ലോകമെങ്ങും പരന്നു.....
വേഗത്തിൽ വിതച്ചു മരണം !
പതിനായിരങ്ങളെ കൊന്നുകൊണ്ട്
പിന്നിൽ നിന്നു പൊട്ടിച്ചിരിച്ചവൻ.....
തോരാതെ കണ്ണീരൊലിച്ചു മൂടി-
-കെട്ടിയ മുഖത്തിനുള്ളിൽ.....!
മനുഷ്യർ നന്മക്കായ്....
തമ്മിലകന്നു..., മനസ്സാലടുത്തു...
ജാതി , മതമെല്ലാം മറന്നു....
നാടും വീടും വിജനതയിൽ.....
ഇതുകണ്ടും മടങ്ങാത്തയവനെ
തുരത്തുവാൻ
ഗൃഹത്തിലിരുന്നു നാം
പ്രതീക്ഷയോടെ പലദിനം....