"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 321: വരി 321:


===പരിസ്ഥിതി പഠന ക്യാംപ്@മുത്തങ്ങ, വയനാട് 2019 നവംബർ 9 to 11===
===പരിസ്ഥിതി പഠന ക്യാംപ്@മുത്തങ്ങ, വയനാട് 2019 നവംബർ 9 to 11===
[[പ്രമാണം:Muhanga camp 2.jpg|ലഘുചിത്രം|പരിസ്ഥിതി ക്യാംപിൽ പങ്കെടുത്ത വിദ്യാർത്ഥികളും അധ്യാപകരും]]
[[പ്രമാണം:Muhanga camp 2.jpg|ലഘുചിത്രം|'''പരിസ്ഥിതി ക്യാംപിൽ പങ്കെടുത്ത വിദ്യാർത്ഥികളും അധ്യാപകരും''']]
കേരള വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ 2019 നവംബർ 9 ,10, 11 തീയ്യതികളിൽ വയനാട് മുത്തങ്ങ വനം വന്യജീവി സങ്കേതത്തിൽ നടന്ന പരിസ്ഥിതി ക്യാമ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കുളിലെ 40 പരിസ്ഥിതി ക്ലബ് അംഗങ്ങളും 6 അദ്ധ്യാപകരും പങ്കെടുത്തു.നവംബർ 9 ന് രാവിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നിന്ന് വയനാടേക്ക് യാത്ര പുറപ്പെട്ടു.വൈകുന്നേരം 4.30 ന് മുത്തങ്ങയിൽ വനംവകുപ്പിന്റെ ഓഫീസിൽ എത്തി. ചായ കുടിക്ക് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരായ സജി , കുഞ്ഞുമോൻ, പ്രിയ എന്നിവർ  ക്യാമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു.6.30 മുതൽ 8.30 വരെ 'പരിസ്ഥിതി ദർശനത്തിന്റെ പുതുമാതൃക' എന്ന വിഷയത്തിൽ ശ്രീ. ബാദുഷ ക്ലാസ്സെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന പ്രസ്തുത ക്ലാസ്സ് വിദ്യാർത്ഥികൾക്ക് പുത്തനുണർവ് നൽകി. ലോകത്ത് നടക്കുന്ന എല്ലാത്തര പരിസ്ഥിതി നശീകരണവും മനുഷ്യരാശിക്ക് നേരെയുള്ള തിരിച്ചടിയാണെന്ന് പ്രളയം, വരൾച്ച തുടങ്ങി അടുത്ത കാലത്ത് ഉണ്ടായ പ്രകൃതിദുരന്തങ്ങളെ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികളുടെ സംശയങ്ങൾ ലളിതമായും ഉദാഹരണ സഹിതവും അദ്ദേഹം വിശദീകരിച്ച് കൊടുത്തു. രണ്ടാം ദിവസമായ നവംബർ 10 ന് കാട് കാണൽ യാത്രയിലായിരുന്നു എല്ലാവരും. മുത്തങ്ങയിലെ കാക്കപ്പാടം എന്ന സ്ഥലമാണ് കാട് കാണൽ യാത്രയ്ക്ക് തെരഞ്ഞെടുത്തത്. കാട്ടിലെ പക്ഷികൾ, മൃഗങ്ങൾ, ചെടികൾ, മരങ്ങൾ, പൂക്കൾ എന്നിവയെ കുറിച്ച് അറിഞ്ഞു കൊണ്ടുള്ള യാത്ര രാവിലെ 8.30 ന് തുടങ്ങി ഉച്ചയ്ക്ക് 1.30 വരെ തുടർന്നു.കാട് കാണൽ യാത്രയ്ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരായ സജി, കുഞ്ഞുമോൻ, പ്രിയ എന്നിവരും അദ്ധ്യാപകരായ മനോജ് പിലിക്കോട്, അഭിലാഷ് രാമൻ, സജിത.പി, സുബിന, ശാലിനി എന്നിവരും നേതൃത്വം നൽകി.കാട് കാണൽ യാത്രക്ക് ശേഷം ഉച്ചഭക്ഷണമായിരുന്നു. ഉച്ചയ്ക്ക് ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള മ്യൂസിയം സന്ദർശനമായിരുന്നു. പഴയ കാല കാർഷിക വീട്ടുപകരണങ്ങൾ മൃഗങ്ങൾ പക്ഷികൾ തുടങ്ങിയവയുടെ മോഡലുകൾ, ഫോസിലുകൾ, ചിത്രം, ശില്പം തുടങ്ങിയവ മ്യൂസിയത്തിലുണ്ടായിരുന്നു. വ്യത്യസ്തമായ അറിവും അനുഭവവും നൽകിയതായിരുന്നു മ്യൂസിയം സന്ദർശനം.വൈകുന്നേരത്തെ ചായ കുടിക്ക് ശേഷം പാമ്പുകളെ അടുത്തറിയുന്ന ക്ലാസ്സായിരുന്നു.പ്രശസ്ത പാമ്പ് സ്നേഹിയും മൃഗസംരക്ഷകനുമായ ശ്രീ.അഹമ്മദ് ബഷീർ ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.പാമ്പുകൾ ഉപദ്രവകാരികളല്ലെന്നും മനുഷ്യന്റെ അശ്രദ്ധയോഅതിരുകവിഞ്ഞ ആർത്തിയോ ആണ് പലപ്പോഴും പാമ്പുകളിൽ നിന്ന് ദംശനമേൽക്കാൻ കാരണമെന്നും അത് പാമ്പിന്റെ ആത്മരക്ഷയ്ക്കായുള്ള വഴിയാണെന്നും വീഡിയോ, സ്ലൈഡുകൾ, അനുഭവപാഠം എന്നിവയിലൂടെ അഹമ്മദ് ബഷീർ സർ കൂട്ടിച്ചേർത്തു. രണ്ടു ദിവസമായി നടന്ന പരിസ്ഥിതി ക്യാമ്പിലൂടെ നേടിയ അറിവുകൾ പുതുക്കുന്നതിനുള്ള ക്വിസ് മത്സരമായിരുന്നു വൈകുന്നേരം. വനം വകുപ്പ് ഉദ്യോഗസ്ഥ പ്രിയ ആയിരുന്നു ക്വിസ് മാസ്റ്റർ.ക്വിസ് മത്സരത്തിൽ എല്ലാ വിദ്യാർത്ഥികളും മികവ് പുലർത്തി. ഒന്നാം സ്ഥാനം നേഹ കൃഷ്ണനും രണ്ടും മൂന്നും സ്ഥാനങ്ങൾ സച്ചിൻ സന്തോഷ് , നന്ദന രാധാകൃഷ്ണൻ എന്നിവരും നേടി. തുടർന്ന് സാംസ്കാരിക പരിപാടികൾ നടന്നു. പാട്ടും ആട്ടവും നിറഞ്ഞ സാംസ്കാരിക പരിപാടി ഏറെ അനുഭൂതി ദായകമായിരുന്നു. പരിസ്ഥിതി ക്യാമ്പിന്റെ മൂന്നാം ദിവസമായ 11-ാം തീയ്യതി രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ഫീൽഡ് ട്രിപ് ആയിരുന്നു. മുത്തങ്ങയിൽ പടർന്നു കയറുന്ന കള സസ്യങ്ങൾ പറിച്ചു കളഞ്ഞായിരുന്നു വിദ്യാർത്ഥികളും അദ്ധ്യാപകരും വനം വകുപ്പ് അധികൃതരും ഫീൽഡ് ട്രിപ്പ് നടത്തിയത്.തുടർന്ന് ആദിമനിവാസികൾ താമസിക്കുന്ന വീട് സന്ദർശനവും അതിനടുത്തുള്ള പുഴ സന്ദർശനവും നടന്നു. പരിഷ്കാരികളെന്നു പറയുന്ന ജനത എത്രമാത്രം പരിസ്ഥിതി വിദ്വംസകരാണെന്നുള്ള തിരിച്ചറിവാണ് ആദിമനിവാസികളുടെ ജീവിതം നേരിട്ട് കണ്ടപ്പോൾ മനസ്സിലായത്. ഉച്ചയ്ക്ക് 12.30 മുതൽ സമാപന സമ്മേളനം നടന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ.സുന്ദരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.തുടർന്ന് സമ്മാനവിതരണം സർട്ടിഫിക്കറ്റ് വിതരണം ക്യാംപ് അവലോകനം എന്നിവ നടന്നു.പ്രകൃതി തന്നെ ഒരു പാഠപുസ്തകമാണെന്ന തിരിച്ചറിവായിരുന്നു മൂന്ന് ദിവസങ്ങളിലായി വയനാട് വനം വന്യ ജീവി സങ്കേതത്തിൽ നടന്ന പരിസ്ഥിതി ക്യാംപ് .ക്യാംപിലൂടെ കിട്ടിയ അറിവുകൾ കൂടെപ്പിറപ്പുകൾക്കും സഹപാഠികൾക്കും കൂടി പകർന്നു കൊടുക്കുമെന്നും മരങ്ങളും ചെടികളും പൂവും പൂമ്പാറ്റയും പക്ഷികളും മൃഗങ്ങളുമൊക്കെ ചേരുമ്പോഴാണ് ഈ പ്രപഞ്ചം ഏറ്റവും ആനന്ദകരമാവുകയെന്ന തിരിച്ചറിവോടെയാണ് ക്യാമ്പിൽ നിന്ന് എല്ലാവരും വിട പറഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിലെ അദ്ധ്യാപകരായ മനോജ് പിലിക്കോട് , അഭിലാഷ് രാമൻ, സജിത.പി, സുബിന, ശാലിനി എന്നിവരും പരിസ്ഥിതി ക്യാമ്പിന് നേതൃത്വം നൽകി.
കേരള വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ 2019 നവംബർ 9 ,10, 11 തീയ്യതികളിൽ വയനാട് മുത്തങ്ങ വനം വന്യജീവി സങ്കേതത്തിൽ നടന്ന പരിസ്ഥിതി ക്യാമ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കുളിലെ 40 പരിസ്ഥിതി ക്ലബ് അംഗങ്ങളും 6 അദ്ധ്യാപകരും പങ്കെടുത്തു.നവംബർ 9 ന് രാവിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നിന്ന് വയനാടേക്ക് യാത്ര പുറപ്പെട്ടു.വൈകുന്നേരം 4.30 ന് മുത്തങ്ങയിൽ വനംവകുപ്പിന്റെ ഓഫീസിൽ എത്തി. ചായ കുടിക്ക് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരായ സജി , കുഞ്ഞുമോൻ, പ്രിയ എന്നിവർ  ക്യാമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു.6.30 മുതൽ 8.30 വരെ 'പരിസ്ഥിതി ദർശനത്തിന്റെ പുതുമാതൃക' എന്ന വിഷയത്തിൽ ശ്രീ. ബാദുഷ ക്ലാസ്സെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന പ്രസ്തുത ക്ലാസ്സ് വിദ്യാർത്ഥികൾക്ക് പുത്തനുണർവ് നൽകി. ലോകത്ത് നടക്കുന്ന എല്ലാത്തര പരിസ്ഥിതി നശീകരണവും മനുഷ്യരാശിക്ക് നേരെയുള്ള തിരിച്ചടിയാണെന്ന് പ്രളയം, വരൾച്ച തുടങ്ങി അടുത്ത കാലത്ത് ഉണ്ടായ പ്രകൃതിദുരന്തങ്ങളെ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികളുടെ സംശയങ്ങൾ ലളിതമായും ഉദാഹരണ സഹിതവും അദ്ദേഹം വിശദീകരിച്ച് കൊടുത്തു. രണ്ടാം ദിവസമായ നവംബർ 10 ന് കാട് കാണൽ യാത്രയിലായിരുന്നു എല്ലാവരും. മുത്തങ്ങയിലെ കാക്കപ്പാടം എന്ന സ്ഥലമാണ് കാട് കാണൽ യാത്രയ്ക്ക് തെരഞ്ഞെടുത്തത്. കാട്ടിലെ പക്ഷികൾ, മൃഗങ്ങൾ, ചെടികൾ, മരങ്ങൾ, പൂക്കൾ എന്നിവയെ കുറിച്ച് അറിഞ്ഞു കൊണ്ടുള്ള യാത്ര രാവിലെ 8.30 ന് തുടങ്ങി ഉച്ചയ്ക്ക് 1.30 വരെ തുടർന്നു.കാട് കാണൽ യാത്രയ്ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരായ സജി, കുഞ്ഞുമോൻ, പ്രിയ എന്നിവരും അദ്ധ്യാപകരായ മനോജ് പിലിക്കോട്, അഭിലാഷ് രാമൻ, സജിത.പി, സുബിന, ശാലിനി എന്നിവരും നേതൃത്വം നൽകി.കാട് കാണൽ യാത്രക്ക് ശേഷം ഉച്ചഭക്ഷണമായിരുന്നു. ഉച്ചയ്ക്ക് ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള മ്യൂസിയം സന്ദർശനമായിരുന്നു. പഴയ കാല കാർഷിക വീട്ടുപകരണങ്ങൾ മൃഗങ്ങൾ പക്ഷികൾ തുടങ്ങിയവയുടെ മോഡലുകൾ, ഫോസിലുകൾ, ചിത്രം, ശില്പം തുടങ്ങിയവ മ്യൂസിയത്തിലുണ്ടായിരുന്നു. വ്യത്യസ്തമായ അറിവും അനുഭവവും നൽകിയതായിരുന്നു മ്യൂസിയം സന്ദർശനം.വൈകുന്നേരത്തെ ചായ കുടിക്ക് ശേഷം പാമ്പുകളെ അടുത്തറിയുന്ന ക്ലാസ്സായിരുന്നു.പ്രശസ്ത പാമ്പ് സ്നേഹിയും മൃഗസംരക്ഷകനുമായ ശ്രീ.അഹമ്മദ് ബഷീർ ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.പാമ്പുകൾ ഉപദ്രവകാരികളല്ലെന്നും മനുഷ്യന്റെ അശ്രദ്ധയോഅതിരുകവിഞ്ഞ ആർത്തിയോ ആണ് പലപ്പോഴും പാമ്പുകളിൽ നിന്ന് ദംശനമേൽക്കാൻ കാരണമെന്നും അത് പാമ്പിന്റെ ആത്മരക്ഷയ്ക്കായുള്ള വഴിയാണെന്നും വീഡിയോ, സ്ലൈഡുകൾ, അനുഭവപാഠം എന്നിവയിലൂടെ അഹമ്മദ് ബഷീർ സർ കൂട്ടിച്ചേർത്തു. രണ്ടു ദിവസമായി നടന്ന പരിസ്ഥിതി ക്യാമ്പിലൂടെ നേടിയ അറിവുകൾ പുതുക്കുന്നതിനുള്ള ക്വിസ് മത്സരമായിരുന്നു വൈകുന്നേരം. വനം വകുപ്പ് ഉദ്യോഗസ്ഥ പ്രിയ ആയിരുന്നു ക്വിസ് മാസ്റ്റർ.ക്വിസ് മത്സരത്തിൽ എല്ലാ വിദ്യാർത്ഥികളും മികവ് പുലർത്തി. ഒന്നാം സ്ഥാനം നേഹ കൃഷ്ണനും രണ്ടും മൂന്നും സ്ഥാനങ്ങൾ സച്ചിൻ സന്തോഷ് , നന്ദന രാധാകൃഷ്ണൻ എന്നിവരും നേടി. തുടർന്ന് സാംസ്കാരിക പരിപാടികൾ നടന്നു. പാട്ടും ആട്ടവും നിറഞ്ഞ സാംസ്കാരിക പരിപാടി ഏറെ അനുഭൂതി ദായകമായിരുന്നു. പരിസ്ഥിതി ക്യാമ്പിന്റെ മൂന്നാം ദിവസമായ 11-ാം തീയ്യതി രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ഫീൽഡ് ട്രിപ് ആയിരുന്നു. മുത്തങ്ങയിൽ പടർന്നു കയറുന്ന കള സസ്യങ്ങൾ പറിച്ചു കളഞ്ഞായിരുന്നു വിദ്യാർത്ഥികളും അദ്ധ്യാപകരും വനം വകുപ്പ് അധികൃതരും ഫീൽഡ് ട്രിപ്പ് നടത്തിയത്.തുടർന്ന് ആദിമനിവാസികൾ താമസിക്കുന്ന വീട് സന്ദർശനവും അതിനടുത്തുള്ള പുഴ സന്ദർശനവും നടന്നു. പരിഷ്കാരികളെന്നു പറയുന്ന ജനത എത്രമാത്രം പരിസ്ഥിതി വിദ്വംസകരാണെന്നുള്ള തിരിച്ചറിവാണ് ആദിമനിവാസികളുടെ ജീവിതം നേരിട്ട് കണ്ടപ്പോൾ മനസ്സിലായത്. ഉച്ചയ്ക്ക് 12.30 മുതൽ സമാപന സമ്മേളനം നടന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ.സുന്ദരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.തുടർന്ന് സമ്മാനവിതരണം സർട്ടിഫിക്കറ്റ് വിതരണം ക്യാംപ് അവലോകനം എന്നിവ നടന്നു.പ്രകൃതി തന്നെ ഒരു പാഠപുസ്തകമാണെന്ന തിരിച്ചറിവായിരുന്നു മൂന്ന് ദിവസങ്ങളിലായി വയനാട് വനം വന്യ ജീവി സങ്കേതത്തിൽ നടന്ന പരിസ്ഥിതി ക്യാംപ് .ക്യാംപിലൂടെ കിട്ടിയ അറിവുകൾ കൂടെപ്പിറപ്പുകൾക്കും സഹപാഠികൾക്കും കൂടി പകർന്നു കൊടുക്കുമെന്നും മരങ്ങളും ചെടികളും പൂവും പൂമ്പാറ്റയും പക്ഷികളും മൃഗങ്ങളുമൊക്കെ ചേരുമ്പോഴാണ് ഈ പ്രപഞ്ചം ഏറ്റവും ആനന്ദകരമാവുകയെന്ന തിരിച്ചറിവോടെയാണ് ക്യാമ്പിൽ നിന്ന് എല്ലാവരും വിട പറഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിലെ അദ്ധ്യാപകരായ മനോജ് പിലിക്കോട് , അഭിലാഷ് രാമൻ, സജിത.പി, സുബിന, ശാലിനി എന്നിവരും പരിസ്ഥിതി ക്യാമ്പിന് നേതൃത്വം നൽകി.


5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/961646" എന്ന താളിൽനിന്ന് ശേഖരിച്ചത്