പാരിന്റെ വേദന കാണാതെ പോകയോ പാരിൽ പിറന്നൊരീ മർത്ത്യനാം നാം. പുഴുതൻ കലമ്പലും കാറ്റിൻറെ കൊഞ്ചല്ലും കളിയൂഞ്ഞാലാടുമീ കാനനപക്ഷിയും കൊന്നകൾ പൂക്കൂമീ പാതയോരങ്ങളും കുറ്റികൾ പാറുമീ നീർച്ചാലിനോരവും പോയകാലത്തെ കുളിരാർന്നൊരോർമ്മതൻ നീറും മനസ്സിൽ നെടുവീർപ്പുമായ്നിന്നു. പാടങ്ങളെല്ലാം തരിശു നിലങ്ങളായ് കുന്നുകളെല്ലാം ഇടിച്ചു നിരത്തിട്ടംബര- ചുംബിയാം സൗധങ്ങൾ തീർക്കുന്നു. മേഘങ്ങളില്ല, മഴയില്ല ഭൂമിയിൽ വേനലിൻ തീവ്രതയേറി വലയുന്നു. ഓർക്കുക മർത്ത്യ നീ ചെയ്യുമീ കർമ്മങ്ങൾ വന്നെത്തിടും നമ്മുടെ അന്ത്യത്തിനായ്