സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1916 ലാണ് അമ്പാടി ഗുരുക്കൾ എന്ന ഏകാധ്യാപക വിദ്യാലയമായി മുണ്ടേരി എൽ പി സ്കൂൾ നിർമിതമായത്. അന്ന് ഗുരുകുല വിദ്യാഭ്യാസമായിരുന്നു. പിന്നീട് ഇന്നത്തെ മാനേജർ വിദ്യാലയം ഏറ്റെടുത്ത്  സ്കൂൾ പുതുക്കി പണിതു. ഓല  മേഞ്ഞ കെട്ടിടമായിരുന്നു ആദ്യം.1995 ഇൽ ഓടിട്ട മേൽക്കൂര ആക്കി മാറ്റി. ഒന്നു മുതൽ  അഞ്ചു വരെ ആയിരുന്നു ആദ്യം ക്ലാസ്സ്‌ ഉണ്ടായിരുന്നത്.

ഒരു ദേശത്തിൻറെ ചരിത്രം തന്നെ ഈ വിദ്യാലയ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു .1916 മുതലിങ്ങോട്ട് ഒരു നാടിൻറെ സാംസ്കാരികവും രാഷ്ട്രീയവും ചരിത്രപരവുമായ വളർച്ച ഈ സ്ഥാപനത്തിൻറെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു.  പഴയ ചിറക്കൽ താലൂക്കിലെ ഭാഗമായ മുണ്ടേരി പ്രദേശം ജന്മിത്വത്തെയും നാടുവാഴിത്തത്തിനും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോയ പ്രദേശം കൂടിയാണ് സ്വാതന്ത്ര്യസമരത്തിന് അഗ്നിജ്വാലകൾ ഏറ്റുവാങ്ങിയ വീരപുരുഷൻ പ്രദേശത്തിൻറെ സന്തതികളായി ചരിത്രത്തിലിടം നേടിയിട്ടുണ്ട്.   ശതാബ്ദി ആഘോഷിച്ച മുണ്ടേരി എൽപി സ്കൂൾ എന്ന വിദ്യാലയ മുത്തശ്ശിയുടെ സായന്തന  ചിന്തകൾ അല്ല ഇന്ന് ഇന്ന്നമ്മോടൊപ്പം ഉള്ളത്, അഭിനവ് ഗോപാലൻ മാരും ഗോപികമാരും ഉല്ലസിച്ച് കളിക്കുന്ന അമ്പാടിയുടെ  നേർചിത്രമാണ് നമുക്ക് കാണാൻ കഴിയുന്നത് എത്രയോ തലമുറകൾ ഈ കളി പാട്ടിലൂടെ കളിച്ചു വളർന്നു പോയി അമ്പാടിക്ക് എന്ന മനുഷ്യരുടെ ആത്മാർത്ഥ ത്തിൻറെ സ്മാരകമായി മുണ്ടേരി എൽപി സ്കൂൾ എന്ന വിദ്യാലയം അമ്പാടിയായി ഇന്നും ജനമനസുകളിൽ നിറഞ്ഞു നിൽക്കുന്നു.

1916 ഒരു കുടിപ്പള്ളിക്കൂടം ആയി അമ്പാടി ഗുരുക്കൾ ഒരു എഴുത്തുപള്ളി തുടങ്ങി . 37 കുട്ടികൾ ആ വർഷം സ്കൂളിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു അന്ന് വിദ്യാലയം .കയ്പയിൽ മടയിൽ തലമറച്ച ചാണകം മെഴുകി ഓല കെട്ടിയ  ഷെഡ്ഡിൽ ആയിരുന്നു    പള്ളിക്കൂടം.ആ വർഷം അമ്പാടി ഗുരുക്കൾ  മാത്രമായിരുന്നു ഗുരുനാഥൻ. ഒരധ്യാപകനെ കൂടി നിയമിക്കാം എന്ന ഇൻസ്പെക്ടറുടെ നിർദ്ദേശാനുസരണം അടുത്തവർഷം കുഞ്ഞപ്പ പണിക്കർ എന്ന ആശാനെ കൂടി നിയമിച്ചു. 1918 ആയപ്പോഴേക്കും 75 കുട്ടികളെ പ്രവേശിപ്പിക്കാൻ ടീച്ചർ മാനേജർ എന്ന വിശേഷണമുള്ള അമ്പാടി ഗുരുക്കൾക്ക് കഴിഞ്ഞു. മാണിയൂർ വേശാല മുണ്ടേരി ഏച്ചൂർ തുറവൂർ കാണിച്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി കുട്ടികൾ എത്തിത്തുടങ്ങി. സവർണ്ണ ഹിന്ദുക്കളും ഈഴവ കണിശ പുലയ വാണിയ തുടങ്ങിയ സമുദായക്കാരും ഈ വിഭാഗത്തിൽ ഉണ്ടായിരുന്നു. മൂന്നാമതൊരു അധ്യാപകൻ കൂടി സ്കൂളിലെത്തി. ചാണകം മെഴുകിയ  തറയിലിരുന്ന് തൊണ്ടിൽ കൊണ്ടുവന്ന മണൽ നിലത്ത് വിതറി അതിൽ നടുവിരൽ അമർത്തി അക്ഷരങ്ങളും അക്കങ്ങളും എഴുതി പഠിക്കുകയായിരുന്നു പതിവ്. മണലിൽ പിഞ്ചു വിരലുകൾ ഉരസി ചോര പൊടിഞ്ഞ അവസ്ഥ പഴയകാല പഠിതാക്കൾ പറഞ്ഞുകേട്ടിട്ടുണ്ട് ഉണ്ട്. ഉണ്ട് വെറും തറയിൽ ഇരുന്നുള്ള കുട്ടികളുടെ പഠനത്തിൽ ദയതോന്നി ആയിരിക്കണം കുട്ടികൾക്ക് ഇരിക്കാൻ നാല് പലക ശേഖരിക്കണം എന്ന് ഇൻസ്പെക്ഷൻ റിക്കാർഡ് രേഖപ്പെടുത്തിയത്. താൽക്കാലികമായി പല അധ്യാപകരും ഈ കാലഘട്ടത്തിൽ ഇവിടെ പഠിപ്പിക്കാൻ വന്നിട്ടുണ്ട് .പലരുടെയും പേര് വിവരം ലഭ്യമല്ലെങ്കിലും കാഞ്ഞിലേരി കുഞ്ഞിരാമൻ മാസ്റ്റർ തുറവൂർ ചിരുകണ്ടൻ മാസ്റ്റർ പി രാഘവ പണിക്കർ എന്നിവരും മാധവി എന്ന അധ്യാപികയും ഇവിടെ പഠിപ്പിച്ചതായി പഴയകാല ശിഷ്യർ ഓർത്തിരുന്നു.. ഔപചാരിക വിദ്യാഭ്യാസ യോഗ്യതകൾ കുറവായിരുന്ന അന്നത്തെ അധ്യാപകർ സംസ്കൃതം അമരകാവ്യം മണിപ്രവാളം എന്നിവയിൽ  പണ്ഡിതർ ആയിരുന്നത്രേ.

അധസ്ഥിതർ ക്കും താഴ്ന്ന ജാതിക്കാർക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് അമ്പാടി ഗുരുക്കൾ സമൂഹത്തിന് വിദ്യ പകരാൻ സധൈര്യം മുന്നിട്ടിറങ്ങിയത്. ഇത് 1916 മുതൽ 1975 വരെ എഴുത്തുപള്ളിക്കൂടം നല്ല നിലയിൽ പ്രവർത്തിച്ചതായി രേഖകളിൽ കാണുന്നു.അസഹിഷ്ണുതയുടെ മേലാളന്മാർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഇത് ഗണിച്ച സമുദായക്കാരായ ഗുരുക്കന്മാർ സവർണരെ വിദ്യാസമ്പന്നരായ ആകുന്നതിൽ അവർ അരിശം കൊണ്ടു. ഏതാനും സാമൂഹ്യദ്രോഹികൾ 1925 ഏപ്രിൽ മാസത്തിൽ വിദ്യാലയത്തിന്  തീ ഇട്ടു .മേലാളന്മാരുടെ രാഷ്ട്രീയത്തിന് കീഴടങ്ങുന്നത് ആയിരുന്നില്ല അമ്പാടി ഗുരുക്കളുടെ ഇച്ഛാശക്തി.ആ വർഷം ജൂൺ 25 നു തന്നെ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിച്ചതായി രേഖകളിൽ കാണുന്നു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 1925 മുതലാണ് പ്രവർത്തിക്കാൻ തുടങ്ങിയത് പുതിയ കെട്ടിടം  ഒന്ന് ഒന്ന് 41 ¼* 15 ¼ വിസ്തീർണ്ണം  ഉള്ളതായിരുന്നു.

1931ഇൽ  91 കുട്ടികളും അഞ്ച് അധ്യാപകരും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് .1930-ലെ ഇൻസ്പെക്ഷൻ രേഖകളിൽ അടുത്തുതന്നെ ഒരു സ്കൂൾ തുടങ്ങാൻ ഉദ്ദേശിക്കുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് .1931 തുടങ്ങിയ ആദിദ്രാവിഡ elementary സ്കൂൾ ആയിരിക്കാം (ഇന്നത്തെ മുണ്ടേരി സെൻട്രൽ യു പി സ്കൂളിൻറെ ആദ്യ പേര്.).1933 കാലഘട്ടത്തിൽ താഴ്ന്ന സമുദായക്കാരായ കുട്ടികളെ സ്കൂളിൽ ചേർക്കുകയും അതിനാൽ സവർണ ജാതിക്കാർ അവരുടെ കുട്ടികളെ സ്കൂളിൽ നിന്ന് മാറ്റുകയും ചെയ്തു എന്ന് രേഖകളിൽ നിന്ന് മനസ്സിലാക്കുന്നു.പുലയ സമുദായക്കാർക്ക് സ്കൂളിലും പുറത്തും വിവേചനം ഉണ്ടായിരുന്നതായി സ്വാതന്ത്ര്യസമരസേനാനി കെ ഗോപാലൻ ടൈലർ പറയാറുണ്ട്. നവരാത്രി പൂജക്ക് ഗുരുവന്ദനം അതിനുള്ള അവസരം ഏറ്റവും അവസാനമായി വർക്ക് നൽകിയിരുന്നുള്ളൂ എന്നതും ഒരു  വസ്തുതയായിരുന്നു.അയൽവാസികളായ  കൂട്ടുകാരോടൊപ്പം ഗോട്ടി കളിച്ചതിന് അമ്മാവൻ അതിൽ നിന്ന് കടുത്ത ശിക്ഷ ഏൽക്കേണ്ടിവന്നത് റിട്ടയേർഡ് മേജർ കെ കെ ശ്രീധരൻ നമ്പ്യാർ അനുസ്മരിക്കുന്നു. എന്നിരുന്നാലും പൊക്കൻ മാസ്റ്റർ വിരുദ്ധൻ ഗോപാലൻ ടൈലർ എന്നിവർ ആദ്യകാലങ്ങളിൽ ഇവിടെ വിദ്യാഭ്യാസം നേടിയിരുന്നു. സാമൂഹ്യപ്രശ്നങ്ങളെ അതിജീവിച്ചുകൊണ്ട് 1936 അപ്പോൾതന്നെ 100 കുട്ടികളെ ചേർത്ത് പഠിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളത് അമ്പാടി ഗുരുക്കൾക്കും സഹപ്രവർത്തകർക്കും അഭിമാനിക്കാവുന്ന ചരിത്രസത്യമാണ്. 1937 ട്രെയിൻ ടീച്ചറായി കെ കെ നാരായണൻ മാസ്റ്ററും 40 കെ പി അച്യുതൻ മാസ്റ്റർ ഉം 1951 കെ പത്മനാഭൻ മാസ്റ്ററും 52 യു കണ്ണൻമാസ്റ്റർ സ്കൂളിൽ അധ്യാപകരായി എത്തി 5152 കാലഘട്ടത്തിൽ എറമുള്ളാൻ കുട്ടി മാസ്റ്ററും സ്കൂളിൽ സേവനമനുഷ്ഠിച്ചു.

ഇന്നത്തെപോലെ യാത്ര സൗകര്യം ഇല്ലാത്ത കാലത്തെ കോയ്യോട് പാലത്തെ വെറും തടിപ്പാലം കടന്നാണ് മാണിയൂർ വേശാല  ചെക്കിക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്.അതിനു നേതൃത്വം കൊടുത്തത് അത് കുഞ്ഞപ്പൻ മാസ്റ്റർ ആയിരുന്നു ഈ ഗുരുനാഥനെ സ്വകാര്യദുഃഖം വരുത്തി വെക്കാനും ഈ യാത്ര കാരണമായി .(കുഞ്ഞപ്പൻ മാസ്റ്ററുടെ മകൻ സ്കൂളിൽ വരുന്ന വഴി കോയ്യോട്പാലത്തിൽ നിന്നും പുഴയിലേക്ക് വീണു മരിച്ചിരുന്നു).അര പട്ടിണിയും മുഴു പട്ടിണി യുമായി കഴിഞ്ഞിരുന്ന ഒരു തലമുറയെ വിദ്യയുടെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ ഈ കാലഘട്ടത്തിലെ ഗുരുക്കന്മാർ സഹിച്ച ത്യാഗം ചെറുതല്ല.  കേവലം തുച്ഛമായ സംഖ്യ ഗ്രാൻഡ് ആയി ലഭിച്ച അധ്യാപനം രാഷ്ട്രസേവനം ആയി കണ്ട്  പോന്നവരായിരുന്നു അവർ.പാഠപുസ്തകത്തിന് അപ്പുറം പൂരക്കളി, കോൽക്കളി, കുമ്മികളി, കളരി അഭ്യാസങ്ങൾ, കുട നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു.കാർഷികവൃത്തി പ്രധാനമായിരുന്ന ഈ പ്രദേശങ്ങളിൽ കൊയ്ത്തുകാലം ഉത്സവകാലം കൂടിയായിരുന്നു.കന്നിയും മകരവും വിളവെടുപ്പിന് കാലമാണ്.ഈ കാലങ്ങളിൽ സ്കൂളുകളിൽ ഹാജർ നന്നേ കുറവായിരിക്കും അധ്യാപകർ നിർബന്ധിച്ചാലും രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് വിടുകയില്ല.പുഞ്ച ,വിരിപ്പ്  പണികളിൽ കണ്ടങ്ങൾ  ഉഴുതുമറിക്കൽ ,വിത്തിടൽ ,ഞാറുനടൽ ,കളപറിക്കൽ, കൊയ്ത്ത് ,എന്നിങ്ങനെ സ്ത്രീകളും പുരുഷന്മാരും ചെയ്യേണ്ട ജോലികൾ ഒക്കെ കുട്ടികളെയും പങ്കാളികളാക്കും.

വിളവിന്റെ വിഹിതം പാട്ടമായി കൂടലായ് താഴത്തു വീട്ടിലും ചിറക്കൽ രാജാവിനും കൊടുത്തു കൊണ്ടിരുന്നു .കാർഷിക വൃത്തിയോടൊപ്പം പണിയായുധങ്ങൾ ,മൺപാത്രങ്ങൾ ,ഓലക്കുട ,പായ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ട വിവിധ സമുദായക്കാരുണ്ടായിരുന്നു.മുണ്ടേരിക്കലം പ്രസിദ്ധമായിരുന്നു.കുഞ്ഞിരാമൻ  കുറവൻ ഇവയുടെ നിർമാണത്തിൽ അഗ്രഗണ്യനായിരുന്നത്രെ .മുണ്ടേരി പുഴയുടെ മീനിന് പ്രത്യേക സ്വാദാണെന്ന് പഴമക്കാർ പറയാറുണ്ട് .ദൂരദേശങ്ങളിൽ നിന്നുപോലും മുണ്ടേരി പുഴയിൽ മീൻ പിടിക്കാൻ വരുമായിരുന്നു .

ഗതാഗത സൗകര്യത്തിന് ജല ഗതാഗതമായിരുന്നു പ്രധാന ആശ്രയം. കുണ്ടിലക്കണ്ടിയിലെ അബൂബക്കരുടെ ബോട്ട് കക്കാട്ടേക്ക് സർവീസ് നടത്തിയിരുന്നു. കുരുമുളക്, തേങ്ങ, അടക്ക, ശർക്കര, ചെമ്മീൻ, മൺകലങ്ങൾ കടൂർ ചാലിയ തെരുവിൽനിന്ന് നെയ്യുന്ന തുണികൾ എന്നിവയൊക്കെ ബോട്ട് മാർഗം കക്കാട് എത്തിയിരുന്നു. അവിടുന്ന് പഴയ കേരളത്തിലെ വ്യാപാര തുറമുഖമായ വളപട്ടണം വഴി വിദേശരാജ്യങ്ങളിലേക്ക് എത്തിയിരുന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ആനകളെ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് മാണിയൂർ മുണ്ടേരി പ്രദേശങ്ങളിലൂടെ ആണ് കൊണ്ടുപോയിരുന്നത്. ഒരാനക്ക് കഷ്ടിച്ച് നടന്നുപോകാവുന്ന ഇട വഴിക്ക് ഇരുവശവും ഗ്രാമവാസികൾ തേങ്ങ പഴക്കുലകൾ അവൾ എന്നിവയുമായി കാത്തു നിന്നതും വിശ്രമത്തിനായി ആനയെ സ്കൂളിന്റെ മുറ്റത്തെ കശുമാവിൻ ചുവട്ടിൽ തളച്ച് അതും വിശ്രമത്തിന് ഇടവേളകളിൽ ആന തുമ്പിക്കൈകൊണ്ട് കശുമാവിൻ കൊമ്പിൽ ചുറ്റിവരിഞ്ഞ് അതും കൗതുകത്തോടെയും ഭയത്തോടെയും കണ്ടു നിന്നത് പൂർവ വിദ്യാർത്ഥിയായ കെ കെ ശ്രീധരൻ നമ്പ്യാർ തന്റെ ബാല്യകാല സ്മരണയിൽ സ്മരിക്കുന്നു.

           1916-ലെ ആദ്യ വിദ്യാർത്ഥി രാമൻ വൈദ്യരുടെ മകൻ കോരൻ കുന്നും പുറത്തും വിദ്യാർത്ഥി കുന്നത്ത് ചന്തു മാസ്റ്ററുടെ മകൾ ദേവകിയും ആണ്. 1921 മുതലാണ് മുസ്ലിം വിദ്യാർഥികൾ സ്കൂളിൽ പഠിക്കാൻ തുടങ്ങിയത്.  നടുക്കണ്ടി പുതിയപുരയിൽ മൂസ യുടെ മകൻ കുഞ്ഞിപ്പ യും നടുക്കണ്ടി പുതിയപുരയിൽ സാമിയുടെ മകൻ മമ്മാലിയും ആയിരുന്നു ആദ്യ മുസ്ലിംവിദ്യാർത്ഥികൾ. മുസ്ലിം വിദ്യാർഥികളുടെ പഠനം 1962 മുതലാണ് തുടങ്ങിയത്.1962 ഖാദർ ഇന്ത്യ മക്കളായ ആസ്യ ഉമ്മയും ജമീലയും ഇവിടെ ചേർന്നതായി രേഖപ്പെടുത്തുന്നു.  ഇതിനെ തുടക്കം കുറിക്കാൻ കഴിഞ്ഞത് സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പി കമാൽ കുട്ടി മാസ്റ്ററുടെശ്രമഫലമാണ്. അദ്ദേഹം 1962 അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

          ഐക്യ കേരളപ്പിറവിക്കുശേഷം വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടി വിദ്യാഭ്യാസത്തിന് അലകും പിടിയും മാറി. അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളിൽ ആശാവഹമായ മാറ്റങ്ങൾ വന്നു. പിന്നീട് അങ്ങോട്ട് മാറി മാറി വരുന്ന ഗവൺമെന്റ് കളിലൂടെ പലതരം വിദ്യാഭ്യാസരീതികൾ പരീക്ഷിക്കപ്പെട്ടു.

          1973 ജനുവരിയിൽ ഹെഡ്മാസ്റ്ററായ അച്യുതൻ മാസ്റ്ററുടെ ലീവ് വേക്കൻസിയിൽ താൽക്കാലികമായി കെപി പത്മിനി ടീച്ചർ സ്കൂളിൽ ചേർന്നു. രണ്ടാം ക്ലാസ് ആയിരുന്നു ചാർജ്. അന്ന് അധ്യാപികയെ കാൾ മൂന്നോ നാലോ വയസ്സ് കുറവുള്ള കുട്ടികൾ രണ്ടാം ക്ലാസിൽ ഉണ്ടായിരുന്നു എന്നത് കൗതുകമായിരുന്നു. എങ്കിലും അന്നത്തെ ഗുരുശിഷ്യബന്ധം ഇന്നത്തെക്കാൾ ദൃഢമായിരുന്നു..അമ്പാടി ഗുരുക്കൾ മകൻ ശ്രീ. കൃഷ്ണൻ ആയിരുന്നു സ്കൂൾ മാനേജർ.  ഹെഡ്മാസ്റ്റർ കണ്ണൻമാസ്റ്റർ,കമാൽ കുട്ടി മാസ്റ്റർ, പി വി മാത്യു മാസ്റ്റർ( സ്ഥലം മാറിപ്പോയി),സി എച്ച് മുഹമ്മദ് കുട്ടി മാസ്റ്റർ (അറബി അധ്യാപകൻ ) എന്നിവരായിരുന്നു ആ സമയത്ത് സ്കൂളിൽ.

          1973 ജൂൺ മാസം സ്ഥിരാധ്യാപികയായി പത്മിനി ടീച്ചർ നിയമനം നേടി.  സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ പരിതാപകരമായിരുന്നു.  വർഷാവർഷമുള്ള കെട്ടിപ്പുടി ഉണ്ടെങ്കിലും പുല്ലുമേഞ്ഞ സ്കൂളിൽ ചോർച്ച ഉണ്ടായിരുന്നു. കനത്ത കാലവർഷത്തിൽ മൺകട്ട കൊണ്ടുള്ള കുമ്മായം ടാറ്റ ചുമരിൽ കൂടി വെള്ളം ഒലിച്ചിറങ്ങുമായിരുന്നു.മൺകട്ട അലിഞ്ഞ് ചുമരുകളിൽ പല തരം ഡിസൈനുകൾ രൂപപ്പെട്ടിരുന്നു. ചോർച്ച തടയാൻ ജാതിയുടെ ഇലകൾ തിരുകി കയറ്റിയിരുന്നു. എന്നും നീളമുള്ള ഒരു ഇനി രണ്ടാം ക്ലാസിലെ മൂലയിൽ ഉണ്ടായിരുന്നു. മുഹമ്മദ് കുട്ടി മാസ്റ്റർ പിടിച്ചു കൊടുക്കുകയും കണ്ണൻമാസ്റ്റർ മുകളിൽ കയറി ചോർച്ച തടയുകയും ചെയ്യുന്നത് മഴക്കാലത്തെ പതിവ് കാഴ്ച തന്നെ. പുല്ലുമേഞ്ഞ മേൽക്കൂരയിൽ നിന്ന് വെള്ളം വീണ്  അവിടവിടെ മൺതറയിൽ കൂടി വീണിരുന്നു. കുട്ടികളിൽ നിന്ന് ഉച്ചഭക്ഷണ പാത്രങ്ങൾ ശേഖരിച്ച് അവിടവിടെ വെക്കുക പതിവായി.

         1940 ൽ അറബിക് അധ്യാപകനായി സി. എച്ച്. മുഹമ്മദ്‌ കുട്ടി മാസ്റ്റർ സ്കൂളിൽ ചേർന്നത് മുസ്ലിം കുട്ടികളുടെ വരവിനു വേഗത കൂട്ടി. മടിയന്മാരായ' മിടുക്കർ ' അന്ന് ധാരാളമുണ്ടായി. കണ്ണൻ മാസ്റ്റർ ഓരോ കുട്ടിയുടെയും വീട്ടിൽ പോയി പിടിച്ചു കൊണ്ടുവരുമായിരുന്നു.   അല്പം കുഴപ്പക്കാരനാണെങ്കിൽ ബലം പ്രയോഗിക്കാനും തൂക്കിയെടുക്കാനും കണ്ണൻ മാസ്റ്റർ തന്നെ വേണം. മാ സ്റ്ററെ കാണുമ്പോൾ  മരത്തിൽ കയറുന്നവരും പത്തായത്തിൽ ഒളിക്കുന്നവരും ഉണ്ട്.