ഓരോ നെടുവീർപ്പിലും
ഞാൻ നിന്നെ വീണ്ടെടുക്കുന്നു
ക്ഷണികമാം ചിന്തകൾ
തീർക്കും അൽപ വസന്തം,
എന്നിലെ നിന്നെ തിരിച്ചറിയും
അത്രമേലാഴത്തിൽ
നിന്നെ ഞാൻ അറിഞ്ഞീടുന്നു
പിച്ചവച്ചതും കളിച്ചുവളർന്നതും,
നിന്നിലൂടെ എത്രയെറെയെൻ യാത്രകൾ
ഓരോ വീഴ്ചയും ഓരോ അറിവായി
അമ്മതൻ സ്നേഹമായി കരുതലായി
കൂർത്തകല്ലുകൾക്കിടയിൽ
നിന്നെ ഞെരിച്ചീടുമ്പോൾ എൻ പാദങ്ങൾക്
മലരായി നിൻ ഓരോ തരികളും
എന്തിനിങ്ങനെ ഭ്രഗനം ചെയ്യുന്നു മനുജർ
എല്ലാം സഹിച്ചവൾ രുദ്രയായി മാറിടുമ്പോൾ
മറുകൈയാൽ തഴുകുന്നു
നന്മ ചെയ്തു കരങ്ങൾ നമുക്ക് പുതുക്കിടാം ...