"ഗവ. എച്ച് എസ് എസ് പൂത്തൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 70: | വരി 70: | ||
വിദ്യാലയത്തിന് അപ്പര്‍പ്രൈമറിയായി ഉയര്‍ത്തിയ കാലത്തു തന്നെയായിരുന്നു വൈദ്യുതിയുടെ വരവ്. 1952ല്‍. മകനെ നാവികസേനയില്‍ സേവനത്തിനയച്ചതിന് ഒരു പിതാവ് അവകാശമായി ചോദിച്ചുവാങ്ങിയതാണത്രേ വൈദ്യുതി. അത്തരം സഹായങ്ങള്‍ വിദ്യാലയത്തിനു കിട്ടാന്‍ പിന്നെയും വൈകി. പക്ഷേ, അക്ഷരസ്നേഹികള്‍ അറച്ചു നിന്നില്ല. നാട്ടുകാരുടെ പിരിവും അദ്ധ്യാപകരുടെ തുശ്ചമായ ശമ്പളത്തിന്റെ ചെറിയൊരു പങ്കുമൊക്കെ വികസനത്തിനുള്ള ഓഹരിയായിത്തീര്‍ന്നു.ഗുരുശ്രേഷ്ഠരായ പരമേശ്വര പണിക്കരും ശങ്കരവാരിയരും എന്‍. ശങ്കരനുമെല്ലാം തങ്ങളാലാവുന്നത്ര വിദ്യാലയ വികസനത്തിനായി പണിയെടുത്തു.സമാന സൈകര്യങ്ങളുള്ള വിദ്യാലയങ്ങള്‍ കടയിരിപ്പിലും മണീടിലും മാത്രമുണ്ടായിരുന്ന അക്കാലത്ത് തൊട്ടടുത്തുള്ള കുട്ടികളാണ് വിദ്യാ സമ്പാദനത്തിനായെത്തിയിരുന്നത്. അന്നത്തെ അംഗബലം | വിദ്യാലയത്തിന് അപ്പര്‍പ്രൈമറിയായി ഉയര്‍ത്തിയ കാലത്തു തന്നെയായിരുന്നു വൈദ്യുതിയുടെ വരവ്. 1952ല്‍. മകനെ നാവികസേനയില്‍ സേവനത്തിനയച്ചതിന് ഒരു പിതാവ് അവകാശമായി ചോദിച്ചുവാങ്ങിയതാണത്രേ വൈദ്യുതി. അത്തരം സഹായങ്ങള്‍ വിദ്യാലയത്തിനു കിട്ടാന്‍ പിന്നെയും വൈകി. പക്ഷേ, അക്ഷരസ്നേഹികള്‍ അറച്ചു നിന്നില്ല. നാട്ടുകാരുടെ പിരിവും അദ്ധ്യാപകരുടെ തുശ്ചമായ ശമ്പളത്തിന്റെ ചെറിയൊരു പങ്കുമൊക്കെ വികസനത്തിനുള്ള ഓഹരിയായിത്തീര്‍ന്നു.ഗുരുശ്രേഷ്ഠരായ പരമേശ്വര പണിക്കരും ശങ്കരവാരിയരും എന്‍. ശങ്കരനുമെല്ലാം തങ്ങളാലാവുന്നത്ര വിദ്യാലയ വികസനത്തിനായി പണിയെടുത്തു.സമാന സൈകര്യങ്ങളുള്ള വിദ്യാലയങ്ങള്‍ കടയിരിപ്പിലും മണീടിലും മാത്രമുണ്ടായിരുന്ന അക്കാലത്ത് തൊട്ടടുത്തുള്ള കുട്ടികളാണ് വിദ്യാ സമ്പാദനത്തിനായെത്തിയിരുന്നത്. അന്നത്തെ അംഗബലം | ||
80 ല്‍ താഴെ മാത്രം. | 80 ല്‍ താഴെ മാത്രം. | ||
1952 ഒക്ടോബര്‍ 28. രണ്ടു പതിറ്റാണ്ടിലധികം സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന വി. ജെ.മാത്യു സാര്‍ | |||
പുത്തന്‍ കുരിശ് സ്ക്കൂളില്‍ നിന്നും സ്ഥലം മാറ്റം കിട്ടി സ്ക്കൂളിലെത്തിയത് അന്നായിരുന്നു. സ്ഥലവാസികളുടെ ആഗ്രഹവും സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധവും ആ വരവിനു പിന്നിലുണ്ടായിരുന് ന്നതാണ് വാസ്തവം. അന്നുതൊട്ട് വിദ്യാലയം ചവിട്ടിക്കയറിയ പടവുകള്‍ , വികസനത്തിന്റെ മേഖലകള്‍ എല്ലാം മാത്യു സാറിന്റെ ഓര്‍മ്മ പുസ്തകത്തില്‍ മിഴിവുറ്റ ചിത്രങ്ങളാണിപ്പോഴും. അക്കഥകളൊക്കെ പുതിയ തലമുറയ്ക്കായി അദ്ദേഹം പങ്കുവെയ്ക്കുമ്പോള്‍ അമ്പതാണ്ടുകള്‍ക്കപ്പുറമുള്ള ചരിത്രത്തിന്റെ ചുരുള്‍ നിവരുകയാണ്. | |||
നാട്ടുകാരില്‍ നിന്ന് നെല്ല് ശേഖരിച്ചു വിറ്റ് സ്ക്കൂള്‍ ഫര്‍ണാച്ചറുകള്‍. തൊഴില്‍ വാരങ്ങളില്‍ കുട്ടികളുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി , ചരിഞ്ഞുകിടന്നിരുന്ന സ്ക്കൂള്‍ കോമ്പൗണ്ട് മൂന്നു തട്ടാക്കി. മണ്ണുകൊണ്ട് മാടി ,മുളങ്കമ്പുനാട്ടി. വഴിവക്കിലെ പൊടിശല്യം മൂലം കിണര്‍വെള്ളം മോശമായപ്പോള്‍ താഴെ പുതിയ കിണര്‍. തെക്കേ അറ്റത്തെ പാറ,എഞ്ചിനീയറുമായുള്ള സൗഹൃദവും അതമൂമുള്ള സ്വാധീനവുമുപയോഗിച്ച് പൊട്ടിച്ചു. തെക്കുവശത്ത് കയ്യാല, മുന്‍വശത്ത് മതില്‍, അദ്ധ്യാപകരുടെ സഹായത്താല്‍ ശൗചാലയങ്ങള്‍, ചോദ്യക്കടലാസ്സുകള്‍ തയ്യാറാക്കാന്‍ സൈക്ലോസ്റ്റൈല്‍ മെഷീന്‍, സ്ക്കൂളിന്റെ നിലവാരമുയര്‍ത്താന്‍ പരിശ്രമിച്ച നാളുകളായിരുന്നു അതെന്ന് അതെന്ന് മാത്യു സാര്‍ ഓര്‍മ്മിക്കുന്നു. | |||
നല്ലൊരു കളിസ്ഥലം വേണമെന്നായപ്പോള്‍ സഹായവുമായി സര്‍ക്കാരിന്റെ പ്രതിനിധിയായ തഹസീല്‍ദാര്‍ അന്വേഷണത്തിനെത്തി. സമീപവാസികളിലൊരാളുടെ 75 സെന്റ് സ്ഥലം ഏറ്റെടുക്കാന്‍ , സ്ഥലമുടമയുടെ വിസമ്മതം പരിഗണിക്കാതെ തഹസീല്‍ദാര്‍ ശിപാര്‍ശ ചെയ്തു. “വധഭീഷണിപോലം നേരിട്ടാണ് കളിസ്ഥലം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത് "- മാത്യൂ സാര്‍ ആരോടും പരിഭവമില്ലാതെ കൂട്ടിച്ചേര്‍ക്കുന്നു. | |||
കളിസ്ഥലം വന്നതോടെ കുട്ടികള്‍ക്ക് ആവേശമായി. അടുത്തുള്ളവര്‍ക്കും അകലെയുള്ളവര്‍ക്കും കളിക്കാന്‍ പ്രത്യേകം പ്രത്യേം ടൈംടേബിള്‍. പലതരം കളികള്‍ ഉണ്ടായിരുന്നു. വോളീബോള്‍, ഫുട്ബോള്‍, ബഡ്മിന്റന്‍, റിംഗ് ടെന്നീസ് എന്നിങ്ങനെ. പാമ്പാക്കുടയില്‍ നിന്ും പുത്തന്‍കുരിശില്‍ നിന്നുമൊക്കെ പഠിതാക്കള്‍ എത്തിക്കൊണ്ടിരുന്ന അക്കാലത്ത് ഇന്റര്‍സ്ക്കൂള്‍ ഗെയിംസിലും വിദ്യാലയം പങ്കാളിയായി. വിജയവും സ്വന്തമാക്കിക്കൊണ്ടിരുന്നു. | |||
1950 കളില്‍ വിദ്യാലയത്തിന്റെ മാത്രമല്ല ദേശത്തിന്റെയും വികസനം ലക്ഷ്യമാക്കിയിരുന്നുവെന്ന് മാത്യു സാര്‍ ഓര്‍മ്മിക്കുന്നു. കിട്ടാനുള്ളതെല്ലാം സ്വന്തമാക്കണമെന്ന ഇശ്ചാശക്തിക്ക് പിന്തുണയുമായി നാട്ടുകാരും മുന്നോട്ടു വന്നു. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ മാത്രം തപാല്‍ എത്തിയരുന്ന പൂത്തൃക്കയില്‍ 1953 ല്‍ പുതിയൊരു പോസ്റ്റോഫീസ് സ്ഥാപിക്കാന്‍ പരിചയക്കാരനായ പോസ്റ്റ്മാസ്റ്ററാണ് സഹായിച്ചത്. പേരിനു മാത്രം പുസതകങ്ങളുണ്ടായിരുന്ന വായനശാലയ്ക്കായി പിരിവെടുത്ത് ആവര്‍ഷം തന്നെ കെട്ടിടെ പണിതു. പു്തകങ്ങള്‍ ശേഖരിച്ചു. അദ്ധ്യാപകനായിരുന്ന ശ്രീ.വി.ടി. വര്‍ക്കി, പൗരപ്രമുഖരായ ശ്രീ.സി.സി. മാണി, ശ്രീ. എം. ചാക്കോപിള്ള തുടങ്ങിയവരുടെ സഹായസഹകരണങ്ങളും വിസ്മരിക്കാനാവില്ലെന്ന് ദീര്‍ഘകാലം വാനശാലയുടെ പ്രിഡന്റായിരുന്ന മാത്യു സാര്‍ ഓര്‍മ്മിക്കുന്നു. പുത്തന്‍കരിശില്‍ പ്രവര്‍ത്തിച്ചിരുന്ന ടീച്ചേഴ്സ് അസോസിയേഷന്റെ സെന്റര്‍ പൂത്തൃക്ക സ്ക്കൂളിലേയ്ക്ക് മാറ്റി സ്ഥാപിച്ചതും അക്കാലത്തുതന്നെ. | |||
പുതിയ പടവുകളിലേയ്ക്ക് | |||
ഒമ്പതാണ്ട് നീണ്ടുനിന്ന പരിശ്രമങ്ങളാണ് വിദ്യാലയത്തെ ഹൈസ്ക്കൂളായി പടികയറാന്‍ സഹായിച്ചത്. ഹൈസ്ക്കൂളിനായി ആദ്യം അപേക്ഷ നല്‍കിയത് 1956 ല്‍ ആയിരുന്നു. 1957,58,59,60,61,62,63 വര്‍ഷങ്ങളിലും അപേക്ഷ നല്‍കി. ഫലമുണ്ടായില്ല. | |||
1964.ശ്രീ.ആര്‍ ശങ്കറാണ് മുഖ്യമന്ത്രി. വിദ്യാഭ്യാസ വകുപ്പിന്റെയും ചുമതല അദ്ദേഹത്തിനു തന്നെ. ഇത്തവണയും അപേക്ഷ നല്‍കി പ്രതീക്ഷയോടെ കാത്തിരുന്നു. ആദ്യ ലിസ്റ്റില്‍ പൂത്തൃക്കയില്ല. മൂവാറ്റുപുഴ എം.എല്‍.എ. യും ഭക്ഷ്യ മന്ത്രിയുമായിരുന്ന ശ്രീ. ഇ.പി. പൗലോസിനെക്കണ്ട് സ്ഥലം എം.എല്‍.എ. ശ്രീ. എന്‍.പി. വര്‍ഗീസ് സാര്‍ സഹായം അഭ്യര്‍ത്ഥിച്ചു. അങ്ങനെ രണ്ടാമത്തെ പട്ടികയില്‍ പൂത്തൃക്ക വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുന്നതിനുള്ള സാഹചര്യമൊരുങ്ങി.ഈ നേട്ടത്തിനു സഹായിച്ചത് ശ്രീ.എന്‍. പി. വര്‍ഗീസ് എം.എല്‍.എ. യുടെ ഇടപെടല്‍ തന്നെയായിരുന്നുവെന്നത് പ്രത്യേകം സ്മരണീയമത്രേ. വിദ്യാലയത്തിന്റെ ആരംഭകാലത്ത് അതിനു നേതൃത്വം കൊടുത്ത പുരവത്ത് പൈലിയുടെ പുത്രനാണ് എന്‍.പി. വര്‍ഗ്ഗീസ്. അതു കാലം തലമുറകളിലേയ്ക്ക് കൈമാറിക്കൊടുത്ത മറ്റൊരു നിയോഗം! | |||
പക്ഷെ പുതിയ പ്രശ്നങ്ങള്‍ തലയുയര്‍ത്തി. ഹൈസ്ക്കൂളാകണമെങ്കില്‍ മൂന്ന് ഏകേകര്‍ സ്ഥലം വേണം. 25 സെന്റ് കുറവുണ്ട്. ശ്രീ.മേലേത്ത് കുഞ്ഞപ്പന്റെ പണംകൊടുത്തു വാങ്ങി. ധനസമാഹരണത്തിനാശ്രയം നാട്ടുകാരില്‍ നിന്നുള്ള പിരിവു തന്നെ. 1964 ല്‍ എട്ടാം ക്ലാസ്സ് ആരംഭിച്ചു. | |||
അദ്ധ്യാപക -രക്ഷാകര്‍ത്തൃ സമിതിയെന്ന സംവിധാനമൊക്കെ വരുന്നത് കാലമേറെക്കാഴിഞ്ഞായിരുന്നു. പക്ഷെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടയുണ്ടായിരുന്നു. വാര്‍ഷിക സമ്മേളനങ്ങളില്‍ അവരും കലാപരപരിപാടികള്‍ അവതരിപ്പിച്ചു. അധികമാവേശം കായികമേളയുടെ വേളകളിലായിരുന്നു. | |||
ഗാന്ധിജി വിഭാവനം ചെയ്ത അടിസ്ഥാന വിദ്യാഭ്യാസം സ്ക്കൂളുകളില്‍ നടപ്പിലാക്കിയപ്പോള്‍ ഇവിടെയും ഒരു തുണിനെയ്ത്തു കേന്ദ്രം ആരംഭിച്ചു. തൃശൂര്‍ക്കാരനായ കെ. എ. അച്യുതമേനോന്‍ സാറിനായിരുന്നു നേതൃത്വം. | |||
അദ്ധ്യാപക ക്ഷാമം അക്കാലത്തെ വിദ്യാലയങ്ങളുടെ പ്രധാന പ്രശ്നമായിരുന്നു. ഇവിടത്തെ പ്രധാനാധ്യാപകന്റെ അര്‍പ്പണബോധവും വിദ്യാലയത്തിന്റെ പ്രശസ്തിയും അധികൃതരില്‍ മതിപ്പുണ്ടാക്കിയിരുന്നതിനാല്‍ അധ്യാപക തസ്തികള്‍ പെട്ടെന്നു തന്നെ നികത്തപ്പെട്ടു. കെ. അച്യുതമേനോന്‍ , ആര്‍. രാമചന്ദ്രന്‍ നായര്‍ (ഡ്രില്‍ മാസ്റ്റര്‍), രാമന്‍ കര്‍ത്താ(കണക്ക്), പി.ജി. വര്‍ഗീസ്(ഹിന്ദി), എ.കെ. നാരായണപിള്ള(മലയാളം), എന്നിങ്ങനെ സമര്‍ത്ഥരായ അദ്ധ്യാപകര്‍. സ്ഥിരോത്സാഹികളായ കുട്ടികള്‍. 1966 – 67 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി പാഠശാലയുടെ പടിയിറങ്ങി. (ആദ്യ ബാച്ചിലെ ശ്രീ. എം. വി. ചെറിയാന്‍, ശ്രമതി. എം. പി. ലീല എന്നീവര്‍ പിന്നീട് അദ്ധ്യാപകരായി ഇതേ സ്ക്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്തു.) | |||
അന്നൊക്കെ അധ്യാപകരിലധികവും പുരുഷന്മാരായിരുന്നു. വിദ്യാര്‍ത്ഥികളില്‍ മൂന്നിലൊരുഭാഗം മാത്രമായിരുന്നു പെണ്‍കുട്ടികള്‍. രാമമംഗലത്തും പുത്തന്‍കുരിശിലും ഹൈസ്ക്കൂളുകള്‍ ഉണ്ടായിട്ടുപോലും കുട്ടികള്‍ക്കിരിക്കാന്‍ സ്ഥലം തികയാതെ വന്നിരുന്നു. 1960 കളിലും 70 കളിലും പള്ളിക്കെട്ടിടത്തില്‍ കുട്ടികളെയിരുത്താന്‍ പള്ളിയധികൃതരുടെ സന്മനസ്സ് തുണയായി. -പൂര്‍വ്വ പുണ്യങ്ങളാണല്ലോ പൂത്തൃക്കയുടെ പൈതൃകം ! | |||
1969 ല്‍ 18 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വി. ജെ. മാത്യു സാര്‍ ബൈസ്ക്കൂള്‍ ഹെഡ്മാസ്റ്ററായി പ്രമോഷന്‍ ലഭിച്ച് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലേയ്ക്കു പോയി. 1972 മുതല്‍ എറണാകുളം ജില്ലയിലെ മാറാടിയില്‍ മൂന്നു വര്‍ഷം. 1974 ജനുവരി നാലാം തിയതി പൂത്തൃക്ക ഹൈസ്ക്കൂളിന്റെ പ്രധാനാധ്യാപകനായി മാത്യു സാര്‍ മടങ്ങിയെത്തി. 1978 ല്‍ 30 വര്‍ഷത്തെ വിശിഷ്ട സേവനത്തിനു ശേഷം അദ്ദേഹം വിരമിച്ചു. രണ്ടു ദശാബ്ദത്തിലധികം ഈ വിദ്യാലയത്തിന്റെ വികസനത്തിനു നല്‍കിയ സംഭാവനകളെക്കുറിച്ചു ചോദിച്ചാല്‍ മൃദു സ്വരത്തില്‍എണ്ണിയെണ്ണിപ്പറയന്‍ ഏറെയുണ്ട് മാത്യു സാറിന്. ഓരോന്നും പറഞ്ഞു നിര്‍ത്തുന്നതിനൊടുവില്‍ വിനയാന്വിതമായ ഒരു ചിരി. അഹന്താലേശമില്ലാത്ത ആത്മ സംതൃപ്തി കണ്‍കളില്‍. | |||
പിന്നെയും ഗുരു പരമ്പരകള്‍ | |||
വിദ്യാലയ വികസനത്തിന്റെ നാള്‍ വഴികളില്‍ പ്രകാശം പരത്തിയ ഗുരു പരമ്പരയുടെ കാലം നൂറ്റാണ്ടോളം നീളുന്നതാണ്. 1964 ല്‍ ഹൈസ്ക്കൂളായശേഷം ഇന്ന് 2010 ല്‍ എത്തിനില്‍ക്കുമ്പോള്‍ നാല്‍പപ്പത്തിയാറു വര്‍ഷങ്ങള്‍ക്കുള്ളില്‍ 27 പ്രധാനാദ്ധ്യാപകര്‍ സേവനമനുഷ്ഠിച്ചു. അവര്‍ക്കൊപ്പം സമഗ്ര സംഭാവനകളാല്‍ വിദ്യാലയത്തെ സമ്പന്നമാക്കിയ അദ്ധ്യാപക പ്രതിഭകള്‍, പൗരപ്രമുഖര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ദേശവാസികള്‍........ നമ്മെ ഇവിടംവരെ എത്തിക്കാന്‍ തുണച്ചവരുടെ നിര നീളുകയാണ്. | |||
1995 മുതല്‍ ചെറുതും വലുതുമായ കലയളവുകളില്‍ പ്രധാന അദ്ദ്യാപകരായിരുന്ന ശ്രീമതി.കെ. ആനികുര്യന്‍, ശ്രീമതി. വി.എന്‍ ആരിഫ, ശ്രീമതി. പി. എ. ഓമന എന്നിവരുടെ കാലത്ത് ഹയര്‍സെക്കന്ററിക്കായി ശ്രമങ്ങളുണ്ടായി. 2006 ഓഗസ്റ്റ് മൂന്നാം തിയതി ആ സ്വപ്നവും സഫലമായി. പ്രധാന അധദ്ധ്യാപികയായ ശ്രീമതി. കെ. പി. തങ്കമ്മ ടീച്ചറുടെ നേതൃത്വത്തില്‍ അദ്ധ്യാപകരും അഭ്യുദയകാംഷികളും ഒത്തൊരുമിച്ച് ശ്രമിച്ചതിന്റെ ഫലമായി വിദ്യാലയം വളര്‍ച്ചയുടെ മേല്‍ നിലയിലെത്തി. | |||
ഒരുവശത്ത് ഭൗതിക സാഹചര്യങ്ങളൊരുക്കാന്‍ ശ്രമം നടക്കുമ്പോള്‍ മറുവശത്ത് പഠന നിലവാരം ഉയര്‍ത്താനുള്ള കഠിനാധ്വാനത്തിനായിരുന്നു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. ആ മുന്നേറ്റത്തിന്റെ ഫലമായാണ് 2004 ല്‍ നൂറുമേനിയുടെ വിജയകിരീടത്തില്‍ മുത്തമിട്ടത്. അതെല്ലാം സമീപകാല ചരിത്രമായി നമ്മുടെ കണ്‍മുന്നിലുണ്ട്. | |||
പുറമേ നിന്നു നോക്കിയാല്‍ കാഴചവട്ടത്തിലൊതുങ്ങാത്തത്രയും വിശാലമായ കെട്ടിട സമുച്ചയം, കലാ കായിക രംഗത്തെ അസൂയാര്‍ഹമായ നേട്ടങ്ങള്‍ തുടങ്ങിയവ അടുത്തറിുന്നവര്‍ക്കുമാത്രം ബോധ്യപ്പെടുന്ന , നമ്മുടെ ആത്മ ബലങ്ങളാകുന്നു. ഏറ്റവും നല്ല പി.ടി.എ, മികച്ച പ്രധാന അദ്ധ്യാപകന്‍ എന്നിങ്ങനെ പുരസ്ക്കാര ജേതാക്കളുടെ കൂട്ടത്തിനലും പൂത്തൃക്ക വിദ്യാലയം ഒന്നാം നിരയില്‍ത്തന്നെ. വിദ്യാഭ്യാസത്തിന്റെ പുതിയ മുഖത്തിന് അരങ്ങൊരുക്കിക്കൊണ്ട് 2006-07 ല്‍ പ്രീപ്രൈമറിക്കും തുടക്കമായി. | |||
ഓര്‍മ്മകളുടെ ഒരുപാട് അടരുകള്‍ പിന്നിട്ട് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെത്തി നില്‍ക്കുകയാണ് നാം. നേട്ടങ്ങള്‍ കൈയെത്തിപ്പിടിച്ച നീണ്ട കാലയളവിനുള്ളില്‍ ഈ സരസ്വതീ ക്ഷേത്രത്തില്‍ നിന്നും അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേയ്ക്ക് പടര്‍ന്ന പ്രഗല്‍ഭര്‍ എത്രയെത്ര ! അവരില്‍ ചിലരെയെങ്കിലും പരാമര്‍ശിക്കാതെ വയ്യ. ഡോ.എം. പി. മത്തായി(പ്രമുഖ ഗാന്ധിയന്‍,അദ്ധ്യാപകന്‍,എം.ജി. സര്‍വകലാശാല ഗാന്ധിയന്‍ സ്റ്റഡീസ് മുന്‍ ഡയറക്ടര്‍),ഡോ.അച്ചന്‍ അലക്സ്(പ്രൊഫ.കോലഞ്ചേരി മെഡിക്കല്‍ കോളേജ്), വി. പി. ജോയ് ഐ.എ എസ്,എം. എ സുരേന്ദ്രന്‍,ജയകുമാര്‍ ചെങ്ങമനാട് (പ്രമുഖ യുവ കവി), റിയജോയി(യുവ കവയിത്രി)............. സമസ്ത മണ്ഡലങ്ങളിലും നക്ഷത്ര തിളക്കത്തോടെ വിരാജിക്കുന്നവര്‍ ഏറെയുണ്ട്. | |||
നാട്ടിന്‍ പുറത്തെ ഒരുസര്‍ക്കാര്‍ വിദ്യാലയം നേട്ടങ്ങളുടെ നെടുമ്പാതകള്‍ താണ്ടിയ കഥകളില്‍ ചിലതാണ് പറയാന്‍ ശ്രമിച്ചത്. പുതിയ തലമുറയും ഇക്കഥകള്‍ അറിയണം. അവര്‍ക്കതു പറഞ്ഞുകൊടുക്കാന്‍ പാഠശാലയില്‍ നിന്നു പടിയിറങ്ങിപ്പോയ പതിനായിരങ്ങളുണ്ട്. പൂതതൃക്കയുടെ അതിരുകള്‍ക്കപ്പുറത്തേയ്ക്ക് നീളുന്ന ജനസഞ്ജയമുണ്ട്. | |||
'ഭൂതകാലത്തില്‍ പ്രഭാവ തന്തുക്കളാല്‍ | |||
ഭൂതിമത്തായൊരു ഭാവിയെ നെയ്കനാം ' | |||
എന്ന വള്ളത്തോള്‍ വചനങ്ങളുടെ പൊരുളറിഞ്ഞ് പുതിയവര്‍ പഴയ കഥകള്‍ക്ക് കാതോര്‍ക്കട്ടെ.മുന്നിലേയ്ക്കു നീളുന്ന പാതയില്‍ അവരുടെ പാതമുദ്രകള്‍ പതിയാന്‍ കലം കാത്തിരിക്കുകയാണ്. | |||
<br />(സ്ക്കൂള്‍ മാഗസിനായ 'രഥ്യ' യില്‍ പ്രസിദ്ധീകരിച്ചത്) | <br />(സ്ക്കൂള്‍ മാഗസിനായ 'രഥ്യ' യില്‍ പ്രസിദ്ധീകരിച്ചത്) | ||