ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/സാമൂഹിക സാംസ്കാരിക ചരിത്രം

17:40, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ) ('ഊ സ്ഥലം ഇന്ന് അണപ്പാടം എന്ന പേരിലാണ് അറിയപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഊ സ്ഥലം ഇന്ന് അണപ്പാടം എന്ന പേരിലാണ് അറിയപ്പെടുന്നത് . മുൻകാലങ്ങളിൽ തമിഴ്നാട്ടിലേയ്ക്ക് കച്ചവട ആവശ്യത്തിനായി ധാരാളം കാളവണ്ടികൾ ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോയിരുന്നത് . അവർ വിശ്രമത്തിനായി തമ്പടിച്ച സ്ഥലം ഇന്ന് വണ്ടിത്താവളം എന്ന പേരിലറിയപ്പെടുന്നു . വിളയോടി . നമ്പൂരി എന്നിവിടങ്ങളിൽ പണ്ഡിത ശ്രേഷ്ഠന്മാർ മസിച്ചിരുന്നതായും അവരുടെ ശിക്ഷണം നേടാനായി കാഞ്ചീപുരം , തഞ്ചാവൂർ എന്നിവിടങ്ങളിൽ നിന്ന് പലരും വന്ന് താമസിച്ചിരുന്നതായി ചരിത്ര രേഖകൾ കാണുന്നു . ഒരു പക്ഷേ തത്താചാര്യൻ തൊട്ടടുത്ത ശോകനാശിനി പുഴയുടെ തീരത്ത് ആശ്രമം സ്ഥാപിച്ച് താമസിച്ചതും ഇതുകൊണ്ടാവാം . വേമ്പ് എന്ന സ്ഥലത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വേപ്പു മരവും അപസ്മാര കോവിലുമുണ്ട് . അപസ്മാര രോഗമനത്തിനായി ജാതിമതഭേദമന്യേ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും ഇവിടെ വരുന്നു . ഇത് ഇവിടെ മാത്രം കാണുന്ന പ്രത്യേകതയാണ്.

പണ്ടു മുതലേ മതസൗഹാർദ്ദം നിലനിന്നിരുന്നതിന് ഉദാഹരണമാണ് വണ്ടിത്താവളം അടി അവൂലിയ , ചിന്നമീരാൻ പള്ളിയുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന ചന്ദനക്കുടം മഹോത്സവം . ഇതിന്റെ ഒരു ചടങ്ങ് എന്ന നിലയിൽ ആരംഭിക്കുന്ന പാടിയിക്കൽ , കൈവിൽ കടുക്കാൻ പണിമല എന്ന ആളുടെ വീട്ടിൽ നിന്നാണ് ആരംഭിക്കുന്നത് . ഇതുപോലെ അയ്യപ്പൻകാവിൽ നടത്തപ്പെടുന്ന അയ്യപ്പൻ വിളക്കു മഹോത്സവത്തിലും എല്ലാ മതവിഭാഗക്കാരും പങ്കു ചേരുന്നു . 1968 ൽ പെരുമാട്ടി പഞ്ചായത്തിൽ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണൻകുട്ടിയും സ്റ്റാഫംഗങ്ങളും ഒന്നാം കുടുംബക്കാരും മുൻകൈയെടുത്ത് ക്ഷേത്ര പുനരുദ്ധാരണവും ലക്ഷാർച്ചനയും തുടർന്ന് അയ്യപ്പൻ വിളക്ക് മഹോത്സവവും നടത്തി . പൊതുജനങ്ങൾ പിന്നീട് ഉത്സവകമ്മറ്റി രൂപീകരിച്ച് പൂർവ്വാധികം ഭംഗിയായി ഇന്നും നടത്തി വരുന്നു . കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ചില പ്രാദേശികോത്സവങ്ങളും ഇവിടെ നടത്തി വരുന്നു . വൃശ്ചിക മാസം അവസാനത്തെ ഞായറാഴ്ച പനയോല കൊണ്ട് നെൽകതിർക്കൂട് ഉണ്ടാക്കി വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ ആർപ്പു വിളിച്ച് ക്ഷേത്രങ്ങളിലേയ്ക്ക് കൊണ്ടു പോവുക പതിവായിരുന്നു . “ കതിർ ' എന്ന പേരിൽ അറിയപ്പെടുന്ന ഉത്സവം ഇന്ന് ഒരു ചടങ്ങ് മാത്രമായി മാറിയിരിക്കുന്നു . നന്ദിയോട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശൂരസംഹാരം ' എന്ന ഉത്സവം നല്ല നിലയിൽ നടത്തി വരുന്നു . രണ്ടാം വിളവെടുപ്പിന് ശേഷം പൊങ്കൽ ” ഉത്സവങ്ങളും തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന മൂലത്തറ വില്ലേജിൽ തമിഴ്നാട്ടിലെ പ്രധാന ഉത്സവമായ പട്ടിപൊങ്കലും നടത്തി വരുന്നു . മുൻകാലങ്ങളിൽ കൃഷിപ്പണി ആരംഭിച്ചിരുന്നത് വിഷുപുലരിയിൽ കൃഷിയിടങ്ങളിൽ ചാലിടുക എന്ന പരമ്പാരഗത പടങ്ങോടു കൂടിയാണ് . തൊഴിലാളികൾക്ക് വിഷു അളവായി നിറപറ നെല്ല് , നാളികേരം , ചക്ക , മാങ്ങ എന്നിവ നൽകിയിരുന്നു . പഞ്ചായത്തിലെ ജനവിഭാഗങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ് . ചെറിയ ഒരു ഭാഗം മുസ്ലിങ്ങളും നാമമാത്രമായി ക്രിസ്ത്യാനികളും കാണുന്നു . ഇവിടത്തെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ മുൻ എം.എൽ.എ. കെ.എ.ശിവരാമ ഭാരതി . എൻ പി , വേലു , എൻ.വി. ചാമുണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനവും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ ആർ . തങ്കപ്പനും ഈ പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ പുരോഗതിയ്ക്ക് അടിത്തറ പാകിയവരായിരുന്നു .

ജന്മി കുടിയാൻ വ്യവസ്ഥിയിൽ കർഷക കർഷകത്തൊഴിലാളി പ്രശ്നങ്ങളും ഉച്ച നീചത്വങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുന്ന ഒരു കൊച്ചു ഗ്രാമമായിരുന്ന പെരുമാട്ടി . മുൻകാലങ്ങളിൽ പാട്ടനെല്ല ജന്മിയുടെ വീട്ടിൽ കൊണ്ടു ചെന്ന് ഉണക്കി അവരുടെ പാട്ട്പറയിലന്ന് പത്തായത്തിൽ കൊട്ടികൊടുക്കുന്ന വ്യവസ്ഥ നിലനിന്നിരുന്നു . നിത്യ ചിലവിന് വകയില്ലാത്ത ദരിദ്രമായ കൃഷിക്കാരും തങ്ങാനൊരിടമില്ലാതെ രായിക്കുരാമാനം കൂടു വിട്ടു പോകുന്ന തൊഴിലാളികളും ഒത്തു ചേർന്ന് കൃഷികാരന് കൃഷിഭൂമി എന്ന അവകാശത്തിനു വേണ്ടി സമരം ചെയ്യുകയും അത് പഞ്ചായത്തിന്റെ സന്തതിയായ കെ.കൃഷ്ണൻകുട്ടി ചിറ്റൂർ അസംബ്ലി നിയോജക മണ്ഡലത്ത പ്രതിനിധാനം ചെയ്ത് കേരള നിയമസഭയിൽ മൂന്നു പ്രാവശ്യം അംഗമായിരുന്നു എന്നത് നമുക്കേവർക്കും അഭിമാനകരമായ വസ്തുതയാണ് . പുതിയ പഞ്ചായത്ത് ഭരണസമിതി 1995 ഒക്ടോബർ മാസം 2 -ാം തിയ്യതിയാണ് നിലവിൽ വന്നത് . ശ്രീ.കെ.ചെന്താമരയാണ് പുതിയ ഭരണസമിതിയിൽ നേതൃത്വം നൽകുന്നത് .