"ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ഒരു വെള്ളപ്പൊക്കത്തിൽ തിരിച്ചറിയാം ജീവന്റെ തുടിപ്പുകൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
        നാമെല്ലാം വളർത്തു ജീവികളെ  ഇഷ്ടപ്പെടുന്നവരാണ്. ഒരു അപകടം വരുമ്പോൾ, അല്ലെങ്കിൽ ഒരു പ്രകൃതിദുരന്തം സംഭവിക്കുമ്പോൾ നമ്മൾ ചിലപ്പോഴെങ്കിലും നമ്മളെ ആശ്രയിച്ചു ജീവിക്കുന്ന വളർത്തു ജീവികളെ മറന്നു പോകുന്നു. മനുഷ്യൻ തന്റെ ജീവൻ രക്ഷിക്കാനുള്ള പ്രയാണത്തിനിടയ്ക്ക് ഇതുപോലെ മറന്നു പോയ ഒരു നായയുടെ കഥയാണ് തകഴിയുടെ 'ഒരു വെള്ളപ്പൊക്കത്തിൽ.'


ഇതുപോലെയുള്ള മറന്നു പോകലുകൾ പ്രളയ സമയത്തെ പ്രധാന കാഴ്ചകളിലൊന്നാണ്. പശു, ആട്, നായ മുതലായ കൂട്ടിനകത്ത് വളർത്തുന്ന ജീവികളെ പ്രകൃതിദുരന്ത സമയത്ത് തുറന്നു വിട്ടാൽ ഒരു പക്ഷേ അവയ്ക്ക് ജീവൻ രക്ഷിക്കാനായേക്കാം. അതിനു പോലും മറന്നു പോകുന്ന മനുഷ്യമനസ്സുകൾ ഇന്ന് സമൂഹത്തിൽ കുറവല്ല. തെണ്ടി വർഗ്ഗം, രണ്ടിടങ്ങഴി, കയർ, ചെമ്മീൻ തുടങ്ങിയ തകഴിയുടെ മറ്റു കൃതികൾ പോലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ നിസ്സഹായത ഈ കൃതിയിലും വ്യക്തമാണ്.  'ഒരു വെള്ളപ്പൊക്കത്തിൽ' എന്ന ഈ കൃതി ചർച്ച ചെയ്യുന്നത് ചേന്നപ്പറയൻ എന്ന മനുഷ്യന്റെ വളർത്തുനായ വെള്ളപ്പൊക്കത്തിന്റെ സമയത്ത് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ്.
വെള്ളമിറങ്ങുമെന്ന് കരുതി ചേന്നനും ഗർഭിണിയായ പറച്ചിയും നാലു കുട്ടികളും അവരെ ആശ്രയിച്ചു ജീവിക്കുന്ന ഒരു പട്ടിയും പൂച്ചയും രണ്ട് ദിവസമായി വെള്ളത്തിൽ നിൽക്കുന്നു. വെള്ളമുയരുമെന്ന് മനസ്സിലായപ്പോൾ മേൽക്കൂര പൊളിച്ച് ചേന്നൻ മുകളിലൂടെ പുറത്തേയ്ക്ക് നോക്കി കൂക്കി വിളിച്ചു. ഭാഗ്യം കൊണ്ട് ഒരാൾ വള്ളവുമായി വന്നു. പറച്ചിയെയും ശേഷിക്കുന്നവരെയും കയറ്റിയപ്പോൾ പൂച്ചയും വള്ളത്തിലേക്ക് ചാടി. മറ്റൊരാൾ വിളിച്ചപ്പോൾ വള്ളവുമായി അങ്ങോട്ടു നീങ്ങി. നായയുടെ കാര്യം ആരും ഓർത്തില്ല. അങ്ങുമിങ്ങും മണപ്പിച്ച് നായ തിരിച്ചു വന്നപ്പോൾ അവിടെ ആരുമില്ല. അവൻ നിസ്സഹായനായി മോങ്ങാൻ തുടങ്ങി. രാത്രിയായി. അവന്റെ യജമാനനെക്കുറിച്ചുള്ള ഓർമകൾ തേങ്ങലായി മാറി. പിറ്റേന്ന് മാനം അല്പനേരം  തെളിഞ്ഞു. പക്ഷേ ആ വെളിച്ചവും അസ്തമിച്ചു. ഇടയ്ക്ക് വരുന്ന വള്ളക്കാരും മറ്റും പ്രതീക്ഷയേകി നിരാശനാക്കി. പിന്നീടു വന്ന മോഷ്ടാക്കളോടു അവൻ നന്ദിയല്ല, മറിച്ച് വിഷാദവും ദൈന്യതയും പ്രതീക്ഷയും തുളുമ്പുന്ന, എന്നാൽ ഭയപ്പെടുത്തുന്ന കുരയാണ് പ്രകടിപ്പിച്ചത്. ആ നായയുടെ കടി കിട്ടിയ മോഷ്ടാവും, സുഹൃത്തും അവന്റെ നിസ്സഹായത മനസ്സിലാക്കിയില്ല. ഇടയ്ക്ക് ഒഴുകി കുടിലിലടിഞ്ഞ ഉറുമ്പിനോടുള്ള അവന്റെ പെരുമാറ്റം അതിന്റെ നിഷ്കളങ്കതയെ പ്രതിഫലിപ്പിക്കുന്നു. ഒഴുകി വന്ന പശുവിന്റെ ശവശരീരം അവന്റെ വിശപ്പകറ്റി. എന്നാൽ അതേ സമയം തന്നെ മുതലയുടെ ഭക്ഷണമായി അവൻ മാറി. അവനു വേണ്ടി എന്നപോലെ അത്രയും നേരം നിന്ന മേൽക്കൂര തന്റെ സംരക്ഷണം പോയതിനാലാവാം അതേ നിമിഷം നിലംപതിച്ചു. വെള്ളമിറങ്ങിയപ്പോൾ വന്ന ചേന്നൻ കണ്ട കാഴ്ച ആരുടെയും കണ്ണു നനയിക്കുന്നതായിരുന്നു.
ചെറുതെങ്കിലും ചിന്തിപ്പിക്കുന്ന കഥ. ഒരു നീണ്ട നോവൽ വായിച്ച അനുഭൂതി വായിച്ചു കഴിഞ്ഞപ്പോൾ തോന്നി. ചില ചെറുകഥകൾ നീണ്ട നോവലുകളേക്കാൾ ചിന്തിപ്പിക്കുന്നതും തീവ്രമായ വികാരങ്ങൾ സമ്മാനിക്കുന്നതുമാണ്. അനാവശ്യമായ വലിച്ചു നീട്ടലുകൾ ഇല്ല. പങ്കു വയ്ക്കേണ്ട കാര്യങ്ങൾ വ്യക്തവും ലളിതവുമായി അവതരിപ്പിച്ചിരിക്കുന്നു. അധികമാരും ചിന്തിക്കാത്ത പ്രമേയം. വാങ്മയ ചിത്രങ്ങൾ കൃതിയുടെ ഭംഗി കൂട്ടുന്നു.
വെള്ളപ്പൊക്കങ്ങളും പ്രകൃതിദുരന്തങ്ങളും സ്വാഭാവികമെങ്കിലും ചിലപ്പോഴെങ്കിലും മനുഷ്യരും അതിനു വഴിയൊരുക്കുന്നു. അശാസ്ത്രീയമായ കൃഷിയിടങ്ങളും മറ്റും ഇനിയും ദുരന്തമുഖമായ കവളപ്പാറകൾ സൃഷ്ടിച്ചേക്കാം. നമുക്ക് ഒരു പക്ഷേ രക്ഷപെടാനായേക്കാം. എന്നാൽ ഇനിയും ചേന്നന്റെ നായപോലുള്ള ജീവികളുടെ മരണം ഒഴിവാക്കാമെന്ന് ഉറപ്പില്ല. അങ്ങനെ ചിന്തിച്ചാൽ ഭരണഘടന നമുക്ക് ഉറപ്പു നല്കുന്ന ജീവിക്കാനുള്ള അവകാശം നമുക്ക് മറ്റു ജീവജാലങ്ങൾക്ക് അർഹിക്കാനാവില്ലെന്ന് സാരാംശം. 'ബഷീർ' പറഞ്ഞു വച്ചതു പോലെ 'ഭൂമിയിലെ അവകാശികൾ മനുഷ്യർ മാത്രമല്ല' എന്ന് ബുദ്ധിജീവിയായ മനുഷ്യർ ചിലപ്പോൾ മറന്നു പോകുന്നു.
ഈ കൃതിയുടെ അവസാന വാക്യമായ 'അതിന്റെ ഒരു ചെവി മുറിഞ്ഞിരിക്കുന്നു. തൊലി അഴുകിപ്പോയതിനാൽ നിറം എന്തെന്ന് അറിഞ്ഞു കൂട' എന്നത് അവ്യക്തമായ എന്തോ ചിലത് ഒളിപ്പിച്ചു വച്ചിരിക്കുന്നു.കഥയുടെ തുടക്കത്തിൽ പറയുന്നതനുസരിച്ച് ചേന്നന്റെ യജമാനൻ നേരത്തേ തന്നെ സുരക്ഷിത സ്ഥലത്ത് എത്തി. ശേഷിക്കുന്നവർക്ക് വളളമുണ്ടെങ്കിൽ സുരക്ഷിതസ്ഥലത്ത് എത്താം. ഇല്ലെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കണം. ഇത് അന്നത്തെ സാമൂഹിക അവസ്ഥയെ വെളിപ്പെടുത്തുന്നു.പട്ടിക്ക് യജമാനനോടുള്ള ആത്മാർത്ഥത കഥയിലുടനീളം പ്രതിഫലിക്കുമ്പോഴും ഒരു സാഹചര്യത്തിൽ അത് ഇനി മനുഷ്യരെ സ്നേഹിക്കില്ലെന്ന അവസ്ഥയിലേക്ക് നീങ്ങുന്നുണ്ട്. അതിന് യജമാനനോടുള്ള ആത്മാർത്ഥത തിരിച്ചു ലഭിക്കുന്നില്ലെന്ന വിഷമമായിരിക്കാം അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. 'പുര കത്തുമ്പോൾ വാഴവെട്ടുക' എന്ന പഴഞ്ചൊല്ലിന് അനുസൃതമായി വെള്ളപ്പൊക്ക സമയം മോഷണത്തിന് വിനിയോഗിക്കുന്ന കള്ളൻമാരെയും കഥയിൽ കഥാകാരൻ പരാമർശിച്ചിരിക്കുന്നു.സഹജീവിസ്റ്റേഹത്തിലേക്കും, അവയ്ക്ക് നല്കേണ്ട കരുതലിലേക്കും വിരൽ ചൂണ്ടുന്ന ഈ കൃതി ഇന്നത്തെ സമൂഹത്തിൽ പ്രസക്തമാണ്.
{{BoxBottom1
| പേര്= ആശ്രയ.പി.പുഷ്പൻ
| ക്ലാസ്സ്=9 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എച്ച്.എസ്.തടിക്കടവ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13770
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/756665" എന്ന താളിൽനിന്ന് ശേഖരിച്ചത്