"നിർമ്മല ഹൈസ്കൂൾ കബനിഗിരി/അക്ഷരവൃക്ഷം/മൗനനൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മൗനനൊമ്പരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മൗനനൊമ്പരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മൗനനൊമ്പരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br> മനസ്സിനെ മഥിക്കുന്ന ചിന്തകൾ തന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയായ പ്രിയപ്പെട്ട ഡയറിയുടെ ഇതളുകളിലേക്ക് പകർത്തിക്കഴിഞ്ഞപ്പോൾ എനിക്ക് തെല്ലൊരാശ്വാസം തോന്നി.
<p> <br> മനസ്സിനെ മഥിക്കുന്ന ചിന്തകൾ തന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയായ പ്രിയപ്പെട്ട ഡയറിയുടെ ഇതളുകളിലേക്ക് പകർത്തിക്കഴിഞ്ഞപ്പോൾ എനിക്ക് തെല്ലൊരാശ്വാസം തോന്നി.

20:46, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മൗനനൊമ്പരം


മനസ്സിനെ മഥിക്കുന്ന ചിന്തകൾ തന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയായ പ്രിയപ്പെട്ട ഡയറിയുടെ ഇതളുകളിലേക്ക് പകർത്തിക്കഴിഞ്ഞപ്പോൾ എനിക്ക് തെല്ലൊരാശ്വാസം തോന്നി. ജീവിതം എന്നത് എത്ര നിഷ്ഫലമാണ് എന്ന് തിരിച്ചറിഞ്ഞ നാളുകളാണ് കടന്നു പോകുന്നത് .മണിമന്ദിരങ്ങളുടെ അകത്തളങ്ങളിലാകെ മരണത്തിന്റെ മണിനാദങ്ങൾ.വൻ തിരകളുയർത്തുന്ന കൊടുങ്കാറ്റു പോലെ വൻ കരകളെയാകെ മഹാമാരി പിടിച്ചുലക്കുന്നു. നെഞ്ചകം വിങ്ങുന്ന ലക്ഷങ്ങൾക്കിടയിൽ നോവിന്റെ ചെറു കനലെരിയുന്ന മനസ്സുമായി ഞാനും. പഠനത്തെ ശപിച്ച്,യൂണിഫോമിനെ വെറുത്ത്, കളിക്കാൻ സമയമില്ലെന്ന് പരിതപിച്ച എനിക്ക് ഇപ്പോൾ സമയം മുഴുവൻ ബാക്കിയാണ്. ഒരു മാസത്തിലേറെയായി സ്കൂൾ ബാഗൊന്ന് തുറന്നിട്ട്. അസഹനീയമാണ് ഫ്ളാറ്റിലെ ഏകാന്തത.എന്റെ അച്ഛൻ നഗരത്തിലെ കോവിഡ് സെന്റർ ആയി പ്രവർത്തിക്കുന്നആശുപത്രിയിലെ ഡോക്ടറാണ്. വീട്ടിലെത്തുന്നത് ചുരുക്കം. വന്നാൽത്തന്നെ ഇടപഴകാറില്ല. അദൃശ്യനായി വിലസുന്ന രോഗാണു എനിക്ക് പലപ്പോഴും മാത്രം കിട്ടാറുണ്ടായിരുന്ന സ്നേഹ ചുംബനങ്ങളെപ്പോലും കവർന്നെടുത്തിരിക്കുന്നു. ജനാലയുടെ ഇടുപ്പമുള്ള ഇഴകൾക്കിടയിലൂടെ മുഖം അമർത്തി ഞാൻ താഴേക്ക് നോക്കി. താഴെ എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർ ഒത്തുചേർന്ന് കളിക്കുന്നു. ഇത്തിരിപ്പോന്ന ആ കളിമുറ്റം അവർക്കിപ്പോൾ സ്കൂൾ ഗ്രൗണ്ടിനേക്കാൾ വിശാലമാണ്. പടിക്കെട്ടുകൾ ഇറങ്ങിച്ചെന്ന് അവരോടൊപ്പം കൂടാൻ മനസ്സ് തുടിക്കുന്നു. പക്ഷെ ഒരേ ബെഞ്ചിലിരുന്ന് ഉച്ചഭക്ഷണപ്പൊതി എന്നും പങ്കിട്ട് കഴിച്ചിരുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി അഷിതയുടെ കണ്ണുകളിൽ തെളിഞ്ഞ ഭീതിയും അകൽച്ചയും ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുകയാണ്. രാവും പകലും മഹാമാരിയോട് പൊരുതുന്ന ഒരച്ഛന്റെ മകളായി പോയതിനാൽ അവൾ എന്നെപ്പോലും ഭയപ്പെടുന്ന;അകറ്റി നിർത്തുന്നു. എങ്കിലും എനിക്ക് തികഞ്ഞ അഭിമാനം തോന്നുന്നു. മരണത്തിന്റെ ആഴക്കയങ്ങളിലേക്ക് മുങ്ങിത്താണു പോകുന്ന അനേകരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഒരച്ഛന്റെ മകളാണു ഞാൻ. ഊണും ഉറക്കവും ഇല്ലാതെ രാപകൽ അധ്വാനിക്കുന്ന ഓരോ ആരോഗ്യ പ്രവർത്തകർക്കും ഉള്ള പ്രാർഥനാ പുഷ്പങ്ങളായി ഈ കുറിപ്പുകൾ സമർപ്പിച്ചു കൊണ്ട് തെളിഞ്ഞ മനസ്സോടെ എന്റെ ഏകാന്തതയിലേക്ക് മടക്കം.......