പിന്നിട്ട കാലത്തിൻ സംസ്ക്കാര ജീവസ്സിൻ ശേഷിപ്പൂ തേടി ഞാനൊരു യാത്രയ്ക്കൊരുങ്ങവേ കൂട്ടിതെൻ സംസ്ക്കാര ജീവാംശംതേടി ഞാൻ തൂണായ തൂണിലും തുരുംമ്പിലും ആകവേ ഏകനാം എന്നെ നെഞ്ചോടു ചേർക്കുവാൻ ഇരുട്ടൻ കൈകൾ മാത്രം നീളുന്നു ആ കൈകളിൽ കിടന്നു വിങ്ങി മരിക്കാതെ ഞാൻ മാത്രം തനിയെ ഇരുട്ടിനെ തുരക്കുന്നു. കണ്ടു ഞാൻ പാശ്ചാത്യ സംസ്ക്കാര കോട്ടയിൽ എൻ സംസ്ക്കാര ജീവസിൻ ചിതയെരിയുന്നത് ആ ചിതയിൽ നിന്നും ഒരു നുള്ള് ഭസ്മം നെഞ്ചിൽ തൊട്ടെൻ ആത്മാവിൽ വാങ്ങവേ അറിയുന്നു സംസ്ക്കാര പുനർജന്മ കൊടും കാറ്റായ് ഈ ഭാരത മണ്ണിലൂടാകവേ വീശും ഞാൻ ഈ പാശ്ചാത്യ സംസ്ക്കാര കോട്ട തകർക്കും ഞാൻ.