മഴയെന്നോ വെയിലെന്നോ നോക്കാതെ പറവകൾ
തേടി നടക്കുന്നു ചെറുമണിയ്ക്കായ്
ചുഴിയെന്നോ വ൯മത്സ്യമെന്നോ ഇല്ലാതെ
ചെറു ശകലികൾ ത൯വയറെന്ന ചെറുസൂപത്തെ
അടക്കിപ്പിടിക്കുവാ൯ നിത്യവും ശ്രമിക്കുന്നു
മ൪ത്യനിന്തെന്നു വിലയുണ്ടെന്നേതു മറിയാത്ത മനുജനാണീ-
ഭൂവിൽ ഏകമൃഗം സ്നേഹമെന്ന കടൽ എന്തെന്നറി
യാത്ത കപടസ്നേഹികൾ പലതുണ്ട് ഈ മണ്ണിൽ
നീ തന്നെയാണെനിക്കെല്ലാ മെന്നുചൊല്ലും
വിപദം എന്നു കേട്ടാൽമുഖം തിരിക്കും
കപോതമെന്ന പോലെ എന്തുമേ തിരിയാതെ
ചിറകിട്ടടിക്കുകിൽ ഈ ലോകം വെറുക്കില്ല
എന്നാലൊരു വാക്കുകൊണ്ട് സ്നേഹം
പകരുമുട൯ വാക്കു കൊണ്ട് ശത്രുവാകും
ആ ലോകമാകെ സ്നേഹികൾ മാത്രം
സ്നേഹികൾ സ്നേഹികൾ കപട സ്നേഹികൾ