"ജി യു പി എസ് ചെന്നലോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sahadulla (സംവാദം | സംഭാവനകൾ)
Sahadulla (സംവാദം | സംഭാവനകൾ)
വരി 113: വരി 113:
ഗിരിവർഗക്കാർ പാർത്തു പോന്ന ഇടങ്ങളാണ് ഇന്നത്തെ തരിയോട് പഞ്ചായത്തിലെ ഭൂ പ്രദേശങ്ങൾ. പിൽക്കാലത്ത് ഭൂവുടമകളായി നായർ പ്രമാണിമാർ ഇവിടെ കുടിയിരുത്തപ്പെട്ടു. അവരുടെ കുടിയാന്മാരായാണ് ഇന്നത്തെ ചെന്നലോട് പ്രദേശത്തുള്ള മുസ്ലിംകളുടെ പൂർവ്വീകർ എത്തിപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയായിരുന്നു ഇവരുടെ കടന്ന് വരവ്. വടക്കേ വയനാട്ടിലേക്ക് കുടിയേറിയ വടകര താലൂക്കിലെ മാപ്പിളമാർ അവിടെ നിന്ന് കൂടുതൽ കൃഷി യോഗ്യമായ ഇടങ്ങൾ തേടിയാണ് തെക്കോട്ട് നീങ്ങിയത്. വിരലിലെണ്ണാവുന്ന കുടുംബങ്ങളായിരുന്നു ചെന്നലോട് വന്നു താസമാക്കിയത്. ഏറെ താമസിയാതെ ഓല കൊണ്ട് മറച്ച ചെറിയൊരു നിസ്കാരപ്പള്ളി പണിത് ഇവർ ആരാധനാ കർമ്മങ്ങൾ ആരംഭിച്ചു. ഈ പള്ളി പിന്നീട് ജുമുഅത്ത് പള്ളിയായി മാറിയത്.എടത്തിൽ ഓമന നമ്പ്യാരാണ് പള്ളി നിൽക്കുന്ന ഭൂമി കൈമാറിയത്.പള്ളിക്കുളവും ഖബറിസ്ഥാനും കൂട്ടത്തിലുണ്ട്. അക്കാലത്ത്‌ വിദൂരങ്ങളിൽ നിന്ന് ഈ ഖബറിസ്ഥാനിലേക്ക് മയ്യിത്തുകൾ കൊണ്ടു വരാറുണ്ടായിരുന്നുവത്രെ, മഴക്കാലത്ത് വലിയ വെള്ളപ്പൊക്കത്തിന്റെ ആണ്ടുകളിൽ പുറം നാട്ടുകാർക്ക് മയ്യിത്ത് കൊണ്ടുവരാൻ സാധ്യമാവാത്തപ്പോൾ ചെന്നലോട്ടുകാർ പാണ്ടി എടുത്ത് അക്കരേക്ക് തുഴഞ്ഞു പോയി മയ്യത്ത് ഏറ്റുവാങ്ങി വന്നു മറവ് ചെയ്യുമായിരുന്നുവത്രെ. പത്തു വൈത്തിൽ പുത്തൂർ, ഞെരളേരി, തുരുത്തി, പത്തായാക്കോടൻ കുടുംബങ്ങളായിരുന്നു പള്ളിയുടെ ഊരാളന്മാർ. അക്കാലത്ത് കുടിയേറി വന്നവരുടെ നാടിന്റെ പേര് പലർക്കും വീട്ടുപേരായി പരിണമിച്ചിട്ടുണ്ട്. ജുമുഅ തുടങ്ങി വൈകാതെ നിർമ്മാണ ചാതുരിയോടെയുള്ള ഇരു നില പള്ളി ഉയർന്നു. കൊത്തുപണികൾ നിറഞ്ഞ തൂണുകളും ഒറ്റമരത്തിൽ തീർത്ത വാതിലുകളും പഴയ തലമുറ ഓർത്തെടുക്കുന്നു. പാതിരാ പ്രസംഗ‍‍ങ്ങളിൽ നിന്ന് പള്ളിക്ക് ഭൂസ്വത്തുക്കൾ വർദ്ധിപ്പിച്ചു വന്നു. ഓത്തു പള്ളിയും പ്രൗഡമായ ദർസും മൂലം മതപരമായ അവബോധവുമുള്ള തലമുറ രൂപപ്പെട്ട് തുടങ്ങി. 1957 ൽ ആദ്യ മഹല്ല് കമ്മറ്റി നിലവിൽ വന്നു. മദ്രസയും അതേ വർഷം തന്നെയാണ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. വല്യ മോയ്ല്യാര് എന്നറിയപ്പെട്ടിരുന്ന ഒരു പണ്ഡിതവര്യൻ ഇവിടെ ദർസ് നടത്തിയിരുന്നുവത്രെ. പ്രമുഖ പണ്ഡിതനായിരുന്ന മർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ ഈ പള്ളിയിൽ അൽപ്പ കാലം സേവനം ചെയ്തിരുന്നു എന്നത് അഭിമാനത്തോടെ പഴമക്കാർ ഓർക്കുന്നു. 1980 കളിൽ സ്ഥലപരിമിതിയും ബലക്ഷയ സന്ദേഹവും പഴയ പള്ളി പൊളിച്ചു മാറ്റാൻ കാരണമായി. 1983 ലാണ് ഇന്ന് കാണുന്ന ചെന്നാലോട്ടെ പുതിയ പള്ളിക്ക് തറക്കല്ലിടുന്നത്.
ഗിരിവർഗക്കാർ പാർത്തു പോന്ന ഇടങ്ങളാണ് ഇന്നത്തെ തരിയോട് പഞ്ചായത്തിലെ ഭൂ പ്രദേശങ്ങൾ. പിൽക്കാലത്ത് ഭൂവുടമകളായി നായർ പ്രമാണിമാർ ഇവിടെ കുടിയിരുത്തപ്പെട്ടു. അവരുടെ കുടിയാന്മാരായാണ് ഇന്നത്തെ ചെന്നലോട് പ്രദേശത്തുള്ള മുസ്ലിംകളുടെ പൂർവ്വീകർ എത്തിപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയായിരുന്നു ഇവരുടെ കടന്ന് വരവ്. വടക്കേ വയനാട്ടിലേക്ക് കുടിയേറിയ വടകര താലൂക്കിലെ മാപ്പിളമാർ അവിടെ നിന്ന് കൂടുതൽ കൃഷി യോഗ്യമായ ഇടങ്ങൾ തേടിയാണ് തെക്കോട്ട് നീങ്ങിയത്. വിരലിലെണ്ണാവുന്ന കുടുംബങ്ങളായിരുന്നു ചെന്നലോട് വന്നു താസമാക്കിയത്. ഏറെ താമസിയാതെ ഓല കൊണ്ട് മറച്ച ചെറിയൊരു നിസ്കാരപ്പള്ളി പണിത് ഇവർ ആരാധനാ കർമ്മങ്ങൾ ആരംഭിച്ചു. ഈ പള്ളി പിന്നീട് ജുമുഅത്ത് പള്ളിയായി മാറിയത്.എടത്തിൽ ഓമന നമ്പ്യാരാണ് പള്ളി നിൽക്കുന്ന ഭൂമി കൈമാറിയത്.പള്ളിക്കുളവും ഖബറിസ്ഥാനും കൂട്ടത്തിലുണ്ട്. അക്കാലത്ത്‌ വിദൂരങ്ങളിൽ നിന്ന് ഈ ഖബറിസ്ഥാനിലേക്ക് മയ്യിത്തുകൾ കൊണ്ടു വരാറുണ്ടായിരുന്നുവത്രെ, മഴക്കാലത്ത് വലിയ വെള്ളപ്പൊക്കത്തിന്റെ ആണ്ടുകളിൽ പുറം നാട്ടുകാർക്ക് മയ്യിത്ത് കൊണ്ടുവരാൻ സാധ്യമാവാത്തപ്പോൾ ചെന്നലോട്ടുകാർ പാണ്ടി എടുത്ത് അക്കരേക്ക് തുഴഞ്ഞു പോയി മയ്യത്ത് ഏറ്റുവാങ്ങി വന്നു മറവ് ചെയ്യുമായിരുന്നുവത്രെ. പത്തു വൈത്തിൽ പുത്തൂർ, ഞെരളേരി, തുരുത്തി, പത്തായാക്കോടൻ കുടുംബങ്ങളായിരുന്നു പള്ളിയുടെ ഊരാളന്മാർ. അക്കാലത്ത് കുടിയേറി വന്നവരുടെ നാടിന്റെ പേര് പലർക്കും വീട്ടുപേരായി പരിണമിച്ചിട്ടുണ്ട്. ജുമുഅ തുടങ്ങി വൈകാതെ നിർമ്മാണ ചാതുരിയോടെയുള്ള ഇരു നില പള്ളി ഉയർന്നു. കൊത്തുപണികൾ നിറഞ്ഞ തൂണുകളും ഒറ്റമരത്തിൽ തീർത്ത വാതിലുകളും പഴയ തലമുറ ഓർത്തെടുക്കുന്നു. പാതിരാ പ്രസംഗ‍‍ങ്ങളിൽ നിന്ന് പള്ളിക്ക് ഭൂസ്വത്തുക്കൾ വർദ്ധിപ്പിച്ചു വന്നു. ഓത്തു പള്ളിയും പ്രൗഡമായ ദർസും മൂലം മതപരമായ അവബോധവുമുള്ള തലമുറ രൂപപ്പെട്ട് തുടങ്ങി. 1957 ൽ ആദ്യ മഹല്ല് കമ്മറ്റി നിലവിൽ വന്നു. മദ്രസയും അതേ വർഷം തന്നെയാണ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. വല്യ മോയ്ല്യാര് എന്നറിയപ്പെട്ടിരുന്ന ഒരു പണ്ഡിതവര്യൻ ഇവിടെ ദർസ് നടത്തിയിരുന്നുവത്രെ. പ്രമുഖ പണ്ഡിതനായിരുന്ന മർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ ഈ പള്ളിയിൽ അൽപ്പ കാലം സേവനം ചെയ്തിരുന്നു എന്നത് അഭിമാനത്തോടെ പഴമക്കാർ ഓർക്കുന്നു. 1980 കളിൽ സ്ഥലപരിമിതിയും ബലക്ഷയ സന്ദേഹവും പഴയ പള്ളി പൊളിച്ചു മാറ്റാൻ കാരണമായി. 1983 ലാണ് ഇന്ന് കാണുന്ന ചെന്നാലോട്ടെ പുതിയ പള്ളിക്ക് തറക്കല്ലിടുന്നത്.
<gallery>
<gallery>
15254-4.jpeg
15254-3.jpg
</gallery>
</gallery>
ചെന്നലോടിനടുത്ത തരിയോട് ഗ്രാമവും മഹല്ലും ഇല്ലാതായ കഥ കൂടി ചെർന്നാലേ ഈ ദേശത്തിന്റെ ചരിത്രം പൂർത്തിയാകൂ. 'ബാണാസുര ഡാം നിർമ്മാണത്തിന് വേണ്ടി കുടിയൊഴിപ്പിച്ചപ്പോൾ അനേകം മുസ്‌ലിം കുടുംബങ്ങൾ താമസച്ചിരുന്ന പഴയ പള്ളിയും മഹല്ലും ഉൾക്കൊള്ളുന്ന തരിയോട് പ്രദേശം നാമാവശേഷമായി. ഇവിടുത്തുകാർ ചെന്നലോട് അടക്കം വിവിധ പ്രദേശങ്ങളിലേക്ക് ചേക്കേറി. ഇവിടെയുണ്ടായിരുന്ന പള്ളി പൊളിച്ച് വെള്ളമുണ്ടയ്ക്കടുത്ത കിണറ്റിങ്ങലിലെ പള്ളി പുനർ നിർമ്മാണത്തിന് ഉപയോഗിച്ചു.ആദ്യ കാലത്ത് കാവും മന്ദം, ഞെർളേരി, വൈപ്പടി എന്നിവിടങ്ങളിൽ നിന്നെല്ലാം ജുമുഅക്ക് ഇവിടേക്ക് എത്തിയിരുന്നു. പിന്നീട് ഓരോരോ നാട്ടുകാർ പിരിഞ്ഞു പോയി. ചെന്നലോട് സൗത്ത് എന്ന പേരിൽ പുതിയതായി ഇവിടെ മറ്റൊരു മഹല്ല് രൂപപ്പെട്ടു. വീട്ടിക്കാമൂല മഹല്ല് ആണ് അൽപ്പ കാലം മുമ്പ് അവസാനമായി വിഭജിച്ചു പോയത്. ഇന്ന് 260 ഓളം മുസ്ലിം വീടുകളുള്ള സുശക്തമായ തോതിൽ മത-സാംസ്കാരിക ചലനങ്ങൾ നടക്കുന്ന നാടാണ് ചെന്നലോട്.
ചെന്നലോടിനടുത്ത തരിയോട് ഗ്രാമവും മഹല്ലും ഇല്ലാതായ കഥ കൂടി ചെർന്നാലേ ഈ ദേശത്തിന്റെ ചരിത്രം പൂർത്തിയാകൂ. 'ബാണാസുര ഡാം നിർമ്മാണത്തിന് വേണ്ടി കുടിയൊഴിപ്പിച്ചപ്പോൾ അനേകം മുസ്‌ലിം കുടുംബങ്ങൾ താമസച്ചിരുന്ന പഴയ പള്ളിയും മഹല്ലും ഉൾക്കൊള്ളുന്ന തരിയോട് പ്രദേശം നാമാവശേഷമായി. ഇവിടുത്തുകാർ ചെന്നലോട് അടക്കം വിവിധ പ്രദേശങ്ങളിലേക്ക് ചേക്കേറി. ഇവിടെയുണ്ടായിരുന്ന പള്ളി പൊളിച്ച് വെള്ളമുണ്ടയ്ക്കടുത്ത കിണറ്റിങ്ങലിലെ പള്ളി പുനർ നിർമ്മാണത്തിന് ഉപയോഗിച്ചു.ആദ്യ കാലത്ത് കാവും മന്ദം, ഞെർളേരി, വൈപ്പടി എന്നിവിടങ്ങളിൽ നിന്നെല്ലാം ജുമുഅക്ക് ഇവിടേക്ക് എത്തിയിരുന്നു. പിന്നീട് ഓരോരോ നാട്ടുകാർ പിരിഞ്ഞു പോയി. ചെന്നലോട് സൗത്ത് എന്ന പേരിൽ പുതിയതായി ഇവിടെ മറ്റൊരു മഹല്ല് രൂപപ്പെട്ടു. വീട്ടിക്കാമൂല മഹല്ല് ആണ് അൽപ്പ കാലം മുമ്പ് അവസാനമായി വിഭജിച്ചു പോയത്. ഇന്ന് 260 ഓളം മുസ്ലിം വീടുകളുള്ള സുശക്തമായ തോതിൽ മത-സാംസ്കാരിക ചലനങ്ങൾ നടക്കുന്ന നാടാണ് ചെന്നലോട്.