"A L P S KOTTANELLOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം വിശദീകരണം) |
(ചരിത്രം വിശദീകരണം) |
||
| വരി 37: | വരി 37: | ||
[[{{PAGENAME}} / ചരിത്രം | ചരിത്രം ]] | # [[{{PAGENAME}} / ചരിത്രം | ചരിത്രം ]] | ||
<b>ആമുഖം</b> | <b>ആമുഖം</b> | ||
10:55, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| A L P S KOTTANELLOOR | |
|---|---|
| വിലാസം | |
കൊറ്റനെല്ലൂർ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 10-01-2017 | 23516 |
- ചരിത്രം
- ഭൗതീക സൗകര്യങ്ങൾ
- മാനേജ്മെന്റ്
- പാഠ്യേതര പ്രവർത്തനങ്ങൾ
- മുൻസാരഥികൾ
- അധ്യാപകർ
- പി.ടി.എ
- ഒ.എസ്.എ
- വഴികാട്ടി
ആമുഖം
സര്‍വ്വശിക്ഷാ അഭിയാന്‍ തൃശൂര്‍ ജില്ലയുടെ ഈവര്‍ഷത്തെ വിദ്യാഭ്യാസ പദ്ധതികളില്‍ ഒന്നാണ് വേരുകള്‍ തേടി എന്ന പ്രവര്‍ത്തന പരിപാടി. ഒാരോ ദേശത്തിന്‍റെയും സാംസ്കാരിക പൈതൃകം കണ്ടെത്തുന്നതിനുള്ള ഈ പരിപാടി മുന്‍തലമുറകള്‍ കാലാനുസൃതമായി എങ്ങനെ ജീവിച്ചുവെന്നും എങ്ങനെയെല്ലാം ചിന്തിച്ചിരുന്നുവെന്നും കണ്ടെത്താന്‍ നമ്മെ സഹായിക്കുന്നു. ജില്ലയിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഈ പ്രവത്തനത്തില്‍ പങ്കാളികളാകുന്നുവെന്നതാണ് ഇതിന്‍റെ സവിശേഷത. ഞങ്ങളുടെ സ്കൂള്‍ സ്ഥിതിചെയ്യുന്ന പട്ടേപ്പാടം പ്രദേശത്തിന്‍റെയും അതിനടുത്ത് സ്ഥിതി ചെയ്യുന്ന പുത്തന്‍ചിറ, കുന്നുമ്മല്‍ക്കാട്, പൂന്തോപ്പ് തുടങ്ങിയ പ്രദേശങ്ങളുടെയും സാമൂഹിക പശ്ചാത്തലമാണ് ഞങ്ങള്‍ അന്വേഷിച്ചത്. ഞങ്ങളുടെ പ്രദേശത്തിന്‍റെ വേരുകള്‍ തേടിയുള്ള ഈ പ്രവര്‍ത്തനത്തില്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും സാംസ്കാരിക പ്രവര്‍ത്തകരും ഇതില്‍ പങ്കെടുത്തു.
വേരുകള്‍ തേടിയുള്ള ഞങ്ങളുടെ യാത്രയുടെ ആരംഭം ഞങ്ങളുടെ സ്കൂളിന്‍റെ പേരില്‍ നിന്ന് തന്നെ ആയിരുന്നു. അജ്ഞതയും അന്ധവിശ്വാസങ്ങലും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്ന, അക്ഷരാഭ്യാസത്തിന് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ 78 വര്‍ഷം മുന്പ് സ്ഥാപിതമായതാണ് ഞങ്ങളുടെ വിദ്യാലയം. പാലാഴി അപ്പുമേനോന്‍ മാനേജരും ഹെഡ്മാസ്റ്ററുമായാണ് വിദ്യാലയം ആരംഭിച്ചത്. ചുരുങ്ങിയ ചില വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീ. കൈതവളപ്പില്‍ കൃഷ്ണന്‍ മാനേജരായി നിയമിക്കപ്പെടുകയും ശ്രീ. ശങ്കരമേനോന്‍ ഹെഡ്മ്സ്റ്ററായി ചാര്‍ഡെടുക്കുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിന്‍റെ പേര് എ.എല്‍.പി. എസ് കൊറ്റനെല്ലൂര്‍ എന്നാണെങ്കിലും ഞങ്ങളുടെ സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം പട്ടേപ്പാടം എന്നാണ് അറിയപ്പെടുന്നത്. ഞങ്ങലുടെ സ്കൂളും പട്ടേപ്പാടം സ്കൂള്‍ എന്നാണ് അറിയപ്പെടുന്നത്. പട്ടയം കിട്ടിയ പാടമാണത്രേ പട്ടേപാടമായി മാറിയത്. ഞങ്ങളുടെ സ്കൂളിന്‍റെ 200 മീറ്റര്‍ തെക്കുമാറി കുതിരത്തടം എന്ന സ്ഥലമുണ്ട്. ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് കുതിരയെ കെട്ടിയിരുന്ന സ്ഥലമായിരുന്ന ഇതെന്നും അങ്ങനെയാണ് കുതിരത്തടം എന്ന് പേര് വന്നതെന്നും പറയപ്പെടുന്ന. കുന്നുകളും കാടുകളും നിറഞ്ഞ ഉയര്‍ന്ന സ്ഥലങ്ങളും തെങ്ങന്‍ തോപ്പുകളും നെല്‍പ്പാടങ്ങളും നിറഞ്ഞ താഴ്ന്ന സ്ഥങ്ങളും അവക്കു നടുനിലൂടെ ഒഴുകിന്ന കൊച്ചു തോടുകളും നിറഞ്ഞ ഒരു ഇടനാടന്‍ പ്രദേശമാണിത്.
വരേണ്യവര്‍ഗത്തിനു മാത്രം വിദ്യാഭാസം ലഭ്യമാടിരുന്ന കാലഘട്ടത്തില പട്ടേപ്പാടം , കുറ്റിപ്പുറം, പുത്തന്‍ചിറ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുള്ള ഏക ആശ്രയം പട്ടേപ്പാടം സ്കൂള്‍ ആയിരുന്നു. ഇവിടത്തെ വിദ്ാര്‍ത്ഥികളില്‍ ഭൂരിഭാഗവും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മക്കളായിരുന്നു.
പലരും പട്ടിണിക്കാരും അര്‍ദ്ധപട്ടിണിക്കാരുമ്യിരുന്ന. കീറിയതോ പഴകിയതോ ആയ പസ്ത്രം ധരിച്ചാണ് അധികം പേരും വിദ്യലയത്തില്‍ വന്ന്രുന്നത്. ആണ്‍കുട്ടികളില്‍ പലരും ഷര്‍ട്ടില്ലാതെ ട്രൗസറോ മുണ്ടോ മാത്രമായി വരികയെന്നത് ഒരു സാധാകണ സംഭവമായിരുന്നു.
സ്കൂള്‍ കെട്ടിടം ഒാലമേഞ്ഞതും ചുമരെന്നുമില്ലാത്തതുമായിരുന്ന. നിലത്തിരുന്നാണ് പഠിച്ചിരുന്നത്. ഒന്ന്, രണ്ട് ക്ലാസുകളില്‍ സ്ലേറ്റ് മാത്രവും മൂന്ന്, നാല് ക്ലാസുകളില്‍ ചരിത്രം, പൗരധര്‍മം എന്നീ പുസ്തകങ്ങളുമായിരുന്നു. ആദ്യകാലത്ത് എഴുത്തോലയും എഴുത്താണിയും ആയിരുന്ന എഴുതുവാന്‍ ഉപയോഗിച്ചിരുന്നത്. തൂവല്‍ മഷിയില്‍ മുക്കിയും എഴുതിയിരുന്നു. പിന്നീട് സ്റ്റീല്‍ പേന മഷിയില്‍ മുക്കി എഴുതുന്ന രിതിയും ഉണ്ടായിരുന്നു. മഷിക്കട്ട വെള്ളത്തില്‍ അലിയിച്ചാണ് അന്നെക്കെ മഷിയുണ്ടാക്കിയിരുന്നത്. അന്നും വിദ്യാഭ്യാസം സൗജന്യമായിരുന്നു.
1950 കളുടെ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ കുറേപേര്‍ ചെറിയ കച്ചവടക്കാരായിരുന്നു. കശുവണ്ടി ധാരാളമുള്ള കാലമായിരുന്നു അത്. കപ്പലണ്ടിയും ചുക്കുണ്ട എന്ന മധുരപലഹാരവും കാശിനും കശുവണ്ടിക്കും വില്‍ക്കുകയായിരുന്നു പതിവ്. ഇപ്പോള്‍ കേള്‍ക്കുന്പോള്‍ അതിശയം തോന്നാമെങ്കിലും അന്ന് സ്കൂള്‍ കോന്പൗണ്ടില്‍ ഇതെല്ലാം വ്യാപകമായിരുന്നു. അന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി സ്കൂളില്‍ വിതരണം ചെയ്തിരുന്നത്. അന്നത്തെ അധ്യാപകരെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. അന്ന് കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കിയിരുന്നത്.
പഠന ലക്ഷ്യം
കുട്ടികളില്‍ അന്വേഷണ താല്‍പര്യം വളര്‍ത്തിയെടുക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും സ്വന്തം ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആശയസംഗ്രഹണം നടത്തുന്നതിനും ഗ്രഹിച്ച ആസയങ്ങള്‍ സംഗ്രഹിച്ച് അവതരിപ്പിക്കന്നതിനും സാമൂഹിക കൂട്ടായ്മ മെച്ചപ്പെടുത്തുന്നതിന് അധ്യാപരെ പ്രാപ്തരാക്കുന്നതിനും. നാട്ടറിവുകളുടെ പ്രാധാന്യം ബോധ്യപ്പെടുന്നതിനും അവ ശേഖരിക്കുകയും വിതരണം ചെയ്യേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുന്നതിനും പ്രാദേശിക അറവുകളെ കുറിച്ച് ധാരണ നേടുന്നതിനും, ശേഖരിക്കന്നതിനും സ്വന്തം സാംസ്കാരിക പൈതൃകം തിരിച്ചറിയുന്നതിന്. പ്രദേശിക അറിവുകളെ പരസ്പരം പങ്ക് വയ്ക്കുന്നതിനും സ്വാശികരിക്കുന്നതിനുമുള്ള കഴിവുനേടുന്നതിനും പ്രാദേശിക കൂട്ടായ്മ രൂപപ്പെടുത്തുന്നതിന് സാമൂഹിക ചരിത്ര രചനയില്‍ പങ്കാളികളാകുന്നതിന്
ഗതാഗതം
ആദ്യകാലത്ത് ഇന്ധനം ഉപയോഗിച്ച് ഒാടുന്ന വാഹനങ്ങള്‍ ഒന്നും തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ഗതാഗതത്തിന് പ്രധാനമായും കാളവണ്ടിയെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതത്തിന് ആനുയോജ്യമായ റോഡുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നവ നടപ്പാതകള്‍ മാത്രമായിരുന്നു. ദൂരസ്ഥലങ്ങളിലേക്ക് പോലും ആളുകള്‍ കാല്‍നടയായിട്ടാണ് പോയിരുന്നത്. ഈ പ്രദേശത്ത് വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ കാളവണ്ടി പോലും ഉണ്ടായിരുന്നള്ളൂ.
സ്കൂളിന്റ വടക്കുഭാഗത്ത് റേഷന്‍ കടയുടെ മുന്നിലൂടെയുള്ള വഴി കൊച്ചി രാജ്യത്തെ വലിയ റോഡായിരുന്നെന്നും രാജാവ് പാലങ്ങള്‍ കൂടാതെയുള്ള വഴി കണ്ടെത്തിയതാണെന്നും പറയുന്നുണ്ട്.
വാര്‍ത്താവിനിമയം
വാര്‍ത്താവിനിമയം ഭൂരിഭാഗവും നടന്നിരുന്നത് ആളുകള്‍ നേരിട്ടുപോയി പറഞ്ഞാണ്. വാര്‍ത്താവിനിമയത്തിന് അഞ്ചലാഫീസും അഞ്ചലോട്ടക്കാരും ആയിരുന്നു. അഞ്ചലോട്ടക്കാരുടെ കൈയില്‍ കൂന്തംപോലെയുള്ള ഒരുപകരണും മണിയും ഉണ്ടായിരുന്നവെന്നും പറയപ്പെടുന്നു.
തൊഴില്‍
ഈ പ്രദേശത്തെ പ്രധാനതൊഴില്‍ കൃഷി ആയിരുന്നു. ബീഡി തെറുപ്പ്, മണ്‍പാത്രനിര്‍മാണം, പായനെയ്ത്ത്, കൂട്ട, മുറം നെയ്ത്ത്, എന്നീ തൊഴിലുകളും ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഇന്ന് കുറെയൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും ഇപ്പോഴും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പടുന്നവരാണ്. കാര്‍ഷിക ജോലികളില്‍ നിന്നുള്ള വരുമാനം വളരെ തുച്ഛമായിരുന്നു. കൂലിക്കായി പലപ്പോഴും ധാന്യങ്ങളും മറ്റാഹാര സാധനങ്ങളുമാണ് ലഭിക്കാറ്. തൊഴിലുടമകള്‍ തൊഴിലാളികളോട് വളരെ ക്രൂരമായും അടിമകളോടെന്നപോലെയുമാണ് പെരുമാറിയിരുന്നത്.
കൃഷി
നെല്‍കൃഷിയായിരുന്നു കൂടുതലും. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കരപ്പാടങ്ങളിന്‍ കൃഷിയിറക്കിയിരുന്നു. പറന‍്പിലും നെല്‍കൃഷി ചെയ്തിരുന്നു. തേമാലി, ഞാല് കൃഷി എന്നീ പേരുകളിലാണ് അത് അറിയപ്പെട്ടിരുന്നത്. അന്ന് പ്രധാനമായും ഉപയോഗിച്ചിരുന്ന നെല്‍വിത്തിനങ്ങള്‍ തുള്‍ക്കിടാവ്, നവര, കരുവാന്‍ കരി എന്നിവയായിരുന്ന. എള്ള, ചാമ എന്നിവയും പാടങ്ങളില്‍ ഇടവിളയായി കൃഷി ചെയ്തിരുന്നു. പറന്പില്‍ തെങ്ങ്, വാഴ, കവുങ്ങ്, ഉഴുന്ന്, വെറ്റില, കുരുമുളക്, പച്ചക്കറികള്‍ എന്നിവയും കൃഷിചെയ്തിരുന്നു.
നിലം ഉഴുകുന്നതിന് കരി, നുകം എന്നിവയാണ് ഉപയോഗിച്ചിരുന്നത്. കാള, പോത്ത് എന്നീ മൃഗങ്ങളാണ് കരി വലിച്ചിരുന്നത്. നേരം പുലരുന്പോള്‍ തുടങ്ങി അന്തിയാവോളം പണിയെടുക്കണമായിരുന്ന. കൃഷിയില്‍ നിന്ുള്ള ആദായം ഭൂരിഭാഗവും കൈപ്പറ്റിയിരുന്നത് ജന്മിമാരായിരുന്നു. ഭൂമി പാട്ടത്തിനെടുത്താണ് അന്നൊക്കെ കൃഷി ചെയ്തിരുന്നത്. പാട്ടക്കാരന്‍ കൃഷിങൂമിയില്‍ നിന്നുള്ള ആദായം കാഴ്ചക്കുലയോടൊപ്പം കൊണ്ടുകൊടുക്കുന്ന രീതിയായിരുന്നു അന്ന് നിലനിന്നിരുന്നത്. പണിയെടുക്കുന്ന കുടിയാന്മാര്‍ ജന്മിയുടെ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുകയും അവിടെ പണിയെടുക്കുകയുമാണ് ചെയ്തിരുന്നത്.
അയിത്തംപോലുള്ള അനാചാരങ്ങള്‍ നിലനിന്നിരുന്ന കാലമായിരുന്നു അന്ന്. കൂടിയാന്മാര്‍ക്ക് വീടിന്‍റെ വടക്കു വശത്ത് കുഴി കുഴിച്ച് അതില്‍ ഇല വെച്ച് അതിലാണ് ഭക്ഷണം കൊടുത്തിരുന്നത്. പറന്പില്‍ കൃഷി ചെയ്തുണ്ടാക്കുന്ന സാധനങ്ങള്‍ തന്നെയാണ് ആഹാരമായി ഉപയോഗിച്ചിരുന്നത്. കാശിനു പകരം സാധനങ്ങള്‍ കൊടുത്ത് സാധനങ്ങള്‍ കൈമാറുന്ന രീതിയായിരുന്നു അന്ന്.
ജലസ്രോതസ്സ്
വെള്ളത്തിനായി കിണര്‍, കുളം, തോട് എന്നിവയെയാണ് ആശ്രയിച്ചിരുന്നത്.
ജലസേചനം
തോടുകളില്‍ ചിറകെട്ടി വയലുകളിലേയ്ക് വെള്ളം വിട്ടും കോള്‍പാടങ്ഹളില്‍ ജലചക്രം ചവിട്ടിയും ജലസേചനം നടത്തിയിരുന്നു. ജലസേചനത്തിലായി തുലാത്തേക്ക്, കാളത്തേക്ക്, കൈത്തേക്ക്, വേത്ത്, കയറ്റുകൊട്ട എന്നീ ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. അന്ന് ഇന്നത്തേക്കാള്‍ അധ്വാനഭാരം കൂടുതലായിരുന്നു. ഇന്നത്തെ പോലെ ക്ലിപ്ത സമയമോ ക്ലിപ്തവേതനമോ ഉണ്ടായിരുന്നില്ല. പകലന്തിയോളം പണിയെടുത്താലും കിട്ടുന്ന വേതനം വളരെ തുച്ഛമായിരുന്നു.
ഭരണം
പണ്ട് നമ്മുടെ നാട്ടില്‍ രാജഭരണമായിരുന്നു. ഈ പ്രദേശത്തെ തര്‍ക്കങ്ങള്‍ക്കൊക്കെ പരഹാരം കാണുന്നതിന് നാട്ടുപ്രമാണിമാരെ ചുമതലപ്പെടുത്തിയിരുന്നു. നാട്ടുപ്രമാണിമാര്‍ പറയുന്നത് മറ്റുള്ളവര്‍ അനുസരിച്ച് പോന്നിരുന്നു. കുറ്റവും ശിക്ഷയും പോലീസ് സ്റ്റേഷനിലാണ് നടപ്പാക്കിയിരുന്നത്.
അനുബന്ധം
വിവരശേഖരണത്തിന് ഞങ്ങളെ സഹായിച്ചവര്‍
1. ശ്രീ. സുകുമാരന്‍ തൈപറന്പില്‍, കൊറ്റനെല്ലൂര്‍, വയസ്സ് 84 2. ശ്രീ. കെ.കെ. സെയ്തു. കൊടകര പറന്പില്‍, കൊറ്റനെല്ലൂര്‍, വയസ്സ് 63, തൊഴില്‍ കച്ചവടം 3. ശ്രീ. വൈപ്പന്‍കാട്ടില്‍ നാരായണന്‍. കൊറ്റനെല്ലൂര്‍, വയസ്സ് 85, തൊഴല്‍ കൃഷി 4. ശ്രീ.കെ.കെ. ചന്ദ്രശേഖരന്‍ മാസ്റ്റര്‍, കൈതവളപ്പില്‍, കൊറ്റനെല്ലൂര്‍, (റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍), വയസ്സ് 63, തൊഴില്‍ ഗ്രന്ഥശാലാ സംഘം മുകുന്ദപുരം താലൂക്ക് സെക്രട്ടറി
സഹായക പ്രസിദ്ധീകരണങ്ങള്‍
പഞ്ചായത്ത് വികസന രേഖ
പഞ്ചായത്ത് പ്രസിദ്ധീകരണമായ ഗ്രാമജാലകത്തിനു വേണ്ടി ശ്രീ.കെ.കെ. ചന്ദ്രശേഖരന്‍ മാസ്റ്റര്‍ തയ്യാറാക്കിയ, എ.എല്‍.പി. സ്കൂള്‍ കൊറ്റനെല്ലൂര്‍ അവലോകനവും അനുസ്മരണവും എന്ന ലേഖനം