തിലെ ഐതിഹാസികമായ

ഏടുകളിൽ ഒന്നാണ്. ആയിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിരണ്ടിൽ ശ്രീരംഗപട്ടണത്തിന്റെ പതനത്തോടെ വയനാട് കമ്പനി

യുടെ കീഴിലായി. പരമ്പരാഗതമായി തനിക്കവകാശപ്പെട്ട വയനാട് തിരിച്ചു പിടിക്കാനായി നടത്തിയ ഒളിയുദ്ധം ആയിരത്തി

എണ്ണൂറ്റി അഞ്ചിൽ പഴശ്ശിയുടെ മരണത്തോടെ അവസാനിച്ചു.

തലയ്ക്കൽ ചന്തു, എടച്ചേന കുങ്കൻ എന്നീ പടത്തലവൻമാരുടെ സഹായത്തോടെ ബ്രിട്ടീഷ് പടയെ തടയാൻ ആറ് വർഷക്കാലം പഴശ്ശി ശ്രമിച്ചെങ്കിലും അധുനിക വെടിക്കോപ്പുകളും യുദ്ധതന്ത്രങ്ങളും വശമാക്കിയ ബ്രിട്ടീഷ് പട്ടാളം ടി.എച്ച്. ബാബറുടെ നേതൃത്വത്തിൽ പഴശ്ശിപ്പടയെ അമർച്ച ചെയ്തു. താമരശ്ശേരി, കുറ്റ്യാടി, പേരിയ ചുരങ്ങളും വയനാട്ടിലെ പ്രധാന പാതകളും ബ്രിട്ടീഷ് സൈനിക നീക്കത്തിനായി പണികഴിക്കപ്പെട്ടവയാണ്.

ആയിരത്തി എണ്ണൂറ്റി അൻപത്തിയേഴിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും അരനൂറ്റാണ്ട് മുൻപ് വയനാട്ടിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ ധീരമായ പോരാട്ടം നടത്തിയ തലയ്ക്കൽ ചന്തുവിനെ കുറിച്ചോ, എടച്ചേന കുങ്കനെ കുറിച്ചോ കുറിച്യ കലാപത്തെ കുറിച്ചോ ഇന്ത്യൻ ചരിത്രത്തിൽ പരാമർശം പോലുമില്ലാത്തത് അന്നും ഇന്നും വയനാട് അവഗണിക്കപ്പെട്ടതിന്റെ തെളിവാണ്.