വിതുമ്പുന്ന ഓർമ്മകൾ നെയ്യുന്ന നേരം
നിശാശലഭങ്ങൾക്ക് സ്വാഗതം.
ഇരുട്ടിൽ പ്രകാശിക്കും സന്ധ്യാദീപത്തിൽ
ജ്വലിക്കുന്ന പ്രകാശകിരണങ്ങൾ.
അങ്കണത്തൈമാവിൽ ചോട്ടിൽ
കുളിരു പുണർന്നൊരു കാലം മറന്നു.
ഏതോ സായാഹ്ന നിമിഷങ്ങളിൽ
വന്നുണർന്ന ഓർമകൾ വിരിയുന്ന നേരം
പക്ഷിക്കൂട്ടങ്ങളുടെ കലപില ശബ്ദം മാഞ്ഞു പോയി.
പക്ഷികൾ തൻ കുടിയിലേക്ക് യാത്രയായി.
ഇളംകാറ്റ് തഴുകി വന്നു.
രാമായണ നാളിൽ ദീപ പ്രകാശത്തിൽ
ഞാൻ കണ്ട ദീപ്തി എങ്ങു പോയി ?
നിലാവിൽ കുളിച്ചിരുന്നു എൻ പ്രകൃതി.
ഭംഗിയാർന്ന ശോഭയിൽ എൻ പ്രകൃതി
ഗിരിനിരകളോട് പുഞ്ചിരിച്ചു.
ഞാൻ കണ്ട മധുരമാ കാഴ്ചകൾ എൻ മനം
കവർന്നു എങ്ങു പോയി ?
ഏതോ സായാഹ്ന സ്വപ്നങ്ങളിൽ
പടിഞ്ഞാറേ ചക്രവാളത്തിൽ ചാന്തുപൊട്ടിൽ കുളിച്ച്
സൂര്യൻ അന്തി മയങ്ങി.